'ഹൈബീ ഈഡാ നേതാവേ ഞങ്ങടെ ചങ്കിലെ നേതാവേ'...; വിജയവാർത്തയറിഞ്ഞപ്പോൾ ഹൈബിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച് പ്രിയതമ അന്ന; പടക്കവും പൂത്തിരിയും കത്തിച്ച് അണികളുടെ വക ആഘോഷം; തുറന്ന ജീപ്പിൽ സഞ്ചരിച്ച് വോട്ടർമാരോട് നന്ദി പറഞ്ഞ് ഹൈബി; കേരളത്തിന്റെ സ്പന്ദനമായ എറണാകുളത്തും കോൺഗ്രസിന് നേടാനായത് സ്വർണതിളക്കമുള്ള വിജയം
ആർ പീയൂഷ്
കൊച്ചി: ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി കാണാൻ സാധിച്ചത്. ആരു ജയിക്കും എന്ന കാര്യത്തിൽ പലർക്കും സംശയമുള്ളപ്പോഴും ചിലരുടെ മനസ്സിൽ ഹൈബി തന്നെ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷയ്ക്ക് ഒട്ടും നഷ്ട്ടം സംഭവിക്കാത്തവിധമായിരുന്നു ഇന്ന് നടന്ന വോട്ടെണ്ണലിൽ ഫലം പുറത്ത് വന്നത്. 169153 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എതിർ സ്ഥാനാർത്ഥിയായ രാജീവിനെ പിൻതള്ളി വിജയത്തിലേക്ക് കുതിച്ചു കയറിയത്. ഫലം പുറത്തു വരുമ്പോൾ ഭാര്യ അന്നാ ലിൻഡയോടൊപ്പം എറണാകുളം ഡിസിസി ഓഫീസിലായിരുന്നു ഹൈബി. ഒപ്പം ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ്, എംഎൽഎ വി.ഡി സതീശൻ തുടങ്ങിയ നേതാക്കന്മാരും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
75 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോഴേക്കും ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്ക് മുന്നിലായതോടെ വിജയാഹ്ലാദം മുഴക്കി പ്രവർത്തകരും നേതാക്കളും ഹൈബിയെ അഭിനന്ദിച്ചു. എന്നാൽ അതിനു മുൻപേ ഭാര്യ അന്ന ഹൈബിയെ കെട്ടിപിടിച്ചു ചുംബിച്ചു. ഭാര്യയുടെ ആദരത്തിന് ശേഷമാണ് മറ്റുള്ളവരുടെ ആദരം ഏറ്റു വാങ്ങിയത്. എല്ലാവരും മാലകളും ഷാളും അണിയിക്കാനുള്ള തിരക്കിലായിരുന്നു. ഇതിനിടെ മാധ്യമ പ്രവർത്തകരോട് കുറച്ചു വാക്കുകൾ. 'എറണാകുളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വിജയമാണ് യുഡിഎഫ് നേടിക്കൊണ്ടിരിക്കുന്നത്.
ഒരു ലക്ഷം കടന്ന സാഹചര്യത്തിൽ തീർച്ചയായിട്ടും ഇനിയും അവശേഷിക്കുന്ന വോട്ടുകൾ കൂടി എണ്ണുമ്പോൾ എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ചരിത്ര വിജയം നേടാൻ യുഡിഎഫ് തയ്യാറെടുക്കുകയാണ് ഒറ്റക്കെട്ടായ ഒരു പ്രവർത്തനം കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീകഷം യുഡിഎഫിന് അനുകൂലമായ സാഹചര്യം മുതിർന്ന നേതാക്കന്മാരും ചെറുപ്പക്കാരും അതുപോലെ തന്നെ ഘടക കക്ഷികളുമെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ചതും വലിയൊരാവേശം പ്രവർത്തകർക്കിടയിലും ജനങ്ങൾക്കിടയിലും സ്വീകരണ സന്ദർഭങ്ങലിലെല്ലാം ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്.
അതു കൊണ്ട് തന്നെ ഈ സർക്കാരിന്റെ ധാർഷ്ട്യത്തോടുള്ള ഒരു വലിയ മറുപടിയായി ഈ തിരഞ്ഞെടുപ്പ് ഫലം മാറുകയാണ്. മുഴുവൻ വോട്ടർമാർക്കും നന്ദി പറയുന്നു' എന്നും ഹൈബി പറഞ്ഞു. പിന്നീട് പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം ഡിസിസി മന്ദിരത്തിന്റെ വെളിയിലേക്ക് ഇറങ്ങി. അവിടെ പ്രവർത്തകർ പടക്കങ്ങളും കമ്പിത്തിരിയും പൂത്തിരിയും കത്തിച്ച് ആഘോഷിച്ചു. വഴിയാത്രക്കാർക്കും അവിടെ കൂടി നിന്നവർക്കും മധുരം നൽകി. പിന്നീട് നേരെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്കായിരുന്നു. പ്രവർത്തകരെല്ലാം വാഹനങ്ങളിൽ അകമ്പടി സേവിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയപ്പോൾ ഹൈബിയെ പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.
'ഹൈബീ ഈഡാ നേതാവേ ഞങ്ങടെ ചങ്കിലെ നേതാവേ' എന്നുറക്കെ മുദ്രാവാക്യം വിളിച്ച് ഹൈബിയെ എടുത്തുയർത്തി പ്രവർത്തകർ ആഹ്ളാദം പങ്കുവെച്ചു. ശേഷം അവിടെ നിന്നും ചേരാനെല്ലൂരിലേക്ക് പോയി. വാദ്യമെളങ്ങളോടെ പിന്നെ തുറന്ന ജീപ്പിൽ തന്നെ വിജയിപ്പിച്ച വോട്ടർമാരെ നേരിൽ കണ്ട് അഭിവാദ്യം അർപ്പിച്ചു. ലോക്സഭയിലേക്ക് കന്നി അങ്കത്തിന് ഇറങ്ങിയ ഹൈബി ഈഡൻ കൂറ്റൻ ഭൂരിപക്ഷത്തോടെയാണ് ഇടത് പക്ഷത്തെ കരുത്തനായ പി രാജീവിനെ വീഴ്ത്തിയിരിക്കുന്നത്. ഒന്നര ലക്ഷത്തിന് മുകളിലാണ് ഹൈബിയുടെ ഭൂരിപക്ഷം. കൃത്യമായി പറഞ്ഞാൽ 1,69,153 വോട്ടുകളുടെ ഭൂരിപക്ഷം. പി രാജീവ് 3,22,110 വോട്ടുകൾ നേടിയപ്പോൾ ഹൈബി ഈഡൻ 1,691,53 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥിയായ അൽഫോൻസ് കണ്ണന്താനം ഏറെ പിറകിലാണ്.
സോളാർ കേസ് അടക്കം എല്ലാ വിവാദങ്ങളേയും പിന്തള്ളിയാണ് ഹൈബിയുടെ കൂറ്റൻ വിജയം. എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഇതുവരെയും കാണാത്ത പോരാട്ടമാണ് ഇക്കുറി നടന്നത്. തുല്യശക്തികളെന്ന് വിളിക്കാവുന്ന രണ്ട് പേരാണ് മണ്ഡലത്തിൽ നേർക്ക് നേർ വന്നത്. യുഡിഎഫ് കോട്ടയെന്ന് വിളിപ്പേരുള്ള എറണാകുളത്ത് ഇക്കുറി ആരും വിജയിക്കാം എന്നതായിരുന്നു അവസ്ഥ. എറണാകുളത്ത് ആറാം തവണയും സ്ഥാനാർത്ഥിയായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട കെ.വി തോമസിനെ മറി കടന്നായിരുന്നു ഹൈബി ഈഡന്റെ രംഗപ്രവേശം. എറണാകുളത്തെ എംഎൽഎയായ ഹൈബിയുടെ കന്നി ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്. മണ്ഡലത്തിൽ ഹൈബിക്ക് ഒട്ടേറെ അനുകൂല ഘടകങ്ങൾ ഉണ്ടായിരുന്നു.
എംഎൽഎ എന്ന നിലയിലെ വികസന പ്രവർത്തനങ്ങളും മികച്ച ഇമേജും മണ്ഡലത്തിലെ ബന്ധങ്ങളുമെല്ലാം ഹൈബിക്ക് അനുകൂല ഘടകങ്ങൾ ആയിരുന്നു. പാർലമെന്ററി രംഗത്ത് കരുത്ത് തെളിയിച്ച പി രാജീവും ഒട്ടും പിന്നിൽ ആയിരുന്നില്ല. മികച്ച വ്യക്തിത്വവും നേരത്തെ പാർലമെന്റ് അംഗമായിരുന്നപ്പോൾ നടത്തിയ മികച്ച പ്രകടനവുമെല്ലാം രാജീവിനെ സ്വീകാര്യനാക്കി. എറണാകുളം മണ്ഡലം പിടിച്ചെടുക്കുക എന്ന ഏക ലക്ഷ്യം വച്ചാണ് ജില്ലാ സെക്രട്ടറി ആയിരുന്ന രാജീവിനെ തന്നെ ഇടത് മുന്നണി കളത്തിൽ ഇറക്കിയത്. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറെ പക്ഷവും യുഡിഎഫിനൊപ്പം നിന്ന ചരിത്രമാണ് എറണാകുളം മണ്ഡലത്തിന്റേത്. മണ്ഡലം 12 തവണ യുഡിഎഫിനൊപ്പവും 5 തവണ മാത്രം എൽഡിഎഫിനൊപ്പവും നിന്നു.
2014ലെ തിരഞ്ഞെടുപ്പിൽ കെ.വി തോമസ് 87,047ന്റെ വൻ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്വതന്ത്രൻ ആയ ക്രിസ്റ്റി ഫെർണാണ്ടസിനെ തോൽപ്പിച്ചത്. 73.58 ശതമാനം പോളിങ് നടന്ന ആ തിരഞ്ഞെടുപ്പിൽ കെ.വി തോമസ് 3,53,841 വോട്ടുകളാണ് നേടിയത്. ക്രിസ്റ്റി ഫെർണാണ്ടസ് 2,66,794 വോട്ടുകളും ബിജെപിയുടെ എ.എൻ രാധാകൃഷ്ണൻ 99,003 വോട്ടുകളും നേടി. പിതാവ് ജോർജ് ഈഡന്റെ പാത പിന്തുടർന്നാണ് എറണാകുളത്ത് ചരിത്ര വിജയം ഹൈബി ഈഡൻ സ്വന്തമാക്കിയത്. റെക്കാർഡ് ഭൂരിപക്ഷം നേടിയാണ് എറണാകുളത്തിന്റെ എംഎൽഎയായ ഹൈബി ഈഡൻ ലോക്സഭയുടെ പടികൾ കയറുന്നത്. കഴിഞ്ഞ തവണ യൂഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച് വിജയിച്ച പ്രഫ കെ വി തോമസിന്റെ ഭൂരിപക്ഷം 87,047 വോട്ടുകളായിരുന്നു.
ഇതിന്റെ ഇരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബി ഈഡൻ ഇത്തവണ നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ പ്രഫ കെ.വി തോമസിന്റെ എതിരാളി എറണാകുളം മണ്ഡലത്തിൽ അപരിചിതനായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ് ആയിരുന്നുവെങ്കിൽ ഇത്തവണ ഹൈബിയുടെ എതിരാളിയായെത്തിയത് സിപിഎമ്മിന്റെ മുൻ രാജ്യ സഭാ എംപിയും പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജീവ് എന്ന ശക്തനായിരുന്നു.അതു കൊണ്ടു തന്നെ ശക്തമായ മൽസരമായിരിക്കും ഇത്തവണ എറണാകുളത്ത് ഉണ്ടാകുകയെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഹൈബിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ പി രാജീവിന് കഴിഞ്ഞില്ലെന്നതാണ് എറണാകുളത്തെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ ഇറിക്കി ബിജെപിയും പോരാട്ടം കടുപ്പിക്കാൻ ശ്രമിച്ചുവെങ്കിലും യാതൊരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. കളമശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ മണ്ഡലങ്ങൾ അടങ്ങുന്നതാണ് എറണാകുളം ലോക് സഭാ മണ്ഡലം.ഇതിൽ എല്ലാ മണ്ഡലങ്ങളിലും ഹൈബി ഈഡൻ വൻ ലീഡാണ് നേടിയത്. നിലവിൽ വൈപ്പിൻ, കൊച്ചി,തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ സിപിഎമ്മിന്റെ എംഎൽഎമാരാണുള്ളതെങ്കിലും ഇവിടങ്ങളിൽ പോലും പി രാജീവിന് ഒരു ഘട്ടത്തിലും ലീഡ് നേടാൻ കഴിഞ്ഞിട്ടില്ല.
വോട്ടെണ്ണല്ലിന്റെ തുടക്കം മുതൽ തന്നെ ലീഡ് തുടർന്ന് ഹൈബി ഈഡൻ ഒരോ റൗണ്ടു കഴിയുമ്പോഴും തന്റെ ലീഡുയർത്തിക്കൊണ്ടിരുന്നു.എല്ലാ നിയോജക മണ്ഡലങ്ങളിലും 20,000 ത്തിനു മുകളിലാണ് ഹൈബി ഈഡന്റെ ഭൂരിപക്ഷം. യുവനേതാവിനെ പരീക്ഷിക്കാനുള്ള സംസ്ഥാന-ദേശീയ നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് റെക്കോഡ് ഭൂരിപക്ഷത്തിൽ ഹൈബി ഈഡൻ നേടിയ വിജയം. ശക്തമായ പോരാട്ടം നടന്ന എറണാകുളം മണ്ഡലം ഇത്തവണയും യുഡിഎഫിനെയും കോൺഗ്രസിനെയും കൈവിട്ടില്ല. തുടക്കം മുതൽ തന്നെ ലീഡ് നിലനിർത്തിയ ഹൈബി ഈഡൻ എറണാകുളത്തിന്റെ ചരിത്രത്തിൽ ആദ്യമായി 1,69,153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കൈപ്പിടിയിൽ ഒതുക്കിയത്. കെ.വി.തോമസിന് പകരക്കാരനായി താരതമ്യേന യുവാവായ ഹൈബി ഈഡൻ എത്തിയത് ആവേശത്തോടെയാണ് എറണാകുളം സ്വീകരിച്ചതെന്നതിന്റെ തെളിവാണ് ഈ വിജയം. ഇരുമുന്നണികൾക്കും പ്രധാനമായ മെട്രോ സിറ്റി തങ്ങളുടെ കൈപ്പിടിക്കുള്ളിൽ നിന്നത് കോൺഗ്രസിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
ഏറെ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് കോൺഗ്രസ് എറണാകുളത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മുതിർന്ന നേതാവ് കെ.വി.തോമസിനു പകരം ഹൈബി ഈഡൻ വരുന്നത് മണ്ഡലത്തിൽ അനുകൂലമാകുമോ പ്രതികൂലമാകുമോ എന്ന് പാർട്ടിക്ക് തന്നെ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ, ഏറെക്കുറെ ഉറപ്പുള്ള മണ്ഡലത്തിൽ യുവ നേതാവിനെ കൊണ്ടുവരാൻ തന്നെയായിരുന്നു സംസ്ഥാന-ദേശീയ നേതൃത്വങ്ങൾക്ക് താൽപര്യം. അതിന്റെ ഫലം വോട്ടിൽ പ്രതിഫലിക്കുകയും ചെയ്തു. എറണാകുളം എംഎൽഎ കൂടിയായ ഹൈബി മണ്ഡലത്തിലുള്ളവർക്ക് ഒട്ടുംതന്നെ അപരിചിതനായിരുന്നില്ല. മണ്ഡലത്തിലുടനീളം പ്രചാരണം നടത്തിയിരുന്നെങ്കിലും കോൺഗ്രസിന് സ്വാധീനമുള്ള മേഖലകൾക്ക് കൂടുതൽ ശ്രദ്ധ നൽകാനും പരമ്പരാഗത വോട്ടുകൾ ഉറപ്പിക്കാനും ഹൈബി ശ്രദ്ധിച്ചിരുന്നു.
വികസനത്തുടർച്ചയും കേന്ദ്രത്തിലെ ഭരണമാറ്റവുമായിരുന്നു പ്രധാന പ്രചാരണ വിഷയങ്ങൾ. എറണാകുളത്തെയും കേരളത്തിലെയും സാഹചര്യങ്ങൾ കണ്ടറിഞ്ഞുള്ള പ്രചാരണം ഫലം കണ്ടെന്നുതന്നെയാണ് തിരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നതും. വോട്ടുവിഹിതം ഉയർന്നു എന്നതിനൊപ്പം കഴിഞ്ഞ വട്ടം 51517 വോട്ടു നേടിയ ആം ആദ്മി പാർട്ടിക്ക് ഇത്തവണ സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല എന്നതും ഹൈബിക്ക് തുണയായി. യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ഹൈബി ഈഡൻ പറഞ്ഞു. 'തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് നേരിട്ടത്. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം അനുകൂലമായിരുന്നു.
കേരള സർക്കാരിന്റെ ധിക്കാരപരമായ നടപടികൾക്കുള്ള ശക്തമായ തിരിച്ചടിയാണ് ഇത്. അതുകൊണ്ടുതന്നെ ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയെടുക്കാൻ സാധിച്ചു. പല വിഷയങ്ങളിലും സർക്കാർ സ്വീകരിച്ച നിലപാടും അതുപോലെ തന്നെ വർഗീയ ഭീകരതയ്ക്കെതിരെയുള്ള ഒരു നിലപാടും കേരളത്തിൽ ഉണ്ട് എന്നതെല്ലാം ഈ തിരഞ്ഞെടുപ്പിന്റെ വളരെ വലിയ സവിശേഷതകളാണ്. എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും വോട്ടും നേടാനായി. എല്ലാ വിഭാഗത്തിൽ നിന്നും ഉള്ള ആളുകളുടെ വോട്ടുകൾ എല്ലാ മേഖലയിൽ നിന്നും ലഭിച്ചു എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു വലിയ മുന്നേറ്റം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ സാധിച്ചു. ഹൈബി പറഞ്ഞു.
മണ്ഡലത്തിൽ സുപരിചിതനായ മികച്ച പ്രതിച്ഛായയുള്ള പി.രാജീവിനെയാണ് സിപിഎം ഇത്തവണ എറണാകുളത്ത് കളത്തിലിറക്കിയത്. പാർട്ടി പ്രഖ്യാപനത്തിനു മുമ്പേ രാജീവിനായി വോട്ടഭ്യർഥിച്ച് മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റു രണ്ടുപേരേക്കാൾ ഏറെ മുമ്പേ ആരംഭിച്ച പ്രചാരണവും രാജ്യസഭാ എംപിയായുള്ള മികച്ച പ്രവർത്തനവും രാജീവിനെ മണ്ഡലത്തിലെ ശക്തനായ പോരാളിയാക്കി. സെബാസ്റ്റ്യൻ പോളിനു ശേഷം എറണാകുളത്തെ പ്രതിനിധീകരിക്കുന്ന ഇടത് എംപിയാകുമോ രാജീവെന്നുവരെ ചർച്ചകൾ കൊഴുത്തു. രാജീവിന് ലഭിച്ച 3,22,110 വോട്ടുകൾ തന്നെ അതിനു സാക്ഷ്യം പറയും. 2014 തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസിന് ലഭിച്ചത് 2,66,794 വോട്ടുകളായിരുന്നു.
പ്രചാരണത്തിൽ രാജീവ് രണ്ടു ഘട്ടം പിന്നിടുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പെരുമയുമായ അൽഫോൻസ് കണ്ണന്താനം എൻഡിഎ സ്ഥാനാർത്ഥിയായി ഡൽഹിയിൽനിന്ന് പറന്നിറങ്ങുന്നത്. ചാലക്കുടി മണ്ഡലത്തിലുൾപ്പെടുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വോട്ടുചോദിച്ച് വിവാദം സൃഷ്ടിച്ചുകൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ രംഗപ്രവേശം. ടൈം മാഗസിൻ കവർ ഉൾപ്പെടെ വിവാദങ്ങളുടെയും സോഷ്യൽ മീഡിയ ട്രോളുകളും അകമ്പടിയോടെയെങ്കിലും മൂന്നാഴ്ച കൊണ്ട് കണ്ണന്താനം മണ്ഡലത്തിൽ ഓടിനടന്ന് പ്രചാരണം നടത്തി. പ്രചാരണ രംഗത്തെ അദ്ദേഹത്തിന്റെ എനർജി എതിരാളികളിൽ പോലും മതിപ്പുണ്ടാക്കി. എ.എൻ.രാധാകൃഷ്ണന് എറണാകുളത്ത് കഴിഞ്ഞ തവണ ലഭിച്ച 99,003 നിന്ന് ബിജെപിയുടെ വോട്ടുവിഹിതം 1,37,749 ലേക്കുയർന്നതിന് പിന്നിൽ ബിജെപി പ്രഭാവത്തേക്കാൾ കണ്ണന്താനം പ്രഭാവമാണെന്ന് പറയേണ്ടിവരും.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്