Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താര ജാഡയും ഗർവ്വും ഞങ്ങൾക്കു നേരേ കാണിക്കേണ്ട; ആദ്യം രോഗിയെപ്പോലെ പെരുമാറാൻ പഠിക്കൂ: ഗായിക കനികാ കപൂറിനെതിരെ പൊട്ടിത്തെറിച്ച് ആശുപത്രി അധികൃതർ

താര ജാഡയും ഗർവ്വും ഞങ്ങൾക്കു നേരേ കാണിക്കേണ്ട; ആദ്യം രോഗിയെപ്പോലെ പെരുമാറാൻ പഠിക്കൂ: ഗായിക കനികാ കപൂറിനെതിരെ പൊട്ടിത്തെറിച്ച് ആശുപത്രി അധികൃതർ

സ്വന്തം ലേഖകൻ

കൊവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബോളിവുഡ് ഗായിക കനികാ കപൂറിനെതിരെ പൊട്ടിത്തെറിച്ച് ആശുപത്രി അധികൃതർ രംഗത്ത്. കനിക കപൂർ ഒരു രോഗിയെപ്പോലെ പെരുമാറാനും സഹകരിക്കാനും പഠിക്കണമെന്നും താര ജാഡ മാറ്റിവെയ്ക്കാനും ആശുപത്രി ഡയക്ടർ ഡോക്ടർ ആർ.കെ ധിമാൻ അഭിപ്രായപ്പെട്ടു. ഒരു രോഗിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അവർക്ക് നൽകിയിട്ടുണ്ടെന്നും ഡോക്ടർ ആർ.കെ ധിമാൻ പറഞ്ഞു.

തനിക്ക് കൃത്യമായ പരിചരണം ആശുപത്രിയിൽ നിന്ന് ലഭിക്കുന്നില്ലെന്ന് കനിക കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. ചികിത്സയ്ക്കെത്തിയ തനിക്ക് ഒരു കുപ്പി വെള്ളവും ഈച്ചയുള്ള പഴവുമാണ് ആകെ ലഭിച്ചതെന്നും മരുന്നുപോലും കൃത്യമായി നൽകിയില്ലെന്നും കനിക ഒരു മാധ്യമത്തോട് പറഞ്ഞു. സംഭവം വലിയ ചർച്ചയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കനികയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധി പി.ജി.ഐ.എം.എസ ആശുപത്രി അധികൃതർ രംഗത്ത് എത്തിയിരിക്കുന്നത്.

കനിക കപൂർ ഒരു രോഗിയെപ്പോലെ പെരുമാറാനും സഹകരിക്കാനും പഠിക്കണമെന്ന് ആശുപത്രി ഡയക്ടർ ഡോക്ടർ ആർ.കെ ധിമാൻ അഭിപ്രായപ്പെട്ടു. 'ഒരു താരത്തിന്റെ ദുശ്ശാഠ്യവും ഗർവ്വും ഞങ്ങൾക്കുനേരേ കാണിക്കേണ്ട. ആദ്യം രോഗിയെപ്പോലെ പെരുമാറാൻ പഠിക്കൂ. ഒരു രോഗിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങൾ അവിടെ ചെയ്തുകൊടുത്തിട്ടുണ്ട്. ശുചിമുറിയുള്ള മുറിയാണ് അവർക്ക് നൽകിയിരിക്കുന്നത്. ടിവിയും എസിയുമുണ്ട്. ചെയ്യാവുന്നതിന്റെ പരമാവധി നൽകിക്കഴിഞ്ഞു. അവർ മര്യാദയ്ക്ക് പെരുമാറാൻ പഠിക്കണം', ആർ.കെ ധിമാൻ പറഞ്ഞു.

അതേസമയം വിദേശ പര്യടനം കഴിഞ്ഞ് നാട്ടിലെത്തി നിരീക്ഷണത്തിലിരിക്കാതെ കോവിഡ് 19 പകർത്തിയതിന് കനിക കപൂറിനെതിരേ പൊലീസ് കേസുമുണ്ട്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളിൽ പോവുകയും രോഗം പടരാൻ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലഖ്നൗ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 269 പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലണ്ടനിൽ നിന്നും മുംബൈയിലെത്തി പിന്നീട് ലക്‌നൗവിൽ ഒരു ചടങ്ങിൽ പങ്കെടുത്തിരുന്നു.

കനികയുടെ അച്ഛന്റെ മൊഴി പ്രകാരം അവർ മൂന്ന് പാർട്ടികളിൽ പങ്കെടുത്തിരുന്നു. അതിനിടയിൽ ഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛൻ പൊലീസിനോടു പറഞ്ഞത്. തുടർന്ന് ഗായിക പങ്കെടുത്ത പാർട്ടികളെക്കുറിച്ച് അന്വേഷിക്കാൻ ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കെത്തിയ ദക്ഷിണാഫ്രിക്കൻ ടീം താമസിച്ചത് കനിക കപൂർ തങ്ങിയ അതേ ഹോട്ടലിലായിരുന്നുവെന്നും തുടർന്ന് പൊലീസ് കണ്ടെത്തി.

ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 269 പ്രകാരം കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാൽ അവർക്ക് ആറുമാസം വരെ തടവുശിക്ഷ നൽകുകയും പിഴ ഈടാക്കുകയും ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP