ഐഎൻടിയുസിയുടെ ഫ്ളെക്സിൽ ആരും തൊടേണ്ട! ഫ്ളെക്സ് നിരോധനവും ചന്ദ്രശേഖരന് പടിച്ചിട്ടില്ല; വ്യക്തിയുടെ അഭിപ്രായമോ ഈഗോയോ അല്ല സർക്കാർ നടപ്പാക്കേണ്ടതെന്ന് ചന്ദ്രശേഖരൻ; ലക്ഷ്യം സുധീരൻ തന്നെ
കൊല്ലം: കെപിസിസിയും ഐ.എൻ.ടി.യു.സിയും രണ്ടു വഴിക്കാണ് കുറച്ചു കാലമായി യാത്ര. വി എം. സുധീരന്റെ അഭിപ്രായങ്ങൾ മാത്രമേ എല്ലാവരും കേൾക്കുന്നുള്ളൂ എന്നതാണ് ഐ.എൻ.ടി.യു.സി. പ്രസിഡന്റ് ചന്ദ്രശേഖരന്റെ പരാതി. ബാർ പൂട്ടൽ വിഷയത്തിൽ സുധീരനെതിരെ പരാതിയുമായി കോൺഗ്രസ് ഹൈക്കമണ്ടിനേയും കണ്ടു. അതിലെ തീരുമാനത്തിനായി കാത്തിരിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ ഫ്ളെക്സ് നിരോധനമെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്.
പരിസ്ഥതിയെ രക്ഷിക്കാനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് രംഗത്തിറങ്ങി. തന്റെ പടമുള്ള ഫ്ളെക്സ് തന്നെ നീക്കി മാതൃകയാകാനും മുഖ്യമന്ത്രി ശ്രമിച്ചു. പക്ഷേ ഈ തീരുമാനവും സർക്കാരെടുത്തതാണെന്ന അഭിപ്രായം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റിനില്ല. സുധീരന്റെ മനസ്സറിഞ്ഞ് സർക്കാരെടുത്ത തീരുമാനമായി മാത്രമേ ഫ്ളെക്സ് നിരോധനത്തെ കാണുന്നുള്ളൂ. തൊഴിലാളി പ്രസ്ഥാനത്തിന് ഫ്ളെക്സ് ബോർഡുകൾ ഒഴിവാക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ ഫ്ളകെ്സ് നിരോധനത്തെ അനുകൂലിക്കാനാകില്ലെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കുന്നു.
ഐ.എൻ.ടി.യു.സി.യുടെ ഫ്ളെക്സിൽ ആരു കൈവച്ചാലും പണികിട്ടുമെന്നാണ് ചന്ദ്രശേഖരൻ പറയുന്നത്. കെപിസിസി. പ്രസിഡന്റിന് വേണ്ടി മാത്രമുള്ള ഭരണമാണ് നടക്കുന്നതെന്ന പരോക്ഷ കുറ്റപ്പെടുത്തൽ ഇവിടേയും ഉണ്ട്. ഒരാൾക്ക് വേണ്ടി മാത്രം ഭരണം നടത്തരുത്. ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ കൂട്ടായ ചർച്ച വേണം. ഫ്ളെക്സ് വിഷയത്തിലും അതുണ്ടായില്ലെന്ന് വാർത്താ സമ്മേളനം നടത്തി ചന്ദ്രശേഖരൻ പറഞ്ഞു.
ഐഎൻടിയുസിയുടെ ഫ്ളെക്സിൽ തൊട്ടാൽ നേരിടും. എതെങ്കിലും വ്യക്തിയുടെ അഭിപ്രായമോ ഈഗോയോ അല്ല സർക്കാർ തീരുമാനമായി നടപ്പാക്കേണ്ടതെന്നും ആർ.ചന്ദ്രശേഖരൻ കൊല്ലത്ത് പറഞ്ഞു. തൊഴിലാളി പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കാൻ ഫ്ളെക്സ് ബോർഡുകൾ അനിവാര്യമാണെന്നാണ് ഐ.എൻ.ടി.യു.സിയുടെ നിലപാട്. അതുകൊണ്ട് തന്നെ ഫ്ളെക്സ് നിരോധനവും മദ്യനയം പോലെ തൊഴിലാളി വിരുദ്ധമാണെന്ന് അവർ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ സർക്കാരിന്റെ നിരോധനത്തെ അംഗീകരിക്കില്ലെന്നാണ് ചന്ദ്രശേഖരന്റെ ഉറച്ച നിലപാട്.
നിരോധനം നടപ്പായാൽ ഫ്ളെക്സ് നിർമ്മാണ മേഖലയിലെ തൊഴിലാളികളെ ബാധിക്കും. ലക്ഷങ്ങൾ മുതൽ മുടക്കിയ വ്യവസായികളേയും കഷ്ടത്തിലാകും. അഞ്ചു ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടമാകും. ഇതൊന്നും ആലോചിക്കാതെയാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങൾ കാട്ടി കത്തി നൽകും. ഫ്ളെക്സ് നിരോധനമല്ല. നിയന്ത്രണമാണ് വേണ്ടതെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ തൊഴിലാളികളെ അണിനിരത്തി സമരം ചെയ്യുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.
നേരത്തെ ഐ.എൻ.ടി.യു.സി മാസികയായ 'ഇന്ത്യൻ തൊഴിലാളി' യുടെ പ്രത്യേക പതിപ്പിലെ അഭിമുഖത്തിൽ ചന്ദ്രശേഖരൻ സർക്കാരിന്റെ മദ്യ നയത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൊണ്ടുമാത്രം മദ്യനിരോധനം നടപ്പാക്കാനാകില്ലെന്നും വർഷങ്ങളായി നിലനിൽക്കുന്ന ഒരു സാമൂഹിക സാമ്പത്തിക ഘടനയെ ഒറ്റയടിക്ക് ചിലരുടെ പിടിവാശി കൊണ്ട് മാറ്റിമറിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കുന്നു. ചന്ദ്രശേഖരൻ ചീഫ് എഡിറ്ററായ മാസികയിൽ 'മദ്യനിരോധനം സത്യവും മിഥ്യയും' എന്ന തലക്കെട്ടിൽ കവർ സ്റ്റോറിയായാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്.
'സ്വന്തം പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നത് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റിന്റെ പുതിയൊരു നയമല്ല. മുമ്പ് ലീഡർ മുഖ്യമന്ത്രിയായിരുന്നപ്പോൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ കഥ എല്ലാവർക്കും അറിയാം. അതുതന്നെ ഇപ്പോഴും ചെയ്തുവെന്ന് ആരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട തൊഴിലാളി പ്രശ്നത്തെപ്പറ്റി ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരെ ക്ഷണിച്ചിട്ടില്ല. പാർട്ടി ഭരിക്കുമ്പോൾ ആ സർക്കാരിനെ നയിക്കുന്നവരെ സംഘർഷത്തിലാക്കാതെ സഹായിക്കേണ്ട ചുമതലയാണ് കെപിസിസി പ്രസിഡന്റിനുള്ളത്. നയങ്ങളെ തിരുത്തുന്നതും സംഘർഷത്തിലാക്കുന്നതും രണ്ടാണ്.' - സുധീരനെതിരെ രൂക്ഷ വിമർശനമാണ് ചന്ദ്രശേഖരൻ ഉന്നയിക്കുന്നത്..
മദ്യത്തിന്റെ എല്ലാ ദൂഷ്യഫലങ്ങളും കണക്കിലെടുത്തു കൊണ്ടുതന്നെ പറയട്ടെ, ഇതൊരു വലിയ വ്യവസായമാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി അനുബന്ധ വ്യവസായങ്ങൾ ഉണ്ട്. നിരോധിക്കുന്ന ബാറുകളിലെ തൊഴിലാളികൾക്ക് ആശ്വാസമായി 5000 രൂപ കൊടുക്കുന്നതു കൊണ്ട് എന്താണ് ഗുണം ? ഇവർക്ക് പകരം തൊഴിൽ ലഭിക്കണ്ടേ ? ബാറുകളുമായി ബന്ധപ്പെട്ട് സോഡ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുണ്ട്. ഹോട്ടൽ വ്യവസായവുമായി ബന്ധപ്പെട്ടാണല്ലോ ബാറുകൾ പ്രവർത്തിക്കുന്നത്. ബാർ നിറുത്തുന്നതോടെ ഹോട്ടൽ വ്യവസായവും തകർച്ചയിലേക്ക് നീങ്ങും. ഈരീതിയിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിന് കണക്കില്ല. മൊത്തത്തിൽ ഹോട്ടൽ വ്യവസായം സാമ്പത്തിക ബുദ്ധിമുട്ടിൽപെടുക തന്നെ ചെയ്യും.
തൊഴിലുടമകൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് മൊത്തം സമൂഹത്തെ തന്നെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ധൃതിപിടിച്ച് ഇത്തരം നടപടിയിലേക്ക് നീങ്ങുകവഴി വ്യവസായികളും തൊഴിലാളികളും ഭരിക്കുന്ന സർക്കാരും വെട്ടിലായിരിക്കുകയാണ്. ഈ തീരുമാനം വികാരപരമാണെന്ന് തൊഴിൽ മന്ത്രിയും പറഞ്ഞിട്ടുണ്ട്. സർക്കാരിന് വൻ റവന്യൂ നഷ്ടമാണ് ഇതുമൂലം താങ്ങേണ്ടി വരിക. സർക്കാരിന്റെ വാർഷിക റവന്യൂവിൽ 22 ശതമാനം ലഭിക്കുന്നത് മദ്യത്തിനുമേൽ ചുമത്തിയ എക്സൈസ് ഡ്യൂട്ടി വഴിയാണ്. ഒരുവർഷം 8000 മുതൽ 9000 കോടിരൂപാ വരെ നഷ്ടം നേരിടേണ്ടിവരും. ഇത്തരമൊരു തീരുമാനം വേണ്ടത്ര ചർച്ചകൾ നടത്താതെ എടുത്തതാണെന്ന് തന്നെയാണ് ചന്ദ്രശേഖരന്റെ നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍