Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മിഠായിതെരുവിലെ സംഘപരിവാർ അതിക്രമങ്ങൾക്കെതിരെ 'മധുരത്തെരുവിൽ വിഷം പുരട്ടരുത്'; ഹർത്താൽ മറവിൽ കലാപമുണ്ടാക്കാൻ ബിജെപിയും സി.പിഎമ്മും ശ്രമിച്ചു: കെ മുരളീധരൻ

മിഠായിതെരുവിലെ സംഘപരിവാർ അതിക്രമങ്ങൾക്കെതിരെ 'മധുരത്തെരുവിൽ വിഷം പുരട്ടരുത്'; ഹർത്താൽ മറവിൽ കലാപമുണ്ടാക്കാൻ ബിജെപിയും സി.പിഎമ്മും ശ്രമിച്ചു: കെ മുരളീധരൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്:ഹർത്താൽ ദിനത്തിൽ മിഠായി തെരുവിലുണ്ടായ സംഘപരിവാർ ആക്രമണങ്ങൾക്ക് പിന്നാലെ ജില്ലയിൽ വർഗീയ കലാപമുണ്ടാക്കാൻ ബിജെപിയും സിപിഎമ്മും ആസൂത്രിത ശ്രമം നടത്തിയതായി കെ മുരളീധരൻ എംഎ‍ൽഎ പറഞ്ഞു. പള്ളികൾ അക്രമിക്കുമെന്ന സംഘപരിവാർ ആക്രോശം കഴിഞ്ഞ് മണിക്കൂറുകൾക്കകം പേരാമ്പ്രയിൽ മുസ്ലിംപള്ളിക്ക് നേരെ കല്ലേറുണ്ടായി. സിപിഎം ബ്രാഞ്ച് സെക്രട്ടറി കേസിൽ പ്രതിയാകുകയും ചെയ്തു. മിഠായിതെരുവിലെ സംഘപരിവാർ അതിക്രമങ്ങൾക്കെതിരെ മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റി കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച 'മധുരതെരുവിൽ വിഷം പുരട്ടരുത്' യുവജനപ്രതിരോധ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതസൗഹാർദം തകർത്ത് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയനേട്ടമുണ്ടാക്കുകയാണ് ഇരുകൂട്ടരുടേയും ശ്രമം. ഹർത്താൽ ദിനം കടകൾതുറന്നാൽ സംരക്ഷണം നൽകുമെന്ന് പറഞ്ഞ് സർക്കാർ വ്യാപാരികളെ വഞ്ചിച്ചു. മിഠായിതെരുവിലടക്കം വേണ്ടത്ര പൊലീസ് സുരക്ഷയൊരുക്കിയില്ല. സംഘപരിവാറിന് അഴിഞ്ഞാടാൻ അവസരമൊരുക്കി. വ്യാപാരികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ച അക്രമികൾക്കെതിരെ കേസെടുക്കാതെ വിട്ടയച്ച പൊലീസ് രക്ഷപ്പെടാൻ അവസരമൊരുക്കി. അതിതീവ്രവാദികളായ ആക്ടിവിസ്റ്റുകളെയാണ് പൊലീസ് മലകയറ്റിയെതെന്നതിനുള്ള തെളിവാണ് കൊച്ചിയിൽ കഴിഞ്ഞദിവസം നടന്ന ആർപ്പോ ആർത്തവം ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള മുഖ്യമന്ത്രിയുടെ വിട്ടുനിൽക്കലിലൂടെ വ്യക്തമായത്. കനകദുർഗയും ബിന്ദുവുമടക്കം പങ്കെടുത്ത പരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രിക്ക് രഹസ്യാന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു.

ആർടിവിസ്റ്റുകളും മാവോയിസ്റ്റുകളും പങ്കെടുക്കുന്നുവെന്നതായിരുന്നു വിശദീകരണം. എന്നാൽ ശബരിമലയിൽ ഇവരെ രഹസ്യമായി പ്രവേശിപ്പിക്കുമ്പോൾ മുഖ്യമന്ത്രിയും പൊലീസും ഇക്കാര്യങ്ങൾ അറിയില്ലായിരുന്നോ.രണ്ട് യുവതികളെ ആചാരം ലംഘിച്ച് ശബരിമലചവിട്ടിയതിൽ ഒന്നാംപ്രതി പിണറായി വിജയനും രണ്ടാംപ്രതി ആർ.എസ്.എസുമാണ്. യു.ഡി.എഫിനെ കേരളത്തിൽ നിന്ന് തുടച്ചുനീക്കാനുള്ള സിപിഎം-ബിജെപി ഗൂഢാലോചനയുടെ ഫലമാണിതെന്നും കെ മുരളീധധരരൻ പറഞ്ഞു. പ്രതിരോധ സംഗമം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ ഉദ്ഘാടനം ചെയ്തു. ഹർത്താലിന്റെ മറവിൽ മിഠായിതെരുവിൽ രാഷ്ട്രീയവും മതപരവുമായി വർഗീയദ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. കടകൾ അഗ്‌നിക്കിരയാക്കാൻ ശ്രമിച്ചതിലൂടെ എരിതീയിൽ എണ്ണയൊഴിക്കാനാണ് സംഘപരിവാർ ശ്രമിച്ചത്. കടകൾ തുറക്കുന്നവർക്ക് സംരക്ഷണം നൽകുമെന്ന് പറഞ്ഞ സർക്കാർ വ്യാപാരികളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

സംഘപരിവാറിന് അഴിഞ്ഞാടാൻ അവസരമൊരുക്കി പൊലീസ് ഇവിടെ നിഷ്‌ക്രിയമായി. വർഗീയ മുദ്രാവാക്യം വിളിച്ചവരെ കസ്റ്റഡിയിലെടുത്ത് നിമിഷങ്ങൾക്കകം വിട്ടയച്ച പൊലീസ് രക്ഷപ്പെടാൻ അവസരമൊരുക്കി. മിഠായിതെരുവിൽ സൗഹൃദം തിരിച്ചുപിടക്കാൻ രാഷ്ട്രീയം മറന്ന് ഒരുമിച്ച് നിൽക്കണമെന്നും മുനീർ അഭിപ്രായപ്പെട്ടു.മിഠായിതെരുവിൽ തുടർന്ന് വർഗീയകലാപമുണ്ടാക്കാൻ സംഘപരിവാർ ശ്രമിച്ചാൽ കേരളത്തിലെ ജനങ്ങൾ പരാജയപ്പെടുത്തുമെന്ന് എം.കെ രാഘവൻ എംപി പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും നഷ്ടം സംഭവിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇരുകൂട്ടരും രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് സാജിത് നടുവണ്ണൂർ അധ്യക്ഷത വഹിച്ചു. യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പ്രതിജ്ഞ ചൊല്ലികൊടുത്തു.

എം.കെ രാഘവൻ എംപി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ജന.സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ, യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറിമാരായ ആഷിക് ചെലവൂർ, വി.വി മുഹമ്മദലി, ഡി.സി.സി പ്രസിഡന്റ് അഡ്വ ടി സിദ്ദീഖ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, അഹമ്മദ് പുന്നക്കൽ, വ്യാപാരി പ്രതിനിധി അനിൽകുമാർ, എസ്‌പി കുഞ്ഞമ്മദ്, വി.കെ ഹൂസൈൻകുട്ടി സംസാരിച്ചു. യൂത്ത്ലീഗ് ജില്ലാ ജന.സെക്രട്ടറി കെ.കെ നവാസ് സ്വാഗതവും ട്രഷറർ പി.പി റഷീദ് നന്ദിയും പറഞ്ഞു. കെ.എം.എ റഷീദ്, സി.ജാഫർ സാദിഖ്, പി.പി ജാഫർ, സലാം തേക്കുംകുറ്റി, വി.കെ റഷീദ്മാസ്റ്റർ, ഒ.കെ ഫൈസൽ,എ.കെ ഷൗക്കത്തലി, വി.പി റിയാസ് സലാം, ഷിജിത്ത് ഖാൻ, എസ്.വി ഷൗലീഖ്, ഷഫീഖ് അരക്കിണർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP