ചരിത്രത്താളുകളിൽ ഇടംപിടിക്കാനൊരുങ്ങി അമ്പത്തെട്ടാമത് കേരള സ്കൂൾ കലോത്സവം; ഹരിത-പാരിസ്ഥിതിക സൗഹൃദമായിരിക്കും കലോത്സവം; ചരിത്രത്തിലാദ്യമായി കലാതാരകങ്ങൾ ഇന്ത്യൻ തപ്പാൽ വകുപ്പിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെടും; കലോത്സവ വാർത്തകൾ തത്സമയം വായനക്കാരിലെത്തിക്കാൻ ഒരുങ്ങി മറുനാടൻ മലയാളിയും
സി.ടി.വില്യം
തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ അമ്പത്തെട്ടാമത് കേരള സ്കൂൾ കലോത്സവത്തിന്റെ തിരശീല ഉയരാൻ ഇനി രണ്ടു നാൾ. 117 പവൻ തൂക്കമുള്ള സ്വർണ്ണ കപ്പ് ഇന്ന് തൃശൂരിൽ കലോത്സവം ചെയർമാനായ സംസ്ഥാന കൃഷി മന്ത്രി അഡ്വ.വി എസ്. സുനിൽകുമാർ ഏറ്റുവാങ്ങി. കലോത്സവ വാർത്തകൾ തത്സമയം വായനക്കാരിലെത്തിക്കാൻ ഒരുങ്ങി മറുനാടൻ മലയാളിയും.
24 വേദികളിലായി 12000 കൗമാര കലാതാരകങ്ങൾ പങ്കെടുക്കുന്ന കലോത്സവം ജനുവരി 6 ന് മുഖ്യമന്ത്രി ശ്രി. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജനുവരി 10 ന് സമാപന സമ്മേളനം ബഹു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളുടെ അദ്ധ്യയന ദിവസങ്ങൾ കുറഞ്ഞുപോകാതിരിക്കാൻ ഇക്കുറി കലോത്സവം അഞ്ചു ദിവസമാക്കി കുറച്ചു.
ഒരുപാട് സവിശേഷതകൾ കൊണ്ട് ചരിത്രത്തിന്റെ ഭാഗമാവുകയാണ് അമ്പത്തെട്ടാമത് കേരള സ്കൂൾ കലോത്സവം. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളില്ലാത്ത ഈ കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ട്രോഫികൾ വിതരണം ചെയ്യും. 80 ശതമാനം മാർക്കുവാങ്ങുന്നവർക്ക് ''എ'' നൽകും. അതിന്നുപിറകെ മറ്റു ഗ്രേഡുകളും.
പൂർണ്ണമായും ഹരിത ശ്രേണി കേന്ദ്രീകൃതമായ പരിസ്ഥിതി സൗഹൃദ സംവിധാനത്തിലായിരിക്കും അമ്പത്തെട്ടാമത് കേരള സ്കൂൾ കലോത്സവം അരങ്ങേറുക. ഇതിന്നായി ഒരു ഗ്രീൻ പ്രോട്ടോക്കോൾ കമ്മറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്.
കലോത്സവ വേദികളും കലോത്സവം നടക്കുന്ന തൃശൂർ നഗരിയും കലോത്സവനാളുകളിൽ ഹരിത സൗഹൃദ മേഖലയായിരിക്കും. കലോത്സവ സ്ഥലികളിൽ പ്ലാസ്റ്റിക് മാലിന്യം ഒരുകാരണവശാലും ഉണ്ടാവില്ല. കലോത്സവത്തിന്റെ ബാഡ്ജ് മുതൽ ട്രോഫികൾ വരെ പ്ലാസ്റ്റിക് മുക്തമായിരിക്കും. കലോത്സവ നഗരിയിൽ എഴുതാനുപയോഗിക്കുന്ന പേനകൾ കടലാസ്സു നിർമ്മിതമാണ്. ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങളും ഗ്ലാസ്സുകളും സ്റ്റീൽ- കളിമൺ-മുള നിർമ്മിതങ്ങളായിരിക്കും. ഭക്ഷണ ശാലയിൽ ഒരുങ്ങുന്ന സദ്യയിൽ ഉപയോഗിക്കുന്നത് കേരളത്തിലെ വിദ്യാർത്ഥികളും കർഷകരും നട്ടുനനച്ചു വിളവെടുത്ത പച്ചക്കറികളായിരിക്കും.
അതുപോലെ തന്നെ കലോത്സവ വേദികളുടെ നാമകരണത്തിലും വ്യത്യസ്തത അവകാശപ്പെടുന്നുണ്ട്. നേരത്തെ പുഴകളുടെ പേരുകളാണ് കൊടുത്തതെങ്കിൽ ഇക്കുറി മരങ്ങളുടെയും പൂക്കളുടെയും പേരുകളാണ് വേദികൾക്ക് കൊടുത്തിരിക്കുന്നത്. നീർമാതളം, നിശാഗന്ധി, നീലക്കുറിഞ്ഞി, തേൻ വരിക്ക, ചെമ്പരത്തി, നീരോൽപ്പലം, നീർമരുത്, നന്ത്യാർവട്ടം, കുടമുല്ല എന്നിങ്ങനെ കേരം വരെ പോകുന്നു വേദികളുടെ അത്ഭുതപ്പെടുത്തുന്ന പേരുകൾ. കലോത്സവ വേദിയിലെ നറുക്കെടുപ്പ് പാത്രം മുളം കുംഭങ്ങളാവും. നമ്പരുകൾ രേഖപ്പെടുത്തുന്നത് പയർ മണികളിലായിരിക്കും.
ഇത് ലോക ചരിത്രത്തിലെ, ഈ രീതിയിലുള്ള ആദ്യത്തെ സർഗ്ഗോത്സവമായിരിക്കും. അയൽ സംസ്ഥാനങ്ങൾ ഈ കലോത്സവത്തെ വരുംകാലങ്ങളിൽ അനുകരിക്കാനുള്ള സാധ്യതകൾ തെളിഞ്ഞുവരുന്നു. ഗോവയിലെ വിദ്യാഭ്യാസ മേഖലയിലുള്ള വിദഗ്ദർ ഈ കലോത്സവത്തെ കുറിച്ച് ഗവേഷണം ആരംഭിച്ചുകഴിഞ്ഞതായി സംഘാടകർ അവകാശപ്പെടുന്നു. ഈ കലോത്സവത്തെ ടൂറിസവുമായി ബന്ധപ്പെടുത്തുന്നതിന്നും തദ്വാര യുനെസ്കോ യുമായി ബന്ധപ്പെടുത്തി ഫണ്ട് സ്വരൂപിക്കുന്നതിന്നും സംഘാടകർ ശ്രമിച്ചുവരുന്നു.
മുൻ വർഷങ്ങളിൽ കലോത്സവങ്ങൾ അറിയപ്പെട്ടിരുന്നത് മേളകൾ എന്നാണ്. എന്നാൽ ഈ വർഷം മുതൽ സംസ്ഥാനത്തിലെ എല്ലാ മേളകളും ഉത്സവങ്ങളായാണ് അറിയപ്പെടുക. ഇതിന്നായി കലാ-കായിക-ശാസ്ത്ര രേഖകൾ പുതുക്കി പരിഷ്കരിക്കുകയായിരുന്നു. ഇനിമുതൽ കേരളത്തിൽ കലോത്സവം, കായികോത്സവം, ശാസ്ത്രോൽസവം എന്നിവ മാത്രമാണ് ഉണ്ടാവുക. മേളകൾ ഇനി ഇല്ല.
കലാ-കായിക-ശാസ്ത്ര രംഗങ്ങളിൽ അക്കാദമിക-സർഗ്ഗ ശാക്തീകരണം കൊണ്ടുവരികയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ കലാതാരങ്ങളുടെ വസ്ത്രത്തിന്നോ ആഭാരണങ്ങൾക്കോ മറ്റു ആലങ്കാരിതക്കോ പ്രത്യേക മാർക്ക് ഉണ്ടാവില്ല ഈ കലോത്സവത്തിൽ. കലയുടെ അക്കാദമിക-സർഗ്ഗ ശാക്തീകരണത്തെ മുൻ നിർത്തിയായിരിക്കും വിദഗ്ദരായ വിധികർത്താക്കൾ മാർക്കിടുക. ഈ പുതിയ രീതി കലോത്സവത്തിലെ തർക്കങ്ങളും കേസ്സുകളും കുറയ്ക്കുമെന്നും സംഘാടകർ കരുതുന്നു.
അമ്പത്തെട്ടാമത് കേരള സ്കൂൾ കലോത്സവത്തിന്റെ മറ്റൊരു പ്രത്യേകത അത് ഇന്ത്യൻ തപ്പാൽ വകുപ്പിന്റെ കൂടി ചരിത്രത്തിന്റെ ഭാഗമാവുന്നു എന്നതാണ്. ഇന്ത്യൻ തപ്പാൽ വകുപ്പ് ഈ കലോത്സവത്തിന്റെ ഓർമ്മക്കായ് തപ്പാൽ സ്റ്റാമ്പ് ഇറക്കുന്നുണ്ട്. മാത്രമല്ല, 'എ' ഗ്രേഡ് കിട്ടുന്ന എല്ലാ പ്രതിഭകളുടെയും അവർ പ്രതിനിധാനം ചെയ്യുന്ന കലയുമായി ബന്ധപ്പെട്ട അവരുടെ ദൃശ്യാവിഷ്കാരം തപ്പാൽ സ്റ്റാമ്പായി ഇറങ്ങും. പക്ഷെ ഇതിനുള്ള സാമ്പത്തിക ചെലവുകൾ അതതു് കലാ പ്രതിഭകളുടെ രക്ഷിതാക്കൾ വഹിക്കേണ്ടതാണ്.
കലോത്സവത്തിന്റെ മുഴുവൻ നാളുകളിലും കലോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഇൻഷുറൻസ് സുരക്ഷയുണ്ടാവും. ലോക ചരിത്രത്തിൽ ഇതും ആദ്യം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍