Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാന്തപുരം അബൂബക്കർ മുസ്ലിയാർ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്‌ച്ച നടത്തി; ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ടുള്ള കൂടുതൽ പദ്ധതികൾ ആവശ്യപ്പെട്ട് എ പി നേതാവ്

കാന്തപുരം അബൂബക്കർ മുസ്ലിയാർ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്‌ച്ച നടത്തി; ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ടുള്ള കൂടുതൽ പദ്ധതികൾ ആവശ്യപ്പെട്ട് എ പി നേതാവ്

ജംഷാദ് മലപ്പുറം

കോഴിക്കോട്: ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്ലിംങ്ങളുടെ ജീവിതം സ്വസ്ഥവും സുരക്ഷിതവുമാക്കാൻ പദ്ധതികൾ വേണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ പുതിയ കേന്ദ്രമന്ത്രിമാരെ കണ്ടു. നിതിൻ ഗഡ്കരി, മുഖ്താർ അബ്ബാസ് നഖ്വി, ലോക സഭാ സ്പീക്കർ ഒ.എം ബിർള, കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി വി മുരളീധരൻ എന്നിവരുമായാണ് കാന്തപുരം കൂടിക്കാഴ്‌ച്ച നടത്തിയത്.

ന്യുനപക്ഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നടപ്പാക്കാൻ പറ്റുന്ന പുതിയ പദ്ധതികൾ നടപ്പാക്കുക, ന്യൂനപക്ഷങ്ങൾ മെച്ചപ്പെട്ട ജീവിതത്തിന് സാഹചര്യമൊരുക്കുക, ആൾക്കൂട്ടകൊലപാതകങ്ങൾ ഗൗരമായി കേന്ദ്ര സർക്കാർ കാണണം, ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഇത്തരം പ്രവണത അവസാനിപ്പിക്കാൻ നടപടിയുണ്ടാക്കുക തുടങ്ങിയ കാര്യങ്ങളാണ് വിവിധ കേന്ദ്രമന്ത്രിമാരെ കണ്ടത്. ഈ വിഷയങ്ങളിൽ തന്റെ ഇടപെടലുണ്ടാകുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞതായി കാന്തപുരം വ്യക്തമാക്കി. ന്യൂഡൽഹിയിൽ മന്ത്രിയുടെ ഓഫീസിൽ വച്ചാണ് കന്തപുരം നഖ്വിയുമായി കൂടിക്കാഴ്ച നടത്തിയത്.

ന്യൂനപക്ഷ വിഭാഗങ്ങളുടെത് ഉൾപ്പെടെയുള്ള വിദ്യഭ്യാസ സാമൂഹിക വികസനവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ചർച്ച നടത്തിയത്. ഡൽഹിയിൽവച്ചായിരുന്നു കൂടിക്കാഴ്‌ച്ച. കൂടിക്കാഴ്ചയിൽ വിദ്യഭ്യാസ സാമൂഹിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ചർച്ച നടന്നു. വ്യത്യസ്ത മത ജാതി സമൂഹങ്ങളിലെ ആളുകൾ പ്രയോജനം ലഭ്യമാക്കി മർകസിന്റെ നേതൃത്വത്തിൽ നടക്കുന്ന വൈജ്ഞാനിക ജീവകാരുണ്യ പദ്ധതികൾ കാന്തപുരം വിശദീകരിച്ചു. വിദ്യാഭ്യാസ ശാക്തീകരണവും സാമൂഹികമായ വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ രൂപപ്പെടുന്ന ഐക്യവും ദൃഢമാക്കാനുള്ള വ്യത്യസ്ത പദ്ധതികളാണ് തങ്ങൾക്ക് കീഴിൽ നടക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ ജനങ്ങളുടെ പുരോഗതിയും വികസനവും ഏറ്റവും മെച്ചപ്പെടുത്താനുള്ള വ്യത്യസ്ത പദ്ധതികളാണ് പുതിയ സർക്കാർ വന്ന ശേഷം ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ വിഭവം അവിടത്തെ പൗരർന്മാരാണ്. ജനസംഖ്യയിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമെന്ന നിലയിൽ മാനുഷിക വിഭവങ്ങളാൽ സമൃദ്ധമാണ് ഇന്ത്യ. രാജ്യത്തിന്റെ പ്രധാന അസറ്റ് ആയി ഈ മനുഷ്യരുടെ വ്യത്യസ്ത കഴിവുകൾ ഉയർത്തിക്കൊണ്ടുവരാനുള്ള വിദ്യാഭ്യാസ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ പ്രയത്‌നിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഊന്നൽ നൽകിയിരിക്കുന്നത് വിദ്യാഭ്യാസം, രാഷ്ട്ര സുരക്ഷ, വികസനം, ബഹുസ്വരതാ സംരക്ഷണം തുടങ്ങിയ കാര്യങ്ങൾക്കാണ്: അദ്ദേഹം പറഞ്ഞു.

മർകസിന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിപുലമായി മനസ്സിലാക്കാൻ സാധിച്ചതിലുള്ള സന്തോഷവും മന്ത്രി ഗഡ്കരി പങ്കുവെച്ചു. ലോക്‌സഭാ സ്പീക്കർ ഒ.എം ബിർള, കേന്ദ്രന്യൂനപക്ഷ സഹമന്ത്രി വി മുരളീധരൻ എന്നിവരുമായും കാന്തപുരം കൂടിക്കാഴ്ച നടത്തി. അലിഗഡ് യൂണിവേഴ്‌സിറ്റി മലപ്പുറം ഉപകേന്ദ്രത്തിന്റെ അക്കാദമിക പരിതാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കാനും, കേരള സർക്കാർ മുന്നൂറ് ഏക്കർ ഭൂമി നീക്കി വെച്ച പ്രോജക്ടിനെ ദക്ഷിണേന്ത്യയിലെ പ്രധാന വൈജ്ഞാനിക ഹബ്ബുകളിൽ ഒന്നായി ഉയർത്തികൊണ്ടുവരാനും ആവശ്യമായ ഫണ്ടും വിഭവങ്ങളും ലഭ്യമാക്കാൻ അദ്ദേഹം മന്ത്രിയോട് അഭ്യർത്ഥിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP