പോബ്സണ് കരുണ നൽകിയത് സുപ്രീം കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത്; കരം അടച്ചു ഉടമസ്ഥാവകാശം ഉറപ്പു വരുത്താൻ കോടികൾ മറിഞ്ഞതായി സൂചന; പുറത്തുവരുന്നത് മുതലാളിമാർക്ക് വേണ്ടിയുള്ള അവസാനത്തെ വിടുപണിയുടെ വിവരങ്ങൾ
തിരുവനന്തപുരം: രേഖകൾ പ്രകാരം നെല്ലിയാമ്പതിയിലെ കരുണാ എസ്റ്റേറ്റിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് എസ്റ്റേറ്റിൽ സർക്കാർ ഭൂമി ഇല്ലെന്ന്. പരിസ്ഥിതി ലോക മേഖലയായ നെല്ലിയാമ്പതിയിലെ 833 ഏക്കർ എസ്റ്റേറ്റിൽ റവന്യൂ ഭൂമി ഉണ്ടെന്ന റിപ്പോർട്ടിനെയും തള്ളിയാണ് മുഖ്യമന്ത്രി ഈ നിലപാട് സ്വീകരിച്ചത്. ഇത് കൃത്യമായും പോബ്സണ് വേണ്ടിയാണെന്നത് വ്യക്തമാകും. എസ്റ്റേറ്റ് മുതലാളിയെ സഹായിക്കാൻ വേണ്ടിതന്നെയാണ് കരം സ്വീകരിക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടത്. കരുണാ എസ്റ്റേറ്റ് കൈവശക്കാരിൽനിന്നു കരം സ്വീകരിക്കാനുള്ള ഉത്തരവിറക്കിയതു സുപ്രീം കോടതി വിധി ദുർവ്യാഖ്യാനിച്ചും നിയമവിരുദ്ധമായുമാണെന്നാണ് അറിയുന്നത്. ഇതിന് ഇടനിലനിന്നത് ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.
ഫയൽ രൂപീകരിക്കാൻ നിർദേശിച്ചതും ഉൾപ്പെടുത്തേണ്ട വ്യവസ്ഥകൾ തീരുമാനിച്ചതും ഈ ഐ.എ.എസുകാരനാണ്. ഭൂനികുതി നിയമത്തിനു പകരം പോക്കുവരവ് ചട്ടങ്ങൾ മറയാക്കിയാണ് കരം സ്വീകരിക്കാൻ വളഞ്ഞവഴിക്ക് ഉത്തരവിറക്കിയതും. കൈവശക്കാർക്ക് അനുകൂലമായി ഉത്തരവിറക്കുന്നതിലെ ആപത്ത് റവന്യുവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഫയൽ തയാറാക്കിയേ മതിയാകൂ എന്ന നിലപാടിലായിരുന്നു ഐ.എ.എസ്. ഉന്നതൻ. ഒരു സ്വകാര്യഗ്രൂപ്പ് എട്ടു മാസം മുമ്പ് നൽകിയ അപേക്ഷയിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു തൊട്ടുമുമ്പ് സർക്കാർ ഉത്തരവിറക്കിയത്. 2015 ഓഗസ്റ്റിൽ അപേക്ഷ ലഭിച്ചെങ്കിലും ഫയൽ തയാറാക്കിയത് ജനുവരിയിലാണ്.
ഒരാൾ കരം അടച്ചു എന്നതു കൊണ്ടുമാത്രം ഭൂമി അയാളുടേതാകുന്നില്ലെന്നും ആധാരമാണ് പരിശോധിക്കേണ്ടതെന്നുമുള്ള സുപ്രീംകോടതി വിധി ദുർവ്യാഖ്യാനം ചെയ്താണ് കൈവശക്കാർക്ക് അനുകൂലമായി ഉത്തരവിറക്കിയത്. ഒരാളുടെ പേരിൽ മറ്റൊരാൾ കരം അടയ്ക്കുകയും പിന്നീട് താൻ കരം അടച്ചു എന്നതിന്റെ ബലത്തിൽ പ്രസ്തുത ഭൂമിക്ക് അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വിധി ബാധകമാകുക. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആധാരം പരിശോധിക്കണം. ഇതിനെ ദുർവ്യാഖ്യാനിച്ചാണ് കരുണ എസ്റ്റേറ്റിനു കരം അടയ്ക്കാൻ അനുമതി നൽകിയത്.
കരം അടച്ചാലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു കുഴപ്പമില്ലെന്ന തരത്തിലാണ് ഇതിനെ വ്യാ ഖ്യാനിച്ചതും. എന്നാലിവിടെ, സർക്കാർ ഭൂമിയാണെന്ന വസ്തുത സൗകര്യപൂർവം അവഗണിക്കുകയും ചെയ്തു.സ്വകാര്യ ഗ്രൂപ്പ് സർക്കാർ ഭൂമി കൈയേറിയതാണെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ പിന്നീട് ഭൂമി സ്വകാര്യ ഗ്രൂപ്പിനു നൽകാനുള്ള നീക്കമാണു ഫലത്തിൽ നടത്തിയത്. സർക്കാരും സ്വകാര്യ വ്യക്തിയും തമ്മിൽ ഉടമസ്ഥാവകാശ തർക്കമുണ്ടെങ്കിൽ ഭൂനികുതി നിയമം അനുസരിച്ചാണ് കരം സ്വീകരിക്കേണ്ടത്. അതിന് തർക്കഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിക്കുകയാണ് ആദ്യം വേണ്ടത്. സർക്കാരിന്റേതാണോ സ്വകാര്യ വ്യക്തിയുടേതാണോ എന്ന് തിരിച്ചറിയണം. ഇതിനുശേഷമാണ് നികുതി സ്വീകരിക്കേണ്ടത്.
സർക്കാരും സ്വകാര്യ വ്യക്തിയും തമ്മിൽ തർക്കമുള്ള കരുണ എസ്റ്റേറ്റിൽ ഈ നിയമം പാലിച്ചാണ് നടപടികളെടുക്കേണ്ടത്. എന്നാൽ ഇതിനു പകരം പോക്കുവരവ് ചട്ടങ്ങളാണ് പരിഗണിച്ചത്. രണ്ടു സ്വകാര്യ വ്യക്തികൾ തമ്മിൽ തർക്കമുള്ള ഭൂമിയിൽ കരം വാങ്ങുന്നതിന് തടസമില്ലെന്ന ചട്ടത്തിലെ വ്യവസ്ഥ ഇതിനു പഴുതാക്കുകയായിരുന്നു. സ്വകാര്യ ഗ്രൂപ്പ് ഭൂമി കൈയേറിയെന്നു ഹർജി നൽകുകയും കേസ് നിലനിൽക്കുമ്പോൾതന്നെ അവരിൽനിന്നു കരം വാങ്ങാൻ അനുമതി നൽകുകയും ചെയ്യുന്നത് കോടതിയലക്ഷ്യമാകുമെന്ന് റവന്യു ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം പക്ഷേ, ഐ.എ.എസ്. ഉദ്യോഗസ്ഥൻ തള്ളി. പോരാത്തതിന്, സ്വകാര്യ ഗ്രൂപ്പിന്റെ അപേക്ഷ ലഭിച്ചശേഷം ഭരണരംഗത്തുള്ളവരുമായി ഇടനിലനിന്നതും ഈ ഉദ്യോഗസ്ഥനായിരുന്നു. കരം അടച്ചു കഴിഞ്ഞാൽ കോടതിയിൽ സ്വകാര്യഗ്രൂപ്പിന്റെ അവകാശവാദം കുറച്ചുകൂടി ബലപ്പെടും. റവന്യു രേഖകളിൽ സ്വകാര്യഗ്രൂപ്പിന് തണ്ടപ്പേരുണ്ടെങ്കിലേ കരം അടയ്ക്കാൻ കഴിയൂ. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തണ്ടപ്പേര് നിർണായകവുമാണ്.
സർക്കാർ ഉത്തരവ് പ്രകാരം സ്വകാര്യ ഗ്രൂപ്പിന് റവന്യുരേഖകളിൽ തണ്ടപ്പേര് ലഭിക്കുകയും കരം അടയ്ക്കാൻ കഴിയുകയും ചെയ്താൽ കോടതിയിൽ അവരുടെ വാദത്തിനു കൂടുതൽ ബലം കിട്ടും. ഇതുതന്നെയാണ് വളഞ്ഞവഴിക്ക് കൂട്ടുനിന്നവർ ലക്ഷ്യമിട്ടതും. 833 ഏക്കറിനു കരമടയ്ക്കാൻ പോബ്സ് ഗ്രൂപ്പിന് അനുമതി നൽകിക്കൊണ്ട് ഈ മാസം ഒന്നിന് റവന്യു വകുപ്പ് ഇറക്കിയ ഉത്തരവിൽ ഭേദഗതി വരുത്തിയതായി മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
ഹൈക്കോടതിയുടെ അന്തിമ വിധിക്കുശേഷം മാത്രം കരം സ്വീകരിച്ചാൽ മതിയെന്ന വ്യവസ്ഥയോടെയാണു ഭേദഗതിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമുയരുകയും വിവാദ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ സർക്കാരിനു കത്ത് നൽകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്നലെ വിഷയം മന്ത്രിസഭായോഗം പരിഗണിച്ചത്. എന്നാൽ, ഉത്തരവ് പിൻവലിക്കേണ്ട കാര്യമില്ലെന്നു മന്ത്രിസഭായോഗം വിലയിരുത്തി. കരുണ എസ്റ്റേറ്റിനു കരമടയ്ക്കാനുള്ള അനുമതി നൽകിയത് നാല് ഉപാധികളോടെയാണെന്നു തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.
പോബ്സ് എസ്േറ്ററ്റിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന അസൽ രേഖകൾ പരിശോധിക്കണം, നിയമാനുസൃതമായ രേഖകളാണോയെന്ന് ഉറപ്പുവരുത്തണം, കരം സ്വീകരിക്കും മുമ്പ് കുടിക്കട സർട്ടിഫിക്കറ്റ് പരിശോധിക്കണം, ഇതെല്ലാം പരിശോധിച്ച ശേഷം നെല്ലിയാമ്പതി വില്ലേജ് ഓഫീസർ കരം സ്വീകരിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അത് ഹൈക്കോടതി വിധിക്കു വിധേയമായിരിക്കും തുടങ്ങിയ വ്യവസ്ഥകളാണ് ഉത്തരവിൽ ഉൾപ്പെടുത്തിയിരുന്നത്. കോടതി ഉത്തരവിനെത്തുടർന്നുള്ള സർവേയിൽ പോബ്സ് എസ്റ്റേറ്റ് അവകാശപ്പെടുന്ന 833 ഏക്കർ സർക്കാർ ഭൂമി അല്ലെന്ന് കണ്ടെത്തിയിരുന്നു. അവരുടെ കൈവശം 15 ഏക്കർ നിക്ഷിപ്ത വനഭൂമിയുണ്ടെന്നും കണ്ടെത്തി. 833 ഏക്കറിലല്ല ഇത്. സർവേ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരം സ്വീകരിക്കുന്നതിനു തടസമില്ലെന്ന് ലാൻഡ് ബോർഡ് സെക്രട്ടറി റിപ്പോർട്ട് നൽകി. തുടർന്ന് കരം ഒടുക്കുന്നതിനെക്കുറിച്ച് റവന്യു വകുപ്പ് നിയമവകുപ്പിന്റെ ഉപദേശം തേടി. സർക്കാരിന്റേതല്ലെന്നു കണ്ടെത്തിയ ഭൂമിയിൽ കരം സ്വീകരിക്കാൻ നിയമതടസമില്ലെന്നും കരം സ്വീകരിച്ചതുകൊണ്ടു മാത്രം വസ്തുവിൽ ഉടമസ്ഥാവകാശം ലഭിക്കില്ലെന്നുമായിരുന്നു നിയമോപദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനഭൂമി സ്വകാര്യഗ്രൂപ്പിന് പതിച്ചുനൽകാനുള്ള ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടും റവന്യൂവകുപ്പിന്റെ തീരുമാനത്തിൽ മന്ത്രിസഭ ഉറച്ച് നിന്നതിനുപിന്നിൽ പോബ്സ് ഗ്രൂപ്പുമായുള്ള ഒത്തുകളിയാണ്. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ റവന്യൂമന്ത്രിക്ക് രണ്ടുതവണ കത്ത് നൽകുകയും കെപിസിസി യോഗത്തിൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടും തീരുമാനം മാറ്റാൻ സർക്കാർ തയ്യാറായില്ലെന്നത് സ്വകാര്യഗ്രൂപ്പുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രിമാർക്കുമുള്ള ബന്ധം തുറന്നുകാട്ടിയിട്ടുണ്ട്.
കരുണ എസ്റ്റേറ്റ് ഭൂമിയുടെ അവകാശത്തെച്ചൊല്ലി ഹൈക്കോടതിയിൽ കേസ് നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് പോബ്സ് ഗ്രൂപ്പിൽനിന്ന് നികുതി പിരിക്കാൻ സർക്കാർ ഉത്തരവിറക്കിയത്. ഇത് കോടതിയിൽ പോബ്സ് ഗ്രൂപ്പിന് അനുകൂലവിധി കിട്ടാൻ വഴിവയ്ക്കും. നേരത്തെ ഈ ഭൂമി സർക്കാർ ഭൂമിയും വനഭൂമിയുമാണെന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലം. അതിന് തികച്ചും വിരുദ്ധമായാണ് പുതിയ ഉത്തരവ്. ഹൈക്കോടതിയിൽ സർക്കാർ എതിർകക്ഷിയായി കേസ് നിലനിൽക്കെ നികുതി പിരിക്കണമെന്ന് ആവശ്യപ്പെട്ട് പോബ്സ് ഗ്രൂപ്പ് നൽകിയ അപേക്ഷയിലാണ് ധൃതിപിടിച്ച് തീരുമാനമെടുത്തത്.
ഹൈക്കോടതി തീരുമാനത്തിന് വിധേയമായേ കരംപിരിക്കൂ എന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അങ്ങനെയെങ്കിൽ ഹൈക്കോടതിവിധി വന്നിട്ട് പോരേ തീരുമാനം എന്ന ചോദ്യത്തിന് ഉത്തരമില്ല. മാത്രമല്ല, നികുതി പിരിക്കാൻ ഉത്തരവിറക്കിയതോടെ ഭൂമി സർക്കാരിന്റേതല്ലെന്ന് സമ്മതിക്കുകയും ചെയ്യുന്നു. സർക്കാർ ഉത്തരവിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇറക്കിയ വാർത്താക്കുറിപ്പും അനുബന്ധ 'റിപ്പോർട്ടുകളും' പോബ്സിനെ പ്രത്യക്ഷത്തിൽ സഹായിക്കുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്