നാടു വെടക്കാക്കാൻ വിടല്ലേ മക്കളേ! നമ്പ്രാടത്ത് ജാനകിയുടെ ചൊൽവിളി കേട്ടുണർന്ന കീഴാറ്റൂരിനെ ആവേശത്തിലാഴ്ത്തി വയൽക്കിളികളുടെ മാർച്ച്; സിപിഎം കത്തിച്ച സമരപ്പന്തൽ പുനഃസ്ഥാപിച്ച് സമരം മൂന്നാം ഘട്ടത്തിലേക്ക്; വയലുകളും തണ്ണീർത്തടങ്ങളും നികത്താൻ സർക്കാരിന് അവകാശമില്ലെന്ന് പ്രഖ്യാപനം; പാർട്ടി ഗ്രാമത്തിലെ മാർച്ചിന് കിട്ടിയ ജനപിന്തുണ കാണാൻ പോലും പോകാതെ സിപിഎം പ്രവർത്തകർ; സമരം ചെയ്യുന്നത് കോൺഗ്രസുകാരെന്നും പിന്തുണയുമായി എത്തിയവർ ജോലിയില്ലാത്തവരെന്നും ജി.സുധാകരൻ
രഞ്ജിത് ബാബു
കണ്ണൂർ: കേരളത്തിന്റെ ജലസ്രോതസ്സായ പശ്ചിമഘട്ടവും തണ്ണീർ തടങ്ങളും വയലുകളും നികത്തരുതെന്ന് പ്രഖ്യാപിച്ചുകൊണ്ട് മൂന്ന് മണിക്കൂറിലേറെ കീഴാറ്റൂർ വയലിൽ പരിസ്ഥിതി വാദികളും സാമൂഹ്യപ്രവർത്തകരും വയൽക്കിളികളും രാഷ്ട്രീയ നേതാക്കളുമടങ്ങിയ ജനാവലി പ്രകൃതി സ്നേഹത്തിന്റെ ഉത്ബോധനം നടത്തി. വയൽക്കിളികൾ എന്ന പേരിൽ വയൽ നഷ്ടപ്പെടുത്തി ദേശീയ പാത കൊണ്ടുപോകുന്നതിനെതിരെയുള്ള സമരം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചത് പതിന്മടങ്ങ് ആവേശത്തിലായിരുന്നു.
ഉച്ചതിരിഞ്ഞ് 2.30 ഓടെ കേരളം കീഴാറ്റൂരിലേക്ക് എന്ന ബാനർ ഏന്തി തളിപ്പറമ്പിൽ നിന്ന് ആരംഭിച്ച മാർച്ച് വഴി നീളെ മുദ്രാവാക്യങ്ങളും സമരഗാനങ്ങളും കൊണ്ട് മുഖരിതമായി. വയൽക്കിളികൾ തനിച്ചല്ലെന്നും കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക- പരിസ്ഥിതി -സംഘടനകൾ തങ്ങൾക്ക് തുണയുണ്ടെന്ന തിരിച്ചറിവിലൂടെ സമരവുമായി മുന്നോട്ട് പോവാൻ തന്നെ തീരുമാനിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം സിപിഐ.(എം). പ്രവർത്തകർ വയലിലെ സമരപന്തൽ കത്തിച്ചതിനു സമീപം പുതിയ പന്തൽ കെട്ടി അതിൽ തന്നെ സമരവേദിയാക്കി ചടങ്ങ് സംഘടിപ്പിച്ചാണ് വയൽക്കിളികൾ പകരം വീട്ടിയത്.
കീഴാറ്റൂർ വയലിലേക്ക് എന്ന ബഹുജന മാർച്ചിൽ തളിപ്പറമ്പിൽ നിന്നും കോൺഗ്രസ്സ് നേതാവ് വി എം. സുധീരൻ മുൻ നിരയിൽ നടന്ന് മാർച്ച് നയിച്ചു. മാർച്ച് വയലിലെത്തിയ ശേഷം കീഴാറ്റൂർ സമരനായിക നമ്പ്രാടത്ത് ജാനകിയാണ് മൂന്നാം ഘട്ട സമരം ഉത്ഘാടനം ചെയ്തത്. ദേശീയ പാത കീഴാറ്റൂർ വയലിലൂടെ വരുന്നുവെന്ന വിവരം ലഭിച്ചപ്പോൾ അന്ന് ജാനകി പ്രതികരിച്ചത് ഇങ്ങിനെ. ' നാടു വെടക്കാക്കാൻ വിടല്ലേ മക്കളേ' എന്നായിരുന്നു ജാനകിയുടെ ഈ വാക്കാണ് ഒന്നര വർഷം മുമ്പ് കീഴാറ്റൂർ നിവാസികൾക്ക് സമരത്തിനിറങ്ങാൻ പ്രചോദനമായത്. കീഴാറ്റൂർ വയലിലൂടെയുള്ള തീരുമാനം മാറ്റുന്നതു വരെ സമരം തുടരുമെന്ന് വിതുമ്പി പറഞ്ഞു കൊണ്ടാണ് ജാനകി ഉത്ഘാടനം നിർവ്വഹിച്ചത്.
കോൺഗ്രസ്സ് നേതാവ് വി എം. സുധീരനാണ് പിന്നീട് പ്രസംഗിച്ചത്. പ്ലാച്ചിമട കൊക്കക്കോള കമ്പനി അനുവദിച്ചവർക്കു തന്നെ അത് പൂട്ടേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് എന്നറിയണം. കമ്യൂണിസ്റ്റുകാർക്കെതിരെ പഴയ ജന്മി മാടമ്പിമാർ ഉപയോഗിച്ച തന്ത്രമാണ് ഇപ്പോൾ സിപിഐ.(എം). സ്വീകരിക്കുന്നത്. തുറന്ന മനസ്സോടെ കാര്യങ്ങൾ കാണുന്നതിന് പകരം സമരക്കാരെ ആക്ഷേപിക്കുന്ന സമീപനമാണ് സിപിഐ.(എം). ന്റേത്.
കീഴാറ്റൂർ പ്രശ്നം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെച്ച് ആരും രക്ഷപ്പെടാൻ നോക്കേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യം ബിജെപി. പ്രസിഡണ്ട് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുന്നുണ്ട്. ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടാകാനുള്ള നടപടിയും എടുക്കും. അദ്ദേഹം തുടർന്ന് പറഞ്ഞു. പി.സി. ജോർജ്ജ് എംഎൽഎ, സി.ആർ നീലകണ്ഠൻ, ഗ്രോ വാസു, തുടങ്ങയവരും സംസാരിച്ചു.
പ്രകൃതിയെ മറന്നുകൊണ്ടുള്ള ഒരു വികസനവും വേണ്ടെന്നും പശ്ചിമഘട്ടവും ഇടനാടൻ കുന്നുകളും വയലുകളും തണ്ണീർതടങ്ങളും നിലനിർത്തണമെന്നും പരിസ്ഥിതി പ്രവർത്തകൻ ഡോ. ഡി. സുരേന്ദ്രനാഥ് വേദിയിൽ പ്രഖ്യാപിച്ചപ്പോൾ വയൽ സമരത്തിനെത്തിയവർ അതേറ്റു പറഞ്ഞു. വരുന്ന തലമുറക്ക് അതിജീവനത്തിനു വേണ്ടി ഇവയെല്ലാം സംരക്ഷിക്കണം. തണ്ണീർതടവും നെൽവയലുകളും നശിപ്പിക്കാൻ സർക്കാറിന് അവകാശമില്ലെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു. വയൽക്കിളികൾക്ക് അഭിവാദ്യമർപ്പിക്കാനും വഴി നീളെ ഐക്യദാർഢ്യ അനുകൂലികൾ മുദ്രാവാക്യം വിളിച്ചെത്തിയിരുന്നു. ഇതോടെ മൂന്നാംഘട്ട സമരത്തിന്റെ തുടക്കവുമായി.
അതേസമയം, കീഴാറ്റൂരിൽ ദേശീയപാത ബൈപ്പാസിനായി വയൽനികത്തുന്നതിനെതിരേ സമരം ചെയ്യുന്നവർ കോൺഗ്രസുകാരെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നതെന്നും സുധാകരൻ പറഞ്ഞു.സെക്രട്ടറിയേറ്റിനു മുന്നിലടക്കം നിരവധി ഇടങ്ങളിൽ സമരം നടക്കുന്നുണ്ട്. ഇതിനോടു താൻ പ്രതികരിക്കേണ്ട ആവശ്യമില്ല. വയൽക്കിളികൾ കോൺഗ്രസുകാരാണ്. ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്. കീഴാറ്റൂരിൽ പ്രശ്നങ്ങളില്ല. സർക്കാരിനെതിരായ സമരത്തിൽ ബിജപിക്കാരുമുണ്ട്.
കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെയാണോ ബിജെപി സമരത്തിനെത്തിയതെന്ന് വ്യക്തമാക്കണം. വയൽക്കിളികളെ പിന്തുണച്ചെത്തിയ സുധീരൻ സമയം കളയരുതെന്നും മന്ത്രി പറഞ്ഞു.വയൽക്കിളികളുമായി സർക്കാർ ചർച്ചയ്ക്കില്ലെന്നും സമരം നടത്തുന്നവർക്ക് ബദൽ മാർഗനിർദ്ദേശം മുന്നോട്ടുവയ്ക്കാൻ ഇല്ലെന്നും സുധാകരൻ പറഞ്ഞു.ദേശീയപാത വേണമെന്നാണു സർക്കാർ നയമെന്നും വേണമെങ്കിൽ മാധ്യമങ്ങൾ റഫറണ്ടം നടത്തിനോക്കിക്കോളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍