Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റേഷൻ വിഹിതം ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച് മാത്രം; സ്ഥലം ഏറ്റെടുത്ത് നൽകിയാൽ ശബരി പാദ നിർമ്മിക്കും; കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും ഉറപ്പില്ല; മഴക്കെടുതിക്ക് ഉചിതമായ നഷ്ടപരിഹാരം; കേരളത്തിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാനാകില്ലെന്ന് പ്രധാനമന്ത്രി; സർവ്വകക്ഷി സംഘം നിരാശയിൽ

റേഷൻ വിഹിതം ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച് മാത്രം; സ്ഥലം ഏറ്റെടുത്ത് നൽകിയാൽ ശബരി പാദ നിർമ്മിക്കും; കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും ഉറപ്പില്ല; മഴക്കെടുതിക്ക് ഉചിതമായ നഷ്ടപരിഹാരം; കേരളത്തിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാനാകില്ലെന്ന് പ്രധാനമന്ത്രി; സർവ്വകക്ഷി സംഘം നിരാശയിൽ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള സർവ്വകക്ഷി സംഘത്തിന്റ കൂടിക്കാഴ്ച അവസാനിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘം ഡൽഹിക്ക് പോയത്. റേഷൻ വിഹിതത്തിന്റെ കാര്യത്തിൽ ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച് മാത്രമെ വിഹിതം നൽകാനുകൂ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സ്ഥലം ഏറ്റെടുത്ത് നൽകിയാൽ ശബരി പാദ നടപ്പിലാക്കുമെന്നും മോദി ഉറപ്പ് നൽകി. അതേ സമയം കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ ഒരു ഉറപ്പും കേന്ദ്രം നൽകിയിട്ടില്ല.മഴക്കെടുതിയിൽ ഉണ്ടായ വലിയ നാശ നഷ്ടങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്രം അറിയിച്ചു. അതേ സമയം കാര്യമായ ഉറപ്പൊന്നും ലഭിച്ചട്ടില്ലെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

പൊതുവെ കേരളത്തിന്റെ കാര്യത്തിൽ അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ല എന്ന തോന്നലാണുള്ളതെന്നും പിണറായി പറഞ്ഞു. റേഷൻ വിഹിതത്തിന്റെ കാര്യത്തിൽ നിരാശാജനകമായ നിലപാടാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി മുൻഗണനാ വിഭാഗവും അതിൽ പെടാത്ത വിഭാഗവുമുണ്ട്. കേരളത്തിൽ ആവശ്യത്തിന് ഭക്ഷ്യധാന്യം ലഭിക്കാത്തതുകൊണ്ട് മുൻഗണനയിൽ പെടാത്ത വിഭാഗത്തിന് ജീവിക്കാനുള്ള ഭക്ഷ്യധാന്യം ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ ആവശ്യമായ മാറ്റം വേണമെന്നാണ് സർവ്വകക്ഷി സംഘം ഉന്നയിച്ച ആവശ്യം. മുൻപുണ്ടായിരുന്നതിൽനിന്ന് വെട്ടിക്കുറച്ചത് നികത്തണമെന്നായിരുന്നു ആവശ്യം. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ നൽകാനാകൂ എന്നാണ് പ്രധാനമന്ത്രി നിലപാടെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി സംബന്ധിച്ച് മുൻ നിലപാടിൽനിന്ന് കേന്ദ്രസർക്കാർ പിന്നോട്ടു പോയെന്നും ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്ന വകുപ്പ് മന്ത്രി നേരത്തെ സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ നിലപാട് മാറ്റി എന്നാണ് ഇവിടെ എത്തിയപ്പോൾ മനസ്സിലാക്കാൻ സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അങ്കമാലിയിൽനിന്ന് ശബരിമലയിലേക്കുള്ള റെയിൽവേ പാതയുടെ കാര്യത്തിൽ റെയിൽവേയുമായി ആലോചിച്ച് സംസ്ഥാന സർക്കാരും റെയിൽവേയുമായുള്ള ചർച്ചക്ക് അവസരമൊരുക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ തീരുമാനം വേണമെന്ന ആവശ്യത്തിൽ കഴിയും വേഗത്തിൽ തീരുമാനത്തിലേക്ക് എത്തും എന്നും പ്രധാനമന്ത്രി അറിയിച്ചു. കേരളത്തിലെ പ്രകൃതി ക്ഷോഭം സംബന്ധിച്ച് റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.

എച്ച്എൻഎൽ സംസ്ഥാന സർക്കാരിന് കൈമാറുന്ന കാര്യം ആലോചിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും വലിയ വിമാനങ്ങൾ ഇരങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും പൂർണമായും പ്രവർത്തന സജ്ജമാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP