Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കന്യാസ്ത്രീകളുടെ ആരോപണം വാസ്തവ വിരുദ്ധം; ഹൈക്കോടതി വളപ്പിലെ സമരത്തെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു; ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ സംരക്ഷിച്ച് മിഷണറീസ് ഓഫ് ജീസസ്; വിവിധ കോണുകളിൽ നിന്നും കന്യാസ്ത്രീകൾക്ക് പിന്തുണയേറുമ്പോഴും നിലപാട് മാറ്റാതെ സഭ

കന്യാസ്ത്രീകളുടെ ആരോപണം വാസ്തവ വിരുദ്ധം; ഹൈക്കോടതി വളപ്പിലെ സമരത്തെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു; ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ സംരക്ഷിച്ച് മിഷണറീസ് ഓഫ് ജീസസ്; വിവിധ കോണുകളിൽ നിന്നും കന്യാസ്ത്രീകൾക്ക് പിന്തുണയേറുമ്പോഴും നിലപാട് മാറ്റാതെ സഭ

ജലന്ധർ: ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതി തള്ളി സഭ രംഗത്ത്. വിവിധ കോണുകളിൽ നിന്നും സമരക്കാരെ പിന്തുണച്ചു കൊണ്ട് ആളുകൾ രംഗത്തെത്തുമ്പോഴും സഭ കന്യാസ്ത്രീക്കെതിരെ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. കന്യാസ്ത്രീകളുടെ സമരം അനാവശ്യമാണെന്ന് ആരോപിച്ചാണ് മിഷണറീസ് ഓഫ് ജീസസ് രംഗത്തുവന്നത്. ആരോപണം വാസ്തവ വിരുദ്ധമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് മിഷണറീസ് ഓഫ് ജീസസ് അറിയിച്ചു.

അതേസമയം, കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതിയിൽ പൊലീസിനെതിരെ ഹൈക്കോടതി കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്ന് കോടതി പൊലീസിനോട് ചോദിച്ചു. കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തു എന്നാണ് കോടതി ചോദിച്ചത്. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണം.

സ്വീകരിച്ച നടപടി അറിയിക്കണമെന്നാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ വിമർശനം. 'ബിഷപ്പിനെ ജലന്തറിൽ പോയി കണ്ടിട്ട് ഒരുമാസമായില്ലേ? പൊലീസ് എന്ത് നടപടി സ്വീകരിച്ചു?' എന്നും കോടതി പൊലീസിനോട് ചോദിച്ചു. നിയമം എല്ലാത്തിനും മീതെയാണ് എന്ന് കോടതി പറഞ്ഞു. നിയമം അതിന്റെ വഴിക്ക് മുന്നോട്ടു പോകും. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ നടത്തുന്ന സമരവേദിയിൽ പൊട്ടിക്കരഞ്ഞ് കന്യാസ്ത്രീകൾ ഇന്ന് സമരവേദിയിൽ ഉണ്ടായിരുനനു. സഭയിൽ മുമ്പും ഇത്തരം പ്രവണതകൾ ഉണ്ടായിരുന്നുവെന്നും ഇങ്ങനെ പൊതുവേദിയിൽ വരേണ്ടി വരുന്നത് അപമാനകരമാകുന്ന സാഹചര്യമാണെന്നും കന്യാസ്ത്രികൾ പറഞ്ഞു.

ലൈംഗിക പീഡനക്കേസിൽ ജലന്ധർ ബിഷപ്പ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരം കൂടുതൽ ശക്തമാകുകയാണ്.
മൂന്നാം ദിവസത്തിലേക്ക് കടന്ന സമരത്തിൽ കുറവിലങ്ങാട് മഠത്തിൽ നിന്ന് ഇന്നും കന്യാസ്ത്രികൾ സമരപ്പന്തലിലെത്തി. സഭയിൽ ഇതിനു മുൻപും ഇത്തരം പ്രവണതകൾ ഉണ്ടായിരുന്നുവെന്നും നിലവിലെ സമരം വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും കന്യാസ്ത്രി പറഞ്ഞു.

ഹൈക്കോടതിക്ക് മുന്നിലെ സമരവേദിയിലേക്ക് ഇന്ന് പിന്തുണയുമായി വിവിധ രാഷ്ട്രീയ - സാംസ്‌കാരിക സംഘടനകൾ ഐക്യംദാർഡ്യം പ്രകടിപ്പിച്ചെത്തി. പരാതി നൽകി 76 ദിവസം പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞു നിങ്ങുകയാന്നെന്നും കേസ് ദുർബലമാക്കാനാന്ന് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അറസ്റ്റ് വൈകുന്നതിനെതിരായ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലും കൂടുതൽ പ്രതിഷേധങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് പടിക്കലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം.അതേ സമയം ആദ്യ ദിവസം മുതൽ സമരം നടത്തിവരുന്ന അഡ്വ. ജോൺ മാത്യുവിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് സമരപ്പന്തലിൽ നിന്ന് അറസ്റ്റ് ചെയ്ത് നീക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP