Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വോട്ടെണ്ണൽ ദിവസം ഒരുക്കിയിരിക്കുന്നത് പഴുതടച്ചുള്ള സുരക്ഷ; ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ മാത്രം 2,640 പൊലീസ് ഉദ്യോഗസ്ഥർ; ഒപ്പം 1344 പേർ കേന്ദ്ര സായുധ സേനയിൽ നിന്നും

വോട്ടെണ്ണൽ ദിവസം ഒരുക്കിയിരിക്കുന്നത് പഴുതടച്ചുള്ള സുരക്ഷ; ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ മാത്രം 2,640 പൊലീസ് ഉദ്യോഗസ്ഥർ; ഒപ്പം 1344 പേർ കേന്ദ്ര സായുധ സേനയിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകസ്ഭാ തെരഞ്ഞെടുപ്പ് വേട്ടെണ്ണലുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഒരുക്കിയിരിക്കുന്നത് പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ. വോട്ടെണ്ണൽ ദിവസം 2,640 പൊലീസ് ഉദ്യോഗസ്ഥരെയാണു വിന്യസിക്കുക. ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും ഇവർ പ്രവർത്തിക്കുന്നത്.

ഇവരിൽ 111 ഡിവൈഎസ്‌പിമാരും 395 ഇൻസ്‌പെക്ടർമാരും 2632 എസ്‌ഐ/എഎസ്‌ഐമാരും ഉൾപ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയിൽ നിന്ന് 1344 ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും. എല്ലാ ജില്ലകളിൽനിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ജോലിക്കു നിയോഗിച്ചിട്ടുണ്ട്.

വ്യാഴാഴ്ച നടക്കുന്ന വോട്ടെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കർശനസുരക്ഷ ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ക്രൈംബ്രാഞ്ച്, സ്‌പെഷ്യൽ ബ്രാഞ്ച് തുടങ്ങിയ സ്‌പെഷ്യൽ യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ളപക്ഷം ജോലിക്ക് നിയോഗിക്കും. പ്രശ്‌നബാധിത പ്രദേശങ്ങളിൽ അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഏതു മേഖലയിലും എത്തിച്ചേരാൻ വാഹനസൗകര്യവും ഏർപ്പാടാക്കി. ആവശ്യമെങ്കിൽ വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിനു ജില്ലാ പൊലീസ് മേധാവിമാർക്ക് അനുമതി നൽകിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

ഫലപ്രഖ്യാപനത്തെ തുടർന്ന് ഉണ്ടാകാനിടയുള്ള സംഘർഷാവസ്ഥ കണക്കിലെടുത്താണ് പൊലീസ് സുരക്ഷ കർശനമാക്കിയിരിക്കുന്നത്. ഇത്തവണ അതിശക്തമായ മത്സരമാണ് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും നടന്നത്. മുൻ കാലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി പല മണ്ഡലങ്ങളിലും വാശിയേറിയ ത്രികോണ മത്സരമാണ്. കഴിഞ്ഞ കാലങ്ങളിൽ ഇടതു മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിലുള്ള നേർക്കു നേർ പേരാട്ടമായിരുന്നു എങ്കിൽ ഇത്തവണ ഇരു മുന്നണികൾക്കും ശക്തമായ വെല്ലുവിളി ഉയർത്തി ബിജെപിയും മത്സര രംഗത്തുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP