ഒരു ഡസനിലേറെ കസ്റ്റഡി പീഡനങ്ങൾ; വിമർശിക്കുന്നവർക്കെതിരെ രാജ്യദ്രോഹം; അഭിപ്രായം പറയുന്നവർക്കെതിരെ യുഎപിഎ; കുടുംബ സമേതം യാത്ര ചെയ്താൽ ഭരണ കക്ഷി നേതാവിന് പോലും രക്ഷയില്ല: നനച്ചിരിക്കാതെ സ്വാതന്ത്ര്യം കിട്ടിയ പൊലീസിന്റെ പ്രവർത്തികൾ ജനാധിപത്യ രാജ്യമാണെന്ന് മറന്ന്
തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിൽ പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. പൊതുവേ സിപിഐ(എം) ഭരിക്കുമ്പോൾ പൊലീസ് സ്റ്റേഷനുകളിലെ നിയന്ത്രണം പ്രാദേശിയ നേതാക്കൾക്കാകും എന്നൊരു ആക്ഷേപം നിലനിന്നിരുന്നു. എന്നാൽ, പിണറായി മുഖ്യമന്ത്രി ആയതോടെ ആ ശൈലിക്ക് ചെറുതായി മാറ്റം വന്നു. കണ്ണൂരിൽ അടക്കം പാർട്ടി നിർദേശിച്ച ഉദ്യോഗസ്ഥരെ തഴഞ്ഞാണ് പൊലീസിൽ നിയമനങ്ങൾ നടന്നത്. പൊലീസിന് സ്വാതന്ത്ര്യം നൽകുന്നു എന്ന ബോധ്യം വരുത്താനായിരുന്നു ഈ നീക്കം. എന്തായാലും പൊലീസിന് സ്വാതന്ത്ര്യം നൽകിയതോടെ മുഖ്യമന്ത്രി പിണറായിയുടെ മുഖം പോകുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയിട്ടുണ്ട്.
രണ്ടു മാസത്തിനിടെ ഒരു ഡസനോളം കസ്റ്റഡി മർദ്ദനക്കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുടുംബവുമായി സഞ്ചരിച്ച ഭരണകക്ഷി നേതാവിനെ അടക്കം പൊലീസ്തല്ലിച്ചതച്ചു. പ്രതിഷേധ സ്വരമുയർത്തുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യുന്നതിൽ വരെ കേരള പൊലീസ് എത്തിനിൽക്കുന്നു. കൈക്കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച സി.ഐയുടെയും ദളിത് യുവാക്കളുടെ നട്ടെല്ലൊടിച്ച എസ്.ഐയുടെയും പട്ടികയിൽ ദിവസവും പുതിയ പേരുകൾ ചേരുകയാണ്.
1200ലേറെ പൊലീസുകാരാണ് ക്രിമിനൽ കേസുകളിൽ പ്രതികളായുള്ളത്. ഇതിൽ 703 പേർക്കെതിരെ ഗുരുതരമായ കേസുകളാണ് ഇവർക്കെതിരെ ഉള്ളത്. ഇവരെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ശുപാർശയും നടപ്പാക്കിയിട്ടില്ല. കേരളത്തിൽ മൂന്നു വർഷത്തിനിടെ പതിനാറു പേർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലോക്സഭയിൽ പറഞ്ഞത്. ഒരു സി.ഐക്കും എസ്.ഐക്കുമെതിരെ തിങ്കളാഴ്ചയും പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിയിൽ പരാതിയെത്തി.
മോഷണക്കുറ്റം ചുമത്തി ഒക്ടോബറിൽ തലശേരി പൊലീസ് കസ്റ്റഡിയിലെടുത്ത സേലം സ്വദേശി കാളിമുത്തു, ചേരാനെല്ലൂരിൽ അയൽക്കാരനുമായുള്ള തർക്കത്തിന് അറസ്റ്റ് ചെയ്ത ഷഹീർ, വണ്ടൂർ പൊലീസിന്റെ പിടിയിലായ അബ്ദുൾലത്തീഫ് എന്നിവരാണ് അടുത്തിടെ കസ്റ്റഡിയിൽ മരിച്ചത്. മരങ്ങാട്ടുപിള്ളിയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ദളിത് യുവാവ് സിബി (40) മരിച്ചത് 2015 ജൂലായിലാണ്. കൊല്ലം അഞ്ചാലുംമൂട്ടിൽ മോഷണക്കുറ്റമാരോപിച്ച് പിടികൂടിയ ദളിത് യുവാക്കളെ നഗ്നരാക്കി അതിക്രൂരമായ പീഡനത്തിനിരയാക്കിയത് അടുത്തിടെയാണ്. തിരുവനന്തപുരം പാലോട്ട് അർദ്ധരാത്രിയിൽ പൊലീസ് നരനായാട്ട് നടത്തിയത് ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിലായിരുന്നു.
ഉപ്പളയിൽ ഹെൽമറ്റ് ധരിക്കാത്ത ബൈക്ക് യാത്രികനെ പൊലീസ് അടിച്ചിടുന്നത് മൊബൈലിൽ പകർത്തിയ മുഹമ്മദ് ഖാലിദിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു. ജൂലായിൽ കൊച്ചി ഹാർബർ സ്റ്റേഷനിൽ മർദ്ദനമേറ്റ സുരേഷ് നട്ടെല്ല് തകർന്ന് ചികിത്സയിലാണ്. സെപ്റ്റംബറിൽ കളമശേരിയിൽ ഓട്ടോ ഡ്രൈവറായ ശെൽവന് ലോക്കപ്പിൽ മർദ്ദനമേറ്റു. ദിവസങ്ങൾക്കകം പാലാരിവട്ടം ജനമൈത്രി സ്റ്റേഷനിൽ ദളിതനായ സൂരജിന് മർദ്ദനമേറ്റു. കുറ്റ്യാടിയിൽ പൊലീസ് ചോദ്യംചെയ്തു വിട്ടയച്ച പെൺകുട്ടി ആത്മഹത്യചെയ്ത സംഭവത്തിൽ പൊലീസിനെതിരെ കംപ്ലെയിന്റ് അഥോറിറ്റി അന്വേഷണം നടത്തുന്നു.
2014മേയിൽ പാറശാല പൊലീസ് കസ്റ്റഡിയിലിരിക്കേ നെയ്യാറ്റിൻകര സ്വദേശി ശ്രീജിവ് (24) കൊല്ലപ്പെട്ടത് ആത്മഹത്യയാക്കി മാറ്റിയ പൊലീസ് വ്യാജ ആത്മഹത്യാക്കുറിപ്പും എഴുതിവച്ചു. പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിയുടെ നിർദ്ദേശപ്രകാരം 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പാറശാല സി.ഐയടക്കം 5 പേർക്കെതിരെ നടപടിയെടുത്തിട്ടില്ല.
എസ്.ഐ, സി.ഐ റാങ്കിലുള്ളവരാണ് മർദ്ദനവീരന്മാരെന്ന് കംപ്ലെയിന്റ് അഥോറിറ്റിയിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഒരു എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയാൽ നടപടിയെടുക്കാൻ 15 വർഷമെങ്കിലും കഴിയും. അപ്പോഴേക്കും സ്ഥാനക്കയ?റ്റം ലഭിച്ച് ഡിവൈ.എസ്പിയായിട്ടുണ്ടാവും. കുഴപ്പമില്ലാതെ വിരമിക്കാൻ പാകത്തിലായിരിക്കും അന്വേഷണറിപ്പോർട്ട്.
പൊലീസ് നേതൃത്വത്തിന് താഴേതട്ടിൽ നിയന്ത്രണമില്ലാതായതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. കൊല്ലം റൂറൽ, കോട്ടയം, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ പൊലീസ് മേധാവികളില്ല, ഇൻചാർജ് ഭരണമാണ്. കൊല്ലത്ത് അജീതാബീഗം പ്രസവാവധിയിൽ പോയപ്പോൾ ഭർത്താവും സിറ്റി പൊലീസ് കമ്മിഷണറുമായ സതീഷ് ബിനോയ്ക്ക് ചുമതല നൽകി. ദേശീയ പൊലീസ് അക്കാഡമിയിൽ പരിശീലനത്തിനുപോയ എൻ. രാമചന്ദ്രന് പകരം ക്രൈംബ്രാഞ്ച് എസ്പി കെ.ജി. സൈമണിനും പി.എൻ. ഉണ്ണിരാജയ്ക്ക് പകരം ഇടുക്കി എസ്പി എ.വി. ജോർജിനുമാണ് ചുമതല. ഐ.പി.എസ് ലഭിച്ച ഏഴ് എസ്പിമാർ ഒരു മാസത്തിലേറെയായി നിയമനം കാത്തിരിക്കുമ്പോഴാണ് ഈസ്ഥിതി. റെയിൽവേ പൊലീസിനും മേധാവിയില്ലാതായിട്ട് മാസങ്ങളായി.
മർദ്ദനവീരന്മാരായ പൊലീസുകാരെ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ സർക്കാരിന് ക്ഷീണമാവുമെന്നത് ഉറപ്പാണ്. കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കുകയും പിഴയീടാക്കുകയും വകുപ്പുതല നടപടിയെടുക്കുകയും വേണമെന്നാണ് പൊലീസ് കംപ്ലെയ്ന്റ് അതോരിറ്റി ചെയർമാന്റെ പക്ഷം. യുഡിഎഫ് ഭരണകാലത്തേക്കാൾ കൂടുതൽ പൊലീസ് മർദ്ദന പരാതികൾ വരുന്നു എന്നത് മുഖ്യമന്ത്രി തന്നെ ചിന്തിക്കേണ്ട കാര്യമാണ്.
Stories you may Like
- മൂന്നാം മുറയുടെ 35 വർഷങ്ങൾ: സഫീർ അഹമ്മദ് എഴുതുന്നു
- ഭർതൃമാതാവിനെ മർദ്ദിച്ച കേസിൽ പ്രതിയായ മരുമകൾ റിമാൻഡിൽ
- മരുമകളുടെ കൊടുംക്രൂരത തുറന്നുപറഞ്ഞ് 80കാരി, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
- കുപ്പിയിൽ പെട്രോൾ നൽകില്ലെന്ന് പറഞ്ഞ പെട്രോൾ പമ്പ് ജീവനക്കാർക്ക് മർദ്ദനം
- ഒല്ലൂർ സെന്ററിൽ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ മർദ്ദനം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍