Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിൽ ഓപ്പറേഷൻ കുബേരയിൽ കുടുങ്ങി വൻ ബ്ലേഡ് മാഫിയ; അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികൾ കേരളത്തിലേക്ക് കടത്തിയത് 500 കോടി രൂപയെന്ന് സൂചന

കൊച്ചിയിൽ ഓപ്പറേഷൻ കുബേരയിൽ കുടുങ്ങി വൻ ബ്ലേഡ് മാഫിയ; അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികൾ കേരളത്തിലേക്ക് കടത്തിയത് 500 കോടി രൂപയെന്ന് സൂചന

കൊച്ചി: കൊച്ചിയിൽ നടത്തിയ ഓപ്പറേഷൻ കുബേരയിൽ കൊള്ളപ്പലിശക്ക് പണം നൽകുന്ന വൻകിട ബ്ലേഡ് മാഫിയ സംഘം പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ ഇസക് മുത്തു, ചിത്തരേഷ് , ടി രാജ്കുമാർ എന്നവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കേരളത്തിലേക്ക് മാത്രം 500 കോടി രൂപ ഇത്തരത്തിൽ ഇവർ കടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും വൻകിട ബിസിനസ് ഗ്രൂപ്പുകളുമായി ചേർന്നാണ് സംഘം ഇടപാട് നടത്തിയിരുന്നത് .

കൊച്ചി സ്വദശി ഫിലിപ്പ് ജേക്കബിന്റെ പരാതിയിലാണ് നടപടി. സംഘത്തിന്റെ പക്കൽ നിന്നും 40 ലക്ഷം രൂപ ഫിലിപ്പ് ജേക്കബ് വാങ്ങിയിരുന്നു. 42 ലക്ഷം രൂപ ഫിലിപ് ജേക്കബ് തിരികെ നൽകിയിട്ടും ഇവർ പരതിക്കാരന്റെ ആഡംബര വാഹനം തട്ടിയെടുക്കുകയായിരുന്നു. അറസ്റ്റിലായവരുടെ ഫോണുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുറിച്ചുള്ള കൂടുതൽ ഇടപാടുകൽ പുറത്തുവന്നത്.

ചെന്നൈ സ്വദേശിയായ മഹാരാജയാണ് ഇവർക്ക് നല്കിയിരുന്നതെന്നു പൊലീസ് കണ്ടെത്തി. അറസ്റ്റിലാകുന്ന സമയത്ത് 5 കോടിയുടെ പ്രോമിസറി നോട്ടും ചെക്കുകളും ഇവരുടെ പക്കലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൂടാതെ സംസ്ഥാന വ്യാപകമായി ഒരു വാട്‌സ്ആപ് ശൃംഖലയും സംഘത്തിനുണ്ട് .

ഒരു ദിവസത്തെ ഇടപാട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഈ ഗ്രൂപ്പിൽ ഏജന്റുമാർ പോസ്റ്റ് ചെയ്യുകയായിരുന്നു പതിവ് . അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP