Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഷ്ടിച്ച വികാരിതന്നെ പണവും സ്വർണവുമെല്ലാം തിരിച്ച് പള്ളിയിലെത്തിക്കണം; കൊരട്ടി പള്ളിയിൽ താൽകാലിക വികാരിയെ തടഞ്ഞുവെച്ച് വിശ്വാസികൾ; കൊരട്ടി പള്ളിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള രൂപതയുടെ നീക്കത്തിന് തിരിച്ചടി

മോഷ്ടിച്ച വികാരിതന്നെ പണവും സ്വർണവുമെല്ലാം തിരിച്ച് പള്ളിയിലെത്തിക്കണം; കൊരട്ടി പള്ളിയിൽ താൽകാലിക വികാരിയെ തടഞ്ഞുവെച്ച് വിശ്വാസികൾ; കൊരട്ടി പള്ളിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള രൂപതയുടെ നീക്കത്തിന് തിരിച്ചടി

കൊരട്ടി :കിലോ കണക്കിന് സ്വർണ്ണവും പുറമേ കോടി ക്കണക്കിന് രൂപയും നഷ്ടമുണ്ടാക്കിയവർക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടിയുണ്ടാവാതെ അതിരൂപതയുടെ തീരുമാനങ്ങൾ അംഗീകരിക്കില്ലന്ന് കൊരട്ടി പള്ളി ഇടവക വിശ്വാസികൾ .വികാരി ഫാ.മാത്യൂ മണവാളന് പകരം രൂപതയിൽ നിന്നും നിയോഗിക്കപ്പെട്ട ഫാ.ജോസ് തെക്കിനിയനെ തടഞ്ഞ് വച്ച് ഇക്കാര്യത്തിൽ ഇവർ നിലപാട് കടുപ്പിച്ചിരിയ്കുകയാണ്.

ഇന്ന് പുലർച്ചെ അഞ്ച് മണിയുടെ കുർബ്ബാന നടത്തിയത് ജോസ് തെക്കിനിയൻ ആയിരുന്നു. പിന്നീടാണ് വിശ്വാസികൾ സംഘടിച്ച് ഇദ്ദേഹത്തെ തടഞ്ഞു വച്ചത്. അതിരൂപതയുമായി വികാരി ബന്ധപ്പെട്ടപ്പോൾ വിശ്വാസികളിൽ നിന്ന് അഞ്ച് പേരെ തെരഞ്ഞെടുത്ത്, അവരുമായി അതിരൂപത ആസ്ഥാനത്ത് ചർച്ച നടത്താമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ മറ്റു പിടി .എന്നാൽ വിശ്വാസികൾ ഇത് അംഗീകരിച്ചില്ല .ഇനി ചർച്ച വേണ്ട,നടപടി മതിയെന്ന നിലപാടിലാണിപ്പോൾ വിശ്വാസികൾ. തടഞ്ഞുവച്ചിട്ടുള്ള വൈദീന് ഭക്ഷണവും വെള്ളവും മറ്റും ഇടവക്കാർ നൽകുന്നുണ്ട്.ഭാവി പരിപാടികൾ തീരുമാനിക്കുന്നതിന് ഇന്ന് വൈകിട്ട് 5 - ന് ഇടവവിശ്വാസികളുടെ വിപുലമായ യോഗവും ചേരുന്നുണ്ട്.

വൻ തട്ടിപ്പുകൾ കണ്ടെത്തിയതോടെ മണവാളനെതിരെ ക്രിമിനൽ കേസ് നൽകണമെന്ന ആവശ്യവും നേരത്തെ വിശ്വാസികൾ ഉയർത്തിയിരുന്നു. എന്നാൽ ഉന്നത ബന്ധങ്ങൾ പുറത്തുവരുമെന്ന ഭയത്താൽ സഭ ഇതിന് തയ്യാറാകുന്നില്ലെന്ന ആക്ഷേപമാണ് ഇടവകാംഗങ്ങളിൽ ഒരു വിഭാഗം ഉയർത്തുന്നത്. സഭയുടെ വസ്തു ഇടപാടിൽ മാർ ആലഞ്ചേരിയിക്കെതിരെ ആദ്യവെടി ഉതിർത്തത് മാത്യൂ മണവാളനായിരുന്നു. ഇക്കാര്യം മനസ്സിൽ വച്ച് കൊരട്ടി പള്ളി വിഷയത്തിൽ നിഷ്പക്ഷ നിലപാടുമായി മാർ ആലഞ്ചേരി മുന്നോട്ടുപോയാൽ ഫാ.മാത്യൂ മണവാളൻ ഊരക്കുരുക്കിലകപ്പെടുമെന്ന് ഉറപ്പ്. പള്ളിയുടെ കണക്കിന്റെ 25 ശതമാനം പരിശോധിച്ചപ്പോൾ 4 കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് പരാതിക്കാർ പുറത്ത് വിട്ടിട്ടുള്ള വിവരം.

സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നതിനെത്തുടർന്ന് വികാരി ഫാ.മാത്യൂസ് മണവാളൻ പള്ളിയിൽ നിന്നും നേരെ പോയത് രൂപത ആസ്ഥാനത്തേയ്്ക്ക് ആയിരുന്നെന്നാണ് പരക്കെ ഉയർന്നിട്ടുള്ള പ്രചാരണം. സഭ ആസ്ഥാനത്ത് പത്ത് വർഷത്തോളം പൊക്യൂറേറ്ററായിരുന്ന ഇദ്ദേഹം എടയന്ത്രത്തിൽ പിതാവിന്റെ വിശ്വസ്തനാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കൊരട്ടി മാതാവിന് ഭക്തർ നല്കിയ സ്വർണ്ണ മാലയും വളയും ആണ് കാണാതായത്.

സ്വർണം വിറ്റതിനെക്കുറിച്ച് അന്വേഷിക്കാൻ ഇടവക വികാരി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടുകളുടെ പകർപ്പ് മറുനാടന് ലഭിച്ചിരുന്നു. കൂടുതൽ സാമ്പത്തിക തട്ടിപ്പുകൾ നടന്നു എന്ന വിവരമാണ് ഇതോടെ പുറത്തുവന്നത്. സ്വർണ വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നതെങ്കിലും കൂടുതൽ തട്ടിപ്പുകൾ നടന്നെന്നാണ് സൂചന. ഇടവകയ്ക്ക് കീഴിലുള്ള സ്‌കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സ്ഥലം വിൽപ്പനയെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പള്ളിയിൽ പണം വാങ്ങി നിയമനം നടത്തിയിട്ടില്ലെന്ന് വാദിച്ച വികാരി അന്വേഷണ കമ്മീഷൻ മുമ്പാകെ പണം വാങ്ങിയെന്ന് സമ്മതിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വ്യക്തമാണ്.

സ്‌കൂൾ അദ്ധ്യാപക നിയമനുമായി ബന്ധപ്പെട്ട് പരിശോധ നടത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. 70 ലക്ഷം രൂപ പത്തു പേരുടെ കയ്യിൽ നിന്നായി വാങ്ങിയിട്ടുണ്ടെന്നാണ്. പള്ളിയിൽ ഇതിന് മാത്രമായി സൂക്ഷിക്കുന്ന കണക്കും വികാരി കാണിച്ചു നൽകി. ഇതിൽ 67 ലക്ഷം രൂപ മാത്രമാണ് കണക്കു വെച്ചിരിക്കുന്നത്. ഈ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംശയാസ്പദമാണെന്ന വിധത്തിലേക്ക് വിരൾ ചൂണ്ടുന്നുണ്ട് അന്വേഷണ കമ്മീഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP