ആതിരപ്പിള്ളിയിൽ മടക്കിയ മുട്ട് ശാന്തിവനത്തിൽ മടക്കാൻ തയ്യാറാകാതെ മണിയാശാൻ; കോടിക്കണക്കിന് രൂപ ചിലവഴിച്ചുള്ള വൈദ്യുതി ലൈൻ പദ്ധതിയിൽ വിട്ടുവീഴ്ച്ച ഒട്ടുമില്ലെന്ന് വൈദ്യുത മന്ത്രി; വല്യേട്ടനെതിരെ പ്രയോഗിക്കാൻ കിട്ടിയ ആയുധം എടുത്തണിഞ്ഞ് സിപിഐയും; വടക്കൻ പറവൂറിലെ ശാന്തിവനത്തിലൂടെ ജൈവസമ്പത്തിന് വലിയ നാശം സൃഷ്ടിച്ചുള്ള കെഎസ്ഇബിയുടെ ടവർ നിർമ്മാണത്തെ രാഷ്ട്രീയമായി നേരിടാനുറച്ച് കോൺഗ്രസും
മറുനാടൻ മലയാളി ബ്യൂറോ
പറവൂർ: ശാന്തിവനത്തിലൂടെയുള്ള വൈദ്യുതിലൈൻ മാറ്റില്ലെന്ന് സർക്കാർ. കോടിക്കണക്കിന് രൂപ ചെലവഴിച്ച പദ്ധതിയിൽ വിട്ടുവീഴ്ചയില്ലെന്ന് വൈദ്യുതിമന്ത്രി എംഎം മണി പറഞ്ഞു. പണി നിർത്തിയത് എന്തിനെന്ന് ജനം ചോദിക്കുമെന്നും എം.എം.മണി പറഞ്ഞു. വൻ പരിസ്ഥിതിനാശം വരുത്തിയാണ് ശാന്തിവനത്തിലെ ടവർ നിർമ്മാണമെന്ന് ആരോപണം ഉയർന്നിരുന്നു.
വടക്കൻ പറവൂർ വഴിക്കുളങ്ങരയിലെ രണ്ടരയേക്കറോളം വരുന്ന സ്വകാര്യ വനത്തിനു നടുവിലൂടെ 110 കെവി ലൈൻ വലിക്കാനുള്ള ടവർ നിർമ്മിക്കാൻ കെഎസ്ഇബി ജോലികൾ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് വലിയ സർപ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും ഉള്ള ഇവിടം പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും കരയിലും വെള്ളത്തിലുമുള്ള ധാരാളം ജന്തുജാലങ്ങളുംകൊണ്ടു സമൃദ്ധമാണ്.
കെ.എസ്.ഇ.ബിയുടെ 110 കെവി ലൈൻ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനം വെട്ടിനിരത്താനുള്ള പുറപ്പാടിലാണ് അധികാരികൾ. പൈലിങ്ങ് ഉൾപ്പടെ ഇവിടെ തുടങ്ങിക്കഴിഞ്ഞു. വനം നശിപ്പിക്കുവാൻ കെഎസ്ഇബിയുടെ ശ്രമത്തിനെതിരെ ദിവസങ്ങളായി പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും സമരം തുടരുകയാണ്. സിപിഐ നേതാക്കളടക്കം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജൈവസമ്പത്തിന്റെ കലവറയായ വടക്കൻ പറവൂർ ശാന്തിവനത്തിനുള്ളിലെ കെഎസ്ഇബിയുടെ ടവർ നിർമ്മാണത്തിനെതിരായ സമരത്തിന് കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടിയാലോചനകളില്ലാതെ പദ്ധതി നടപ്പാക്കാൻ ശ്രമിച്ച കെഎസ്ഇബിയാണ് പ്രശ്നം സങ്കീർണമാക്കിയതെന്ന് എറണാകുളം എംഎൽഎ ഹൈബി ഈഡനും പ്രതികരിച്ചു.
അതേസമയം, ശാന്തിവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി കലാകാരന്മാരും രംഗത്തെത്തി. കൊച്ചിയിലെ കലാകക്ഷി ആർട്ട് കലക്ടീവിലെ പി.എസ്.ജയയാണ് പറവൂരിൽ വേറിട്ട പ്രതിഷേധവുമായി എത്തിയത്. വേരറുക്കപ്പെടുന്ന ശാന്തിവനത്തെ പ്രതീകാത്മകമായി തന്റെ ശരീരത്തിൽ സന്നിവേശിപ്പിച്ചാണ് പി.എസ്.ജയ എന്ന കലാകാരി തലതിരഞ്ഞ വികസനരീതികളോട് കലഹിക്കുന്നത്.
തീപ്പന്തത്തിന്റെ വെളിച്ചത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പറവൂരിലൂടെ നടന്നുനീങ്ങിയ സംഘം വഴിയാത്രക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി. ശാന്തിവനത്തോട് ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പി.എസ്.ജയ പറയുന്നു. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് ചിത്രരചനയിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ് ജയ.
പരിസ്ഥിതിയുടെ പേരിൽ സർക്കാരിലെ പ്രധാന രണ്ടു കക്ഷികൾ തമ്മിലുള്ള തർക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇടതുമുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎം ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചപ്പോഴും മുന്നണിയിലെ രണ്ടാമത്തെ പാർട്ടിയായ സിപിഐ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ശമിച്ചിരുന്ന സിപിഎം-സിപിഐ പോര് പല വിഷയങ്ങളിലും മറനീക്കി പുറത്തുവരുന്നതിനിടെയാണ് ശാന്തിവനത്തിലെ വൈദ്യുതി ലൈൻ സംബന്ധിച്ച് നിലപാട് കടുപ്പിച്ച് ഇരുപാർട്ടികളും മുന്നോട്ടു പോകുന്നത്.
അതേസമയം,വലിയ തോതിൽ പരിസ്ഥിതി നാശമുണ്ടാക്കുന്ന വിധത്തിലാണ് വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതെങ്കിലും കാവ് സംരക്ഷിക്കപ്പെടുമെന്ന വിചിത്ര വാദമാണ് കെഎസ്ഇബി ഉയർത്തുന്നത്. ചെറായി, പള്ളിപ്പുറം, മുനമ്പം, എടവനക്കാട് എന്നീ പ്രദേശങ്ങളിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 20 വർഷം മുൻപ് ഭരണാനുമതി ലഭിച്ച പദ്ധതിയാണ് 110 കെ.വി മന്നം-ചെറായി പ്രസരണ ലൈനും ചെറായി 110 കെ.വി. സബ്സ്റ്റേഷനും. പലവിധത്തിലുള്ള തടസ്സങ്ങളാലും പരാതികളാലും മുടങ്ങിപ്പോയ പദ്ധതി ഇപ്പോൾ അതിദ്രുതം പുരോഗമിക്കുമ്പോഴാണ് ഇത്തരം തടസ്സവാദങ്ങളുമായി ചില തല്പര കക്ഷികൾ വരുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം.
പരിസ്ഥിതി പരിപാലനത്തിനു എപ്പോഴും പ്രത്യേക പരിഗണന നൽകുന്ന സ്ഥാപനമാണ് കെ എസ് ഇ ബി. ചെറായി ശാന്തിവനം കാവിനെ സംരക്ഷിച്ചുകൊണ്ട് തന്നെ നാട്ടുകാർക്ക് ആവശ്യമുള്ള ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കുക എന്നതാണ് നയമെന്നും കെ എസ് ഇ ബി. പറയുന്നു. അലൈന്മെന്റ് സംബന്ധിച്ച പരാതികൾ ഹൈക്കോടതി ഇടപെട്ട് പരിഹരിച്ചതാണെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നു.
ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈൻ മാറ്റില്ലെന്നു സർക്കാർ നിലപാടിൽ നിരാശയുണ്ടെന്ന് ശാന്തിവനം സംരക്ഷണ സമിതി പ്രതികരിച്ചു. ശാന്തിവനം സംരക്ഷണ സമരം സർക്കാരിന്റെ വികസന പ്രവർത്തനത്തിന് എതിരല്ല. ഇപ്പോഴുള്ള സമരം മന്നം- ചെറായി 110 കെവി ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിക്കുകയില്ല. ഈ ലൈൻ അപൂർവ്വ ജൈവസമ്പത്തുള്ള ശാന്തിവനം ക്യാമ്പസിന്റെ നടുവിലൂടെ പോകുന്നത് ഒഴിവാക്കി ബദൽ വഴികൾ സ്വീകരിക്കണം . കാട് നശിപ്പിക്കാത്ത ബദൽ റൂട്ട് സാധ്യമാണെന്നിരിക്കെ അത് പഠനവിധേയമാക്കണം . ശാന്തി വനം ഒഴിവാക്കി പദ്ധതി വേഗത്തിൽ നടപ്പാക്കണം എന്നു തന്നെയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഈ വിഷയത്തെക്കുറിച്ചുള്ള ബഹു. മന്ത്രിയുടെ തെറ്റിദ്ധാരണ മാറ്റി അദ്ദേഹം ജനങ്ങൾക്കൊപ്പം നിലകൊള്ളും എന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞ ഈ സമരം അതി ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ തന്നെയാണ് സമിതിയുടെ തീരുമാനമെന്നും സമിതി വ്യക്തമാക്കി.
കേരളത്തിലെ ആദ്യകാല പരിസ്ഥിതി ചിന്തകന്മാരിലൊരാളായ രവീന്ദ്രനാഥിന്റെ മകൾ മീന മേനോന്റെ എറണാകുളം വടക്കൻ പറവൂരിലെ രണ്ടേക്കർ ഭൂമിയാണ് ശാന്തിവനം എന്നറിയപ്പെടുന്നത്. മന്നത്തുനിന്നു ചെറായിലേയ്ക്കുള്ള കഐസ്ഇബിയുടെ 110 കെവി വൈദ്യുത ലൈൻ കടന്നു പോകുന്നതും അതിനു വേണ്ട ടവർ നിർമ്മിക്കുന്നതും ശാന്തിവനത്തിനുള്ളിലാണ്.
മൂന്നു വലിയ സർപ്പക്കാവുകളും മൂന്നു കുളങ്ങളും ഒരു കുടുംബ ക്ഷേത്രാരാധനാസ്ഥലവും ഉള്ള ഈ ജൈവവൈവിധ്യ കലവറയാണു ശാന്തിവനം. പലതരം ഔഷധസസ്യങ്ങളും പാല, കരിന്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും കരയിലും വെള്ളത്തിലുമുള്ള ധാരാളം ജന്തുജാലങ്ങളുംകൊണ്ടു സമൃദ്ധമാണ് ഈ ഭൂമി. നാഴിക്ക് ലക്ഷങ്ങൾ വില ലഭിക്കുന്ന ദേശീയ പാതയ്ക്കരുകിലാണ് ഈ മണ്ണ്. ഒറ്റമരം മുറിക്കില്ല എന്നു പറഞ്ഞ് പണി തുടങ്ങിയ കഐസ്ഇബി പിന്നീട് 48 മരങ്ങൾ മുറിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. നിലവിൽ 12 മരങ്ങൾ ശാന്തിവനത്തിൽനിന്നു മുറിച്ചുമാറ്റി. അര സെന്റ് സ്ഥലത്ത് ടവർ നിർമ്മിക്കുന്നു എന്നാണ് കഐസ്ഇബി പറയുന്നതെങ്കിലും ടവറിന്റെ പണി കഴിയുന്നതോടെ ഏകദേശം 50 സെന്റ് കാട് പൂർണമായും നശിക്കുമെന്ന് മീന പറയുന്നു
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍