Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡ്രൈവർ നിയമനം സംബന്ധിച്ച മുൻ ഉത്തരവ് ലംഘിച്ചെന്ന കോടതിയലക്ഷ്യ ഹർജി സർക്കാരിന് തലവേദനായാകും; കെഎസ് ആർ ടിസിയിലെ വിവാദങ്ങളിൽ നൽകുന്ന വിശദീകരണം ഇനി നിർണ്ണായകം; പോരാട്ടം തുടരാനുറച്ച് പി എസ് സി റാങ്ക് ഹോൾഡേഴ്‌സ്

ഡ്രൈവർ നിയമനം സംബന്ധിച്ച മുൻ ഉത്തരവ് ലംഘിച്ചെന്ന കോടതിയലക്ഷ്യ ഹർജി സർക്കാരിന് തലവേദനായാകും; കെഎസ് ആർ ടിസിയിലെ വിവാദങ്ങളിൽ നൽകുന്ന വിശദീകരണം ഇനി നിർണ്ണായകം; പോരാട്ടം തുടരാനുറച്ച് പി എസ് സി റാങ്ക് ഹോൾഡേഴ്‌സ്

കൊച്ചി: കെ.എസ്.ആർ.ടി.സി.യിലെ ഡ്രൈവർ നിയമനം സംബന്ധിച്ച മുൻ ഉത്തരവ് ലംഘിച്ചെന്ന കോടതിയലക്ഷ്യ ഹർജി സർക്കാരിന് തലവേദനായാകും. ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കിയ എംപാനൽഡ് ഡ്രൈവർമാരിൽ എത്രപേരെ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിച്ചിട്ടുണ്ടെന്ന് അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഡ്രൈവർ നിയമനത്തിനുള്ള പി.എസ്.സി. റാങ്ക് പട്ടികയിലുള്ള വേണുഗോപാൽ, സന്തോഷ് തുടങ്ങിയവർ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻബെഞ്ച് പരിഗണിച്ചത്. കെ.എസ്.ആർ.ടി.സി. എം.ഡി. ആയ എംപി. ദിനേശ് ആണ് ഹർജിയിലെ എതിർകക്ഷി. പി എസ് സി പട്ടികയിൽ ഉള്ളവർക്ക് നിയമനം നൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.

ഇതിനൊപ്പം എംപാനൽഡ് ഡ്രൈവർമാരെ ഒഴിവാക്കാനും റിപ്പോർട്ടു ചെയ്ത ഒഴിവിലേക്ക് ഉദ്യോഗാർഥികളെ നൽകാൻ പി.എസ്.സിയോട് ആവശ്യപ്പെടാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നെന്ന് ഹർജിക്കാർ ബോധിപ്പിച്ചു. അതനുസരിച്ച് കെ.എസ്.ആർ.ടി.സി. എംപാനൽഡ് ഡ്രൈവർമാരെ ഒഴിവാക്കിയെങ്കിലും അവരിൽ 1700 പേരെ ദിവസവേതനത്തിന് നിയോഗിച്ചു. ഒഴിവാക്കിയവരെ ദിവസവേതനത്തിന് എടുക്കുന്നത് കോടതിയലക്ഷ്യമാകുമെന്ന് കോടതിയുടെ മുൻഉത്തരവിലുണ്ടെന്നും വാദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP