പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു വേണമെങ്കിൽ മാറി നിൽക്കാം; അദ്ധ്യാപികയായി തുടരും; രാജിവയ്ക്കാൻ ഇല്ലെന്നും ലക്ഷ്മി നായർ; ലോ അക്കാദമി പ്രിൻസിപ്പലിന്റെ കടുംപിടിത്തത്തിൽ ചർച്ച പൊളിഞ്ഞു; രാജി വയ്ക്കാതെ പിന്നോട്ടില്ലെന്നു വിദ്യാർത്ഥികൾ; പ്രിൻസിപ്പലിനെ മാറ്റണമെന്നതായിരുന്നു തങ്ങൾ ഉന്നയിച്ച ആവശ്യമെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമി വിഷയത്തിൽ സർക്കാരിന്റെ സമ്മർദത തന്ത്രത്തിലും വിട്ടുവീഴ്ചയ്ക്കു തയാറാകാതെ പ്രിൻസിപ്പൽ ലക്ഷ്മി നായർ. മൂന്നാഴ്ചയായി തുടരുന്ന സമരം അവസാനിപ്പിക്കാൻ വിദ്യാർത്ഥി പ്രതിനിധികളും കോളജിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സും തമ്മിൽ നടത്തിയ ചർച്ച ലക്ഷ്മി നായരുടെ കടുംപിടുത്തത്തെ തുടർന്ന് പരാജയപ്പെട്ടു. പ്രിൻസിപ്പൽ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ലക്ഷ്മി നായർ വ്യക്തമാക്കി. രാജിയിൽക്കുറഞ്ഞൊന്നിനും തങ്ങൾ തയാറല്ലെന്ന് വിദ്യാർത്ഥികളും നിലപാട് എടുത്തതോടെ ചർച്ച പൊളിയുകയായിരുന്നു. രാത്രി എട്ടു മുതൽ രണ്ടു വട്ടമാണ് വിദ്യാർത്ഥികളും കോളജ് മാനേജ്മെന്റും തമ്മിൽ ചർച്ച നടത്തിയത്.
വൈസ് പ്രിൻസിപ്പലിനു ചുമതല നല്കി ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറ്റി നിർത്താമെന്നായിരുന്നു കോളജ് മാനേജ്മെന്റിന്റെ നിലപാട്. പക്ഷേ കോളജിൽ അവർ അദ്ധ്യാപികയായി തുടരുമെന്നും വ്യക്തമാക്കി. വേണമെങ്കിൽ ഈ അധ്യായന വർഷത്തിൽ ലക്ഷ്മി നായരെ മാറ്റി നിർത്താമെന്നും കോളജ് മാനേജ്മെന്റ് പറഞ്ഞു. എന്നാൽ പ്രിൻസിപ്പലിന്റെ രാജിയിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. കേസിൽ പ്രതിയായ ലക്ഷ്മി നായർ അദ്ധ്യാപികയായി തുടരുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്. രാത്രി എട്ടിന് ആരംഭിച്ച ചർച്ചയിൽനിന്ന് തുടർന്നു വിദ്യാർത്ഥികൾ ഇറങ്ങിപ്പോയി. എന്നാൽ മാനേജ്മെന്റ് പ്രതിനിധികൾ വിദ്യാർത്ഥികളെ രണ്ടാം ഘട്ട ചർച്ചയ്ക്കു വിളിച്ചു. രണ്ടാം ഘട്ട ചർച്ചയിലും ഇരു വിഭാഗവും നിലപാടുകളിൽ മാറ്റം വരുത്താൻ തയാറായില്ല. എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർത്ഥി പ്രതിനിധികൾ രണ്ടാം ഘട്ട ചർച്ചയിൽനിന്ന് ഇറങ്ങിപ്പോരുകയും സമരം തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
തുടർന്ന് പുറത്തുവന്ന എസ്എഫ്ഐ പ്രതിനിധികൾ ഒരു ഒത്തുതീർപ്പ് ഫോർമുലയ്ക്കും തങ്ങൾ വഴങ്ങിയില്ലെന്ന് അവകാശപ്പെട്ടു. മാനേജ്മെന്റിനു പറയാനുള്ളതു കേൾക്കാനാണ് തങ്ങൾ ചർച്ച തുടർന്നത്. പ്രിൻസിപ്പലിനെ മാറ്റണമെന്നതായിരുന്നു തങ്ങളുടെ ആവശ്യം. അത് അംഗീകരിക്കാൻ മാനേജ്മെന്റ് തയാറായിരിക്കുന്നു. എന്നാൽ എത്ര നാളത്തേക്കാണ് മാറ്റുന്നതെന്നകാര്യത്തിൽ വ്യക്തതയില്ല. സിസിടിവി കാമറകൾ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട്. തങ്ങൾ ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. സമരം തുടരുകയെന്നതാണ് എസ്എഫ്ഐയുടെ ഇപ്പോഴത്തെ തീരുമാനമെന്നും നാളെ സംസ്ഥാന കമ്മിറ്റി ചേർന്ന് തുടർ നടപടികൾ തീരുമാനിച്ചശേഷം വീണ്ടും മാദ്ധ്യമപ്രവർത്തകരെ കാണുമെന്നും നേതാക്കൾ അറിയിച്ചു. എസ്എഫ്ഐയുമായുള്ള ചർച്ച ക്രിയാത്മകമായിരുന്നെന്നും ചർച്ച തുടരുമെന്നും കോളജ് മാനേജ്മെന്റും അറിയിച്ചു.
സർക്കാർ ശക്തമായ നിലപാടെടുത്തോടെ ഇന്നുതന്നെ ലോ അക്കാദമി പ്രശ്നത്തിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നേരത്തേ കോളജ് ഡയറക്ടറും ലക്ഷ്മി നായരുടെ പിതാവുമായ നാരായണൻ നായരും സമരം ഇന്നുതന്നെ അവസാനിപ്പിക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. ലക്ഷ്മി നായരെ മാറ്റുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുമായി കോളജ് മാനേജ്മെന്റ് ചർച്ച നടത്തിയത്. ചർച്ച പൊളിഞ്ഞ സാഹചര്യത്തിൽ ഇനി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികളാണ് കേരള സമൂഹം ഉറ്റുനോക്കുന്നത്. ലോ അക്കാദമിക്കെതിരേ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സർക്കാരിനു ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചിട്ടുണ്ട്. തുടർ നടപടികൾ ഒട്ടും വൈകാതെ ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരേ ദളിത് വിദ്യാർത്ഥിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് സമരം അവസാനിപ്പിക്കാൻ ശക്തമായ സമ്മർദം കോളജ് മാനേജ്മെന്റിനു മേൽ സർക്കാർ ഉയർത്തിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിർദ്ദേശത്തെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ് എടുത്തതെന്നാണ് അറിയാൻ കഴിയുന്നത്.
നേരത്തേ പ്രിൻസിപ്പൽ പദവിയിൽ നിന്നും ലക്ഷ്മി നായരെ മാറ്റണമെന്ന് അക്കാദമി ചെയർമാൻ നാരായണൻ നായരോട് സിപിഐ(എം) ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലക്ഷ്മി നായർ വഴങ്ങുന്നില്ലെന്നാണ് നാരായണൻ നായർ മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇത്തരമൊരു ചർച്ച നടത്തിയത്. മകളുടെ രാജി ചോദിച്ച് വാങ്ങിക്കണമെന്നായിരുന്നു നാരായണൻ നായരോട് കോടിയേരി ആവശ്യപ്പെട്ടത്. ഇത് തള്ളിയതോടെയാണ് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കാനുള്ള നപടികളിലേക്ക് സർക്കാർ കടന്നത്.
ദലിത് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂർക്കട പൊലീസ് കേസെടുത്തിരിക്കുന്നത്. ദലിത് വിദ്യാർത്ഥിയെ ലക്ഷ്മി നായരുടെ ഹോട്ടലിൽ പണിയെടുപ്പിച്ചതായി പരാതിയിൽ ആരോപിച്ചിരുന്നു. പരാതി പരിഗണിച്ചു രണ്ടു ദിവസം മുൻപാണു കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് ഇന്നാണ് സംഭവിച്ചതെന്നാണ് മറുനാടന്‍ ലഭിച്ച വിവരം. കേസെടുത്തെങ്കിൽ തന്നെ അത് പുറം ലോകത്ത് അറിയിക്കാതെ പ്രശ്നം ഒതുക്കി തീർക്കാനും ശ്രമിച്ചു.
സമരത്തെ നേരിടാൻ മാനേജ്മെന്റും സമരം ശക്തമാക്കാൻ വിദ്യാർത്ഥികളും തയ്യാറെടുക്കുന്നതിനിടയിലാണ് പൊലീസ് കേസ് ഉണ്ടായത്. കേസിൽ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയാൽ അവരെ സസ്പെണ്ട് ചെയ്യേണ്ട ബാധ്യത മാനേജ്മെന്റിനുണ്ടാകും. കോളേജുമായി ബന്ധപ്പെട്ട കേസാണിതെന്നതും ഇതിന് കാരണമാകും. എന്നിട്ടും മാനേജ്മെന്റ് ലക്ഷ്മി നായരെ മാറ്റിയില്ലെങ്കിൽ സർവ്വകലാശാലയ്ക്ക് നടപടിയെടുക്കാനാകുമെന്നും വിലയിരുത്തുന്നു.
കേസ് എടുത്തതോടെ ലക്ഷ്മി നായർ രാജി വയ്ക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. ലക്ഷ്മി നായർ രാജിവയ്ക്കാൻ തയാറായാൽ വിദ്യാർത്ഥിനിയെക്കൊണ്ട് പരാതി പിൻവലിപ്പിച്ച് കേസ് ഒഴിവാക്കാനുള്ള സാഹചര്യവും ഉണ്ടാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ലോ അക്കാദമിക്ക് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ ഹൈക്കോടതിയിൽ ഹർജി നൽകി. കോളേജിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍