കോടതിവിധി അട്ടിമറിച്ച് സംസ്ഥാന ലീഗൽ മെട്രോളജി സഹകരണസംഘം പിടിച്ചെടുക്കാൻ സിപിഎം നീക്കം; വിവിധ ത്രാസ് കമ്പനികളിൽ ജോലിക്കാരായിരുന്നുവെന്ന് കൃത്രിമരേഖയുണ്ടാക്കി സിപിഎം പ്രവർത്തകർ വ്യാജഅംഗത്വം നേടിയെന്ന് ആക്ഷേപം; ഭരണകക്ഷി നേതാവിനെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറായി നിയമിച്ച നീക്കം വിവാദത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇന്ത്യൻ കോഫി ഹൗസ്, ഹാൽഡ്ലൂം തുടങ്ങിയ സഹകരണസംഘങ്ങളുടെ മാതൃകയിൽ ഒരു തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേരളാ സ്റ്റേറ്റ് ലീഗൽ മെട്രോളജി ലൈസൻസീസ് ആൻഡ് ടെക്നീഷ്യൻസ് സഹകരണസംഘം ക്ലിപ്തം നമ്പർ 4473 പിടിച്ചെടുക്കുവാൻ സി പി എം ശ്രമിക്കുന്നതായി ആക്ഷേപം. ലീഗൽ മെട്രോളജി ഉപകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ സഹകരണത്തോടെ അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രൂപീകരിച്ച് തൊടുപുഴ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സംഘത്തിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശാഖകളുമുണ്ട്. സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന സംഘം സ്വന്തമാക്കുകയാണ് സി പി എം ലക്ഷ്യം.
ഈ സംഘത്തിൽ ബി ക്ലാസ്സ് മെമ്പർഷിപ്പ് എടുക്കണമെങ്കിൽ വ്യക്തമായ യോഗ്യത വേണം. യാതൊരു യോഗ്യതയുമില്ലാത്ത സി പി എമ്മിന്റെയും ഡി വൈ എഫ് ഐ യുടെയും പ്രാദേശിക നേതാക്കൾ അഡ്മിനിസ്ട്രേറ്റർ ഭരണത്തിൽ സംഘം പിടിച്ചെടുക്കുന്നതിനു വേണ്ടി അംഗങ്ങളായതും വിവാദമായിട്ടുണ്ട്. ത്രാസുകൾ ഉണ്ടാക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന വിവിധ ത്രാസ് കമ്പനികളിൽ ജോലിക്കാരായിരുന്നുവെന്ന് കൃത്രിമരേഖയുണ്ടാക്കിയാണ് ഇവർ വ്യാജഅംഗത്വം നേടിയിരിക്കുന്നത്. മുൻ പ്രസിഡന്റ് കെ.കെ.തോമസ്, അസിസ്റ്റന്റ് രജിസ്ട്രാൻ സി സി മോഹനൻ, ഇൻസ്പെക്ടർ ജിസ്മോൻ, സംഘം സെക്രട്ടറി പ്രദീപ്കുമാർ തുടങ്ങിയവരുടെ ഒപ്പുകൾ മിനിറ്റ്സിൽ കൂട്ടിച്ചേർത്താണ് ഇവർ മെമ്പർഷിപ്പ് തരപ്പെടുത്തിയത്. സി പി എം തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, മുൻ ഏരിയ സെക്രട്ടറി റ്റി.ആർ.സോമൻ, ലോക്കൽ സെക്രട്ടറിമാരായ ബാലൻ, റഷീദ്, ലതീഷ്, ഉൾപ്പെടെ ഡി വൈ എഫ് ഐയുടെയും എസ് എഫ് ഐയുടെയും പ്രാദേശികനേതാക്കൾ ഉൾപ്പെടെ മുപ്പതോളം ആളുകളാണ് വ്യാജ അംഗത്വം നേടിയിരിക്കുന്നത്.
അംഗങ്ങളായ ഉടൻതന്നെ സംഘത്തെ കൊള്ളയടിക്കുന്ന രീതിയിൽ പരസ്പര ജാമ്യത്തിൽ ഇരുപതു ലക്ഷത്തോളം രൂപ വായ്പ എടുക്കുകയും ചെയ്തു. ഇതിനെതിരെ ബി ക്ലാസ്സ് അംഗമായ കാഞ്ഞിരപ്പള്ളി സ്വദേശി ആന്റണി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിട്ടുണ്ട് (4528/2018). കോടതി നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് തെരഞ്ഞെടുപ്പു നടത്തുന്നതിനു വേണ്ടി മുൻ ഭരണസമിതിയിൽ നിന്നുമാത്രം മൂന്നുപേരെ നിയമിച്ച് അഡ്മിനിസ്ട്രേറ്റർ കമ്മിറ്റി ഉണ്ടാക്കുവാൻ കോടതിവിധി ഉള്ളപ്പോൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കോടതിവിധി അട്ടിമറിച്ച് ഭരണകക്ഷി നേതാവിനെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറായി നിയമിച്ച് സംഘം ഭരണം പിടിച്ചെടുക്കുന്നതിനുള്ള നീക്കമാണ് സി പി എം നടത്തിയിരിക്കുന്നത്.
കോടിക്കണക്കിന് രൂപ നിക്ഷേപമുള്ള കേരളം മുഴുവൻ പ്രവർത്തനപരിധിയിൽ എല്ലാവിധ ധനകാര്യ ഇടപാടുകളുമുള്ള ഈ സഹകരണസംഘം പിടിച്ചെടുക്കുന്നതിന് സി പി എം ജില്ലാ നേതൃത്വമാണ് തീരുമാനിച്ചത്. സാമ്പത്തിക ക്രമക്കേടിന് സസ്പെൻഷനിലായ സെക്രട്ടറിയെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് 30 ദിവസത്തോളം അധികാരം മാറാതെ സംഘത്തിൽ പിടിച്ചു നിർത്തി. സംഘത്തിന്റെ ഓഫീസ് സമയം കഴിഞ്ഞ് സസ്പെൻഷനിലുള്ള സെക്രട്ടറിയും അസിസ്റ്റന്റ് രജിസ്ട്രാറും സംഘം ഓഫീസ് തുറന്ന് പല പ്രധാനപ്പെട്ട രേഖകളും തിരുത്തുകയും ഭരണസമിതിയെ കുടുക്കുന്നതിനു വേണ്ടി രേഖകൾ കടത്തിക്കൊണ്ടു പോയതായും പറയപ്പെടുന്നു.
വിവിധ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടെങ്കിലും ഗൗരവമായ കാര്യങ്ങൾ അന്വേഷിക്കാതെ അഡ്മിനിസ്ട്രേറ്റർ ഭരണം കൊണ്ടുവന്ന് സംഘം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അന്വേഷണം പ്രഹസനമാക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി സുപ്രധാന രേഖകൾ കടത്തുകമാത്രമാണ് ചെയ്തത്. സ്വകാര്യവത്ക്കരണം ഏറ്റെടുക്കുന്നതിന് ആവശ്യമായ കേന്ദ്ര-സംസ്ഥാന,തദ്ദേശ സ്വയംഭരണസ്ഥാപനഘങ്ങളുടേതടക്കം പതിമൂന്നോളം ലൈസൻസുകളും രജിസ്ട്രേഷനുകളും സമ്മതപത്രങ്ങളും ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ.-9001-2008 ലഭിച്ച സഹകരണസംഘമെന്ന പ്രത്യേകതയും ഇതിനുണ്ട്. സംഘത്തിന് ലൈസൻസുകളും മറ്റും പുതുക്കുന്നതിന് ഭീമമായ തുക വാർഷിക ചിലവുമുണ്ട്. എല്ലാ പ്രവർത്തനങ്ങളും നിർത്തി വച്ചിരിക്കുന്നതിനാൽ വൻ നഷ്ടമാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നിലവിൽ സംഘത്തിനെതിരെ നൽകിയ വ്യാജപരാതികൾ ജില്ലാ പൊലീസ് ചീഫ് അന്വേഷിച്ച് പരാതി വ്യാജമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും തിടുക്കത്തിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയായിരുന്നു. യാതൊരു രേഖകളും നൽകാതെ സംഘത്തിലെ രേഖകൾ രജിസ്ട്രാർ ഓഫീസിലേയ്ക്ക് കൊണ്ടു പോകുകയും നാലോലം മെമ്പർഷിപ്പുകൾ നശിപ്പിക്കുകയും ചെയ്തതിനെതിരെ നൽകിയ പരാതിയും അന്വേഷിച്ചില്ലെന്ന്പറയപ്പെടുന്നു. മിനിറ്റ്സ് ബുക്കിൽ വ്യാപകമായ തിരിമറികൾ നടത്തിയതായും ആക്ഷേപമുയർന്നിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍