ഉത്സവങ്ങളെന്ന് പറഞ്ഞാൽ ജ്യോതിക്ക് ഹരമാണ്; എവിടെയാണെങ്കിലും ജ്യോതി ഓടി എത്തും; തിരിക്കിനിടയിൽ മാലപൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ ഒറ്റമുങ്ങൽ; പൊലീസ് പിടിയിലായ ജ്യോതിയെ രക്ഷിക്കാൻ ഉടനെത്തി അഭിഭാഷകൻ; ജ്യോതിക്ക് പിന്നിൽ വൻ കവർച്ച സംഘമെന്ന് പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങളും ആചാരങ്ങളുമെല്ലാം ജ്യോതിക്ക് കാണാപ്പാഠമാണ്. ഓണക്കാലം കഴിയുന്നതോടെ കേരളത്തിൽ ക്ഷേത്ര ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് അറിയാവുന്ന ജ്യോതി കാലങ്ങളായി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തി ക്ഷേത്രങ്ങൾ മറയാക്കി കവർച്ച നടത്തി വരികയായിരുന്നു. ഉത്സവങ്ങളും ചടങ്ങുകളും നടക്കുന്ന സ്ഥലങ്ങളിൽ തികഞ്ഞ ഭക്തയെപ്പോലെയെത്തുന്ന ജ്യോതി ആർക്കും സംശയത്തിനിട നൽകാത്ത വിധമാണ് പെരുമാറുക.
ആരാധനാലയങ്ങളിലെ ഉത്സവങ്ങളെന്ന് പറഞ്ഞാൽ ജ്യോതിക്ക് ഹരമാണ്. കേരളത്തിലെ പ്രത്യേകിച്ച്, തെക്കൻ കേരളത്തിലെ ഉത്സവങ്ങളെല്ലാം കാണാപ്പാഠമാണ്. അമ്പലമാകട്ടെ, മറ്റേതെങ്കിലും ആരാധനാലയമാകട്ടെ ഉത്സവം തുടങ്ങിയാൽ തമിഴ്നാട്ടിൽ നിന്ന് ജ്യോതി അവിടെയെത്തും. തിരിക്കിനിടയിൽ കോളൊപ്പിച്ച് മാലപൊട്ടിച്ചാകും മടക്കം. ഇത്തരം ചാകരക്കോള് തേടി തലസ്ഥാനത്തടക്കം പല ഉത്സവങ്ങളിലും ജ്യോതി എത്തിയിട്ടുണ്ട്. അങ്ങനെ മാലജ്യോതി എന്ന വിളിപ്പേരും സമ്പാദിച്ചു. എന്നാൽ, ഇക്കുറി ജ്യോതിക്ക് പിഴച്ചു. പൊലീസ് വലയിൽ ജ്യോതി കുരുങ്ങി.
നവരാത്രി ഉത്സവങ്ങളോട് അനുബന്ധിച്ച് തലസ്ഥാനത്തെ തിരക്കേറിയ ക്ഷേത്രങ്ങളിൽ മാലപൊട്ടിക്കൽ ലക്ഷ്യമിട്ടെത്തിയപ്പോഴാണ് കോയമ്പത്തൂർ, ഗാന്ധിപുരം, പാളവാക്കം കൃഷ്ണൻകോവിൽ തെരുവിൽ ജ്യോതി (45) തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ചെന്തിട്ട ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പുനലൂർ തൊളിക്കോട് സ്വദേശി രമാദേവിയുടെ ആറുപവൻ മാല പൊട്ടിക്കുന്നതിനിടെയാണ് പൊക്കിയത്. മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരിയുടെ നേതൃത്വത്തിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ശ്രീകോവിലിന് മുന്നിലോ സേവാപന്തലിലോ വഴിപാട് കൗണ്ടറിലോ എവിടെയാണ് ആളുകളുടെ തിക്കും തിരക്കുമെന്ന് വച്ചാൽ അവിടെ ജ്യോതി ഇടംപിടിക്കും. പ്രസാദം വാങ്ങാനോ വഴിപാട് കൈപ്പറ്റാനോ തൊഴാനോ ഭക്തർ തിക്കിത്തിരക്കുന്നതിനിടെ ജ്യോതി തന്റെ ഇരകളെ ലക്ഷ്യം വയ്ക്കും. അവർക്ക് പിന്നാലെകൂടി സംശയമില്ലാത്ത വിധത്തിൽ പെരുമാറും. തമിഴ് ചുവ തെല്ലുമില്ലാതെ ശുദ്ധമലയാളത്തിൽ സംസാരിക്കും. തക്കം കിട്ടുമ്പോൾ മാല കൈക്കലാക്കും. കൊളുത്ത് ഭാഗം വലിച്ചകറ്റിയാകും പലപ്പോഴും മാല കവരുക. പൊട്ടിച്ചാൽ വിളക്കിചേർത്താൽപോലും വിറ്റഴിക്കാനുള്ള പ്രയാസമാണ് കൊളുത്ത് ഭാഗം അകറ്റി മാല ഊരിയെടുക്കുന്ന തന്ത്രത്തിന് പിന്നിൽ.
സാരിയോടോ ബ്ളൗസിനോടോ ചേർത്ത് സേഫ്റ്റി പിന്നോ മറ്റോ കുത്താതെ അശ്രദ്ധമായി നടക്കുന്നവരാണ് ജ്യോതിയുടെ ടാർജറ്റ്. മാല കൈക്കലാക്കിയാൽ ഉടൻ ഒന്നുകിൽ വസ്ത്രത്തിലോ ബ്ളൗസിനുള്ളിലോ ഒളിപ്പിക്കും. ഇതിനിടെ മാല നഷ്ടപ്പെട്ടവർ ഒച്ചപ്പാടും ബഹളവുമായി സീൻ കോൺട്രയായെന്ന് കണ്ടാൽ രണ്ടും കൽപ്പിച്ച് ഒറ്റ വിഴുങ്ങലാണ്. പൊലീസല്ല ആരുവന്ന് പരിശോധിച്ചാലും മാല കണ്ടെടുക്കാനാകില്ല. വിഴുങ്ങിയ മാല പുറത്തുവരുന്നതുവരെ ഏതാനും ദിവസം പ്രാഥമിക കൃത്യങ്ങൾ ശ്രദ്ധയോടെയാണ് ജ്യോതി നിർവ്വഹിക്കുക. വിഴുങ്ങിയ മുതൽ തിരിച്ചുകിട്ടുന്നത് വരെ ജാഗ്രത തുടരും. പുറത്തുവന്നാൽ കഴുകി വൃത്തിയാക്കി തമിഴ്നാട് കേന്ദ്രീകരിച്ച് മോഷണ സ്വർണം വാങ്ങുന്നവർക്ക് കൈമാറും.
കേരളത്തിനകത്തും പുറത്തുമായി അമ്പതോളം മാല, പഴ്സ് മോഷണക്കേസുകളിൽ പ്രതിയായ ഇവർ വ്യാജ വിലാസം നൽകിയാണ് പിടിക്കപ്പെട്ടാൽ പലപ്പോഴും രക്ഷപ്പെട്ടിരുന്നത്. മുമ്പ് പിടിക്കപ്പെട്ട പലകേസുകളിലും തമിഴ്നാട്ടിലെ വ്യാജ വിലാസങ്ങളിൽ ഇവർക്കെതിരെ സമൻസും വാറന്റും ഉണ്ടായിട്ടുണ്ടെങ്കിലും ആളെ കണ്ടെത്താനാകാതെ മടങ്ങും. ഇത്തവണയും ജ്യോതി പല വിലാസങ്ങളും മാറിയും തിരിഞ്ഞും പറഞ്ഞെങ്കിലും ജ്യോതിയുടെ ഫോട്ടോയെടുത്ത പൊലീസ് ഇവർ പറഞ്ഞത് പ്രകാരം കോയമ്പത്തൂരിലെ പൊലീസ് സ്റ്റേഷനിൽ ഫോട്ടോ സഹിതം വിവരങ്ങൾ കൈമാറി മേൽവിലാസം സ്ഥിരീകരിച്ചശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. മുമ്പ് പിടിക്കപ്പെട്ടിട്ടുള്ള കേസുകളിൽ വ്യാജ ജാമ്യക്കാരുടെ സഹായം തേടിയും ബോണ്ട് കെട്ടിവച്ചും മുങ്ങിയ ജ്യോതിക്ക് രക്ഷകരായി നിരവധിപേരാണ് രംഗത്തെത്തുക.
തമ്പാനൂരിൽ പൊലീസ് പിടിയിലായ ഉടൻ നഗരത്തിലെ ഒരു അഭിഭാഷകനെത്തി ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കാൻ പൊലീസിനുമേൽ സമ്മർദ്ദമായി. ചോദ്യം ചെയ്യലിനും തെളിവെടുപ്പുകൾക്കും ശേഷം റിമാന്റ് റിപ്പോർട്ടുമായി പൊലീസ് കോടതിയിലെത്തും മുമ്പേ ജാമ്യാപേക്ഷയുമായി കാത്ത് നിൽക്കുകയായിരുന്നു അഭിഭാഷകനും കൂട്ടരും.
തമിഴ്നാട്ടിൽ നിന്ന് പതിവായി കേരളത്തിലെത്തി മാലയും പഴ്സും മോഷ്ടിക്കുന്ന നിരവധി സ്ത്രീകളിൽ ഒരാൾ മാത്രമാണ് ജ്യോതിയെന്നാണ് പൊലീസിന് മനസിലാക്കാനായത്. ഇതേ സ്വഭാവത്തിൽ കവർച്ച നടത്തുന്ന മറ്റ് ചിലരെപ്പറ്റിയുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നവരാത്രിയുൾപ്പെടെ തലസ്ഥാനത്തെ പ്രധാന ചടങ്ങുകളിലെല്ലാം ഇത്തരക്കായി നിരീക്ഷണം ശക്തിപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ എസ്.ഐ സമ്പത്ത്.കെ.എൽ, എ.എസ്ഐ സജീഷ്, വനിതാ സിവിൽ പൊലീസ് ഓഫീസർ നിർമ്മലകുമാരി എന്നിവരടങ്ങിയ സംഘമാണ് ജ്യോതിയെ അറസ്റ്റുചെയ്തത്.
Stories you may Like
- എസ് ഡി എമ്മായ ഭാര്യയും കാമുകനും ചേർന്ന് വധിക്കാൻ ശ്രമിച്ചെന്ന് ഭർത്താവ്
- ടി പി വധത്തിൽ ഹൈക്കോടതി കുറ്റക്കാരെന്നു വിധിച്ച രണ്ട് സിപിഎം നേതാക്കൾ കീഴടങ്ങി
- ടിപി ചന്ദ്രശേഖരൻ കേസിൽ വധശിക്ഷക്കെതിരെ കോടതിയോട് യാചിച്ച് പ്രതികൾ
- മോശം സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് നടി
- 84,000 രൂപ കൈക്കൂലി വാങ്ങവെ എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍