Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

58 കോടി ലഭിക്കാൻ നൽകേണ്ടത് വെറും ഇരുപത് ലക്ഷം രൂപ; പിൻവലിച്ച നോട്ടുകൾ തുർക്കിയിലെ ബാങ്കുകളിലെത്തിച്ചാൽ പണം തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിക്കും; ദുബായിലെത്തിച്ചാൽ എല്ലാം ശരിയാക്കി നൽകാൻ ഏജന്റ് ഉണ്ടെന്നും വാഗ്ദാനം; ആദായവിലയ്ക്ക് നിരോധിത തുർക്കി കറൻസിനോട്ടുകൾ വിൽപ്പന നടത്തുന്ന സംഘത്തിന്റെ തലവൻ മലപ്പുറം സ്വദേശി; കഴിഞ്ഞ കുറേ നാളായി തുടരുന്ന തട്ടിപ്പിന്റെ ചുരുളഴിയുന്നത് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് മുഹമ്മദ് റിയാസ് പിടിയിലാകുന്നതോടെ

58 കോടി ലഭിക്കാൻ നൽകേണ്ടത് വെറും ഇരുപത് ലക്ഷം രൂപ; പിൻവലിച്ച നോട്ടുകൾ തുർക്കിയിലെ ബാങ്കുകളിലെത്തിച്ചാൽ പണം തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിക്കും; ദുബായിലെത്തിച്ചാൽ എല്ലാം ശരിയാക്കി നൽകാൻ ഏജന്റ് ഉണ്ടെന്നും വാഗ്ദാനം; ആദായവിലയ്ക്ക് നിരോധിത തുർക്കി കറൻസിനോട്ടുകൾ വിൽപ്പന നടത്തുന്ന സംഘത്തിന്റെ തലവൻ മലപ്പുറം സ്വദേശി; കഴിഞ്ഞ കുറേ നാളായി തുടരുന്ന തട്ടിപ്പിന്റെ ചുരുളഴിയുന്നത് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് മുഹമ്മദ് റിയാസ് പിടിയിലാകുന്നതോടെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തുർക്കിയിലെ നിരോധിത കറൻസി കേരളത്തിലെത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിന്റെ തലവൻ മലപ്പുറം സ്വദേശി. തുർക്കിയിലെ നിരോധിത കറൻസി കേരളത്തിലെത്തിച്ചു വിൽപന നടത്തുന്ന സംഘത്തിനു നേതൃത്വം നൽകുന്നത് ഇയാളാണെന്നു കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് സംഘത്തിനു സൂചന ലഭിച്ചു. ഇതിനെ തുടർന്ന് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം തുർക്കിയിലെ നിരോധിത കറൻസിയുമായി പിടികൂടിയ കൊണ്ടോട്ടി കുമ്മിനിപ്പറമ്പ് മുഹമ്മദ് റിയാസിനുൾപ്പെടെ പലർക്കും ഇയാൾ തുർക്കി കറൻസി കൈമാറിയിട്ടുണ്ടെന്നാണു വിവരം. പിൻവലിക്കുന്നതിനു മുൻപ് 58 കോടി രൂപ മൂല്യമുണ്ടായിരുന്ന തുർക്കി കറൻസിയുമായാണു മുഹമ്മദ് റിയാസിനെ കരിപ്പൂർ വിമാനത്താവളത്തിന്റെ എയർകാർഗോ കോംപ്ലക്‌സിനു സമീപത്തു വച്ച് കസ്റ്റംസ് പ്രിവന്റീവ് സംഘം പിടികൂടിയത്.

കരിപ്പൂർ വിമാനത്താവളം വഴി ദുബായിലേക്കു പോകുന്ന യാത്രക്കാരനു കൈമാറാൻ കറൻസി എത്തിക്കുന്നതിനിടെയാണു ഇയാൾ പിടിയിലായത്. തുർക്കിയിലെ കറൻസിയായ ലിറയുടെ 5 ലക്ഷത്തിന്റെ 100 നോട്ടുകളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ലിറയ്ക്ക് 11.60 രൂപയാണ് ഇന്ത്യയിലെ മൂല്യം. എന്നാൽ തുർക്കിയിൽ 5, 10 ലക്ഷം ലിറയുടെ കറൻസികൾ നിരോധിച്ചിട്ടുണ്ട്.

പിൻവലിച്ച നോട്ടുകൾ തുർക്കിയിലെ ബാങ്കുകളിൽ എത്തിച്ചാൽ പണം ലഭിക്കുമെന്നാണു വാഗ്ദാനം. ഇതിനായി ദുബായിൽ ഏജന്റുമാരുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു കറൻസികൾ നൽകുന്നത്. പിൻവലിക്കുന്നതിനു മുൻപ് 58 കോടി രൂപ മൂല്യമുണ്ടായിരുന്ന കറൻസി 20 ലക്ഷം രൂപയ്ക്കാണ് റിയാസ് മലപ്പുറം സ്വദേശിയിൽ നിന്നു വാങ്ങിയത്.

ഇതു 30 ലക്ഷം രൂപയ്ക്കു മറിച്ചുവിൽക്കാനായിരുന്നു നീക്കം. അഡ്വാൻസ് തുക കൈപ്പറ്റിയശേഷം ഇന്നലെ ദുബായിലേക്കു പോകുന്ന യാത്രക്കാരനു കറൻസികൾ കൈമാറാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണു പിടിയിലായത്. റിയാസിനു കറൻസികൾ കൈമാറിയ മലപ്പുറം സ്വദേശിയെ അടുത്ത ദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണു കസ്റ്റംസ് പ്രിവന്റിവ് സംഘത്തിന്റെ നീക്കം.

ഇത് ആദ്യമായല്ല കേരളത്തിൽ നിരോധിത തുർക്കി കറൻസി പിടിച്ചെടുക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഒമ്പതരക്കോടി രൂപ മൂല്യമുള്ള നിരോധിത തുർക്കി കറൻസിയുമായി അഞ്ചു പേർ നിലമ്പൂരിൽ പിടിയിലായിരുന്നു. അതിന് ആറുമാസം മുമ്പ് മലപ്പുറത്തും സമാന രീതിയിൽ തുർക്കിയിലെ നിരോധിത കറൻസി പിടികൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP