Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഹൃത്തിന്റെ മകളുടെ മൊബൈൽ നമ്പർ കിട്ടിയപ്പോൾ വാട്‌സാപ്പിൽ അശ്ലീല ദൃശ്യങ്ങൾ അയച്ച് തുടങ്ങി; പിതാവിനോട് പറയുമെന്ന് പറഞ്ഞിട്ടും രക്ഷയില്ലാതെ വന്നതോടെ പൊലീസിൽ പരാതി നൽകി; യുവതിയാണെന്ന വ്യാജേന ചാറ്റ് ചെയ്ത് റെയിൽവേസ്റ്റേഷനിൽ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്ത് പൊലീസ്; ഗൾഫുകാരുടെ ഭാര്യമാരെ നോട്ടമിടുന്നയാളെയും കുരുക്കി പൊലീസ്

സുഹൃത്തിന്റെ മകളുടെ മൊബൈൽ നമ്പർ കിട്ടിയപ്പോൾ വാട്‌സാപ്പിൽ അശ്ലീല ദൃശ്യങ്ങൾ അയച്ച് തുടങ്ങി; പിതാവിനോട് പറയുമെന്ന് പറഞ്ഞിട്ടും രക്ഷയില്ലാതെ വന്നതോടെ പൊലീസിൽ പരാതി നൽകി; യുവതിയാണെന്ന വ്യാജേന ചാറ്റ് ചെയ്ത് റെയിൽവേസ്റ്റേഷനിൽ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്ത് പൊലീസ്; ഗൾഫുകാരുടെ ഭാര്യമാരെ നോട്ടമിടുന്നയാളെയും കുരുക്കി പൊലീസ്

മലപ്പുറം: വാട്സ് ആപ്പിലൂടെ യുവതിക്ക് നിരന്തരമായി അശ്ലീല വീഡിയോകളയച്ച പിതാവിന്റെ സുഹൃത്ത് പൂക്കോട്ടുപാടത്തും, ഭർതൃമതിയെ നിരന്തരമായി ഫോണിൽ വിളിച്ച് അശ്ലീലം സംസാരിക്കുകയും ശല്യം ചെയ്യുകയും ചെയ്തയാൾ കുറ്റിപ്പുറത്തും അറസ്റ്റിലായി. പൊലീസിന്റെ തന്ത്രപരമായ ഇടപെടലായിരുന്നു രണ്ട് പ്രതികളെയും വലയിലാക്കാൻ സാധിച്ചത്. പൂക്കോട്ടുപാടത്തെ പ്രതിയെ വാട്സ് ആപ്പിലൂടെ ചാറ്റ് ചെയ്ത് യുവതിയാണെന്ന് ധരിപ്പിച്ച് സ്ഥലത്തെത്തിച്ച ശേഷം പൊലീസ് പിടികൂടുകയായിരുന്നു. കുറ്റപ്പുറത്തെ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ യുവതി പറഞ്ഞ സ്ഥലത്തെത്തിച്ച ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വാട്സ് ആപ്പിലൂടെ അശ്ലീല വീഡിയോ അയച്ച കേസിൽ തിരുവനന്തപുരം കുന്നത്തുക്കൽ സ്വദേശി മൈപറമ്പിൽ പുത്തൻവീട് സജുകുമാർ(38)
എന്നയാളെയും ഭർതൃമതിയെ വിളിച്ചു ശല്യം ചെയ്ത കേസിൽ ചെർപുളശേരി മാപ്പാട്ടുകാര പുറമാത്രയിൽ മൊയ്നുദ്ദീ(32)നെ.ുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൂക്കോട്ടുംപാടം സ്വദേശിനിയായ യുവതിയുടെ പിതാവിനോടൊപ്പം ഒരുമിച്ചു ജോലി ചെയ്തിരുന്നയാളായിരുന്നു സജുകുമാർ. എന്നാൽ നമ്പർ തരപ്പെടുത്തി ഇയാൾ വാട്സ്ആപ്പിലൂടെ നിരന്തരം അശ്ലീല വീഡിയകളും സന്ദേശങ്ങളും അയക്കുകയായിരുന്നു. യുവതിയുടെ പിതാവുമായി സൗഹൃദത്തിലായ ശേഷം യുവതിയുടെ മൊബൈൽ നമ്പർ കൈക്കലാക്കുകയും നിരന്തരം ശല്യം ചെയ്യാൻ തുടങ്ങുകയും ചെയ്തു. യുവതിയുടെ പരാതിപ്രകാരം പൂക്കോട്ടുംപാടം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പൊലീസ് മറ്റൊരു മൊബൈൽ നമ്പറിൽനിന്ന് യൂവാവുമായി ചാറ്റിംങ് തുടർന്നാണ് ഇയാളെ പിടികൂടിയത്. യുവതിയാണെന്നു കരുതി ഇതിലൂടെയും അശ്ലീല സന്ദേശങ്ങളും വീഡിയോകളും ഇയാൾ അയച്ചിരുന്നു. തുടർന്ന് യുവതിയെ കാണാൻ വേണ്ടി ട്രെയിന്മാർഗം നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. പ്രതി എത്തും മുമ്പേ റെയിൽവേ സ്റ്റേഷനിൽ പൊലൂസുകാർ മഫ്തിയിലുണ്ടായിരുന്നു. ട്രെയിൻ ഇറങ്ങിയതോടെ ഇയാളെ പൊലീസ് പിടികൂടി.

ഭർതൃമതിയെ നിരന്തരമായി ഫോണിൽ ശല്യം ചെയ്ത കേസിലാണ് ചെർപ്പുളശേരി സ്വദേശി മൊയ്നുദ്ദീൻ കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. വിവാഹിതരായ യുവതികളുടെയും പ്രവാസികളുടെ ഭാര്യമാരുടെയും നമ്പർ ശേഖരിച്ച ശേഷം നരന്തരം ശല്യം ചെയ്യുന്നയാളാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ ചെർപുളശേരി പൊലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. സ്ത്രീകളെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നത് പതിവാക്കിയ ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. മറ്റാരെങ്കിലും ഇയാളുടെ വലയിൽ പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP