ദേശീയ ഗെയിംസ് ഫണ്ട് കൈയിട്ടു വാരാൻ തലസ്ഥാനത്തെ പത്രക്കാരും; അഴിമതി മറയ്ക്കാൻ മീഡിയ സെന്റർ പ്രസ് ക്ലബിലേക്ക് മാറ്റി; പൊലീസ് സ്റ്റേഡിയത്തെ തഴഞ്ഞ് ഒരു കോടിയോളം അടിച്ചുമാറ്റുന്നത് ഉന്നത സമ്മർദ്ദം മൂലം
തിരുവനന്തപുരം: നക്ഷത്ര സൗകര്യങ്ങളോടെ പ്രസ് ക്ലബിന് സമീപം ബാർ പ്രവർത്തിപ്പിച്ച് കുപ്രസിദ്ധി നേടിയവരാണ് തലസ്ഥാനത്തെ പത്രപ്രവർത്തകർ. ക്ലബ് ലൈസൻസ് പോലുമില്ലാതെ പ്രവർത്തിപ്പിച്ച ബാറിനെതിരെ ആക്ഷേപം ഉയർന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ മന്ത്രമാർ കൈക്കൊണ്ടിട്ടില്ല. മന്ത്രിമാരുടെ അഴിമതി വിവരങ്ങൾ മൂടിവെക്കുന്നതിനുള്ള പാരിതോഷികം എന്ന നിലയിലാണ് അനധികൃതമായി മദ്യംവിളമ്പുന്ന പ്രവർത്തി പ്രസ്ക്ലബിൽ നടമാടുന്നത്. ഇങ്ങനെ ഉന്നത സമ്മർദ്ദങ്ങളെ തുടർന്ന് മറ്റൊരു കാര്യം കൂടി തലസ്ഥാനത്തെ പത്രക്കാർ അനധികൃതമായി നേടിയെടുത്തു. ഇത്തവണ തലസ്ഥാനത്തെ മാദ്ധ്യമപുലികൾ കൈയിട്ടുവാരിയത് ദേശീയ ഗെയിംസിൽ നിന്നുള്ള ഫണ്ടിൽ നിന്നാണ്.
ദേശീയ ഗെയിംസിനായി അനുവദിച്ച ഫണ്ടിൽ നിന്നും തലസ്ഥാനത്തെ പ്രസ് ക്ലബിനായി വകമാറ്റുന്നത് ഒന്നും രൂപയല്ല. ഒരു കോടിയോളം രൂപയാണ് പ്രസ്ക്ലബിനായി ഗെയിംസ് ഫണ്ടിൽ നിന്നും വകമാറ്റുന്നത്. ഗെയിംസിന്റെ ഭാഗമായി നാഷണൽ മീഡിയ സെന്റർ സ്ഥാപിക്കാനെന്ന പേരിൽ 83 ലക്ഷം രൂപയാണ് പ്രസ് ക്ലബിന് നൽകുന്നത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിംപ്യാ ഹാളിൽ നിർമ്മിക്കാൻ പദ്ധതിയിട്ട മീഡിയാ സെന്ററാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമള്ളവരെ സ്വാധീനിച്ച് പ്രസ്ക്ലബ് അധികൃതർ നേടിയെടുത്തത്. ദേശീയ ഗെയിംസിന്റെ സൗകര്യം ഒരുക്കാനായി വിനിയോഗിക്കേണ്ടുന്ന ഫണ്ടിൽ നിന്നുമുള്ള പണം പത്രക്കാർക്കായി വകമാറ്റുന്നത് ഗെയിംസ് നടത്തിപ്പിനെതിരെ ഭാവിയിൽ ഉയരാൻ ഇടയുള്ള അഴിമതി ആരോപണങ്ങളെ മുളയിലേ നുള്ളുന്നതിന് വേണ്ടിയാണെന്ന് ആക്ഷേപവും ശക്തമാണ്.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ പ്രസ് ക്ലബിന്റെ റൂഫ് ടോപ്പ് പൂർണമായി മാറ്റിപ്പണിയാനും മറ്റ് നവീകരണ പ്രവൃത്തികൾ നടത്താനുമാണ് ഈ തുക ചിലവഴിക്കുക. ക്ലബിനെ മീഡിയ സെന്ററാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റൂഫ് ടോപ്പിന്റെ നിർമ്മാണത്തിനായി 35 ലക്ഷം, ഇലക്ട്രിക്കൽ ജോലിക്കായി 28 ലക്ഷം, ലിഫ്റ്റ് സ്ഥാപിക്കാനായി 20 ലക്ഷം രൂപ എന്നിങ്ങനെയാണ് ഗെയിംസ് ഫണ്ടിൽനിന്ന് സർക്കാർ ക്ലബിനായി നൽകുന്നത്. ഒരു വർഷം മുമ്പാണ് പ്രസ് ക്ലബിൻ റൂഫ് ടോപ്പ് നിർമ്മിച്ചത്. ഈ റൂഫ് ടോപ്പ് കനത്ത മഴയിൽ പൊളിഞ്ഞു വീഴുന്ന അവസ്ഥയും സംജാതമായിരുന്നു. അന്ന് ഇതിന്റെ നിർമ്മാണത്തെ കുറഇച്ച് ചില ആക്ഷേപങ്ങളും ഉയരുകയുണ്ടായി. ഇങ്ങനെ ഒരു വർഷം മുമ്പ് നിർമ്മിച്ച റൂഫ് ടോപ്പ് പൂർണ്ണമായും സർക്കാർ ചെലവിൽ മാറ്റിപ്പണിയാനുള്ള അവസരമാണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.
നേരത്തെ ദേശീയ ഗെയിംസിന്റെ മീഡിയാ സെന്റർ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിംപ്യാ ഹാളിൽ സ്ഥാപിക്കാനായിരുന്നു ഗെയിംസ് അധികൃതരുടെ തീരുമാനിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരത്തിൽപ്പരം മാദ്ധ്യമപ്രവർത്തകർ ഗെയിംസ് റിപ്പോർട്ട് ചെയ്യാൻ എത്തുമെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തിൽ വിപുലമായി സൗകര്യങ്ങൾ മീഡിയ സെന്ററിനായി ഒരുക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് പരിമിതമായ സൗകര്യങ്ങളുള്ള പ്രസ്ക്ലബിനെ മീഡിയ സെന്ററാക്കി മാറ്റുന്നത്.
പ്രസ് ക്ലബ് ഭാരവാഹികൾ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കണ്ട് നിവേദനം നൽകിയാണ് മീഡിയാ സെന്റർ സ്റ്റേഡിയത്തിൽനിന്ന് മാറ്റാൻ തീരുമാനിച്ചത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മീഡിയാ സെന്റർ സ്ഥാപിച്ചാൽ ഗെയിംസിന് ശേഷം അത് പൊളിച്ചുമാറ്റേണ്ടിവരുമെന്നും പ്രസ് ക്ലബിലേക്ക് മാറ്റിയാൽ പിന്നീട് ആ സൗകര്യം പിന്നീടും ഉപയോഗപ്പെടുത്താമെന്നാണ് പ്രസ് ക്ലബ് അധികൃതർ വാദിച്ചത്.
ഇലക്ട്രിഫിക്കേഷനും ഫർണിഷിംഗിനും മറ്റുമാണ് ഈ പണം ചെലവിടുക. ഗെയിംസിനായി വാങ്ങുന്ന കമ്പ്യൂട്ടറുകളും ടിവികളും ക്ലബിനായി ഉപയോഗിക്കാമെന്നും അധികൃതർ കരുുതുന്നു. ക്ലബിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി വിലയുടെ 90 ശതമാനം രൂപയാണ് സർക്കാർ സ്ബ്സിഡിയായി നൽകുക. 24 ലക്ഷം രൂപ ചെലവിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷനാണ് ക്ലബ് അധികൃതർ ഒരു കമ്പനിയിൽനിന്ന് വാങ്ങിയിട്ടുള്ളത്. ഈ ക്വട്ടേഷൻ അനുസരിച്ച് 20 ലക്ഷം രൂപ സർക്കാർ ക്ലബിന് കൈമാറും. ഗെയിംസ് ഫണ്ടിൽനിന്ന് പണം വകമാറ്റി നൽകുമ്പോൾ കായിക മേഖലയുമായി ബന്ധപ്പെട്ട സർക്കാർ പരിപാടികൾക്ക് സൗജന്യനിരക്കിൽ ഹാളുകൾ നൽകണമെന്ന സർക്കാർ ഉപാധിയും ക്ലബ് അധികൃതർ സമ്മതിച്ചിട്ടുണ്ട്.
അതേസമയം മീഡിയാ സെന്ററിന്റെ പരിമിതമായി സ്ഥലപ്രശ്നം വലയ്ക്കുമോ എന്ന ആശങ്കയുണ്ട്. ആയിരത്തിലേറെ മാദ്ധ്യമപ്രവർത്തകർ എത്തിമ്പോൾ അവരെ ഉൾകൊള്ളാനുള്ള ശേഷി ക്ലബിനുണ്ടോ എന്നതാണ് സംശയം. കൂടാതെ വാഹന പാർക്കിംഗും പ്രധാന പ്രശ്നമായി മാറും. സെക്രട്ടറിയേറ്റ് പരിസരത്തെ തിരിക്കും മറ്റുമായി വൻട്രാഫിക് പ്രശ്നങ്ങൾ ഉള്ളതും തിരിച്ചടിയായേക്കും. അതേസമയം 500 ഓളം മധ്യമപ്രവർത്തകർക്ക് ഒരേസമയം ക്ലബിൽ ജോലി ചെയ്യാമെന്നാണ് പ്രസ്ക്ലബ് അധികൃതർ അവകാശപ്പെടുന്നത്.
സാധാരണ ഗതിയിൽ ഗെയിംസിന്റെ പ്രധാന വേദിയോട് ചേർന്നാണ് മീഡിയ സെന്റർ പ്രവർത്തിക്കുന്നത്. എന്നാൽ കേരളത്തിലെ വിവിധ ഇടങ്ങളിലാണ് ഗെയിംസ് നടക്കുന്നത് എന്നിരിക്കേ സെന്റ്ട്രൽ മീഡിയാ സെന്ററിൽ വിപുലമായി സജ്ജീകരണങ്ങൾ ഒരുക്കേണ്ടി വരും. അത്ലറ്റിക്സ് മത്സരങ്ങൾ നടക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് സമീപത്താണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം. അതുകൊണ്ട് ഇവിടെയാണ് മീഡിയാ സെന്ററിന് കൂടുതൽ സൗകര്യങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ ഗെയിംസിന് ശേഷവും പ്രസ് ക്ലബിന്റെയും ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആവശ്യങ്ങൾ ഇത് ഉപയോഗപ്പെടുത്താനും സാധിക്കുമെന്നാണ് ക്ലബ് അധികൃതർ വാദിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍