ആദിവാസി യുവതി ഷെഡിനുള്ളിൽ മാസം തികയാതെ പ്രസവിച്ചത് അർദ്ധരാത്രിയിൽ; സഹായത്തിനായി ഭർത്താവ് പോലും ഒപ്പമില്ലാതെ ജീവൻ അപകടത്തിലായപ്പോൾ രക്ഷകരായത് റാന്നി പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മൊബൈൽ മെഡിക്കൽ യൂണിറ്റ്; ഉൾവനങ്ങളിൽ ആരുമറിയാതെ ഒടുങ്ങിയേക്കുമായിരുന്ന ജീവനുകൾക്ക് താങ്ങും തണലുമാകുന്ന ആതുരസേവകരുടെ പ്രവർത്തനം മാതൃകാപരം
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ആദിവാസി മേഖലയിൽ ആരോഗ്യ പ്രവർത്തനം നടത്തുന്ന റാന്നി പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമായി ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത് ആദിവാസി യുവതിയേയും അവളുടെ നവജാത ശിശുവിനെയും. ആദിവാസി മലമ്പണ്ടാരം വിഭാഗത്തിൽ പെട്ട രജനിയെയും കുഞ്ഞിനെയുമാണ് സമയോചിതമായ ഇടപെടലിലൂടെ മെഡിക്കൽ സംഘം രക്ഷിച്ചത്. ആരോരുമില്ലാതെ ഷെഡിൽ മാസം തികയുംമുമ്പ് പ്രസവിച്ച യുവതിയെ കണ്ടെത്തി വിദഗ്ധ ചികിത്സ നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് മൂഴിയാർ സായ്പ്പും കുഴിയിലെ ഷെഡിനുള്ളിൽ ആദിവാസി യുവതി രജനി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സമയത്ത് ഭർത്താവ് ചന്ദ്രൻ സ്ഥലത്തുണ്ടായിരുന്നില്ല. ആദിവാസി മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ട ഇവർ സ്ഥിരമായി ഒരു സ്ഥലത്തു തന്നെ താമസ്സിക്കാറില്ല. നേരത്തേ ഇവർ നിലയ്ക്കലായിരുന്നു താമസം. ചന്ദ്രന്റെ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് അവർ മൂഴിയാർ സായ്പ്പും കുഴിയിലേയ്ക്ക് താമസ്സം മാറ്റിയത്. പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കാനിങ്, രക്ത പരിശോധനകളടക്കമുള്ള വൈദ്യ പരിശോധനയും, പരിചരണവും രജനിക്ക് നൽകിയിരുന്നു. ജൂൺ 9 നാണ് രജനിയുടെ പ്രസവ തിയതി കണക്കു കൂട്ടിയിരുന്നത്. എന്നാൽ ഒരുമാസം മുമ്പ് രജനി പ്രസവിക്കുകയായിരുന്നു.
പിറ്റേന്ന് പുലർച്ചെ തന്നെ വിവരമറിഞ്ഞ മെഡിക്കൽ ഓഫീസർ ഡോ. ലിഖിൻ എസ്പിയുടെ നിർദ്ദേശ പ്രകാരം ഡോ. ആശാ ലക്ഷ്മി, എൽ.എച്ച്.ഐ ഇൻ ചാർജ്ജ് സൂസമ്മ സാമുവൽ, ജെ.പി.എച്ച്.എൻ ബിജിമോൾ, എം.എം.യു ഡ്രൈവർ മനോജ് എന്നിവരടങ്ങുന്ന ടീം സംഭവസ്ഥലത്തേക്ക് കുതിച്ചു. പ്രാഥമിക ചികിത്സ കൊടുത്തതിന് ശേഷം അമ്മയേയും കുഞ്ഞിനേയും പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. രക്തസമ്മർദ്ദത്തിലുള്ള വ്യതിയാനം കണ്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം പത്തനംതിട്ട ജനറൽ ഹോസ്പ്പിറ്റലിലെത്തിക്കുകയും മെച്ചപ്പെട്ട ചികിത്സ നൽകുകയുമായിരുന്നു. ഇപ്പോൾ അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നു.
ആദിവാസി മേഖലയിലുള്ള ആരോഗ്യ പ്രവർത്തനത്തിൽ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റാന്നി പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ടീമിന്റെ പ്രവർത്തനം അത്യന്തം അഭിമാനകരവും, കുറ്റമറ്റതുമാണ്. പ്രളയകാലത്ത് ഉൾക്കാട്ടിൽ പ്രസവിച്ചു കിടന്ന സ്ത്രീയെയും കുട്ടിയെയും രക്ഷപെടുത്തിയ മെഡിക്കൽ ടീമിന്റെ പ്രവർത്തനം അന്ന് വാർത്തയായിരുന്നു.
യാതൊരുവിധ ഗർഭകാല പരിശോധനകളും നടത്താതെ ഉൾവനത്തിൽ കഴിഞ്ഞു വരികയായിരുന്നു ഗർഭിണിയായ പൊന്നമ്മയും, ഭർത്താവ് രാജേന്ദ്രനും. ശബരിമല ദേശിയ പാതയോരത്ത് ചാലക്കയം എന്ന സ്ഥലത്ത് നിന്നും 3 കിലോമീറ്റർ ഉൾവനത്തിലായിരുന്നു ഇവരുടെ താമസം. ഈ ഏര്യയിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സായ ബിജിമോളുടെ അറിയിപ്പിനെ തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ: എസ്പി ലിഖിനും സംഘവും പ്ലാപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ചോ ഫീസർ ജയനും, സീനിയർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഉണ്ണികൃഷ്ണൻ എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ജീവനക്കാരുടെ സഹായത്തോട് കൂടി അവരെ കണ്ടെത്താനും ആദ്യഘട്ട പരിശോധന റാന്നി താലൂക്ക് ഹോസ്പ്പിറ്റലിൽ വച്ച് നടത്താനും സാധിച്ചിരുന്നു.
ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറവ് കണ്ടതിതെ തുടർന്ന് പൊന്നമ്മയെ മെഡിക്കൽ കോളജിലേയ്ക്ക് റഫർ ചെയ്തു പ്രസവം ഓഗസ്റ്റ് മാസം പകുതിയോടു കൂടി ഉണ്ടാവുമെന്നും അതുകൊണ്ട് അവിടെ തന്നെ അഡ്മിറ്റ് ചെയ്യണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. പക്ഷേ ചില വ്യക്തിപരമായ കാരണങ്ങൾ ഉള്ളതിനാൽ 10 ദിവസത്തിനുള്ളിൽ തിരികെയെത്താം എന്ന് എഴുതി വച്ച് അവർ ഉൾ കാട്ടിലേക്ക് മറയുകയായിരുന്നു. മെഡിക്കൽ ടീം അവരെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഓഗസ്റ്റ് 14-ന് ചാലക്കയത്തെത്തിയെങ്കിലും കനത്ത മഴയെ തുടർന്ന് അവർക്ക് പൊന്നമ്മയെ കണ്ടെത്താനായില്ല.
പ്രളയത്തിനും പേമാരിക്കും ശേഷം നടത്തിയ തെരച്ചിലിലാണ് ഉൾക്കാട്ടിൽ പ്രസവിച്ചു കിടക്കുന്ന പൊന്നമ്മയെ കണ്ടെത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പുഴുക്കളും ഉറുമ്പുകളും നിറഞ്ഞ ചെളിക്കുണ്ടിനരികിൽ അത്യാസന്ന നിലയിലായിരുന്നു മെഡിക്കൽ ടീം അവരെ അട്ടത്തോട്ടിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം പിന്നീട് വിദഗ്ധ ചികിത്സക്കായ് റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍