Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിക്കടിയുള്ള ഹർത്താലുകളും കറന്റുകട്ടും സാരമായി ബാധിക്കുന്നു; പ്രകോപനപരമായ ഹർത്താലുകളുമായി സഹകരിക്കില്ല; ഉറച്ച തീരുമാനവുമായി കോതമംഗലം നെല്ലിക്കുഴിയിലെ വ്യാപാരി സമൂഹം

അടിക്കടിയുള്ള ഹർത്താലുകളും കറന്റുകട്ടും സാരമായി ബാധിക്കുന്നു; പ്രകോപനപരമായ ഹർത്താലുകളുമായി സഹകരിക്കില്ല; ഉറച്ച തീരുമാനവുമായി കോതമംഗലം നെല്ലിക്കുഴിയിലെ വ്യാപാരി സമൂഹം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ശബരിമല കർമ്മസമിതി നാളെ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലുമായി സഹകരിക്കില്ലെന്ന്കോതമംഗലം നെല്ലിക്കുഴിയിലെ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടിക്കടി ഉണ്ടാവുന്ന ഹർത്താലുകളും കറന്റ് കട്ടും നെല്ലിക്കുഴിയിലെ വ്യാപാര നിർമ്മാണ കേന്ദ്രങ്ങളെ സാരമായി ബാധിച്ചതോടെയാണ് ഇത്തരം പ്രകോപനപരമായ ഹർത്താലുകളുമായി സഹകരിക്കേണ്ടന്ന് വ്യാപാരികൾ തീരുമാനിച്ചത്.

ഹർത്താൽ ആഹ്വാനം തള്ളി കളഞ്ഞ നെല്ലിക്കുഴിയിലെ വ്യാപാരി സമൂഹത്തിന് കേരള വ്യാപാരി വ്യവസായി സമിതി പിന്തുണ അറിയിച്ചിട്ടുണ്ട്. നോട്ട് നിരോധനവും ,ജി.എസ്.ടി പ്രഖ്യാപനവും നെല്ലിക്കുഴിയിലെ വ്യാപാരികളെ കാര്യമായി ബാധിച്ചിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഫർണീച്ചർ നിർമ്മാണ കേന്ദ്രമാണ് നെല്ലിക്കുഴി. ഇതോട് അനുബന്ധിച്ചുള്ള നൂറ്കണക്കിന് ചെറുകിട നിർമ്മാണയൂണിറ്റുകളും 400 ഓളം വരുന്ന വ്യാപാര ശാലകളുമാണ് നെല്ലിക്കുഴിയിൽ ഉള്ളത് .ഇതരസംസ്ഥാനക്കാരും പ്രദേശവാസികളുമായ ആയിരകണക്കിന് തൊഴിലാളികൾ ഫർണീച്ചർ - അനുബന്ധ ജോലികളുമായി നെല്ലിക്കുഴിയിൽ തൊഴിലെടുക്കുന്നുണ്ട്. ഹർത്താലിനെതിരെ പ്രതിഷേധവുമായി നെല്ലിക്കുഴി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലാണ് വ്യാപാരികൾ രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ച ഹർത്താലും നെല്ലിക്കുഴിയിലെ വ്യാപാരികൾ തള്ളിയിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP