Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗതാഗതക്കുരുക്കിൽ ജനം പെട്ടപ്പോൾ നടുറോട്ടിൽ ഇറങ്ങി വാഹനങ്ങൾ നിയന്ത്രിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സ്വന്തം വാഹനവും കുരുക്കിൽപ്പെട്ടതോടെ പുറത്തിറങ്ങിയ മന്ത്രി ഒരു മണിക്കൂർ റോട്ടിൽ നിർദ്ദേശങ്ങൾ നല്കി ; ജനകീയനായ മന്ത്രിക്കു കൈയടിയുമായി നാട്ടുകാർ

ഗതാഗതക്കുരുക്കിൽ ജനം പെട്ടപ്പോൾ നടുറോട്ടിൽ ഇറങ്ങി വാഹനങ്ങൾ നിയന്ത്രിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സ്വന്തം വാഹനവും കുരുക്കിൽപ്പെട്ടതോടെ പുറത്തിറങ്ങിയ മന്ത്രി ഒരു മണിക്കൂർ റോട്ടിൽ നിർദ്ദേശങ്ങൾ നല്കി ; ജനകീയനായ മന്ത്രിക്കു കൈയടിയുമായി നാട്ടുകാർ

തിരുവനന്തപുരം: റോഡ് നിർമ്മാണത്തെ തുടർന്ന് ഗതാഗത കുരുക്കിൽ പെട്ട് കിടന്നിരുന്ന വാഹനങ്ങൾക്ക് സഞ്ചാരം ഒരുക്കാൻ റോഡിലിറങ്ങി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മാതൃകാ പ്രവർത്തനം. നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടം-മുക്കോല ദേശീയപാതയിൽ കുരുക്കഴിക്കാൻ പൊലീസില്ലാതെ വന്നപ്പോഴാണ് ഗതാഗത സ്തംഭനം ഒഴിവാക്കാനായി മന്ത്രി തന്നെ റോഡിലിറങ്ങിയത്.

ഒരു മണിക്കൂർ പരിശ്രമത്തിനൊടുവിലാണു മന്ത്രിയും ജീവനക്കാരും ചേർന്നു ഗതാഗതകുരുക്കഴിച്ചത്. ഇന്നലെ രാവിലെ 8.30ന് ആക്കുളം പാലത്തിനു സമീപത്താണു മന്ത്രിയുടെ വാഹനം കുരുക്കിൽ പെട്ടത്. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ മരണമടഞ്ഞ കഴക്കൂട്ടം സ്വദേശികളുടെ നാലു കുടുംബങ്ങൾക്കു ധനസഹായം നൽകാനായി പുറപ്പെട്ടതായിരുന്നു മന്ത്രി. ആക്കുളം പാലത്തിനു സമീപത്ത് എത്തിയപ്പോൾ മന്ത്രിയുടെ വാഹനവും ഗതാഗതക്കുരുക്കിൽപ്പെട്ടു. ഇവിടെ ഗതാഗത നിയന്ത്രണത്തിന് പൊലീസുണ്ടായിരുന്നില്ല.

തുടർന്ന് ട്രാഫിക് നിയന്ത്രിക്കാൻ ആദ്യം ഗൺമാനോട് മന്ത്രി നിർദ്ദേശിച്ചു. എന്നിട്ടും പരിഹാരമായില്ല. ഇതോടെയാണ് മന്ത്രി നേരിട്ട് ട്രാഫിക് നിയന്ത്രിക്കാൻ ഇറങ്ങിയത്. മന്ത്രി കടകംപള്ളി ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തതെന്ന് അറിഞ്ഞതോടെ വിവിധയിടങ്ങളിൽ നിന്ന് പൊലീസെത്തി. തുടർന്ന് നിയന്ത്രണം ഏറ്റെടുത്തു മന്ത്രിയോടു യാത്രതുടരാൻ ആവശ്യപ്പെട്ടു. എന്നാൽ ആദ്യം പ്രശ്നം പരിഹരിക്കട്ടെ, എന്നിട്ടു യാത്ര തുടരാമെന്നായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ മറുപടി. മന്ത്രിയുടെ നിർദ്ദേശങ്ങൾ യാത്രക്കാർ അനുസരിച്ചതോടെ വാഹന കുരുക്കഴിയുകയായിരുന്നു. തുടർന്നാണ് കടകംപള്ളി യാത്ര തുടർന്നത്.

ജനത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കി, നേരിട്ട് ട്രാഫിക് നിയന്ത്രിക്കാൻ ഇറങ്ങിയ കടകംപള്ളിയെ മറ്റു യാത്രക്കാരും നാട്ടുകാരും അഭിനന്ദിക്കുകയും ചെയ്തു. ഇതിനുശേഷം, കുളത്തൂർ മുതൽ ആക്കുളം വരെയുള്ള സ്ഥലങ്ങളിൽ 11 വരെ ട്രാഫിക് നിയന്ത്രണത്തിനായി അധികമായി പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP