'നവോത്ഥാനത്തിന്റെ വെളിച്ചം തല്ലിക്കെടുത്തുന്നവർക്കെതിരെ സമൂഹം അണിനിരക്കണം ; കേരളത്തിന്റെ നിലനിൽപ്പിനെയാണ് ഈ ശക്തികൾ വെല്ലുവിളിക്കുന്നത്' ; ആരാധിക്കാനുള്ള അവകാശം മാത്രമല്ല ക്ഷേത്രത്തിലേക്ക് പോകാനുള്ള അവകാശവും നിഷേധിക്കപ്പെട്ട വലിയൊരു ജനവിഭാഗം കേരളത്തിലുണ്ടായിരുന്നെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: ഇരുണ്ടകാലത്തേക്ക് കേരളത്തെ തള്ളിനീക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാർഷിക ആചരണം അന്ധവിശ്വാസങ്ങളുടെയും അനാചാരണങ്ങളുടേയും വിവേചനത്തിന്റെയും പഴയകാലത്തേക്ക് നാടിനെ വലിച്ചിഴക്കാൻ ശ്രമിക്കുന്നവർക്കെതിരെ സമൂഹത്തെ അണിനിരത്താനുള്ള അവസരമായി മാറണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ നിലനിൽപ്പിനെയാണ് ഈ ശക്തികൾ വെല്ലുവിളിക്കുന്നത്. അവരെ ചെറുത്തു തോൽപ്പിച്ചേ സമൂഹത്തിന് മുന്നോട്ടുപോകാനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടൗൺ ഹാളിൽ ക്ഷേത്ര പ്രവേശന വിളംബരം വാർഷികാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിശ്വസിക്കുന്ന ദൈവങ്ങളെ ആരാധിക്കുന്നതിനുള്ള സ്വാതന്ത്ര്യം മാത്രമല്ല, ക്ഷേത്രങ്ങളിലേക്കുള്ള വഴികളിലൂടെസഞ്ചരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്ന വലിയൊരു ജനവിഭാഗം കേരളത്തിലുണ്ടായിരുന്നു. ക്രൂരമായ ജാതിവിവേചനത്തിനും അയിത്തത്തിനും ചൂഷണത്തിനും അപമാനത്തിനും ഇരകളായി ജീവിതം തള്ളിനീക്കേണ്ടിവന്നവരുടെ ദയനീയമായ ജീവിതത്തിന്റെ ഇരുണ്ടകാലമായിരുന്നു അത്. വഴിനടക്കാനും മേൽവസ്ത്രം ധരിക്കാനും അക്ഷരം പഠിക്കാനും മാന്യമായി തൊഴിലെടുത്ത് ജീവിക്കാനും സ്വാതന്ത്ര്യമില്ലാതെ ജീവിച്ചൊടുക്കാൻ നിർബന്ധിതരായ ജനസമൂഹമാണ് അന്നുണ്ടായിരുന്നത്. അടിച്ചമർത്തപ്പെട്ട് കഴിഞ്ഞ ആ ജനവിഭാഗങ്ങളിൽ ആത്മാഭിമാനവും അവകാശബോധവും വളർത്തിയത് നവോത്ഥാനനായകരും സാമൂഹ്യപരിഷ്കർത്താക്കളുമാണ്. അവരുടെ നിരന്തരമായ ഇടപെടലുകളും ദേശീയപ്രസ്ഥാനത്തിന്റെയും പുരോഗമനപ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളുമാണ് അന്ധവിശ്വാസങ്ങളുടേയും അനാചരണങ്ങളുടേയും അടിമത്വത്തിന്റയും പിടിയിൽ നിന്ന് ഈ ജനവിഭാഗങ്ങളെ മോചിപ്പിച്ചത്.
ശ്രീനാരായണ ഗുരു , അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, ചട്ടമ്പി സ്വാമി, വാഗ്ഭടാനന്ദൻ, സുബ്രഹ്മണ്യൻ തിരുമുമ്പ്, മന്നത്ത് പത്മനാഭൻ, വി.ടി ഭട്ടതിരിപ്പാട്, വിഷ്ണുഭാരതീയൻ തുടങ്ങിയവരുടേയും ഇ.എം.എസ്, കെ കേളപ്പൻ, എ,കെ,ജി കൃഷ്ണൻപിള്ള തുടങ്ങിയവരുടേയുമൊക്കെ നേതൃത്വത്തിൽ നടന്ന നിരന്തരമായ ഇടപെടലുകളും സമരങ്ങളുമാണ് ആധുനികകേരളത്തെ രൂപപ്പെടുത്തിയത്. ക്ഷേത്രപ്രവേശന വിളംബരം പോലും മഹാരാജാവ് താലത്തിൽ വെച്ചിനീട്ടിയ സൗജന്യമായിരുന്നില്ല. ക്ഷേത്രപരിസരത്തെ വഴികളിലൂടെ നടക്കാനും ദൈവാരാധന നടത്താനും മാറുമറയ്ക്കാനും പഠിക്കാനും ജോലിയെടുത്ത് ജീവിക്കാനും ഒക്കെയുള്ള അവകാശങ്ങൾക്കായി നടന്ന സമരപരമ്പരകളുടെ തുടർച്ചയായി അതിനെ കാണണം.
സമൂഹത്തെ മ്ലേഛരും ശ്രേഷ്ഠരും, അധമരും ഉത്കൃഷ്ഠരും, സ്ത്രീയും പുരുഷനും എന്നൊക്കെ വേർതിരിച്ച് മാറ്റിനിർത്തുന്ന രീതിഇപ്പോഴും ചിലർ തുടരുകയാണ്. വിശ്വാസവും ആരാധനാസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനത്തിനുള്ള അവകാശവുമൊക്കെ തടയാൻശ്രമിക്കുന്നവർ അനാചാരങ്ങളിൽ നിന്ന് സമൂഹത്തെ മോചിപ്പിച്ച നവോത്ഥാനപരമ്പര്യത്തെയാണ് വെല്ലുവിളിക്കുന്നത്. ആചാരങ്ങളുടെ പേരിൽ നിയമവാഴ്ചയും പരമോന്നതനീതിപീഠത്തിന്റെ തീർപ്പുകളും ഭരണഘടനാമുല്ല്യങ്ങളും ഒക്കെയാണ് വെല്ലുവിളിക്കപ്പെടുന്നത്. ആചാരവും വിശ്വാസവും സംരക്ഷിക്കലാണ് തങ്ങളുടെ ദൗത്യമെന്ന് ഇവർ അവകാശപ്പെടുന്നു. അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയ ശ്രീമനാരായണ ഗുരു ഒരു ആചാരം തിരുത്തിക്കുറിക്കുകയായിരുന്നു. അന്ന് ബ്രാഹ്മണരുടെ മാത്രം അവകാശമായിരുന്നു പ്രതിഷ്ഠ. നിങ്ങൾക്ക് ഇതിന് എന്തവകാശം എന്നാണു ചോദിച്ചവർക്ക് ഞങ്ങൾ ഞങ്ങളുടെ ശിവനെ പ്രതിഷ്ഠിച്ചു എന്ന മറുപടിയാണ് ശ്രീനാരായണഗുരു നൽകിയത്.
സ്ത്രീകൾക്ക് ആരാധന നടത്താൻ അവകാശം നൽകിയ സൂപ്രീംകോടതി ഉത്തരവ് വെല്ലുവിളിച്ച് സമരരംഗത്തിറങ്ങിയവർ ഭരണഘടനാപരമായ അവകാശമാണ് തടയുന്നതെന്ന് നാം ഓർക്കണം. മതമൈത്രിയുടെ കൂടി പ്രതീക്ഷമായ ശബരിമലയുടെ പപേരിൽ കലാപം അഴിച്ചുവിടുന്നതിനെതിരെ വിശാലമായ ഐക്യനിര ഉയർന്നുവരണം. നവോത്ഥാനപാരമ്പര്യവും ജാതിക്കതീതമായ ഐക്യവും മതനീരപേക്ഷതയും മാനവികതയും കാത്തുസൂക്ഷിക്കുകയാണ് ഇന്ന് ഓരോ കേരളീയന്റെയും ചുമതല. ഒരു കാലത്ത് ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടവരെ ശാന്തിമാരാക്കി മാറ്റിയ അഭിമാനകരമായ അനുഭവം നമുക്ക് മുന്നിലുണ്ട്. പട്ടിക ജാതിക്കാരടക്കം അബ്രാഹ്മണശാന്തിമാരെ നിയമിച്ച് ചരിത്രം കുറിച്ച കേരളം ജാതിക്കും മതത്തിനും അതീതമായ ചിന്തകൾ ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും. ഇരുണ്ട നാളുകളിലേക്ക് കേരളത്തെ മടക്കിക്കൊണ്ടുപോകാനുള്ള ഏത് നീക്കവും പരാജയപ്പെുടത്താൻ ജാഗ്രതയോടെ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരവിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.
ഒരു കാലഘട്ടത്തെ സംബന്ധിച്ച് അത്ഭുതകരമായ വിളംബരമായിരുന്നു ക്ഷേത്രപ്രവേശന വിളംബരമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വിഖ്യാതമായ വിളംബരത്തെക്കുറിച്ച് ഗൗരവത്തിൽ ആലോചിക്കേണ്ട കാലഘട്ടത്തിലാണ് നാം നിൽക്കുന്നത്. നവോത്ഥാന മൂല്യങ്ങൾക്ക് കൂടുതൽ തെളിച്ചം പകരാൻ ഇത്തരം ആഘോഷപരിപാടികൾ ഓർമ്മപ്പെടുത്തൽ ആകുമെന്നാണ് പ്രതീക്ഷ. അനാചാരങ്ങളും അന്ധവിശ്വാസവുമാകുന്ന ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് സഞ്ചരിക്കാൻ ഓരോരുത്തരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായി. എംഎൽഎമാരായ പുരുഷൻ കടലുണ്ടി, പി.ടി.എ റഹീം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടടർ യു.വി ജോസ്, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.ശങ്കരൻ മാസ്റ്റർ, പി.വി നവീന്ദ്രൻ, പി.ടി ആസാദ്, സി.പി ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍