Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോലിയിൽ പിന്നിലെങ്കിലും ഫോൺവിളിയിൽ മുമ്പനായി മന്ത്രി സി എൻ ബാലകൃഷ്ണൻ; മന്ത്രിമാരുടെ ഫോൺവിളിക്കായി ചെലവിട്ടത് ഒന്നേകാൽ കോടിരൂപ; സരിതയെ വിളിച്ചതിന് അടക്കം ക്ലിഫ്ഹൗസിലെ ലാൻഡ് ലൈനിൽ ബില്ലായത് പത്ത് ലക്ഷം രൂപ

ജോലിയിൽ പിന്നിലെങ്കിലും ഫോൺവിളിയിൽ മുമ്പനായി മന്ത്രി സി എൻ ബാലകൃഷ്ണൻ; മന്ത്രിമാരുടെ ഫോൺവിളിക്കായി ചെലവിട്ടത് ഒന്നേകാൽ കോടിരൂപ; സരിതയെ വിളിച്ചതിന് അടക്കം ക്ലിഫ്ഹൗസിലെ ലാൻഡ് ലൈനിൽ ബില്ലായത് പത്ത് ലക്ഷം രൂപ

തിരുവനന്തപുരം: ഫോൺവിൡയിൽ കുടുങ്ങിയ സർക്കാറാണ് യുഡിഎഫിന്റേതെന്ന് പറഞ്ഞാൽ അതിനെ കുറ്റം പറയാൻ സാധിക്കില്ല. കാരണം സോളാർ കോഴയും ബാർകോഴയും അടക്കം നിരവധി വിവാദങ്ങളിലും മന്ത്രിമാർക്കും നേതാക്കൾക്കും വില്ലനായത് ഫോണായിരുന്നു. അങ്ങനെ ഫോണിൽ കുടുങ്ങിയ സർക്കാറിന്റെ കാലാവധി അവസാനിക്കാനിരിക്കേ കണക്കുകൾ പരിശോധിക്കുമ്പോൾ ഒന്നേകാൽ കോടി രൂപയ്ക്ക് മനത്രിമാരും ചീഫ് വിപ്പും അടക്കമുള്ളവർ ഫോൺ വിളിച്ചു എന്നാണ്. ജോലിയിൽ പിന്നിലെങ്കിലും മൊബൈൽ ഫോൺ വിളിയിൽ മുമ്പനായ മന്ത്രി സിഎൻ ബാലകൃഷ്ണനാണ്.

1,26,39,067 രൂപയാണ് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഫോൺബിൽ അടയ്ക്കാൻ വേണ്ടി ചെലവഴിച്ചത എന്നാണ് വ്യക്തമാകുന്ന വിവരം. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് വിപ്പുമടക്കം 25 പേരുടെ ഫോൺ ബിൽ ആണ് ഇത്. ഇക്കാലയളവിൽ മന്ത്രിമാരുടെ മൊബൈൽ ഫോൺ ബിൽ 26,14,550 രൂപയും ലാൻഡ് ഫോൺ ബിൽ 1,00,24,517 രൂപയുമാണ്.

മൊബൈൽ ഫോൺവിളിയിൽ മുമ്പൻ മന്ത്രി സി.എൻ. ബാലകൃഷ്ണനാണ്. 26,6277 രൂപയുടെ മൊബൈൽ ഉപയോഗമാണ് മന്ത്രി നടത്തിയത്. 10,81,604 രൂപയാണ് മുഖ്യമന്ത്രിയുടെ ലാൻഡ് ഫോൺ ബിൽ. അതേസമയം സരിതയെ വിളിച്ചതിനും സർക്കാർ പണം മുടക്കിയെന്ന കാര്യവും വ്യക്തമായി. ക്ലിഫ് ഹൗസിലെ രണ്ട് നമ്പറുകളിൽ നിന്നടക്കം സരിത എസ്. നായരെ സർക്കാർ ഫോണുകളിൽ നിന്നും വിളിച്ചിരുന്നതായി തെളിവു സഹിതം സോളർ കമ്മിഷൻ പുറത്തു വിട്ടിരുന്നു. ഇതടക്കമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോൺ ബിൽ വിവരം.

മന്ത്രിമാർക്കും എംഎ‍ൽഎമാർക്കുമായി അഞ്ചുവർഷത്തിനിടെ ചെലവാക്കിയത് 100 കോടി രൂപ. അറുന്നൂറു പേരിലധികം വരുന്ന, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനു നൽകിയ ശമ്പളവും ആനുകൂല്യങ്ങളും കൂടി കണക്കാക്കിയുള്ള ചെലവാണ് ഇത്. ഈ അഞ്ചു വർഷത്തിനുള്ളിൽ മന്ത്രിമാർക്കുവേണ്ടി 25 കോടി രൂപയും, എംഎ‍ൽഎമാർക്ക് 57.75 കോടി രൂപ യുമാണ് ചെലവഴിച്ചത്. കണക്കുകൾ പ്രകാരം മന്ത്രിമാരുടെ വിമാനയാത്രയ്ക്ക് ചെലവിട്ടത് 2.75 കോടിയാണ്. അതിഥി സൽക്കാരം രണ്ടു കോടി. വാഹനം വാങ്ങിയ ഇനത്തിൽ മൂന്നു കോടി.

വൈദ്യുതി ചെലവ് 1.96 കോടി. എംഎ‍ൽഎമാരുടെ ചികിത്സ 4.49 കോടി രൂപ. മന്ത്രിമാരുടെ ചികിത്സയ്ക്ക് 96 ലക്ഷം രൂപയും ചെലവാക്കി. യാത്രാ ബത്ത ഇനത്തിൽ ഇവർ തന്നെവാങ്ങിയത് 7.77 കോടി രൂപയാണ്. മന്ത്രിമാരിൽ വാഹനങ്ങൾ വാങ്ങിയതിൽ ഒന്നാമത് പി.കെ. ജയലക്ഷ്മിയാണ്. ഇബ്രാഹിം കുഞ്ഞും തിരുവഞ്ചൂരുമാണ് ഇതിൽ രണ്ടാം സ്ഥാനത്തുള്ളത്. പി.ജെ. ജോസഫ് ആണ് വിമാനയാത്രക്കൂലിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാം സ്ഥാനത്തും.

കെ.എം. മാണിക്കാണ് അതിഥിസൽക്കാരത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും കുറവ് ഹാജർ നിലയുള്ള എ.കെ. ശശീന്ദ്രനാണ് എംഎ‍ൽഎമാരിൽ ഏറ്റവും കൂടുതൽ യാത്രച്ചെലവ് കൈപ്പറ്റിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP