ഈ വിഷമഘട്ടത്തിലും ഇങ്ങനൊരു പരാതി എഴുതേണ്ടി വന്നതിൽ ഖേദമുണ്ട്; ദുരന്തകാലത്ത് രാഷ്ട്രീയം മറന്ന് മുന്നിട്ടിറങ്ങിയവരാണ് പ്രതിപക്ഷ സംഘടനകൾ; പക്ഷെ പ്രസംഗങ്ങളിലെ ഭാഗങ്ങൾ അടർത്തിയെടുത്ത് പ്രതിപക്ഷ നേതാക്കളെ അപമാനിക്കുന്നു; സൈബർ സഖാക്കൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി എംകെ മുനീർ എംഎൽഎ
ജാസിം മൊയ്ദീൻ
കോഴിക്കോട്; സൈബർ സഖാക്കൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീർ എംഎൽഎ. തന്നെയും പ്രതിപക്ഷ നേതാവിനെയും ഇടതുപക്ഷ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നു എന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ദുരന്തസമയത്ത് രാഷ്ട്രീയം മറന്ന് പ്രതിരോധത്തിന് ഇറങ്ങിയവരാണ് പ്രതിപക്ഷപാർട്ടികളും പോഷക സംഘടനകളും.
സന്നദ്ധം എന്നപേരിൽ സന്നദ്ധ പ്രവർത്തനത്തിന് ഓൺലൈൻ പ്ലാറ്റ്ഫോം തുടങ്ങിയപ്പോൾ രാഷ്ട്രീയം നോക്കിയല്ല യൂത്ത് കോൺഗ്രസ് നേതാവ് ശ്രീ.ഷാഫി പറമ്പിലും യൂത്ത് ലീഗ് നേതാവ് ശ്രീ.പി.കെ.ഫിറോസും യുവാക്കളോട് മുന്നിട്ടിറങ്ങാൻ ആഹ്വാനം ചെയ്തത്. എന്നാൽ ഇതെല്ലാം വിസ്മരിച്ച് പ്രതിപക്ഷ നേതാവിനെയും എന്നെയും സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് ഇടതുപക്ഷ പ്രവർത്തകർ നടത്തുന്നത്. ഇത് കേവലം പ്രവർത്തകർ മാത്രമല്ല. മുൻ പാർലമെന്റ് അംഗമായ ശ്രീ.എം.ബി.രാജേഷടക്കമുള്ളവർ ഇത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇത് രാഷ്ട്രീയം പറയാനുള്ള അവസരമായി ഉപയോഗിക്കുകയാണ് അവർ ചെയ്യുന്നത്.
ഞാനും പ്രതിപക്ഷ നേതാവും നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ ചില വരികൾ മാത്രം വെട്ടിയെടുത്ത് ഞങ്ങളെ അപമാനിക്കുന്ന രീതിയിൽ അവതരിപ്പിക്കുകയാണ് ചിലർ ചെയ്യുന്നത്. രാഷ്ട്രീയ കിടമത്സരത്തിനുള്ള സമയമല്ല ഇത് എന്ന ബോധ്യമുള്ളതുകൊണ്ടാണ് ഇത്രയുംനാൾ ഇത് അവഗണിച്ചത്. എന്നാൽ ദിനംപ്രതി ഇത് കൂടിക്കൊണ്ട് വരികയാണ്. ജനങ്ങൾക്ക് അവമതിപ്പുണ്ടാകുന്ന തരത്തിൽ പൊതുമധ്യത്തിൽ ഞങ്ങളെ അവഹേളിക്കുകയാണ്. വരും തെരഞ്ഞെടുപ്പുകളിൽ ഞങ്ങളെ ജയിപ്പിക്കണമോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ നമ്മളിലെത്രപേർക്ക് വോട്ട് ചെയ്യാനാകുമെന്നാണ് ഇപ്പോൾ നമ്മൾ നോക്കുന്നത്.
ഇത്തരം പ്രചരണങ്ങൾ നടത്തി കരളത്തിലെ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളായ തങ്ങളെ അപമാനിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഡോ. എംകെ മുനീർ പറയുന്നു.
എംകെ മുനീർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പൂർണരൂപം
ഈ വിഷമ ഘട്ടത്തിലും ഈ പരാതി അങ്ങേക്ക് എഴുതേണ്ടി വന്നതിൽ ഖേദമുണ്ട്. ഈ ദുരന്ത കാലത്ത് ഒരു ഭിന്ന സ്വരമോ രാഷ്ട്രീയമായ വേർതിരുവോ ഉണ്ടാകരുതെന്ന് മറ്റാരേക്കാളും ഞാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് അങ്ങ് നൽകുന്ന നിർദ്ദേശങ്ങളും നിബന്ധനകളും അംഗീകരിക്കുകയും അത് നടപ്പിൽ വരുത്തുന്നതിന് മുന്നിട്ടിറങ്ങി നിന്നു പ്രവർത്തിക്കുകയും ചെയ്തു പോരുന്നത്. സർക്കാർ ഇത്തരുണത്തിൽ നടപ്പിലാക്കേണ്ടത് സംബന്ധിച്ച് അങ്ങയുടെ ഓഫീസിലേക്ക് ആവശ്യമായ നിവേദനങ്ങളും ദിനംപ്രതി നൽകി പോരുന്നുണ്ട്.
എന്നാൽ കേരളത്തിലെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കന്മാർ എന്ന നിലയിൽ എന്നെയും പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയെയും ഒക്കെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും രാഷ്ട്രീയം പറയുന്നതിനും സാമൂഹിക മാധ്യമങ്ങളെയും സൈബർ സ്പേസും വിനിയോഗിക്കപ്പെടുന്നു എന്നത് വേദനാജനകമാണ്.
രാഷ്ട്രീയ കിടമത്സരത്തിനുള്ള സമയമല്ല ഇതെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടു തന്നെയാണ് ഇത്തരം സൈബർ ആക്രമണങ്ങളെ ഞങ്ങൾ തുടക്കംമുതൽ അവഗണിച്ചു വന്നത്. എന്നാൽ ഓരോ ദിവസം കഴിയുംതോറും സാമൂഹ്യ മാധ്യമങ്ങളിൽ പുതിയ പുതിയ വീഡിയോകൾ അടക്കം ഞങ്ങളുടെ പ്രസംഗങ്ങളിൽ ചെറിയൊരു ഭാഗം പോലും അടർത്തിയെടുത്ത് തെറ്റായ വ്യാഖ്യാനങ്ങൾ നൽകി മാധ്യമപ്രവർത്തകരുടെ ശബ്ദം പോലും അനുകരിച്ചുകൊണ്ട് അവമതിപ്പ് ഉണ്ടാക്കുന്ന വീഡിയോകൾ ഇടതുപക്ഷ പ്രവർത്തകർ അവരുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇത്തരം ആളുകൾ ഇനി തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യം പോലും ഇത്തരം വീഡിയോകളിൽ കാണാം.
രാഷ്ട്രീയം പറയേണ്ട സന്ദർഭം അല്ല എന്ന് അങ്ങ് പറയുമ്പോഴും അടുത്ത തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ റിഹേഴ്സൽ തിരശ്ശീലയ്ക്ക് പിറകിൽ നടത്തുന്നത് കേരളത്തിലെ പ്രതിപക്ഷം അല്ല എന്ന് വിനയപുരസരം ചൂണ്ടിക്കാട്ടട്ടെ. ഇടതുപക്ഷ യുവജന സംഘടനാ പ്രവർത്തകരോടൊപ്പം തോളോടുതോൾ ചേർന്നു നിന്നാണ് പലസ്ഥലങ്ങളിലും യുവജന സംഘടനാ പ്രവർത്തകർ സന്നദ്ധ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.
സന്നദ്ധം എന്നപേരിൽ സന്നദ്ധ പ്രവർത്തനത്തിന് ഓൺലൈൻ പ്ലാറ്റ്ഫോം തുടങ്ങുന്നു എന്ന് അങ്ങ് പറഞ്ഞപ്പോഴും രാഷ്ട്രീയം നോക്കിയല്ല യൂത്ത് കോൺഗ്രസ് നേതാവ് ശ്രീ.ഷാഫി പറമ്പിലും യൂത്ത് ലീഗ് നേതാവ് ശ്രീ.പി.കെ.ഫിറോസും യുവാക്കളോട് മുന്നിട്ടിറങ്ങാൻ ആഹ്വാനം ചെയ്തത്.
2020 മാർച്ച് 13 നു നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനും ചർച്ചചെയ്യുന്നതിനും നമുക്ക് കഴിഞ്ഞിരുന്നല്ലോ. എന്റെ 23 മിനിറ്റ് നീളുന്ന പ്രസംഗം രാഷ്ട്രീയം പറയാനാണോ ഞാൻ ഉപയോഗിച്ചിട്ടുള്ളത് എന്ന് ആ സഭയിൽ ഹാജരായ അങ്ങേയ്ക്ക് ബോധ്യമുള്ളതാണെന്ന് വിശ്വസിക്കുന്നു.
എന്റെ നിയമസഭാ പ്രസംഗത്തിലെ ഒരു വരി പോലും എനിക്ക് മാറ്റേണ്ടത് ഉണ്ടെന്ന് തോന്നുന്നില്ല. അത്ര ശ്രദ്ധയോടെയും ഉത്തരവാദിത്വബോധത്തോടെയുമാണ് ഞാൻ പ്രസംഗിച്ചിട്ടുള്ളത്. സാന്ദർഭികമായി അതിലെ ഒരു വരിയുടെ ഭാഗം അടർത്തിയെടുത്ത് അതിന്റെ നേർവിപരീതമായ സന്ദേശം പ്രചരിപ്പിക്കുന്നത് മൂലം ഉണ്ടാക്കാവുന്ന തെറ്റിദ്ധാരണയാണ് ഇതിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത് പ്രസംഗത്തിലുടനീളം കോവിഡിന്റെ വെല്ലുവിളികളെ കുറിച്ചും നമ്മുടെ നാട്ടിൽ ഉണ്ടാകുവാൻ സാധ്യതയുള്ള വിപത്തിനെ കുറിച്ചുള്ള മുന്നറിയിപ്പുമാണ് നൽകിയിട്ടുള്ളത്. ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി അടക്കം എന്റെ വാക്കുകൾക്കു നൽകിയിട്ടുള്ള അംഗീകാരം മറുപടി പ്രസംഗത്തിൽ സഭ ശ്രവിച്ചതും ആണ് ഈ രോഗത്തെ കുറിച്ചും അതിന്റെ അവസ്ഥയെക്കുറിച്ചും ഇനി നാം എന്ത് ചെയ്യണമെന്ന നിർദ്ദേശവുമല്ലേ ആ സഭയിൽ ഉന്നയിച്ചത്?.പ്രസ്തുത പ്രസംഗത്തിലെ ഒരു ചെറിയവരി മുറിച്ചെടുത്തു വ്യാജ പ്രചരണം നടത്തുന്നത് ഈ കാലത്തിനും യോജിച്ചതാണോ എന്ന് അങ്ങ് പരിശോധിക്കുമല്ലോ.
കേവലം ഇടതുപക്ഷ മനസ്സുള്ള ആളുകൾ മാത്രമല്ല അങ്ങയുടെ പാർട്ടിയിലെ മുൻ പാർലമെന്റ് അംഗമായ ശ്രീ.എം.ബി.രാജേഷിനെ പോലെയുള്ള യുവ നേതാക്കൾ തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണത്തിന് നേതൃത്വം നൽകുമ്പോൾ നാം മനസ്സിലാക്കേണ്ടത് ഇതിൽ രാഷ്ട്രീയം പറയാനുള്ള അവസരമായി വിനിയോഗിക്കപ്പെടുന്നു എന്നു തന്നെയാണ്.
ശ്രീ.എം.ബി.രാജേഷ് മാർച്ച് 26, 10:53 നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന - 'ഒന്നുംകൂട്ടി ചേർക്കുന്നില്ല. കേരളത്തിലെ പ്രതിപക്ഷവും................... എന്ന് തുടങ്ങി അവർ മത്സരിച്ച അടിച്ചുകൂട്ടിയ സെൽഫ് ഗോളുകൾ' എന്ന വീഡിയോയും വാട്സാപ്പിലൂടെ ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചിത്രം വച്ചു ഇറങ്ങിയിരിക്കുന്ന വീഡിയോയും ഒക്കെ ഠ21 എന്ന് മുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഓരോ വീഡിയോയിലും രാഷ്ട്രീയമായ മുൾമുനയോടെ ലീഗുകാരനെന്നും കോൺഗ്രസ്സുകാരനായ ഒരു മുൻ ജനപ്രതിനിധിയെന്നുമൊക്കെ പച്ചയായി പറഞ്ഞു രാഷ്ട്രീയം പറയുന്നത് അഭികാമ്യം ആണോ?
ആ വീഡിയോയിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി കാണുന്നു. സാമൂഹ്യ ഉത്തരവാദിത്വമോ സാമൂഹ്യ ബോധമോ തൊട്ടുതെറിച്ചിട്ടില്ലാത്തവർ ഇനിയും കേരളത്തിലുണ്ട് എന്ന് ഇത്തരം വീഡിയോ നിർമ്മിച്ചു പ്രചരിപ്പിക്കുന്നവരിലൂടെ നമുക്ക് ഉറപ്പിക്കാൻ കഴിയും. പ്രതിപക്ഷ നേതാവിന്റെയും എന്റെയും പ്രസംഗങ്ങളിലെ വാക്കുകൾ അടർത്തിമാറ്റി രാഷ്ട്രീയം പറയുന്ന ഈ കാലഘട്ടത്തിൽ ഇനിയും തിരഞ്ഞെടുപ്പുകളിൽ ഞങ്ങളെ ജയിപ്പിക്കണോ എന്ന ചോദ്യം ഉന്നയിക്കുന്നവരോട് നമുക്ക് ആർക്കൊക്കെ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തന്നെ കഴിയുമെന്ന ചിന്തയാണ് സർ എനിക്കുള്ളത്.
നമ്മുടെ ജനതയ്ക്ക് ഒന്നിനും ഒരു കുറവും വരാതെ നോക്കാനുള്ള സമയമാണിത്. ഇനി കൂടുതൽ പേർക്ക് രോഗം വരാതെ നോക്കാനുള്ള ജീവന്മരണ പോരാട്ടത്തിലാണ് നമ്മൾ. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിന് കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികൾ എന്ന നിലയിൽ ഞങ്ങളെ അധിക്ഷേപിക്കുന്ന സൈബർ ആക്രമണങ്ങൾക്ക് അങ്ങ് നടപടി സ്വീകരിക്കുമെങ്കിൽ ഏറ്റവും മഹനീയം എന്ന് കരുതുന്നു.
അങ്ങ് ഇക്കാര്യത്തിൽ സുശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു. ഇത്തരത്തിലുള്ള വ്യാജ പ്രചരണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകണമെന്നും അഭ്യർത്ഥിക്കുന്നു. ഇതൊക്കെയാണെങ്കിലും വിമർശനങ്ങൾ ഏത് കോണിൽ നിന്ന് ഉണ്ടായാലും കോവിഡ് വിഷയത്തിൽ ഒരുമിച്ചുള്ള പോരാട്ടത്തിന് പ്രതിജ്ഞാബദ്ധമാണ് എന്ന് പറയാൻ ഈ അവസരം ഉപയോഗപ്പെടുത്തട്ടെ.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്