Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നരവയസുകാരിയുടെ തോളെല്ല് പൊട്ടിച്ചു; ദേഹത്താകെ മർദ്ദനത്തിന്റെയും,പൊള്ളലിന്റെയും പാടുകൾ; കീഴ്‌ച്ചുണ്ട് മുറിഞ്ഞു; കാലുകൾ കയറിട്ട് മുറുക്കിക്കെട്ടി; കുഞ്ഞിന് നേരേ അമ്മയുടെയും ഫേസ്‌ബുക്ക് കാമുകന്റെയും കൊടുംക്രൂരത

ഒന്നരവയസുകാരിയുടെ തോളെല്ല് പൊട്ടിച്ചു; ദേഹത്താകെ മർദ്ദനത്തിന്റെയും,പൊള്ളലിന്റെയും പാടുകൾ; കീഴ്‌ച്ചുണ്ട് മുറിഞ്ഞു; കാലുകൾ കയറിട്ട് മുറുക്കിക്കെട്ടി; കുഞ്ഞിന് നേരേ അമ്മയുടെയും ഫേസ്‌ബുക്ക് കാമുകന്റെയും കൊടുംക്രൂരത

കൊച്ചി: കാമുകന്മാരെല്ലാം ഫേസ്‌ബുക്കിൽ നിന്നിറങ്ങി അക്രമം തുടങ്ങുമോയെന്ന് ഭയക്കേണ്ട നാളുകളാണ്. അമ്മയും, ഫേസ്‌ബുക്കിന്റെ താളുകളിൽ നിന്നിറങ്ങി വന്ന കാമുകനും ചേർന്നായിരുന്നു പീഡനം. ഒന്നര വയസുകാരിക്ക് നേരേയായിരുന്നു അതിക്രമം. ഇരുവരും ചേർന്ന് പൊള്ളലേൽപ്പിച്ചതായി കുട്ടിയുടെ പിതാവാണ് പരാതിപ്പെട്ടത്.

ഫോർട്ട്കൊച്ചി കുറ്റിക്കാട്ടിൽ അനൂപിന്റെ മകൾ മിൻഹ ഫാത്തിമയ്ക്കാണു മർദനമേറ്റത്. ഇടതു തോളെല്ല് പൊട്ടിയ കുട്ടിയുടെ ദേഹത്താകെ മർദിച്ചതിന്റെയും പൊള്ളലേൽപ്പിച്ചതിന്റെയും പാടുകളുണ്ട്. കീഴ്‌ച്ചുണ്ട് മുറിഞ്ഞു. കാലുകൾ കയറിട്ട് മുറുക്കിക്കെട്ടിയതിന്റെ കരിവാളിച്ച പാടുണ്ട്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാര്യ െസെറ ഭാനുവും കോഴിക്കോട് സ്വദേശിയായ കാമുകൻ ജുനെദും ചേർന്നാണു കുട്ടിയെ ഉപദ്രവിച്ചതെന്ന് അനൂപ് ചെൽഡ്‌ െലെനിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ജൂൺ 22ന് കുടുംബശ്രീയോഗത്തിന് പോകുകയാണെന്ന വ്യാജേന കുഞ്ഞിനെയും കൊണ്ട് സെറ വീടു വിട്ടിറങ്ങി. പള്ളുരുത്തിയിലെ വീട്ടിൽ സെറയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ഇരുവരെയും കാണാതായതിനെ തുടർന്ന് അനൂപ് പള്ളുരുത്തി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സെറയും കുഞ്ഞും കോഴിക്കോട്ടുണ്ടെന്നു കണ്ടെത്തി. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട ജുെനെദിന്റെ കൂടെയാണു കണ്ടെത്തിയത്. 23ന് ഇവരെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.

ഈ സമയം കുട്ടിക്ക് പരുക്കുകളൊന്നുമുണ്ടായിരുന്നില്ലെന്ന് അനൂപിന്റെ ബന്ധുക്കൾ പറഞ്ഞു. 24ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും സെറയുടെ വീട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു. പിറ്റേദിവസം സെറയെയും കുട്ടിയെയും കൂട്ടി ജുനെദ് കോഴിക്കോടിനു പോയി.

പ്രായമായ അമ്മയ്ക്കൊപ്പമാണ് ഇരട്ട ആൺകുട്ടികളുള്ള അനൂപ് താമസിക്കുന്നത്. മിൻഹയെ മുലകുടി മാറിയിട്ട് തിരികെ കൊണ്ടുവന്നുകൊള്ളാമെന്ന് അറിയിച്ചെങ്കിലും ഈമാസം ഒന്നിന് പുലർച്ചെ ഒന്നിന് കുട്ടിയെ സെറയുടെ വീട്ടിലെത്തിച്ച് ഇരുവരും തിരിച്ചുപോയി. വിവരമറിഞ്ഞ് പള്ളുരുത്തിയിലെത്തിയപ്പോഴാണ് കുട്ടിയെ ക്രൂരമായ മർദനത്തിനു വിധേയമാക്കിയതായി ഇയാൾ കണ്ടെത്തിയത്.

തുടർന്ന് കരിവേലിപ്പടി ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു. കുട്ടിയുടെ തോളെല്ലിനുണ്ടായ ഒടിവ് എക്സ്റേയിൽ ജൂെലെ 12ന് എന്ന് രേഖപ്പെടുത്തിയിട്ടുണ്. തുടർദിവസങ്ങളിലും കുട്ടിയെ മർദിച്ചിരിക്കാമെന്നാണ് അനൂപിന്റെ ബന്ധുക്കൾ പറയുന്നത്.

ദേഹമാസകലം 13 പാടുകളുണ്ട്. പൊള്ളലേൽപ്പിച്ചതിന്റെയും അടിച്ചതിന്റെയും പാടുകൾ ഉണങ്ങിയ നിലയിലാണ്. സംഭവത്തിൽ ചെൽലൈൻ കേസെടുത്തു. പള്ളുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP