സ്ത്രീകളെ തോൽപ്പിക്കാൻ തൊഴിലാളി നേതാക്കൾ സമര നാടകം തുടരുന്നു; ആത്മഹത്യയ്ക്ക് വരെ ഒരുങ്ങി പെൺപിളൈ ഒരുമൈ; ഒത്തുതീർപ്പ് ധാരണ പൊളിച്ചതു സിഐടിയുവും എഐടിയുസിയും; മൂന്നാർ പൂർണ്ണ സ്തംഭനത്തിലേക്ക്; നാളെ മുതൽ എളമരം കരിം സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരത്തിനും
തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം തലസ്ഥാനമായി മൂന്നാർ ഈ വർഷത്തെ ടൂറിസം സീസൺ ആരംഭിക്കുമ്പോഴേക്കും പൂർണ്ണമായും സ്തംഭിക്കുകയാണ്. സ്ത്രീകളെ തോൽപ്പിക്കാൻ യൂണിയൻ നേതാക്കൾ കടും പിടിത്തക്കാരായതാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണം. മുഖ്യമന്ത്രിയുമായി സ്ത്രീകൾ നടത്തിയ ചർച്ചയിൽ സമരം അവസാനിപ്പിക്കാൻ ധാരണയിലായെങ്കിലും അതിന് വഴങ്ങാതെ യൂണിയൻ നേതാക്കൾ നിൽക്കുന്നതാണ് പ്രശ്നം. പെൺപിളൈ ഒരുമൈ ഔദ്യോഗിക തൊഴിലാളി യൂണിയൻ അല്ലാത്തതിനാൽ മുഖ്യമന്ത്രിക്ക് അവരുമായി കരാർ ഒപ്പു വയ്ക്കാൻ സാധ്യമില്ല. എന്നാൽ സിഐടിയുവും എഐടിയുസിയും ഒന്നിനും വഴങ്ങുന്നില്ല. പെൺപിളൈ ഒരുമൈയെ സമ്മർദ്ദത്തിലാക്കി പ്രതിസന്ധിയിലാക്കാനാണ് ഇത്.
അതിനിടെ തോട്ടം തൊഴിലാളി സമരത്തിൽ ഒത്തുതീർപ്പ് ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ചൊവ്വാഴ്ച രാവിലെ 9.30ന് കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വീണ്ടും വിളിച്ചു. അതേസമയം, തിങ്കളാഴ്ച മുതൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ സെക്രട്ടേറിയറ്റ് പടിക്കൽ രാപ്പകൽ റിലേ നിരാഹാര സമരം നടത്തും. തൊഴിലാളി യൂണിയനുകളും തോട്ടമുടമകളും നിലപാടുകളിൽ നിന്ന് അണുവിട പിന്മാറാൻ ഒരുക്കമല്ലാത്തതാണ് പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗങ്ങൾ വഴിമുട്ടിച്ചത്. മിനിമംകൂലി 500രൂപയാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യൂണിയനുകൾ. സിഐടിയു നേതാവ് എളമരം കരിം അനിശ്ചിത കാല നിരാഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിസന്ധിയിലായ തോട്ടംമേഖലയിൽ കൂലി അത്രയുമുയർത്തിയാൽ പൂട്ടിപ്പോകുമെന്ന നിലപാടിൽ ഉടമകളും. ഇടക്കാലാശ്വാസമായി തോട്ടമുടമകൾ 60രൂപ അനുവദിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ഇക്കാര്യം ട്രേഡ് യൂണിയൻ നേതാക്കളെ മുഖ്യമന്ത്രി അറിയിക്കും. തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്ലാന്റേഷൻ സ്റ്റഡി കമ്മിറ്റിയുടെ ശുപാർശകൾ കഴിഞ്ഞദിവസം മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. ഇടക്കാലാശ്വാസമായി 60രൂപ വർദ്ധിപ്പിച്ചാൽ മിനിമംകൂലി 292 രൂപയാവും. മറ്റ് പ്രശ്നങ്ങൾ പഠിക്കാൻ കമ്മിഷനെ നിയോഗിക്കും. അതിനിടെ സംസ്ഥാനത്തെ തോട്ടം തൊഴിലാളികൾക്ക് രണ്ടാഴ്ചത്തെ സൗജന്യറേഷൻ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയിട്ടുണ്ട്.
പണിമുടക്ക് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം നാളെ മുതൽ സെക്രട്ടറിയറ്റിന്മുമ്പിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. പിഎൽസി പലതവണ യോഗം ചേർന്നെങ്കിലും തോട്ടമുടമകളുടെ പിടിവാശിക്ക് മുമ്പിൽ സർക്കാർ നോക്കുകുത്തിയായി മാറുകയാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കില്ല എന്ന തോട്ടമുടമകളുടെ നിലപാട് അംഗീകരിക്കാനാകില്ല. തുച്ഛമായ വേതനംമാത്രം ലഭിക്കുന്ന തൊഴിലാളികളുടെ ജീവിതപ്രാരാബ്ധവും പട്ടിണിയും കൈയുംകെട്ടി നോക്കിനിൽക്കാൻ മനുഷ്യത്വമുള്ള ഒരു പ്രസ്ഥാനത്തിനും സാധ്യമല്ല. മുഴുവൻ തൊഴിലാളികളും ജനാധ്യപത്യവിശ്വാസികളും സമരത്തെ പിന്തുണയ്ക്കാൻ മുന്നോട്ടു വരണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർത്ഥിച്ചു.
ഏതായാലും ഐക്യ ട്രേഡ് യൂണിയനും പെൺപിളൈ ഒരുമൈയും നടത്തിയ റോഡ് ഉപരോധത്തിൽ മൂന്നാർ ടൗൺ സ്തംഭിക്കുകയാണ്. അതിനിടെ തോട്ടം തൊഴിലാളികളുടെ സമരത്തിനിടെ തൊഴിലാളി സ്ത്രീ ആത്മഹത്യയ്ക്കു ശ്രമിച്ചു. സൗത്ത് ലക്ഷ്മി എസ്റ്റേറ്റിലെ സമുദ്രക്കനി (42) സമരത്തിനിടയിൽ മണ്ണെണ്ണയൊഴിക്കുന്നതു കണ്ട് ഓടിയെത്തിയ മറ്റു തൊഴിലാളികൾ ഇവരുടെ ദേഹത്തു വെള്ളമൊഴിച്ചശേഷം ആശുപത്രിയിലെത്തിച്ചു. കടകളും ഹോട്ടലുകളും റിസോർട്ടുകളും ബാങ്കുകളും അടച്ചതോടെ മൂന്നാറിലെ ടൂറിസം മേഖല പൂർണമായും സ്തംഭിച്ചു. റോഡ് ഉപരോധം ആരംഭിച്ചതോടെ പെൺപിളൈ ഒരുമൈ പ്രവർത്തകർ ഒൻപതു ദിവസമായി നടത്തി വന്ന നിരാഹാരം പിൻവലിച്ചു. അതേസമയം ഐക്യ ട്രേഡ് യൂണിയൻ പ്രവർത്തകരുടെ നിരാഹാര സമരം റോഡ് ഉപരോധത്തോടൊപ്പം തുടരുകയാണ്.
അതിനിടെ നയ്മക്കാട് എസ്റ്റേറ്റിലും കന്നിമലയിലും പെൺപിളൈ ഒരുമൈ പ്രവർത്തകർക്കു നേരെ ആക്രമണമുണ്ടായി. നയ്മക്കാട് എസ്റ്റേറ്റിലെ കാളിയമ്മ (44), രാജമല ഫാക്ടറി ഡിവിഷനിലെ മുരുകശെൽവി (34) എന്നിവർക്കാണ് പരുക്കേറ്റത്. സമരത്തിനു പോയ തങ്ങളെ ഐക്യ ട്രേഡ് യൂണിയൻ പ്രവർത്തകർ അടിച്ചെന്ന് ഇവർ പരാതിപ്പെട്ടു. സംഭവത്തിൽ നയ്മക്കാട് എസ്റ്റേറ്റിലെ കെ. മുനിസ്വാമി, ആർ ബാലകൃഷ്ണൻ, എം. രമേശ്, വി. മാരിസ്വാമി, വി. ചെല്ലദുരൈ, കന്നിമല എസ്റ്റേറ്റിലെ ആർ. അയ്യാദുരൈ, വി. വിനീത്, ജി. മുനിയാണ്ടി എന്നിവരെ അറസ്റ്റ് ചെയ്തു. ഇത്തരം സംഘർഷങ്ങളും മൂന്നാർ പ്രതിസന്ധിയായി തുടരുകയാണ്.
ടൂറിസം മേഖലയാണ് പ്രതിസന്ധിയിലായത്. ഇന്നലെ തിരിച്ചുപോകേണ്ടിയിരുന്ന വിനോദസഞ്ചാരികൾ പഴയ മൂന്നാറിലെ റോഡ് ഉപരോധത്തിൽ കുടുങ്ങി. വൈകിട്ടു നെടുമ്പാശേരിയിലെത്തി വിമാനത്തിൽ സ്വദേശത്തേക്കു പോകേണ്ടതാണെന്നു സഞ്ചാരികൾ പറഞ്ഞതോടെ യൂണിയൻ നേതാക്കൾ എത്തി വിമാന ടിക്കറ്റ് ഉൾപ്പെടെ പരിശോധിച്ചാണ് ഇവരെ കടത്തിവിട്ടത്. രാവിലെ മുതൽ മിക്ക വ്യാപാരികളും സ്വമേധയാ കടകളടച്ചു. തുറന്ന ചില കടകൾ പെമ്പിളൈ ഒരുമൈ പ്രവർത്തകർ അടപ്പിച്ചു. എസ്ബിറ്റി, എസ്ബിഐ ശാഖകളും സ്ത്രീകൾ സംഘടിച്ചെത്തി അടപ്പിച്ചു. എടിഎം കൗണ്ടറുകൾ അടപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും പൊലീസ് പിന്തിരിപ്പിച്ചു. ഐക്യ ട്രേഡ് യൂണിയൻ വേദിയിൽ ആറു വനിതകളാണു നിരാഹാരം തുടരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍