തെരഞ്ഞെടുപ്പു മുന്നിൽ കണ്ടു പിഎൽസി യോഗത്തിൽ ധാരണയാക്കിയ വർധിപ്പിച്ച കൂലിയും ബോണസും നൽകാൻ തോട്ടമുടമകൾ തയ്യാറായില്ല; സമരം സെക്രട്ടറിയറ്റിനു മുന്നിലേക്കു വ്യാപിപ്പിക്കാൻ പെമ്പിള ഒരുമൈ തീരുമാനം
ഇടുക്കി: തെരഞ്ഞെടുപ്പു മുന്നിൽ കണ്ടു പിഎൽസി യോഗത്തിൽ ധാരണയാക്കിയ വർധിപ്പിച്ച കൂലിയും ബോണസും നൽകാൻ തോട്ടമുടമകൾ തയ്യാറായില്ല. തോട്ടം തൊഴിലാളികളുടെ വർധിപ്പിച്ച കൂലിയും ബോണസും നൽകില്ലെന്നു തോട്ടം ഉടമകൾ അറിയിച്ചതോടെ സമരം സെക്രട്ടറിയറ്റിനു മുന്നിലേക്കു വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പെമ്പിള ഒരുമൈ പ്രവർത്തകർ.
പിഎൽസി നിർദ്ദേശങ്ങൾ അംഗീകരിച്ചതു തെരഞ്ഞെടുപ്പിൽ സർക്കാറിനെ സഹായിക്കാനായിരുന്നെന്നു തോട്ടം ഉടമകൾ പറഞ്ഞു. സർക്കാർ ഉറപ്പു നൽകിയ സഹായം ലഭിച്ചില്ലെന്നും തോട്ടം ഉടമകൾ പറയുന്നു.
തൊഴിലാളികളുടെ കൂലി വർധന സംബന്ധിച്ചു തോട്ടം ഉടമകളും തൊഴിലാളികളും സർക്കാരുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണു മൂന്നാർ സമരം ഒത്തുതീർപ്പായത്.
എന്നാൽ അന്നുണ്ടാക്കിയ ധാരണ പ്രകാരമുള്ള കൂലിയും ബോണസും നൽകാനാവില്ലെന്നാണ് ഇപ്പോൾ തോട്ടം ഉടമകളുടെ അഭിപ്രായം. കൂലി വർധനവോടെ തേയിലയുടെ ഉത്പാദന ചെലവു വർധിച്ചെന്നു തോട്ടം ഉടമകൾ പറയുന്നു. ഉത്പാദന ചെലവ് കിലോയ്ക്ക് 140 രൂപയ്ക്കു മുകളിലെത്തി. 85 രൂപ മാത്രമാണു ലേലത്തിൽ ലഭിക്കുന്നത്. കൂലി വർധനയയും 20 ശതമാനം ബോണസ് എന്ന നിർദ്ദേശവും നടപ്പാക്കാനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി തോട്ടം ഉടമകളുടെ സംഘടന ലേബർ കമ്മിഷണർക്കു കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, തീരുമാനം ഉടൻ നടപ്പാക്കിയില്ലെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമെന്നു പെമ്പിളൈ ഒരുമൈ അറിയിച്ചു. കഴിഞ്ഞ പിഎൽസി യോഗത്തിൽ കൂലി വർധന അംഗീകരിച്ചത് സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് തോട്ടം ഉടമകളുടെ സംഘടനയായ പ്ലാന്റേഷൻ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. തോട്ടം തൊഴിലാളികളുടെ കൂലി വർധന അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് കാലമായതിനാൽ സഹകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് കൂലി വർധിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തതെന്നും തോട്ടം ഉടമകൾ വ്യക്തമാക്കി. തോട്ടം തൊഴിലാളികൾക്കുള്ള 20 ശതമാനം ബോണസും അംഗീകരിക്കാൻ സാധിക്കില്ലെന്ന് തോട്ടം ഉടമകൾ പറഞ്ഞു. ഇത് സംബന്ധിച്ച് പ്ലാന്റേഷൻ അസോസിയേഷൻ ലേബർ കമ്മീഷണർക്ക് കത്ത് അയച്ചു.
തേയില, റബ്ബർ എന്നിവയ്ക്ക് വില കൂട്ടാതെ കൂലി വർധിപ്പിക്കില്ലെന്ന് തോട്ടം ഉടമകൾ അറിയിച്ചു. ചില ആനുകൂല്യങ്ങൾ തോട്ടം ഉടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇത്രയും വലിയ കൂലി വർധന അംഗീകരിച്ചാൽ തോട്ടം പൂട്ടിപ്പോകും. ഘട്ടംഘട്ടമായി കൂലി വർധിപ്പിക്കാനുള്ള സമയം തങ്ങൾക്ക് നൽകണമെന്നും തോട്ടം ഉടമകളുടെ സംഘടന വ്യക്തമാക്കി. നാളെ നടക്കുന്ന പിഎൽസി യോഗത്തിൽ ഇക്കാര്യം അറിയിക്കുമെന്നും സമരം ഉണ്ടായാൽ നേരിടാൻ തയ്യാറാണെന്നും തോട്ടം ഉടമകൾ പറഞ്ഞു.
ധാരണയിൽനിന്നു പിന്മാറാൻ അനുവദിക്കില്ല: തൊഴിൽ മന്ത്രി
തോട്ടം തൊഴിലാളികളുമായി ഉണ്ടാക്കിയ ധാരണയിൽനിന്നു പിന്മാറാൻ തോട്ടം ഉടമകളെ അനുവദിക്കില്ലെന്നു തൊഴിൽ മന്ത്രി ഷിബു ബേബിജോൺ. സർക്കാരുമായുള്ള ധാരണയിൽനിന്നു പിന്മാറാനാവില്ല. ഇതു തെറ്റിച്ചാൽ കേരളത്തിൽ തോട്ടം നടത്താനാകില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
തോട്ടം ഉടമകളുടെ അടവ് കേരളത്തിൽ നടക്കില്ലെന്ന് തോമസ് ഐസക്
ന്യൂഡൽഹി: തോട്ടം ഉടമകളുടെ അടവ് കേരളത്തിൽ നടക്കില്ലെന്ന് തോമസ് ഐസക്. സമരത്തിൽ പങ്കെടുത്ത തൊഴിലാളി പ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണ് തോട്ടമുടമകളുടെ നിലപാടെന്നും തോമസ് ഐസക് വ്യക്തമാക്കി. തോട്ടമുടമകൾ ഇതേ നിലപാട് തുടർന്നാൽ തോട്ടം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കണ്ടി വരും എന്നും തോമസ് ഐസക് മുന്നറിയിപ്പ് നൽകി.
തോട്ടം ഉടമകളുടെ ഭീഷണി സർക്കാരുമായുള്ള ഒത്തുകളിയെന്നു വി എസ്
ന്യൂഡൽഹി: തോട്ടം ഉടമകളുടെ ഭീഷണി സർക്കാരുമായുള്ള ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ഇത് സംഘടിത തൊഴിലാളി വർഗത്തോടുള്ള വെല്ലുവിളിയാണ്. ഈ നിലപാടുമായി മുന്നോട്ടുപോയാൽ തോട്ടങ്ങൾ ഏറ്റെടുക്കുന്ന കാര്യം ആലോചിക്കണമെന്നും വി എസ് അച്യുതാനന്ദൻ പറഞ്ഞു.
തോട്ടം തൊഴിലാളി സമരം സിപിഎം ഏറ്റെടുക്കുമെന്നു കോടിയേരി
ന്യൂഡൽഹി: തോട്ടം തൊഴിലാളികളുടെ സമരം സിപിഐ(എം) ഏറ്റെടുക്കുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രശ്നത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കള്ളക്കളി കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂലി വർധിപ്പിക്കാനുള്ള ബാധ്യത തോട്ടമുടമകൾക്കുണ്ട്. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും കോടിയേരി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍