ആത്മഹത്യ ചെയ്ത രവീന്ദ്രനുമായി എം പിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി; പണം തട്ടാൻ സഹായിച്ചവരിൽ രണ്ട് പൊലീസുകാരും; ബ്ലാക്മെയ്ലിങ് കേസിലെ പ്രതികൾ ബ്ലാക്മെയിൽ രാഷ്ട്രീയത്തിലേക്കും
കൊല്ലം: സോളാർ കേസിന് ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായി കൊച്ചി ബ്ലാക്മെയിലിങ് കേസും മാറുന്നു. ഉന്നത രാഷ്ട്രീയക്കാരെ കുടുക്കാൻ ലക്ഷ്യമിട്ട കൊച്ചി ബ്ലാക്മെയിലിങ് കേസിലെ പ്രതികളായ ബിന്ധ്യ തോമസും റുക്സാനയും നേതാക്കളുടെ പേരുപറയുമെന്ന് ഭയപ്പെടുത്തി ബ്ലാക്മെയിൽ രീഷ്ട്രീയത്തിലേക്കും ചുവടു വെക്കുന്നു. ആത്മഹത്യ ചെയ്ത വെഞ്ഞാറമ്മൂട് സ്വദേശി രവീന്ദ്രനുമായി ചവറ പരിമണത്തെ ഹോട്ടലിൽ വച്ച് സാമ്പത്തിക ഇടപാടുകൾചർച്ച ചെയ്തപ്പോൾ ഒരു എം.പിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നാണ് കേസിലെ പ്രതിയായ ബിന്ധ്യാ തോമസിന്റെ വെളിപ്പെടുത്തൽ.
ഈ കേസിന്റെ തെളിവെടുപ്പിനായി റുക്സാനയെയും ബിന്ധ്യാതോമസിനെയും പരിമണത്തെ ഹോട്ടലിൽ എത്തിച്ചപ്പോഴാണ് ബിന്ധ്യ ഈ വെളിപ്പെടുത്തൽ നടത്തിയത്. രവീന്ദ്രനുമായുള്ള പണമിടപാടിൽ താൻ സാക്ഷി മാത്രമാണെന്നും ബ്ലാക് മെയ്ലിങ്ങ് ഉണ്ടായിട്ടില്ലെന്നും ബിന്ധ്യാ തോമസ് പറഞ്ഞു. അതേസമയം ഹോട്ടലിലൽ നടന്ന ചർച്ചയിൽ സന്നിഹിതനായിരുന്ന എം.പിയുടെ പേര് പ്രതി വെളിപ്പെടുത്തിയില്ല. സോളാർ കേസിൽ സരിത എസ് നായർ സ്വീകരിച്ച അതേ തന്ത്രം തന്നെയാണ് ബിന്ധ്യാസും റുക്സാനയും പയറ്റുന്നതും.
റുക്സാനയും ബിന്ധ്യാതോമസും ചേർന്ന് നടത്തിയ ബ്ലാക് മെയിലിങ് മൂലമാണ് രവീന്ദ്രൻ ആത്മഹത്യ ചെയ്തതെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് വെഞ്ഞാറമൂട് പൊലീസ് ഇരുവരേയും കസ്റ്റഡിയിൽ വാങ്ങിയത്. ഇവിടെ കിളിയല്ലൂരിലെ ഒരു യുവ കശുവണ്ടി വ്യവസായിയെ ബ്ളാക് മെയിൽ ചെയ്ത് പണം തട്ടിയെടുത്ത കേസിലും പ്രതികളാണ് റുക്സാനയെയും ബിന്ധ്യാതോമസും. ആ കേസിൽ ചില പൊലീസ് ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിലാണ്. എന്നാൽ യുവ വ്യവസായിയെ ബ്ലാക് മെയിൽ ചെയ്ത സംഭവം പൊലീസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിന്ധ്യാതോമസിന്റെ പ്രതികരണം.
വ്യവസായിയിൽ നിന്നു 16 ലക്ഷം രൂപ തട്ടിയെടുക്കാൻ കൊല്ലം നഗരത്തിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നും കൊല്ലത്തെ രണ്ട് അഭിഭാഷകരും തട്ടിപ്പിനു സഹായിച്ചുവെന്നും ബിന്ധ്യാസ് പ്രതികരിച്ചു. എറണാകുളം പൊലീസ് മർദിച്ചുവെന്ന ബിന്ധ്യയുടെ പരാതിയെക്കുറിച്ച് കമ്മിഷണർ ദേബേഷ്കുമാർ ബഹ്റയും കിളികൊല്ലൂർ സ്റ്റേഷനിൽ വ്യാജപരാതി നൽകി വ്യവസായിയിൽ നിന്നു 16 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന കേസിൽ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ഡി. രാധാകൃഷ്ണപിള്ളയും ചോദ്യം ചെയ്തപ്പോഴാണു പ്രതികൾ ഇക്കാര്യം പറഞ്ഞത്. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വ്യവസായിക്കെതിരെ വ്യാജ പരാതി നൽകിയെങ്കിലും മൊഴി കൊടുക്കണമെന്നു പറഞ്ഞപ്പോൾ താൻ തയാറായില്ലെന്നു റുക്സാന പറഞ്ഞു.
വ്യാജ വിലാസം ആയിരുന്നതിനാൽ പിടിക്കപ്പെടുമെന്നു മനസ്സിലാക്കി അവിടെ നിന്നു മുങ്ങി. തുടർന്നാണു നഗരത്തിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിളിക്കുന്നത്. അതിനായി ബിന്ധ്യയും ഇടപെട്ടു. സഹായിക്കാൻ അഭിഭാഷകരും വന്നു. താൻ 50 ലക്ഷം രൂപ വ്യവസായിയോട് ആവശ്യപ്പെട്ടുവെന്നു റുക്സാന അറിയിച്ചു. അത്രയും തുക ലഭിക്കില്ലെന്നു മനസ്സിലാക്കിയാണ് 20 ലക്ഷം രൂപ വേണമെന്നു പറഞ്ഞത്. അതിനും വ്യവസായി വഴങ്ങിയില്ല. പൊലീസ് ഉദ്യോഗസ്ഥർകൂടി ഇടപെട്ടതോടെ 16 ലക്ഷം രൂപ നൽകാമെന്നു സമ്മതിച്ചു.
വ്യവസായിക്കുവേണ്ടി സംസാരിക്കാൻ റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. എറണാകുളത്ത് കസ്റ്റഡിയിൽ കഴിയുമ്പോൾ പൊലീസ് ക്രൂരമായി മർദിച്ചുവെന്ന ആരോപണം ബിന്ധ്യ ആവർത്തിച്ചു. മർദനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചിരുന്നു. എന്നാൽ പ്രതികളുടെ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ പൂർണമായി വിശ്വസിച്ചിട്ടില്ല.
വെഞ്ഞാറമൂട് സി. ഐ വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ ഇവരെ ഹോട്ടലിൽ തെളിവെടുപ്പിനായി എത്തിച്ചത്. പ്രതികൾ ഇരുവരും വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും ബിന്ധ്യാതോമസിനെ മാത്രമാണ് പൊലീസ് ഹോട്ടലിലേയ്ക്ക് കൊണ്ടു പോയത്. ജീപ്പിലിരുന്ന റുക്സാന മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചില്ല. അഞ്ച് മിനിട്ടിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയീക്കി പൊലീസ് ഇരുവരേയും തിരിച്ച് കൊണ്ടു പോയി.
പ്രതികളെ കൊണ്ടുവരുന്നതായി അറിഞ്ഞ് ഉച്ച മുതൽ തന്നെ നിരവധി ആളുകൾ ഹോട്ടലിന്റെ പരിസരത്ത് എത്തിയിരുന്നു. ഇവരിൽ നിന്ന് പ്രതികൾക്കെതിരെ എന്തെങ്കിലും പ്രതികരണം ഉണ്ടാകുമെന്ന കണക്ക് കൂട്ടലിൽ ശക്തമായ പൊലീസ് ബന്ദവസ് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നു. എങ്കിലും ഇവരെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ വിവരം അറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ് കൊല്ലം സിറ്റി പൊലീസ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍