യൂണിയൻ നേതാക്കളില്ലാതെയുള്ള മൂന്നാറിലെ സമരം വ്യാപിച്ചു; ടാറ്റ അടക്കമുള്ള കമ്പനികളുടെ പ്രവർത്തനം നിലച്ചു; വാഹനങ്ങൾ പോലും കടത്തി വിടാതെ മൂന്നാർ നിശ്ചലം; മലയാളം അറിയാത്തവരുടെ വാർത്ത അവഗണിച്ച് മാദ്ധ്യമങ്ങൾ
മൂന്നാർ: ബോണസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. ഇന്നും മൂന്നാർ നിശ്ചലമാകും. തിരുവനന്തപുരത്ത് ഇന്നലെ മന്ത്രി ഷിബു ബേബിജോണുമായി നടന്ന ചർച്ചയിലും പ്രശ്നത്തിൽ തീരുമാനമായില്ല. ഇതേത്തുടർന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് സമരം വ്യാപിപ്പിച്ചു. സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തിലാണ് സമരം പുരോഗമിക്കുന്നത്. എന്നാൽ തൊഴിലാളി നേതാക്കളെ ഒഴിവാക്കി സാധാരണക്കാർ നടത്തുന്ന ഈ സമരത്തോട് കേരളത്തിലെ മാദ്ധ്യമങ്ങൾ ഇനിയും വേണ്ടത്ര അടുത്തിട്ടില്ല. തമിഴ് സംസാരിക്കുന്നവരുടെ സമരത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ മൗനത്തിലാണ് മിക്ക മാദ്ധ്യമങ്ങളും. അതിനിടെ യൂണിയൻ നേതാക്കളെ ഒഴിവാക്കിയുള്ള സമരം കേരളത്തിൽ പുതിയ രീതികൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
എല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. വാഹന ഗതാഗതവും അനുവദിക്കുന്നില്ല. നല്ലതണ്ണിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റന്റ് ടി ഡിവിഷൻ, മാട്ടുപ്പെട്ടിയിലെ റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് സെന്റർ, ടാറ്റായുടെ കാൾ സെന്റർ എന്നിവ കൂട്ടമായെത്തിയ സ്ത്രീ തൊഴിലാളികൾ ബലമായി അടപ്പിച്ചു. ഇതിനു പുറമേ ടി മ്യൂസിയത്തിന്റെ പ്രവർത്തനവും തൊഴിലാളികൾ തടഞ്ഞു. രാവിലെ പതിനൊന്നു മണി മുതൽ കമ്പനി ഹെഡ്ക്വർട്ടേഴ്സ് ഉപരോധിച്ച സമരക്കാർ വാഹന ഗതാഗതം ആദ്യം തടസപ്പെടുത്തിയിരുന്നില്ല. എന്നാൽ, വൈകിട്ട് തിരുവനന്തപുരത്തെ ചർച്ചയിലും തീരുമാനമുണ്ടാകില്ലെന്ന് വാർത്ത പരന്നതോടെ സ്ഥിതിഗതികൾ വീണ്ടും രൂക്ഷമായി. ദേശീയപാത ഉൾപ്പടെ മൂന്നാറിലേക്കുള്ള എല്ലാ പാതകളും സമരക്കാർ ഉപാരോധിച്ചു.
വിവിധ സംഘങ്ങളായി തിരിഞ്ഞ ഇവർ യൂണിയൻ ഓഫീസുകൾക്ക് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. തൊഴിലാളി സമരത്തെത്തുടർന്ന് മൂന്നാറിലെ പ്രധാന സ്കൂളുകൾക്ക് ഇന്നലെയും അവധിയായിരുന്നു.ആറായിരത്തോളം തൊഴിലാളികൾ നടത്തുന്ന ഉപരോധസമരം തുടരുകയാണ്. തങ്ങളുടെ അവകാശങ്ങൾ പൂർണമായി അംഗീകരിക്കുകയല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. യൂണിയൻ നേതാക്കളെ ഇവർ വിശ്വാസത്തിലെടുക്കുന്നില്ല. അതുകൊണ്ട് തന്നെ സ്ഥിരം ഒത്തു തീർപ്പ് കളി നടക്കുന്നുമില്ല. ഇതാണ് ടാറ്റയടക്കമുള്ള കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത്. ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് തൊഴിലാളികൾ.
തോട്ടം തൊഴിലാളികൾക്ക് ലഭിക്കേണ്ട ഓണം ബോണസ് വെട്ടിച്ചുരുക്കാൻ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സിപിഐയുടെയും തൊഴിലാളി സംഘടനാ നേതാക്കൽ മുതലാളിയിൽ നിന്നും 75 ലക്ഷം രൂപ വാങ്ങിയെടുത്തതോടെയാണ് തൊഴിലാളികളുടെ രോഷം ഇരമ്പിയത്. മൂന്നാർ കെഡിഎച്ച്പി ടീ കമ്പനിയിലെ പതിനായിത്തോളം തൊഴിലാളികളെയാണ് രക്ഷകർ ചമഞ്ഞ യൂണിയൻ നേതാക്കൾ വഞ്ചിച്ച് ലക്ഷങ്ങൾ സമ്പാദിച്ചത്. തങ്ങളെ ചൂഷണം ചെയ്തു ധനസമ്പാദനം നടത്തിയ നേതാക്കൾക്കെതിരെ തൊഴിലാളികളുടെ രോഷം പ്രത്യക്ഷ സമരത്തിലേക്കും നാടിനെ സ്തംഭിപ്പിക്കുന്ന പ്രക്ഷോഭത്തിലേക്കും വഴിമാറുകയായിരുന്നു.
മുൻവർഷത്തെ ബോണസ് തുകയായ 19.5 ശതമാനം ഇക്കുറി പത്ത് ശതമാനമായി വെട്ടിച്ചുരുക്കാൻ കെഡിഎച്ച് കമ്പനിക്ക് ഒത്താശ ചെയ്താണ് ഇതിനു പ്രതിഫലമായി മൂന്നു പ്രമുഖ നേതാക്കൾചേർന്ന് 75 ലക്ഷം രൂപ പ്രതിഫലം പറ്റിയത്. മൊത്തം ബോണസ് തുകയുടെ രണ്ട് ശതമാനമാണ് നേതാക്കൾ അടിച്ചു മാറ്റിയത്. തോട്ടം നഷ്ടത്തിലാണെന്നു തൊഴിലാളികളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ബോണസ് തുക ഒൻപത് ശതമാനം കുറയ്ക്കാൻ നേതാക്കൾ മാനേജ്മെന്റുമായി ഗൂഢാലോചന നടത്തിയത്. എഐടിയുസി, സിഐടിയു, ഐഎൻടിയുസി യൂണിയനുകളാണ് തോട്ടത്തിൽ പ്രവർത്തിക്കുന്നത്. ഓണത്തിനു പതിവുപോലെ ബോണസിനു വേണ്ടി ആവശ്യമുയർത്തിയ തൊഴിലാളികളെ കബളിപ്പിച്ച്, കമ്പനിയുടെ നഷ്ടം ചൂണ്ടിക്കാട്ടി ബോണസ് വൈകിപ്പിക്കുകയായിരുന്നു യൂണിയൻ നേതാക്കളുടെ ആദ്യതന്ത്രം. തുടർന്ന് മാനേജ്മെന്റും യൂണിയൻ നേതാക്കളും തമ്മിൽ പലവട്ടം ചർച്ച നടത്തിയതായി വരുത്തി തീർത്തു.
അതിനുശേഷം നഷ്ടത്തിലുള്ള കമ്പനിയെ സഹായിക്കാനും നിലനിർത്താനുമുള്ള തൊഴിലാളികളുടെ ബാധ്യതയും നേതാക്കൾ ഉദ്ബോധിപ്പിച്ചു. തൊഴിലാളികൾ തങ്ങളുടെ ചൊൽപടിക്കു വഴങ്ങുമെന്നു ധരിച്ച് പത്ത് ശതമാനം ബോണസ് നൽകിക്കൊള്ളാൻ നേതാക്കൾ കമ്പനിയോട് നിർദ്ദേശിച്ചു. ഇതുപ്രകാരം ബോണസ് വിതരണം നടത്താൻ കമ്പനി തയാറായെങ്കിലും 10 ശതമാനം ബോണസ് തങ്ങൾക്കു വേണ്ടെന്നു തൊഴിലാളികൾ ഉറപ്പിച്ചു പറഞ്ഞു. ബോണസ് വാങ്ങാൻ ഒരു തൊഴിലാളിയും തയാറായുമില്ല. നേതാക്കൾക്കെതിരെ പരസ്യപ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തിറങ്ങി. ദേശീയ പണിമുടക്ക് ദിവസം മൂന്നാർ ടൗണിൽ ധർണ നടത്തിയ ഐക്യട്രേഡ് യൂണിയൻ നേതാക്കളുടെ സമപ്പന്തലിലേയ്ക്ക് നൂറുകണക്കിന് സ്ത്രീ തൊഴിലാളികൾ ഇരച്ചുകയറിയാണ് തങ്ങളുടെ രോഷം പ്രകടമാക്കിയത്. നേതാക്കൾ തങ്ങളെ വഞ്ചിച്ചുവെന്നും അർഹമായ ബോണസും ശമ്പള വർധനവും വേണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍