Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

17 കാരിയെ വെട്ടിനുറുക്കിയത് ഒളിച്ചോടി തിരിച്ചെത്തി വിവാഹം നിശ്ചയിച്ചിട്ടും പുതിയ കാമുകനെ തേടിയതിന്റെ വാശി തീർക്കാൻ; മതിൽ ഇടിഞ്ഞു മകൾ മരിച്ചപ്പോൾ ദത്തെടുത്ത വളർത്തിയ മകൾ പോയ വേദനയിൽ മതാപിതാക്കൾ

17 കാരിയെ വെട്ടിനുറുക്കിയത് ഒളിച്ചോടി തിരിച്ചെത്തി വിവാഹം നിശ്ചയിച്ചിട്ടും പുതിയ കാമുകനെ തേടിയതിന്റെ വാശി തീർക്കാൻ; മതിൽ ഇടിഞ്ഞു മകൾ മരിച്ചപ്പോൾ ദത്തെടുത്ത വളർത്തിയ മകൾ പോയ വേദനയിൽ മതാപിതാക്കൾ

ഉദയംപേരൂർ: അകാലത്തിൽ മരിച്ച മകളുടെ നഷ്ടം നികത്താൻ ദത്തെടുത്ത് വളർത്തിയ മകളെയും നഷ്ടപ്പെട്ട ദുഃഖം താങ്ങാനാകാതെ കരയുകയാണ് ബാബുവും പുഷ്പയും. ചമ്പക്കരയിൽ താമസിച്ചിരുന്ന ബാബുവിന്റെ മകൾ സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ മതിൽ ഇടിഞ്ഞുവീണ് മരിച്ചിരുന്നു. ഈ മനോവിഷമത്തിൽ നിന്ന് മുക്തി നേടാനാണ് രണ്ട് ആൺകുട്ടികൾ ഉണ്ടായിട്ടും രണ്ടുമാസം പ്രായമുള്ളപ്പോൾ നീതുവിനെ ബാബുവും ഭാര്യയും ചേർന്ന് ദത്തെടുത്തത്. ചമ്പക്കരയിലെ ഒരു സ്വകാര്യ സ്‌കൂളിൽ ജോലിചെയ്യുന്ന ബാബുവും ഭാര്യയും സ്വന്തം മകളായിത്തന്നെയാണ് നീതുവിനെ വളർത്തിയത്. പത്താംക്ലാസുവരെ പഠിച്ച നീതു സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കുകയായിരുന്നു. ഈ ദത്തു മകളെയാണ് കഴിഞ്ഞ ദിവസം കാമുകൻ വെട്ടിക്കൊന്നത്.

പതിനേഴുകാരിയെ അയൽവാസിയായ കാമുകൻ വീട്ടിൽക്കയറി വെട്ടിക്കൊന്നു. ഉദയംപേരൂർ പഞ്ചായത്ത് 20-ാം വാർഡിൽ മീൻകടവിൽ ധർമദൈവ ക്ഷേത്രത്തിനു സമീപം പള്ളിപ്പറമ്പിൽ ബാബുവിന്റെ വളർത്തുമകൾ നീതു (17) വിനെയാണ് ഇന്നലെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മുണ്ടശേരിൽ പരേതനായ രാജുവിന്റെ മകൻ കുഞ്ഞുകുട്ടൻ എന്നുവിളിക്കുന്ന ബിനുരാജ് (30) നെ ഉദയംപേരൂർ പൊലീസ് അറസ്റ്റ്‌ചെയ്തു. രാവിലെ എട്ടോടെ എത്തിയ ബിനുരാജ് വീടിന്റെ ടെറസ്സിൽ നിൽക്കുകയായിരുന്ന നീതുവിനെ കൈയിൽക്കരുതിയ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. നീതുവിന്റെ അച്ഛൻ ബാബുവും അമ്മ പുഷ്പയും സഹോദരങ്ങളായ നിബിൻ, നോബിൻ എന്നിവരും ജോലിക്കുപോയതിനാൽ സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

പ്രണയത്തിലായിരുന്ന ബിനുരാജും നീതുവും ആറുമാസംമുമ്പ് ഒളിച്ചോടിയിരുന്നു. തുടർന്ന് നീതുവിന് 18 വയസ്സ് പൂർത്തിയാകുന്ന സന്ദർഭത്തിൽ വിവാഹം നടത്താം എന്ന് ഇരുവരെയും ഉദയംപേരൂർ പൊലീസ്സ്‌റ്റേഷനിൽ എത്തിച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ കരാർ ഉണ്ടാക്കിയിരുന്നു. പിന്നീട് ചമ്പക്കരയിൽ ഹോസ്റ്റലിൽ താമസിച്ച നീതു ഒന്നരമാസംമുമ്പാണ് വീട്ടിലെത്തിയത്. ഇതിനിടയിൽ നീതുവിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതാണ് കൊലനടത്താൻ പ്രേരിപ്പിച്ചതെന്ന് ബിനുരാജ് പൊലീസിനോട് പറഞ്ഞു.

മുഖത്തും കഴുത്തിലും ശരീരത്തിലുമായി നിരവധി വെട്ടുകൾ ഏറ്റു. കഴുത്ത് അറ്റുപോകാവുന്ന നിലയിൽ ആയിരുന്നു. ടെറസ്സിൽ വാട്ടർ ടാങ്കിനുസമീപം കമിഴ്ന്നുകിടക്കുന്ന നിലയിൽ ആണ് മൃതദേഹം കണ്ടത്. നീതുവിന്റെ അച്ഛൻ ബാബുവും അമ്മ പുഷ്പയും സഹോദരങ്ങളായ നിബിൻ, നോബിൻ എന്നിവരും ജോലിക്കുപോയതിനാൽ സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൊലപാതകം നടത്തിയശേഷം തന്റെ വീട്ടിലേക്ക് നടന്നുപോയ ബിനുരാജ് നീതുവിന്റെ കരച്ചിൽകേട്ട് ഓടിക്കൂടിയവരോട് അവളെ വെട്ടിയിട്ടുണ്ട് പൊലീസിനെ അറിയിക്കാൻ വിളിച്ചുപറഞ്ഞതായി അയൽക്കാർ പറഞ്ഞു.

കൊലചെയ്യാൻ ഉപയോഗിച്ച വാക്കത്തി വീട്ടിലേക്കു പോകുന്നവഴിയരികിൽ ഉപേക്ഷിച്ചശേഷം വീട്ടിൽ ഇരുന്ന ബിനുരാജിനെ ഉയദംപേരൂർ പൊലീസ് എത്തി അറസ്റ്റ്‌ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP