കേരളത്തിന്റെ കാരുണ്യം തേടി മുരുകന്റെ കുടുംബം; കരുണ വറ്റിയ ആശുപത്രികളുടെ അവഗണനയിൽ പറക്കമുറ്റാത്ത കുരുന്നുകൾക്ക് നഷ്ടമായത് താങ്ങും തണലുമായി നിന്ന പിതാവിനെ; വാഹനാപകട കേസ് നടത്താനും മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു സങ്കടങ്ങൾ ബോധ്യപ്പെടുത്താനും സഹായിക്കാമെന്ന് ഉറപ്പു നൽകി കെ എൻ ബാലഗോപാൽ
കൊല്ലം: കരുണ വറ്റിയ ആശുപത്രികളുടെ ബലിയാടാണ് മുരുകൻ എന്ന തമിഴ് യുവാവ്. വാഹാനാപകടത്തിൽ ചികിത്സ നിഷേധിക്കപ്പെട്ട് മരണപ്പെട്ട മുരുകന്റെ കുടുംബം വീണ്ടും കേരളത്തിന്റെ സഹായം തേടിയെത്തുകയാണ്. ജീവിതത്തിലെ മുന്നോട്ടുള്ള പ്രയാണത്തിന് കേരളത്തിലെ സുമനസുകളുടെ സഹായം ആവശ്യമുണ്ട്. സഹായത്തിലെ പ്രതീക്ഷയോടെയാണ് മുരുകമ്മ പറക്കമുറ്റാത്ത രണ്ട് മക്കളെയും കൂട്ടി കേരളത്തിൽ എത്തിയത്.
ഒരാഴ്ചയായി അവർ നെട്ടോട്ടത്തിൽ തന്നെയായിരുന്നു. അരമണിക്കൂറിലേറെ ഫോണിൽ തന്നോടും മക്കളോടും മാറിമാറി തമാശകൾ പറഞ്ഞ ആൾ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലാണ് എന്ന വിവരമാണ് രണ്ടു മണിക്കൂറിനുശേഷം കൊല്ലത്തുനിന്ന് അറിയുന്നത്. കൈയിലുള്ളതും കടംവാങ്ങിയതുമായ പണംകൊണ്ട് മക്കളെയും ബന്ധുക്കളെയും കൂട്ടി കൊല്ലത്ത് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. രണ്ടു ദിവസത്തിനുശേഷം വീട്ടിലെത്താമെന്ന് പറഞ്ഞയാളുടെ ചേതനയറ്റ ശരീരമാണ് മക്കളെ ചേർത്തുപിടിച്ചുകൊണ്ട് അവർ കണ്ടത്.
രണ്ടിലും മൂന്നിലും പഠിക്കുന്ന, പറക്കമുറ്റാത്ത രണ്ടു കുട്ടികളെയുംകൊണ്ട് ഇനി എന്തുചെയ്യും എന്നചോദ്യം മുന്നിലുയർന്നു. ഭർത്താവിന്റെ മൃതദേഹം വീട്ടിലെത്തിക്കാനും യാത്രാച്ചെലവിനും മറ്റും സഹായിച്ചവർ ഇനിയും തുണയ്ക്കും എന്ന പ്രതീക്ഷയിലാണ് മുരുകമ്മയും ബന്ധുക്കളും ഞായറാഴ്ച വീണ്ടും കൊല്ലത്തെത്തിയത്. മരണവുമായി മല്ലടിക്കുന്ന കാഴ്ച കണ്ടിട്ടും മനസ്സലിയാത്തവരാണ് മുരുകനെ ചികിത്സിക്കാത്ത ആശുപത്രി അധികൃതരെങ്കിലും കരുണ വറ്റിപ്പോകാത്തവർ കൊല്ലത്തുണ്ടെന്ന് അവർക്ക് തോന്നിയിരിക്കാം.
കഴിഞ്ഞ ഞായറാഴ്ചരാത്രി ചാത്തന്നൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മുരുകൻ ചികിത്സ കിട്ടാതെ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. സർക്കാരിൽനിന്ന് എന്തെങ്കിലും സഹായങ്ങൾ ലഭിക്കാൻ വേണ്ടുന്നത് ചെയ്യണമെന്ന അപേക്ഷയുമായാണ് മുരുകമ്മയും മക്കളായ രാഹുലും ഗോകുലും മറ്റു ബന്ധുക്കളും ഞായറാഴ്ച സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയത്. മുരുകന്റെ ബന്ധുവും വാർഡ് കൗൺസിലറുമായ മാരിമുത്തുവിന്റെ നേതൃത്വത്തിലാണ് ഇവർ എത്തിയത്. മുരുകമ്മയുടെ സഹോദരി തങ്കം, സഹോദരങ്ങളായ കണ്ണൻ, അർജുനൻ എന്നിവരും കൂടെയുണ്ടായിരുന്നു.
സി.പി.എം. ജില്ലാ സെക്രട്ടറി കെ.എൻ.ബാലഗോപാൽ ഈ കുടുംബത്തെ സ്വീകരിക്കുകയും എല്ലാ സഹായങ്ങളും ചെയ്യാൻ ശ്രമിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. 16ന് ഈ കുടുംബത്തിന് മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് കാര്യങ്ങൾ ധരിപ്പിക്കുന്നതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാലഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാഹനാപകടക്കേസ് കൈകാര്യം ചെയ്യുന്നതിനും പാർട്ടി സഹായിക്കും.
തിരുനൽവേലി ജില്ലയിലെ രാധാപുരം താലൂക്കിൽ കുറൈകുടിയിപ്പ് സ്വദേശിയാണ് മുരുകൻ. നാട്ടിലും വാടകവീട്ടിലാണ് മുരുകന്റെ കുടംബം താമസിക്കുന്നത്. പഴകിദ്രവിച്ച ഒരു കുടിലാണിത്. മുരുകൻ എത്തിച്ചു കൊടുക്കുന്ന തുക മാത്രമായിരുന്നു ഈ കുടുംബത്തിന്റെ വരുമാനം. ജൂലായ് 12നാണ് മുരുകൻ ഒടുവിലായി നാട്ടിൽ പോയത്. ഇരുപതു വർഷത്തോളമായി മുരുകൻ പല ജോലികളുമായി കേരളത്തിലാണ്. മുരുകന്റെ നാട്ടുകാരനായ മണികണ്ഠൻ കൊല്ലത്ത് ജോലിചെയ്തു താമസിക്കുന്നുണ്ട്. സിപി.എം. പ്രവർത്തകനാണിദ്ദേഹം. മണികണ്ഠൻ മുഖേനയാണ് മുരുകന്റെ കുടുംബം സി.പി.എം. ഓഫിസിലെത്തിയത്.
മുരുകൻ അപകടത്തിൽ ഗുരുതര പരുക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പെടെ ആറ് ആശുപത്രികളിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിയാതെപോയതു സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം തൊട്ടടുത്ത ദിവസം പോസ്റ്റ്മോർട്ടം ചെയ്യാൻ തിരുവനന്തപുരത്തേക്കു കൊണ്ടുപോകാൻ ആംബുലൻസ് ലഭ്യമാക്കാതിരുന്നതും വിവാദമായിരുന്നു. ഈ സംഭവങ്ങളെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മുരുകന്റെ കുടുംബത്തോടു സംസ്ഥാനത്തിനു വേണ്ടി മാപ്പു പറഞ്ഞിരുന്നു.
Stories you may Like
- ആരോരുമറിയാതെ വസ്ത്രാലങ്കാര പ്രതിഭ മുരുകൻസ് വിടവാങ്ങുമ്പോൾ
- കജനാപ്പാറയിൽ സിപിഎം-കോൺഗ്രസ് സംഘർഷം
- കോൺഗ്രസ് പ്രവർത്തകന്റെ വീട് നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകണം
- രാമക്ഷേത്ര യാത്രയ്ക്ക് ബദലായി മുരുകൻ ക്ഷേത്രങ്ങളിൽ തീർത്ഥയാത്രയുമായി തമിഴ്നാട്
- രാജാക്കാട് കർഷകന്റെ വീടുനിർമ്മാണം സിപിഎം തടസ്സപ്പെടുത്തിയെന്ന് പരാതി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍