മുസ്ലിം യുവതി മതം മാറി സുവിശേഷകയായി; സുവിശേഷകയോട് പ്രണയം മൂത്ത് കത്തോലിക്കാ വൈദികൻ സഭാവസ്ത്രം ഉപേക്ഷിച്ചു; പ്രണയസാഫല്യത്തിന്റെ കനൽവഴികൾ പറഞ്ഞ് ദമ്പതികൾ
മതങ്ങളുടെയും വിശ്വാസങ്ങളുടെയും വേലിക്കെട്ടുകൾ തകർത്താണ് സുറുമിയും ജയിനും ഒന്നാകാൻ തീരുമാനിച്ചത്. എന്നാൽ, സമൂഹം അവർക്ക് സമ്മാനിച്ചത് പീഡാനുഭവങ്ങൾ മാത്രം. പ്രതിസന്ധികൾ ജീവിതത്തിൽ പുത്തരിയല്ലാത്ത ഇരുവരും ഒടുവിൽ പീഡാനുഭവങ്ങളുടെ കാലം പിന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തി.
മുസ്ലീമായിരുന്ന സുറുമി മതം മാറിയാണ് മേരി എന്ന സുവിശേഷകയായത്. സുവിശേഷ പ്രവർത്തനത്തിനിടെ സുറുമിയെ പരിചയപ്പെട്ട വൈദികൻ ജയിൻ വർഗീസിന് അവരോട് പ്രണയം തോന്നി. സഭാവസ്ത്രം ഉപേക്ഷിച്ച് ജയിനും സുറുമിയും വിവാഹിതരായി. ബാംഗ്ലൂരിൽ താമസമാക്കിയ ഇവർ വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് വീണ്ടും പ്രശ്നങ്ങൾ തുടങ്ങിയത്.
തനിച്ച് വീട്ടിലെത്തിയ ജയിനെ വീട്ടുകാർ പൈങ്കുളത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. ഭർത്താവിനെ വീണ്ടുകിട്ടാൻ ഒടുവിൽ സുറുമിക്ക് ആശുപത്രിക്ക് മുന്നിൽ ധർണയിരിക്കേണ്ടിവന്നു. സുറുമിയുടെ കഥ മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ, പൊലീസ് ഇടപെട്ടു. മോചിതനായ ജയിൻ വീണ്ടും സുറുമിക്കൊപ്പം ചേർന്നു.
ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട സുറുമിയെ ദാരിദ്ര്യവും ആരോഗ്യപ്രശ്നങ്ങളും കുട്ടിക്കാലം മുതലേ പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവമുണ്ടാകുന്നതായിരുന്നു അസുഖം. അഞ്ചാം ക്ലാസ്സിൽ പഠനം നിർത്തേണ്ടിവന്നതും രോഗത്തെത്തുടർന്നുതന്നെ. വിവിധ ആശുപത്രികളെ ആശ്രയിച്ചെങ്കിലും ഫലമുണ്ടായില്ല. ചിറ്റൂരുള്ള െ്രെകസ്തവ ധ്യാനകേന്ദ്രത്തിൽ സുറുമി എത്തുന്നത് ആയിടയ്ക്കാണ്. പ്രാർത്ഥനയിലൂടെ രോഗശാന്തി നേടിയ സുറുമി തിരിച്ച് പോയത് അവിടുത്തെ കന്യാസ്ത്രീ സമ്മാനിച്ച ബൈബിളുമായാണ്.
ദിവസവും രാവിലെ വായിക്കണം എന്ന ഉപദേശത്തോടെയാണ് ഒരു കന്യാസ്ത്രീ സുറുമിക്ക് ബൈബിൾ സമ്മാനിച്ചത്. എഴുത്തും വായനയുമറിയില്ലെന്ന കാര്യം പറഞ്ഞ് കരഞ്ഞപ്പോൾ, ബൈബിൾ കൈയിലെടുത്ത് പിടിച്ച് മനസ്സിലുള്ളതുമുഴുവൻ ദൈവത്തോട് പറയാനായിരുന്നു കന്യാസ്ത്രീ നൽകിയ ഉപദേശം. അന്നുമുതൽ വേറിട്ടൊരു പ്രാർത്ഥനാ ലോകത്തായി സുറുമിയുടെ ജീവിതം. സുവിശേഷത്തിന്റെ ലോകത്തേയ്ക്ക് എത്തിപ്പെടുന്നത് അങ്ങനെയാണ്.
മിഷണറി പ്രവർത്തനത്തിന്റെ ഭാഗമായി ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സുറുമി ഫാദർ ജയിൻ വർഗീസിനെ പരിചയപ്പെടുന്നത്. ഇറ്റാലിയൻ സന്യാസി സമൂഹത്തിന്റെ ഭാഗമായുള്ള ആലുവയിലെ സെമിനാരിയിൽ വൈദികനായിരുന്നു ജയിൻ വർഗീസ്. സുറുമിയുടെ കഷ്ടപ്പാടുകളാണ് അദ്ദേഹത്തെ അവളിലേക്ക് അടുപ്പിച്ചത്. തുടക്കത്തിൽ അതൊരു അനുകമ്പയായിരുന്നുവെങ്കിൽ, പിന്നീടെപ്പോഴോ പ്രണയമായി മാറി. സുറുമിയുമായി ഒരുമിക്കാൻ സഭാവസ്ത്രം ഉപേക്ഷിക്കാനും അദ്ദേഹം തയ്യാറായി.
സുവിശേഷ കാലത്തിനിടെ, മതം മാറി മേരിയായി മാറിയ സുറുമിയെ കഴിഞ്ഞ മെയ് മാസത്തിലാണ് ജയിൻ മിന്നുകെട്ടിയത്. വീട്ടുകാരുടേയും സഭയുടെയും എതിർപ്പ് ഭയന്നാണ് ഇരുവരും ബാംഗ്ലൂരിലേക്ക് പോയത്. വൈദികനെ കാണാനില്ലെന്ന് പറഞ്ഞ് സെമിനാരി അധികൃതർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും, താൻ വിവാഹിതനായി ബാംഗ്ലൂരിലുണ്ടെന്ന് ജയിൻ വീട്ടിൽ അറിയിച്ചതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായി.
ബന്ധുക്കളും സെമിനാരിയിലെ ആളുകളുമായി ബാഗ്ലൂരിലെത്തുകയും ജയിൻ വർഗീസിനെയും സുറുമിയേയും നിർബന്ധിച്ച് വാഹനത്തിൽ കയറ്റി നാട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. പാലക്കാടെത്തിയപ്പോൾ അർധരാത്രി സുറുമിയെ ഇറക്കിവിടാൻ ചിലർ ശ്രമിച്ചെങ്കിലും ജയിന്റെ എതിർപ്പുമൂലം നടന്നില്ല. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. താൻ ആശ്രമത്തിലേക്ക് മടങ്ങുന്നില്ലെന്നും സുറുമിക്കൊപ്പം ജീവിക്കാൻ പോവുകയുമാണെന്ന നിലപാട് ജയിനെടുത്തതോടെ പൊലീസിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലാതായി.
വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ്, തന്നെ കുടുക്കാൻ കൂടുതൽ കരുക്കൾ നീക്കിക്കഴിഞ്ഞതായി ജയിൻ അറിഞ്ഞത്. സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്തതരത്തിൽ ജയിന് മാനസിക രോഗമുണ്ടെന്ന് കാണിക്കുന്ന ഒരു കത്ത് രജിസ്ട്രാർക്ക് ലഭിച്ചിരുന്നു. ഈ തടസ്സവാദം നിലനിൽക്കെ, സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്ഥിതിയായി. തന്റെ അച്ഛന്റെ പേരിൽ വന്നത് വ്യാജ കത്താണെന്ന് തോന്നിയ ജയിൻ അക്കാര്യം അച്ഛനെ വിളിച്ച് അന്വേഷിച്ചു. അങ്ങനെയൊരു കത്തിനെക്കുറിച്ച് അറിയില്ലെന്ന് അച്ഛൻ പറഞ്ഞതോടെ, ജയിൻ ചെമ്പിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു.
വീട്ടിലെത്തിയ ജെയിൻ സഹോദരനും അച്ഛനും അമ്മയ്ക്കുമൊപ്പം സംസാരിച്ചിരിക്കെ, വീടുവളഞ്ഞ ചിലർ ജെയിനെ ബലമായി പിടിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുറുമിയെ വിവാഹം ചെയ്യാനും സഭാവസ്ത്രം ഉപേക്ഷിക്കാനുമുള്ള തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെത്തുടർന്നാണ് ഇവർ ബലമായി പിടിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെത്തിയ ഉടൻ തനിക്കൊരു ഇൻജക്ഷൻ തന്നതായും അതോടെ ബോധം പോയതായും ജെയിൻ പറയുന്നു.
വീട്ടിലേക്ക് പോയ ജെയിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതോടെയാണ് സുറുമിക്ക് കാര്യങ്ങൾ പന്തിയല്ലെന്ന് തോന്നിയത്. ജയിന് എന്തോ അപകടം സംഭവിച്ചു എന്നുതോന്നിയ സുറുമി പൊലീസിനെ ബന്ധപ്പെട്ടെങ്കിലും ആദ്യം അവർ സഹായിക്കാൻ കൂട്ടാക്കിയില്ല. പലതവണ കയറിയിറങ്ങിയശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇതിനിടെ ജയിൻ പൈങ്കുളത്തുള്ള മാനസിക രോഗാശുപത്രിയിൽ ഉണ്ടെന്ന വിവരം പൊലീസിൽനിന്ന് സുറുമിക്കു കിട്ടി.
സുറുമി ആശുപത്രിയിലെത്തുമ്പോൾ, അങ്ങനെയൊരാൾ അവിടെ ചികിത്സയിൽ ഇല്ലെന്ന വിവരമാണ് അധികൃതർ നൽകിയത്. ജയിൻ അവിടെയുണ്ടെന്ന് ഉറപ്പിച്ച സുറുമി ഭർത്താവിനെ വീണ്ടുകിട്ടാനായി ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് നടത്തുകയായിരുന്നു. മൂന്നുമണിക്കൂറോളം നീണ്ട കുത്തിയിരിപ്പ് ഒടുവിൽ ഫലം കണ്ടു. എന്നാൽ, രോഗിയെ ബന്ധുക്കൾക്ക് മാത്രമേ കൈമാറൂ എന്ന് ആശുപത്രി അധികൃതർ നിലപാടെടുത്തു. ബന്ധുക്കളാരും വരാതിരുന്നതിനെത്തുടർന്ന് പൊലീസ് ജെയിനെ വീട്ടിലെത്തിച്ചു.
ജെയിൻ വീട്ടിൽനിന്ന് ഓടിരക്ഷപ്പെടാതിരിക്കാൻ അവിടെ കാവലുണ്ടായിരുന്നു. ഒടുവിൽ കാവൽക്കാരുടെ കണ്ണുവെട്ടിച്ച് രാത്രി വീട്ടിൽനിന്ന് രക്ഷപ്പെട്ട ജയിൻ സുറുമിയുടെ വീട്ടിലെത്തി. പ്രശ്നങ്ങളിൽനിന്ന് രക്ഷപ്പെട്ട ജെയിനും സുറുമിയും പ്രതീക്ഷയോടെ പുതിയ ജീവിതത്തിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍