കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സമാന്തര റൺവേ എന്ന ആവശ്യം ശക്തമാകുന്നു; ഒഴിവാക്കാനാകുക പത്തു വർഷത്തിലൊരിക്കൽ നാല് മാസം റീ കാർപറ്റിങ് ജോലികൾക്കായി വിമാനത്താവളം അടച്ചിടേണ്ടി വരുന്ന സാഹചര്യം; ബുദ്ധിമുട്ട് ഒഴിവാകുക പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: റൺവേ റീ കാർപറ്റിങ് ജോലികൾക്കായി നവംബർ 20 മുതൽ നാല് മാസത്തേക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളം പകൽ സമയം അടച്ചിടും എന്ന അറിയിപ്പ് വന്നതോടെ സമാന്തര റൺവേ എന്ന ആവശ്യം ശക്തമാകുന്നു. പ്രതിദിനം 240 സർവീസുകളാണു കൊച്ചി വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. രാജ്യാന്തര സർവീസുകൾ വൈകിട്ട് 6 മുതൽ രാവിലെ 9 വരെയുള്ള സമയങ്ങളിലാണു കൂടുതലും സർവീസ് നടത്തുന്നത്. റൺവേ നിയന്ത്രണം രാജ്യാന്തര സർവീസുകളെ കാര്യമായി ബാധിക്കില്ലെങ്കിലും മുപ്പത്തഞ്ചിലധികം ആഭ്യന്തര സർവീസുകളെ ബാധിക്കുമെന്നാണു സൂചന. ഇവയുടെ സമയം മാറ്റേണ്ടതുണ്ട്. ഈ സാഹര്യത്തിലാണു പുതിയ സമാന്തര റൺവേയ്ക്കായി ആവശ്യം ശക്തമാകുന്നത്. 10 വർഷം കൂടുമ്പോൾ എല്ലാ വിമാനത്താവളങ്ങളും റൺവേ റീകാർപറ്റ് ചെയ്യണം എന്നാണ് ചട്ടം. ഈ കാലഘട്ടത്തിലും അടിയന്തിര സ്വഭാവമുള്ള മറ്റ് സമയങ്ങളിലും ഉപയോഗിക്കാനായി അധിക റൺവേ മറ്റ് വിമാനത്താവളങ്ങളിൽ ഉണ്ട് എന്നാണ് സമാന്തര റൺവേ എന്ന ആവശ്യം ഉയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നത്.
സമാന്ത റൺവേ ഇല്ലെങ്കിൽ എല്ലാ 10 വർഷത്തിലൊരിക്കലും ഈ പ്രതിസന്ധി നേരിടേണ്ടി വരും. ഇതിനു ശാശ്വത പരിഹാരമായി സമാന്തര റൺവേ നിർമ്മിക്കേണ്ടേ എന്ന ചോദ്യമാണുയയരുന്നത്. നിയന്ത്രണം ഉള്ള കാലയളവിൽ എല്ലാ വിമാനക്കമ്പനികളോടും പകൽ സമയത്തെ സർവീസുകൾ റീഷെഡ്യൂൾ ചെയ്യാൻ സിയാൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2020 മാർച്ച് 28 വരെയാണു നിയന്ത്രണം.കേരളത്തിലേക്കു വരാൻ മുൻകൂട്ടി വിമാനടിക്കറ്റ് ബുക്ക് ചെയ്തവരുൾപ്പെടെ വലിയ ബുദ്ധിമുട്ടാണു നേരിടേണ്ടി വരിക. അറ്റകുറ്റപ്പണി നടക്കുന്ന കാലയളവിൽ രാവിലെ 10 മുതൽ 6 വരെ വിമാന സർവീസുണ്ടാകില്ല.
കൊച്ചി വിമാനത്താവളത്തിലെ രണ്ടാമത്തെ റീ കാർപറ്റിംങ് ആണ് ഇനി നടക്കാൻ പോകുന്നത്. കൊച്ചി വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത് 1999ലാണ്. 2009ലായിരുന്നു ആദ്യ റീകാർപറ്റിങ് നടന്നത്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേയാണു കൊച്ചിയിലുള്ളത്. 151 കോടി രൂപ ചെലവിലാണു രണ്ടാമത്തെ റീകാർപറ്റിങ് നടക്കുക. ജോലി പൂർത്തിയാക്കുന്നതോടൊപ്പം വിമാന സർവീസുകൾക്കു ടാർ ചെയ്ത ഭാഗങ്ങൾ ഒരുക്കുകയും വേണം. എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ് (എജിഎൽ) സംവിധാനം ക്യാറ്റ് 3 നിലവാരത്തിലേക്ക് ഉയർത്തുന്ന ജോലികളും ഇതോടൊപ്പം നടക്കും. നിലവിൽ ക്യാറ്റ് 1 വിഭാഗത്തിലാണു കൊച്ചി വിമാനത്താവളം. സുരക്ഷ വർധിക്കുന്നതോടൊപ്പം മോശം കാലാവസ്ഥയിലും വിമാനങ്ങൾക്കു പ്രയാസമില്ലാതെ ലാൻഡ് ചെയ്യാൻ കഴിയുമെന്നതാണു നേട്ടം. ഇപ്പോൾ റൺവേ മധ്യത്തിലുള്ള ലൈറ്റുകൾ 30 മീറ്റർ അകലത്തിലാണെങ്കിൽ ക്യാറ്റ് 3 ലൈറ്റിങ് സംവിധാനത്തിന്റെ ഭാഗമായി 15 മീറ്ററായി ഇതിന്റെ അകലം കുറയും. ടച്ച് ഡൗൺ സോൺ ലൈറ്റിങും അപ്രോച്ച് സൈഡ് ലൈറ്റിങും നൽകും.
വില്ലനാകുന്നത് കൃത്യമായ ധാരണയുടെ കുറവ്
സമാന്തര റൺവേയുടെ ആവശ്യകത സംബന്ധിച്ചു കൃത്യമായ ധാരണയില്ലാത്തതാണു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. പ്രധാന റൺവേ അടച്ചിടേണ്ട സാഹചര്യമുണ്ടായാൽ ബദൽ സംവിധാനമായി സമാന്തര റൺവേ ഉപയോഗിക്കാൻ കഴിയും. വിമാനങ്ങൾ റൺവേയിൽ നിന്നു തെന്നി മാറുന്നതുൾപ്പെടെയുള്ള സംഭവങ്ങളിൽ വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അധിക റൺവേ സഹായിക്കും.
10 വർഷം കൂടുമ്പോൾ റീ കാർപറ്റിങിന്റെ പേരിൽ 4 മാസത്തോളം വിമാനങ്ങൾ റദ്ദാക്കുകയും പുനക്രമീകരിക്കുകയും ചെയ്യേണ്ടി വരില്ല. വർധിച്ചു വരുന്ന വ്യോമഗതാഗതം കണക്കിലെടുക്കുമ്പോൾ കേരളത്തിൽ ആദ്യ രണ്ടാം റൺവേ വേണ്ടതു കൊച്ചിയിലാണെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ റൺവേയുടെ ആവശ്യമില്ലെന്നു പറയുന്നവർ 20 വർഷത്തിനു ശേഷം അതു ചെയ്യാമെന്നു തീരുമാനിച്ചാൽ ഭൂമി വില തന്നെ നാലിരട്ടിയായി വർധിക്കും. ഇപ്പോൾ നിർമ്മിച്ചാൽ പിന്നീടുണ്ടാകുന്ന ഭീമമായ ചെലവു ഒഴിവാക്കാൻ കഴിയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പിന്നീടെന്നു പറഞ്ഞു മാറ്റി വച്ച പല പദ്ധതികൾക്കും അധികമായി കോടികൾ ചെലവിടേണ്ടി വന്നതു നമ്മുക്കു മുന്നിലുണ്ട്. ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് ആവശ്യം.
ഉദാഹരണമായി മുംബൈ
തിരക്കു കൂടിയാൽ എന്തു സംഭവിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണു മുംബൈ വിമാനത്താവളം. ഡിസംബറിലെ ഓൺ ടൈം പെർഫോമൻസ് 60.4 ശതമാനം മാത്രമാണ്. താഴെ ഇറങ്ങാൻ സ്ഥലമില്ലാത്തതിനാൽ വിമാനങ്ങൾ ആകാശത്തു വട്ടമിട്ടു പറക്കുന്നതാണു മുംബൈയിലെ പതിവു കാഴ്ച. അറ്റകുറ്റപ്പണിക്കായി മുംബൈയിൽ റൺവേ അടച്ച സമയത്തു വിമാന നിരക്കു കൂടി. യാത്രക്കാർ മുംബൈ ഉപേക്ഷിച്ചു പുണെ വിമാനത്താവളത്തെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യമുണ്ടായി. മുംബൈ വിമാനത്താവളം ഒരു ദിവസം കൈകാര്യം ചെയ്യുന്ന വിമാനങ്ങളുടെ എണ്ണത്തിൽ റെക്കോഡ് ഇട്ടതു കുറച്ചു കാലം മുൻപാണ്. 2 റൺവേകളുള്ള വിമാനത്താവളം കൈകാര്യം ചെയ്യുന്നത് 940 വിമാനങ്ങളാണ്. ക്രോസിങ് റൺവേകളായതിനാൽ ഒരേ സമയം രണ്ടു റൺവേ ഉപയോഗിക്കുന്നില്ല. പ്രധാന റൺവേയിൽ മണിക്കൂറിൽ 48 വിമാനങ്ങളുടെ ലാൻഡിങും ടേക്ക് ഓഫുമാണു നടക്കുന്നതെങ്കിൽ രണ്ടാം റൺവേയിൽ മണിക്കൂറിൽ 35 വിമാനങ്ങളാണു കൈകാര്യം ചെയ്യുന്നത്.
മുംബൈ വിമാനത്താവളത്തിലെ തിരക്കു കുറയ്ക്കാനായി നവി മുംബൈയിൽ പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണത്തിലാണ് അധികൃതർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അവിടെ സമാന്തര റൺവേ ആദ്യം തന്നെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2018 ജൂണിൽ 24 മണിക്കൂറിൽ 1003 വിമാനങ്ങൾ കൈകാര്യം ചെയ്തു മുംബൈ വിമാനത്താവളം പുതിയ റെക്കോഡ് ഇട്ടിരുന്നു. സുരക്ഷ കണക്കിലെടുക്കുമ്പോൾ ഇത് അപകടകരമായ പ്രവണതയാണെന്നു പറയപ്പെടുന്നു. ഡൽഹിയിൽ ഇതിലും കൂടുതൽ വിമാനങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും 3 റൺവേയുണ്ട്. ദക്ഷിണേന്ത്യയിൽ ബെംഗളൂരുവിൽ മാത്രമാണു പുതിയ രണ്ടാം റൺവേയുടെ നിർമ്മാണം നടക്കുന്നത്.
വിമാനത്താവളങ്ങളും റൺവേകളും
ഡൽഹി 4430 മീറ്റർ, 3810 മീറ്റർ , 2813 മീറ്റർ 3
മുംബൈ 3660, 2990 2
ചെന്നൈ3658, 29252
കൊൽക്കത്ത2790, 36272
ബെംഗളൂരു 4000, 4000 (നിർമ്മാണം അവസാന ഘട്ടത്തിൽ) 2
കൊച്ചി 34001
തൽക്കാലം പദ്ധതിയില്ലെന്ന് സിയാൽ
എന്നാൽ അധിക റൺവേയ്ക്കായി നിലവിൽ പദ്ധതികളൊന്നും ഇല്ലെന്നു സിയാൽ അധികൃതർ പറഞ്ഞു. കൊച്ചി വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലുള്ള വളർച്ച അധിക റൺവേയ്ക്കുള്ള ആവശ്യം സാധൂകരിക്കുന്നില്ലെന്നാണു വാദം. അടുത്ത 25 വർഷത്തെ യാത്രക്കാരുടെ തിരക്കു പരിഗണിക്കുമ്പോൾ ഇപ്പോഴുള്ള റൺവേ മതിയാകുമെന്നാണ് അധികൃതർ പറയുന്നത്. അധിക റൺവേയ്ക്കായി സ്ഥലമേറ്റെടുക്കേണ്ടി വരുമെന്നും പറയപ്പെടുന്നു.
വിനോദ സഞ്ചാരികളുടെ ഇഷ്ട ഹബ്
കേരളത്തിലേക്കു വരുന്ന വിനോദ സഞ്ചാരികളുടെ പ്രവേശന കവാടം കൊച്ചിയാണ്. 2017ൽ 23,05,627 പേരാണു കൊച്ചി സന്ദർശിച്ചത്. ആഭ്യന്തര സഞ്ചാരികൾക്കും കൊച്ചി പ്രിയപ്പെട്ടതാണ്.10.93 ശതമാനമാണു വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധന. ക്രൂസ്ഷിപ്പുകളിൽ പ്രതിവർഷം 60,000 മുതൽ 70,000 സഞ്ചാരികളാണു കൊച്ചിയിലെത്തുന്നത്. അതിലൊരു പങ്ക് കൊച്ചി വിമാനത്താവളം വഴിയാണു തിരികെ പോകുന്നത്. ചാർട്ടേഡ് വിമാനങ്ങളും എത്തുന്നുണ്ട്.
ഉഡാൻ പദ്ധതി വ്യാപിപ്പിക്കുന്നത് അനുസരിച്ചു വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകും. കൊച്ചി മെട്രോ വിമാനത്താവളവുമായി ബന്ധിപ്പിച്ചാൽ അതു വിനോദ സഞ്ചാരികൾക്കും മറ്റു യാത്രക്കാർക്കും ഉപകാരപ്പെടും. അടുത്ത 5 വർഷത്തിനുള്ളിൽ കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനാണു സംസ്ഥാനം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിൽ ഗണ്യമായ പങ്കു കൊച്ചിക്കാകും . പ്രളയം മൂലം കൊച്ചി വിമാനത്താവളം 15 ദിവസം അടച്ചിടേണ്ടി വന്നെങ്കിലും തുടർച്ചയായ 2 സാമ്പത്തിക വർഷങ്ങളിലും ഒരു കോടിയിലധികം യാത്രക്കാർ കൊച്ചി വിമാനത്താവളത്തിലൂടെ കടന്നു പോയി. സംസ്ഥാനത്തെ 4 വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി 65 ലക്ഷം യാത്രക്കാരാണു കടന്നുപോയത്.
അതിൽ 1.02 കോടി യാത്രക്കാരും കൊച്ചി വഴിയായിരുന്നു യാത്ര ചെയ്തത്. 61.8 ശതമാനം യാത്രക്കാരാണു കൊച്ചിയുടെ വിഹിതം. ഇപ്പോൾ കൊച്ചിയിൽ നിന്ന് 23 ഇന്ത്യൻ നഗരങ്ങളിലേക്കും 16 വിദേശ നഗരങ്ങളിലേക്കുമാണു സർവീസുള്ളത്. ഗൾഫ് മേഖലയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും ധാരാളം സർവീസുണ്ടെങ്കിലും യൂറോപ്പ്, ഓസ്ട്രേലിയ, യുഎസ് എന്നിവടങ്ങളിലേക്കു നേരിട്ടുള്ള വിമാന സർവീസ് ഇപ്പോഴും സ്വപ്നമാണ്. ഇസ്രയേൽ വിമാനക്കമ്പനിയായ അർക്കിയ എയർലൈൻസിന്റെ കൊച്ചിടെൽ അവീവ് സർവീസ് സെപ്റ്റംബറിൽ ആരംഭിക്കുമെന്നതാണ് ആകെയുള്ള അപവാദം. ഓസ്ട്രേലിയ, ചൈന, ജപ്പാൻ, ന്യുസിലൻഡ് എന്നിവടങ്ങളിലേക്കും കൊച്ചിയിൽ നിന്നു നേരിട്ടു സർവീസുകൾ വേണമെന്നാണു യാത്രക്കാരുടെ ആവശ്യം.
ഏറ്റവും കൂടുതൽ സർവീസുകളുള്ള റൂട്ടുകൾ (പ്രതിവാര സർവീസുകളുടെ എണ്ണം )
ആഭ്യന്തരം
1.ഡൽഹി84
2.ചെന്നൈ83
3.ബെംഗളൂരു 80
4.മുംബൈ 52
5.ഹൈദരാബാദ് 43
6.തിരുവനന്തപുരം 29
രാജ്യാന്തരം
1.ദുബായ് 45
2.അബുദാബി 35
3.ക്വാലലംപുർ 32
4.ഷാർജ 29
5.ദോഹ 25
6.സിംഗപ്പൂർ 21
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്