പ്രളയം കൊണ്ടും പാഠം പഠിച്ചില്ല! എല്ലാ വാർഡുകളിലും മണ്ണിടിച്ചിലുണ്ടായ പഞ്ചായത്തിൽ ആറ് ക്വാറികൾക്ക് ലൈസൻസ്; മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ക്വാറികൾ നിരോധിച്ചിട്ടും പേര് വ്യക്തമാക്കാതെ അധികാരികൾ; വെങ്ങപ്പള്ളി പഞ്ചായത്തിലെ ക്വാറി പരിശോധനകൾ പേരിന് മാത്രമൊതുങ്ങുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
വൈത്തിരി: ഇക്കഴിഞ്ഞ പ്രളയ കാലത്തു വെങ്ങപ്പള്ളി പഞ്ചായത്തിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായതായി വിവരാവകാശ രേഖ. നിരവധി ക്വാറികളും ക്രഷറുകളും പ്രവർത്തിച്ചിരുന്ന പഞ്ചായത്തിൽ ഉരുൾ പൊട്ടലുകളോ മണ്ണിടിച്ചിലുകളോ ഉണ്ടായിട്ടുണ്ടോ എന്ന മാധ്യമ പ്രവർത്തക ബിന്ദു മിൽട്ടന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മണ്ണിടിച്ചിൽ ഉണ്ടായതായി പഞ്ചായത്തു മറുപടി നൽകിയിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് പ്രത്യേക റിപോർട്ടുകൾ തയ്യാറാക്കുകയോ കൂടുതൽ പഠനങ്ങൾ ശുപാർശ ചെയ്യുകയോ ഉണ്ടായിട്ടില്ല മണ്ണിടിച്ചിലുകളെ കുറിച്ച് നിരവധി പരാതികൾ തങ്ങൾ അധികൃതർക്ക് നൽകിയിരുന്നതായി രണ്ടു ക്വാറികൾ പ്രവർത്തിക്കുന്ന അഞ്ചാം വാർഡിലെ ജനങ്ങൾ പറയുന്നു. എന്നാൽ അത് സംബന്ധിച്ച അന്വേഷണങ്ങളോ പഠനങ്ങളോ ഒന്നും നടന്നതായി അറിയില്ലെന്നും അവർ പറഞ്ഞു.
ഈ സാഹചര്യങ്ങൾ നില നിൽക്കെയാണ് ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ 3/10/2018 ന് സമർപ്പിച്ച ദ്രുത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ആറ് ക്വാറികൾക്ക് പ്രവർത്തനാനുമതി കൊടുത്തത് എന്നാണ് ഇത് സംബന്ധിച്ച കളക്ടർ 8/10/2018 ന്--ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഇതേ ഉത്തരവിൽ തന്നെ രണ്ടു ക്വാറികളുടെ പരിസരങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ അവയ്ക്കു പ്രവർത്തനാനുമതി നിഷേധിച്ചു എന്ന് പറയുന്നുണ്ട്. പ്രവർത്താനുമതി നിഷേധിച്ചത് വെള്ളമുണ്ടയിൽ അത്താണി ബ്രിക്സ് ആൻഡ് മെറ്റൽസിനും, സെന്റ് മേരീസ് ഗ്രാനൈറ്റിസ് പ്രോഡക്ടസിനുമാണ് .
എന്നാൽ ദ്രുത പഠനം നടന്നത് ഏതൊക്കെ ക്വാറി മേഖലകളിലാണെന്നോ അതിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ ക്വാറികൾക്കാണ് പ്രവർത്തനാനുമതി നല്കിയിരിക്കുന്നതെന്നോ ഉത്തരവിൽ പറയുന്നില്ല. അത് പോലെ തന്നെ പഠനത്തിന്റെ പരിധിയിൽ ഉൾപ്പെട്ട കാര്യങ്ങൾ എന്തായിരുന്നുവെന്ന കാര്യത്തിലും ഉത്തരവ് മൗനം പാലിക്കുന്നു . ഇത്തരത്തിൽ അവ്യക്തമായ ഉത്തരവുള്ളതിനാൽ ജില്ലയിലെ എല്ലാ ക്വാറികളും പ്രവർത്തിക്കാൻ തുടങ്ങിയെന്നു 11/ 10 /18 ന് ജില്ലയിലെ പരിസ്ഥി ആഘാതം സംബന്ധിച്ച തെളിവെടുപ്പിനെത്തിയ നിയമസഭാ പരിസ്ഥിതി കമ്മിറ്റി മുൻപാകെ ജനങ്ങൾ പരാതിപ്പെട്ടിരുന്നു. ഈ കഴിഞ്ഞ ദിവസം മക്കിയാട് നരോക്കടവിൽ ക്വാറി പ്രവർത്തനം അനധികൃതമെന്നാരോപിച്ചു ജനങ്ങൾ ക്വാറി ഉപരോധിച്ചിരുന്നു.
ദുരന്ത നിവാരണ നിയമം 2005 ലെ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നു നിർദ്ദേശിച്ചു കൊണ്ടാണ് പേര് വെളിപ്പെടുത്താത്ത ആറ് ക്വാറികൾക്ക് കളക്ടർ 8/10/18 ന് ഇറക്കിയ ഉത്തരവനുസരിച്ചു പ്രവർത്തനാനുമതി നല്കിയിരിക്കുന്നതു. വിവിധ നിയമങ്ങളും ചട്ടങ്ങളും പരാമർശിക്കുന്ന ഉത്തരവിൽ പരിസ്ഥിതിക്കു യാതൊരു ക്ഷതവും ഉണ്ടാകാത്ത വിധത്തിൽ വേണം ക്വാറി പ്രവർത്തിക്കാൻ എന്ന് വ്യക്തമായി പറയുന്നുണ്ട് . ക്വാറി പ്രവർത്തനം മൂലം സമീപ പ്രദേശങ്ങളിൽ പാറ കല്ലുകൾ തെറിക്കുകയോ വീടുകൾക്ക് വിള്ളൽ ഉണ്ടാകുകയോ ചെയ്തതായി കണ്ടാൽ പ്രസ്തുത ക്വാറി പ്രവർത്തനം ഉടൻ നിർത്തി വയ്ക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ഉത്തരവിൽ കർശന നിർദ്ദേശമുണ്ട്. അനിയന്ത്രിത സ്ഫോടനം മൂലം വീടുകൾക്കോ കെട്ടിടങ്ങൾക്കോ വിള്ളലുകൾ ഉണ്ടാകുന്നുണ്ടോ എന്നും കല്ലുകൾ സമീപ പ്രദേശങ്ങളിൽ തെറിക്കുന്നുണ്ടോ എന്നും രണ്ടാഴ്ചയിലൊരിക്കൽ ബന്ധപ്പെട്ട താലൂക്ക് അധികൃതരും ജിയോളജിസ്റ്റും ക്വാറി മേഖലയിൽ പരിശോധന നടത്തേണ്ടതാണ് .
ക്വാറി മേഖല മതിൽ കെട്ടി സുരക്ഷിതമാക്കണമെന്നും ദുരന്ത നിവാരണ നിയമം സെക്ഷൻ -30(2)(v) അനുസരിച്ചു -രണ്ടാഴ്ചയിലൊരിക്കൽ ജിയോളജിസ്റ്റും തഹസിൽദാരും സുരക്ഷാ കാര്യങ്ങൾ പരിശോധിക്കണമെന്നും പറയുന്നുണ്ട്. ജിയോളജിസ്റ് എല്ലാ ഈ രണ്ടാഴ്ച കൂടുമ്പോഴും ക്വാറി പ്രദേശത്തെ മണ്ണിടിച്ചിൽ / ഉരുൾ പൊട്ടൽ സാദ്ധ്യതകൾ പരിശോധിച്ച് റിപ്പോർട്ടു തയ്യാറാകണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട് . അത് കർശനമായിപാലിക്കണെമന്നും ഉത്തരവിൽ പറയുന്നു . ശബ്ദ മലിനീകരണമോ അന്തരീക്ഷ മലിനീകരണമോ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും അധിക ഭാരം കയറ്റിയും പൂർണമായും മൂടാതെയും ക്വാറി ഉല്പന്നങ്ങളുമായി ഭാര വണ്ടികൾ റോഡിലൂടെ പോകരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു. നിശ്ചിത ആഴത്തിൽ കൂടുതൽ ഖനനം നടത്താൻ ഒരു കാരണവശാലും അനുവദിക്കരുതെന്നും നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്നു തഹസിൽദാരും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയും ജിയോളജിസ്റ്റും ഉറപ്പു വരുത്തണമെന്ന് വിവിധ വകുപ്പുകളും ചട്ടങ്ങളും ചൂണ്ടിക്കാട്ടി കളക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട് .
എന്നാൽ ഒരു നിയമങ്ങളും പാലിക്കാതെയാണ് വെങ്ങപ്പള്ളി മേഖലയിൽ ക്വാറി പ്രവർത്തനം നടക്കുന്നത്. നിരവധി മണ്ണിടിച്ചിലുകൾ ഉണ്ടായി എന്ന് എന്ന് പഞ്ചായത്തു തന്നെ സാക്ഷ്യപ്പെടുത്തുന്ന പ്രദേശത്തു , പ്രത്യേകിച്ച് രണ്ടു ക്വാറികൾ പ്രവർത്തിക്കുന്ന അഞ്ചാം വാർഡിൽ നിയമങ്ങൾ അനുസരിച്ചാണോ ക്വാറി പ്രവർത്തനം എന്ന് പരിശോധിക്കാനുള്ള ഒരു സംവിധാനങ്ങളും നിലവിലില്ല
പ്രാദേശിക ഭരണകൂടങ്ങളുടെ റോഡ് നിർമ്മാണത്തിനും മറ്റു പുനർനിർമ്മാണ ആവശ്യങ്ങൾക്കും കല്ല് ലഭ്യമാക്കാനാണ് ഈ സാഹചര്യത്തിലും ക്വാറികൾ തുറക്കേണ്ടി വന്നതെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു. പ്രസ്തുത ഉത്തരവനുസരിച്ചു ക്വാറി ഉത്പന്നങ്ങളുടെ 25 ശതമാനം പ്രാദേശിക ഭരണ കൂടങ്ങളുടെ റോഡ് നിർമ്മാണമുൾപ്പെടെയുള്ള കാര്യങ്ങൾക്കു ന്യായ വിലയ്ക്കു ലഭ്യമാക്കണമെന്ന് വ്യവസ്ഥയുടെന്ന് പറയുന്നു .
എന്നാൽ ഇക്കാലമത്രയും രണ്ടു ക്വാറികളും ക്രഷറുകളും പ്രവർത്തിച്ചിരുന്ന ഇപ്പോഴും പ്രവർത്തിക്കുന്ന വെങ്ങപ്പള്ളി അഞ്ചാം വാർഡിൽ സഞ്ചാര യോഗ്യമായ ഒരു റോഡ് പോലുമില്ല . പഞ്ചായത്തിലെ മൊത്തം സ്ഥിതിയും വ്യത്യസ്തമല്ല. നിരന്തരം കല്ല് കയറ്റിയ ഭാര വണ്ടികൾ സഞ്ചരിക്കുന്ന വീതി കുറഞ്ഞ റോഡുകൾ മുഴുവൻ ഏതാണ്ട് തകർന്ന അവസ്ഥയിലാണ്.അഞ്ചാം വാർഡിലെ റോഡുകളുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൂട്ട നിവേദനം നല്കാൻ ഒരുങ്ങുകയാണ്പ്രദേശ വാസികൾ
ഉത്തരവിലെ എല്ലാ നിർദ്ദേശങ്ങളും കാറ്റിൽ പറത്തികൊണ്ടാണ് ക്വാറികൾ നിർബാധം പ്രവർത്തിക്കുന്നത് . വെങ്ങപ്പള്ളി പഞ്ചായത്തിൽ അഞ്ചാം വാർഡിൽ മാത്രം രണ്ടു ക്വാറികളും കൃഷറുകളുമുണ്ട്. അതിൽ വയനാട് മെറ്റൽസിലെ ക്രഷർ പ്രവർത്തനം ഹൈ കോടതി തടഞ്ഞിരിക്കുകയാണ്. ഒരു വാർഡിൽ മാത്രം രണ്ടു ക്വാറികൾ പ്രപ്രവർത്തിക്കുന്നതിന്റെ ഫലമായി കടുത്ത ശബ്ദ/ അന്തരീക്ഷ മലിനീകരണമാണുണ്ടാകുന്നത്.
വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായ ഈ വാർഡിൽ യാതൊരു വിധ പഠനങ്ങളും നടന്നിട്ടില്ല. നിരവധി ക്വാറികൾ മുൻപ് പ്രവർത്തിയ്കുയും ഇപ്പോൾ വലിയ മൂന്നു ക്വാറികൾ വീണ്ടും പ്രവർത്തനം തുടങ്ങുകയും ചെയ്ത പഞ്ചായത്തിൽ പാരിസ്ഥികാഘാത പഠനം നടത്തണമെന്നു പ്രദേശ വാസികളുടെ ദീർഘ കാലമായുള്ള ആവശ്യമാണ്. എന്നാൽ ഇതിനു നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട പഞ്ചായത്തും കൈ കൊണ്ടിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്