മലപ്പുറത്തെ തീരപ്രദേശത്ത് വീണ്ടും അജ്ഞാത സംഘത്തിന്റെ തീവെപ്പ്; തുടർച്ചയായി ലീഗ് പ്രവർത്തകരുടെ വാഹനങ്ങൾ കത്തി നശിച്ച പറവണ്ണയിൽ ഇന്ന് പുലർച്ചെ ചാമ്പലാക്കിയത് സിപിഎം പ്രവർത്തകരുടെ അഞ്ച് ഓട്ടോറിക്ഷകൾ; ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കൾ ഇടപെട്ട് പുനഃസ്ഥാപിച്ച സമാധാന ശ്രമങ്ങൾ തകരുന്നത് പൊലീസിന്റെ അനാസ്തയെന്ന് ആക്ഷേപം
എം പി റാഫി
മലപ്പുറം: ലീഗ്-സിപിഎം സംഘർഷം വർഷങ്ങളായി നിലനിന്നിരുന്ന ജില്ലയുടെ തീരപ്രദേശത്ത് സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ അജ്ഞാതരുടെ തീക്കളി തുടരുന്നു. പറവണ്ണ ആലിൻചുവട്, റഹ്മത്താബാദ് പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മുസ്ലിംലീഗ് പ്രവർത്തകരുടെ വാഹനങ്ങൽ അജ്ഞാതർ തീയിട്ടു നശിപ്പിച്ചതിനു പിന്നാലെ ഇന്ന് പുലർച്ച് സിപിഎം പ്രവർത്തകരുടെ അഞ്ച് ഓട്ടോറിക്ഷകളും ഒരു വീടും കത്തിച്ച നിലയിൽ. ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ച നിലയിലാണ്. ഇരു പാർട്ടി നേതാക്കളും പുറമെ സമാധാന ശ്രമങ്ങളുമായി മുന്നോട്ടു പോകുമ്പോൾ ഒരു പ്രദേശമാകെ അജ്ഞാതരുടെ തീവെപ്പിൽ വിറങ്ങലിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒന്നര മാസമായി തുടങ്ങിയ ഈ തീവെപ്പ് തുടരുന്നത് പൊലീസിന്റെ അനാസ്തയിലേക്കാണ് രാഷ്ട്രീയ നേതൃത്വങ്ങൾ വിരൽ ചൂണ്ടുന്നത്.
പറവണ്ണ എം.ഇ.എസ് റഹ്മത്താബാദ് പ്രദേശത്തെ തിത്തീരിന്റെ പുരക്കൽ യഹിയ, യൂനുസ്, കോയമോൻ, കമ്മുക്കാന്റെ പുരക്കൽ ജലീൽ, കുഞ്ഞിമാക്കാന്റെ പുരക്കൽ ഹാരിസ് എന്നിവരുടെ ഓട്ടോറിക്ഷകളാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അഗ്നിക്കിരയായത്. നിർമ്മാണത്തിലുള്ള തിത്തീരിന്റെ പുരക്കൽ മുംതാസിന്റെ വീടിനും തീവെച്ചിട്ടുണ്ട്. ഇവരെല്ലാം സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്. സംഭവത്തിനു പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്തെ സമാധാന ശ്രമം ഇല്ലാതാക്കുനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ഗൂഢനീക്കമാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. പെട്രോൾ ഒഴിച്ചാണ് ഓട്ടോറിക്ഷകൾ തീയിട്ടത്. തീവെയ്പ്പിൽ വീടിനു ഭാഗിഗമായി കേടുപാടു പറ്റിയിട്ടുണ്ട്. ആയുധം ഉപയോഗിച്ച് വീടിന്റെ ജനലുകളും തകർക്കാൻ ശ്രമിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച പറവണ്ണ ആലിൻ ചുവട്ടിൽ മുസ്ലിം ലീഗ് യുണിറ്റ് സെക്രട്ടറി തായുമ്മാന്റെ പുരക്കൽ അബൂബക്കറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്ക് അക്രമി സംഘം തീയിട്ടിരുന്നു. ഇതിനു പിന്നാലെ മറ്റൊരു ലീഗ് പ്രവർത്തകന്റെ ബൈക്ക് തകർക്കുകയും ചെയ്തിരുന്നു. സ്കൂൾ വാൻ ഉൾപ്പടെ വ്യത്യസ്ത ദിവസങ്ങളിൽ തുടർച്ചയായി മുസ്ലിംലീഗ് പ്രവർത്തകരുടെ അഞ്ച് വാഹനങ്ങൾ പ്രദേശത്ത് തീവെച്ചു നശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സിപിഎം പ്രവർത്തകരുടെ ഓട്ടോറിക്ഷയും തകർത്തിരിക്കുന്നത്. വാഹനങ്ങൾ തീവെയ്ക്കുന്നത് തുടർ സംഭവമായിട്ടും പരാതിയിൽ പൊലീസ് കേസെടുക്കാനോ പ്രതികളെ പിടിക്കാനോ തയ്യാറായില്ലെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.
ഏറെ ശ്രമഫലമായി നടന്നുവന്നിരുന്ന സമാധാന ശ്രമങ്ങൾക്കാണ് തുടർച്ചയായ തീവെപ്പോടെ വീണ്ടും രാഷ്ട്രീയ സംഘർഷത്തിലെത്തിയിരിക്കുന്നത്. പൊലീസ് വേണ്ട കരുതലെടുക്കുകയോ സമാധാന ശ്രമത്തിനായി ഇടപെടൽ നടത്തുകയോ ചെയ്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പന്ത്രണ്ടോളം വാഹനങ്ങളാണ് രണ്ടു മാസത്തിനിടെ ഈ പ്രദേശങ്ങളിലായി ചാമ്പലായത്. ഇതിൽ സ്പെഷൽ ബ്രാഞ്ച്എഎസ്ഐ. ഷുക്കൂറിന്റെ വാഹനവും വീട്ടുമുറ്റത്ത് കത്തിയമർന്നിരുന്നു. മുസ്ലിംലീഗിന്റെ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള വെട്ടം പഞ്ചായത്തിന്റെ ലക്ഷങ്ങളുടെ 'ഭൂവസ്ത്രവും ' ഇക്കൂട്ടത്തിൽ തീയിട്ടു നശിപ്പിച്ചിരുന്നു.
വർഷങ്ങളോളം തീരദേശത്തെ കണ്ണീരിലാഴ്ത്തി തുടർന്ന ലീഗ് -സിപിഎം. സംഘർഷത്തിന് ഒരെട്ടു മാസം മുൻപാണ് അറുതിയായത്.മുഖ്യമന്ത്രി പിണറായി വിജയനും , മുസ്ലിം ലീഗ് ലീഗ് ദേശീയ സെക്രട്ടറിയും എംപി. യുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും നടത്തിയ ആദ്യ ചർച്ചയാണ് സമാധാനത്തിന് വഴി മരുന്നിട്ടത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബി തങ്ങളുടെയും പാലോളി മുഹമ്മദ് കുട്ടിയുടെയും നേതൃത്വത്തിൽ ഇരു പാർട്ടികളുടെയും സംസ്ഥാന നേതാക്കൾ തന്നെ ഇടപെട്ട് പ്രദേശത്ത് സമാധാന കമ്മിറ്റി രൂപീകരിച്ച്
അക്രമത്തിലേർപ്പെടുന്നവരെ പാർട്ടികൾ പിന്തുണക്കുകയോ , സഹായംനൽകുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചതോടെ തന്നെ പ്രദേശം ശാന്തമായി. കൂടാതെ സമാധാന കമ്മിറ്റി നേതൃത്വത്തിൽ പ്രദേശത്ത് സാംസ്കാരിക കലാ കായിക വേദികളും കൂടി സംഘടിപ്പിച്ചതോടെ കണ്ടാൽ അകന്നുമാറിയിരുന്ന ആളുകൾ തോളോട് തോൾ ചേർന്ന് സൗഹൃദത്തിലായി.
എന്നാൽ ഈ സമാധാന ശ്രമങ്ങളെയെല്ലാം തുരങ്കം വയ്ക്കുവാൻ ഗൂഢസംഘം ഇപ്പോഴും ശ്രമം തുടരുന്നതിന്റെ ഭാഗമായാണ് പ്രദേശത്ത് ഇരുളിന്റെ മറവിൽ വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുന്നത് ഇപ്പോഴും തുടരുന്നത്. താഴെ ത്ട്ടിൽ വരെ ഇരു പാർട്ടി നേതാക്കളുമടങ്ങുന്ന സമാധാന കമ്മിറ്റികൾ ഉണ്ടെന്നിരിക്കെ ഇവരെ വിളിച്ചു ചേർക്കാനോ സമാധാന ശ്രമം വീണ്ടെടുക്കാനോ പൊലീസ് തയ്യാറായിട്ടില്ല. തീരദേശത്ത് ഒരിക്കലും സമാധാനം അരുതെന്ന് ചിന്തിക്കുന്ന ശുദ്രശക്തികാളാണ് സംഭവത്തിന് പിന്നിൽ. യാതൊരു ജോലിക്കും പോകാതെ ഇത്തരം അക്രമത്തിനിറങ്ങി അതിന്റെ പേരിൽ പണം പറ്റി ജീവിക്കാനുള്ള ചില സാമൂഹ്യ ദ്രോഹികളാണ് ഇത്തരം ചെയ്തികൾക്കു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍