തൊടുപുഴയിൽ സൊസൈറ്റി ഭരണം പിടിച്ചെടുത്ത് സിപിഎമ്മിനെ ഏൽപ്പിക്കൻ നീക്കം; സംഘം രൂപീകരിച്ചത് ലീഗൽ മെട്രോളജി ഡിപ്പാർട്ടുമെന്റിന്റെ കീഴിലുള്ള ലൈസൻസികളെയും അവരുടെ തൊഴിലാളികളെയും അംഗങ്ങളാക്കി
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി : തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന കേരള സ്റ്റേറ്റ് ലീഗൽ മെട്രോളജി ലൈസൻസീസ് ആൻഡ് ടെക്നീഷ്യൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണം പിടിച്ചെടുത്ത് സിപിഎം നേതാക്കളെ ഏൽപ്പിക്കുവാനുള്ള നീക്കം നടക്കുന്നതായി സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് തോമസ് ജയാജീ. തോമസ് ജയാജീ യുടെ വിവരണം ഇങ്ങനെ.ലീഗൽ മെട്രോളജി ഡിപ്പാർട്ടുമെന്റിന്റെ കീഴിലുള്ള ലൈസൻസികളെയും അവരുടെ തൊഴിലാളികളെയും അംഗങ്ങളാക്കിയാണ് സംഘം രൂപീകരിച്ചത്. സംഘത്തിന്റെ പ്രാഥമിക മെമ്പർഷിപ്പ് ചേർത്തപ്പോൾ തന്നെ തൊഴിലാളി യൂണിയനായ ലീഗൽ മെട്രോളജി ലൈസൻസീസ് എംപ്ലോയീസ് യൂണിയൻ രംഗത്ത് വരികയും സംഘ രൂപീകരണത്തിന് എതിരായി പ്രവർത്തിക്കുകയും ചെയ്തു. സംഘം പ്രവർത്തനം ആരംഭിച്ചാൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നാശമുണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും കുപ്രചാരണങ്ങൾ നടത്തി മെമ്പർഷിപ്പ് വിതരണം മുടക്കി.
യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് ഇന്ദു ശേഖരൻ നായർ സംഘം ഈ മേഖലയിലെ നാശം ഉറപ്പുവരുത്തുന്നതുകൊണ്ട് ആരും മെമ്പർഷിപ്പ് എടുക്കരുതെന്ന് സർക്കുലർ ഇറക്കി. ഇവരുടെ എതിർപ്പിനെ മറികടന്ന് സംഘത്തിന്റെ ലൈസൻസും രജിസ്ട്രേഷനും നിർമ്മാണ വിതരണ അറ്റകുറ്റപ്പണി തുടങ്ങിയ ലൈസൻസുകളും സംഘത്തിന് ലഭിച്ചു. സേവനത്തിനുവേണ്ടി സഞ്ചരിക്കുന്ന ലാബ് സംസ്ഥാനത്ത് ആദ്യമായി ഈ മേഖലയിൽ ഉണ്ടായി. വാഹനം റോഡിൽ ഇറങ്ങുമ്പോഴെല്ലാം തൊടുപുഴയിലുള്ള സ്വകാര്യ നിർമ്മാണ കമ്പനിയും അതിലെ തൊഴിലാളികളും ചേർന്ന് യൂണിയന്റെ സഹായത്തോടെ പലപ്രാവശ്യം വാഹനം തടഞ്ഞു.
വിവിധ ഓഫീസുകളിലേക്ക് വ്യാജപ്പേരിൽ നിരവധി പരാതികളും അയച്ചു. ഇവർക്ക് സിപിഎം ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, സിപിഐ ട്രേഡ് യൂണിയന്റെ ജില്ലാപ്രസിഡന്റും സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയുമായ സന്തോഷും സഹായങ്ങൾ നൽകി. സംഘം പിടിച്ചെടുക്കുവാനും രാഷ്ട്രീയ വൽക്കരിക്കുന്നതിനും ഏരിയ സെക്രട്ടറി നേരിട്ട് രംഗത്തെത്തി. ഇതേ തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷിന്റോ കുര്യൻ, സിപിഐയുടെ കൊല്ലത്തെ യൂണിയൻ നേതാവ് ഹരിദാസിനെയും അഡ്മിനിസ്ട്രേറ്റീവ് മെമ്പർമാരായി ചുമതല നൽകി.
2017 മാർച്ച് 30ന് സംഘം സെക്രട്ടറിയെ സസ്പെന്റ് ചെയ്തിരുന്നു. സസ്പെന്റ് ചെയ്യപ്പെട്ട സെക്രട്ടറി സിപിഎം ഒത്താശയോടെ ഒരു മാസത്തോളം സംഘത്തിൽ തുടരുകയും രേഖകളിൽ തിരിമറി നടത്തുകയും ചെയ്തു. വ്യാജ അംഗത്വവും ഇതിനിടെ നൽകി. ഈ മെമ്പർഷിപ്പുകളെല്ലാം പൂർണ്ണമായും നിയമ നടപടികളിലൂടെ റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെ ഇവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനെ എതിർത്ത പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരികയായിരുന്നു. അവിശ്വാസത്തിൽ ഒപ്പിടുന്ന ഓരോ വ്യക്തിക്കും മൂന്ന് ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ സെക്രട്ടറിയും ചില ജീവനക്കാരും ചേർന്ന് വാഗ്ദാനം ചെയ്തെങ്കിലും ആരും അവിശ്വാസത്തിൽ ഒപ്പിടുവാൻ തയ്യാറായില്ല. മുൻ അസി. രജിസ്ട്രാർ പെൻഷൻ ആകുന്നതിന് മൂന്ന് മാസം ബാക്കിനിൽക്കെ ഇദ്ദേഹത്തെ അവധിയെടുപ്പിച്ച് സിപിഎം സഹചാരിയായ സി.സി. മോഹനനെ നിയമിക്കുകയായിരുന്നു. ഇദ്ദേഹം ചാർജ്ജെടുത്ത അന്നുമുതൽ ഇദ്ദേഹം സംഘത്തിന് എതിരായുള്ള നടപടികളാണ് സ്വീകരിച്ചത്.
ക്രമക്കേട് ആരോപിച്ച് ഒരു ദിവസം എട്ട് വ്യാജപരാതികൾ ചമച്ച് സംഘത്തിന് എതിരായി ക്രമക്കേടിന്റെ പേരിൽ സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരത്ത് ഉത്തരവ് അയക്കുന്ന ദിവസം തന്നെ രാവിലെ 9.30ന് തൊടുപുഴ സംഘത്തിൽ അസി. രജിസ്ട്രാർ എത്തി സഹകാരികളെ ഭീഷണിപ്പെടുത്തുന്നവിധം സംഘത്തിൽ യാതൊരു പണമിടപാടുകളും നടക്കുകയില്ലെന്ന് പ്രഖ്യാപിച്ചു. സംഘത്തിലെ ദൈനംദിന ഇടപാടുകളിൽ ഇടപെടാൻ അധികാരമില്ലാത്ത അസി. രജിസ്ട്രാർ സി.സി. മോഹനനും യൂണിറ്റ് ഇൻസ്പെക്ടറായ ജിസ്മോനും ചേർന്ന് ഏതുവിധത്തിലും സംഘം പിടിച്ചെടുത്ത് സിപിഐ യൂണിയൻ നേതാവായ പി. കെ. സന്തോഷിനെ സംഘം ഏൽപ്പിച്ച് കൊടുക്കുവാനുള്ള നീക്കമാണ് നടക്കുന്നത്.
സംഘത്തിലെ സുപ്രധാന രേഖകളുടെ പകർപ്പുകൾ യൂണിറ്റ് ഇൻസ്പെക്ടർ ജിസ്മോൻ ഇവിടെ നിന്നും എടുക്കുകയുണ്ടായി. ഇവ കോടതി വ്യവഹാരങ്ങൾക്കായി നൽകുകയായിരുന്നു. സംഘത്തിന്റെ വാഹനം തടയുകയും വിവിധ വ്യാജപരാതികളും എല്ലാം ഒരുമിച്ച് അന്വേഷിച്ച് ജില്ലാ പൊലീസ് സൂപ്രണ്ട് സംഘത്തിന്റെ ഓരോ രേഖകളും കൃത്യമായി പരിശോധിച്ച് രേഖപ്പെടുത്തി അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. സെക്രട്ടറിയെ സസ്പെന്റ് ചെയ്തശേഷം വകുപ്പ് 65 പ്രകാരം അന്വേഷണത്തിന് ഉത്തരവിടുകയും ഉത്തരവിൽ അന്വേഷണ കാലാവധിയിൽ അന്വേഷണം പൂർത്തിയാക്കാത്ത സംഘത്തിലെ ഒരു കക്ഷികളെയും നേരിൽ കാണാതെയും രേഖകൾ പ്രകാരവും അല്ലാതെയും വ്യാജ റിപ്പോർട്ട് തയ്യാറാക്കി സർചാർജ് ഈടാക്കാൻ ഉത്തരവ് വാങ്ങുകയുണ്ടായി.
ഈ ഉത്തരവ് കിട്ടിയമുറയ്ക്ക് സംഘം സെക്രട്ടറി യാതൊരുവിധ കുറ്റവും ചെയ്തിട്ടില്ലായെന്നും തന്നെ തിരിച്ചെടുക്കണമെന്നും പറഞ്ഞ് കേസ് നൽകി. യൂണിയൻ നേതാവ് ചേർത്ത മെമ്പർഷിപ്പുകളെല്ലാം കൃത്രിമമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി. റദ്ദ് ചെയ്ത മെമ്പർഷിപ്പുകൾ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് യൂണിയൻ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സിപിഎം ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ അഡ്മിന്സ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളെ കൊണ്ട് തിരഞ്ഞെടുപ്പ് നടത്തിക്കാതിരിക്കുവാൻ വേണ്ടി മറ്റൊരു കേസും നൽകി. വകുപ്പ് 65 പ്രകാരമുള്ള അന്വേഷണത്തിന്റെ സർചാർജ് ഈടാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി.
മെമ്പർമാർ ആവലാതികളെല്ലാം രേഖാമൂലം രജിസ്ട്രാർക്ക് നൽകി. ഈ മറുപടിയുടെ രേഖകൾ സംഘത്തിൽ നിന്നും വിളിച്ചുവരുത്തുകയും പരിശോധിക്കുകയും ചെയ്തു. ഇതേ തുടർന്ന് വകുപ്പ് 65 പ്രകാരമുള്ള അന്വേഷണവും സർചാർജ്ജും അതുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള മുഴുവൻ നിയമ നടപടികളും രജിസ്ട്രാർ റദ്ദ് ചെയ്തു. പുനർ അന്വേഷണത്തിനും ഉത്തരവിട്ടു. ഈ അന്വേഷണം ഒഴിവാക്കാൻ സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കമ്മറ്റിയിൽ ഉണ്ടായിരുന്ന പ്രതാപനെ മിനിറ്റ്സിൽ ഒപ്പ് രേഖപ്പെടുത്താൻ അനുവദിക്കാതെ പറഞ്ഞുവിട്ടു. ഇതേ തുടർന്ന് സിപിഎം നേതാവ് ഷിന്റോ കൺവീനറായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു.
ഇതിന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് സംഘം മിനിറ്റ്സ് ബുക്കിൽ തിരിമറികളും നടത്തി. അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിക്ക് നയപരമായ തീരുമാനം എടുക്കാൻ അധികാരമില്ലായെന്നിരിക്കെ ഇവർ പല തീരുമാനങ്ങളും എടുക്കുകയായിരുന്നു. ഇതേ തുടർന്ന് രജിസ്ട്രാർക്കും വകുപ്പ് മന്ത്രിക്കും സംഘത്തിന്റെ കൺവീനർ രേഖകൾ സഹിതം പരാതി നൽകി. എന്നാൽ കാര്യമായ നടപടികൾ ഉണ്ടായില്ല. ഇന്ത്യൻ കോഫി ഹൗസ് സംഘത്തിന്റെ മാതൃകയിൽ ലീഗൽ മെട്രോളജി ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് ഉപജീവനം നടത്തുന്നവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി രൂപീകരിച്ച സംഘമാണ് സിപിഎം പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്.
രണ്ട് കോടിയിലേറെ രൂപയുടെ മൂലധന ശേഖകരണത്തോടെ പ്രവർത്തനം ആരംഭിച്ചതും ഈ മേഖലയിൽ പണമിടപാട് നടത്താൻ അംഗീകാരം ലഭിച്ചതുമായ സംഘത്തിന്റെ നല്ല രീതിയിലുള്ള പ്രവർത്തനം തടയുന്നതിനൊപ്പം തന്റെ ബിസ്നസ് സ്ഥാപനം പൂട്ടിച്ച് ജീവിത മാർഗ്ഗം ഇല്ലാതാക്കുന്നതിനാണ് സി പി എം ശ്രമിക്കുന്നതെന്നും തോമസ്സ് ആരോപിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍