Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെടുമങ്ങാട് എസ് ഐ യുടെ കൈ തല്ലിയൊടിച്ച കേസിലെ പ്രതികളുടെ രണ്ടാം ജാമ്യ ഹർജിയും സെഷൻസ് കോടതി തള്ളി; ആദ്യ ജാമ്യ ഹർജി തള്ളിയപ്പോഴുള്ള സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്ന് സെഷൻസ് കോടതി: ഒദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെ എസ് ഐക്ക് നേരെയുണ്ടായ സംഭവം ഗൗരവമേറിയതെന്ന് സെഷൻസ് കോടതിയുടെ നിരീക്ഷണം; ജാമ്യം നിഷേധിച്ചത് പോളിടെക്‌നിക് വിദ്യാർത്ഥിയടക്കം 3 പ്രതികൾക്ക്

നെടുമങ്ങാട് എസ് ഐ യുടെ കൈ തല്ലിയൊടിച്ച കേസിലെ പ്രതികളുടെ രണ്ടാം ജാമ്യ ഹർജിയും സെഷൻസ് കോടതി തള്ളി; ആദ്യ ജാമ്യ ഹർജി തള്ളിയപ്പോഴുള്ള സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്ന് സെഷൻസ് കോടതി: ഒദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെ എസ് ഐക്ക് നേരെയുണ്ടായ സംഭവം ഗൗരവമേറിയതെന്ന് സെഷൻസ് കോടതിയുടെ നിരീക്ഷണം; ജാമ്യം നിഷേധിച്ചത് പോളിടെക്‌നിക് വിദ്യാർത്ഥിയടക്കം 3 പ്രതികൾക്ക്

പി നാഗരാജ്

തിരുവനന്തപുരം: ശബരിമലയിൽ പിണറായി സർക്കാർ ഇരുട്ടിന്റെ മറവിൽ 2 തീവ്ര ഇടത് ആക്റ്റിവിസ്റ്റുകളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിനിടെ നെടുമങ്ങാട് എസ്‌ഐക്കും പൊലീസുകാർക്കും പരിക്കേറ്റ കേസിൽ റിമാന്റിൽ കഴിയുന്ന മൂന്നു പേരുടെ ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി രണ്ടാമതും തള്ളി. ആദ്യ ജാമ്യഹർജി തള്ളിയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടില്ല. ഒദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെ എസ് ഐക്ക് നേരെയുണ്ടായതായ അതിക്രമം ഗൗരവമേറിയതാണെന്നും ജാമ്യഹർജികൾ തള്ളിയ ഉത്തരവിൽ ജഡ്ജി കെ. ബാബു നിരീക്ഷിച്ചു. കേസ് ഡയറി പരിശോധിച്ചതിൽ അന്വേഷണം പ്രാരംഭ ദിശയിലാണ്. ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണ പുരോഗതിയെ പ്രതികൂലമായി ബാധിക്കും എന്ന പബ്ലിക് പ്രോസിക്യൂട്ടർ ആർ.ടി. ദേവകുമാറിന്റെ വാദം അംഗീകരിച്ചാണ് കോടതി 3 പ്രതികളുടെയും ജാമ്യഹർജികൾ തള്ളിയത്. 

കേസിലെ പ്രതിപ്പട്ടികയിലുള്ള 14 മുതൽ 16 വരെയുള്ള പ്രതികളായ തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ: പോളിടെക്‌നിക് വിദ്യാർത്ഥിയും കരിപ്പൂർ വില്ലേജിൽ വാണ്ട മിനി ഓഡിറ്റോറിയത്തിന് സമീപം ആദിത്യ ഭവനിൽ അശോകൻ നായർ മകൻ അഭിരാം (19 ) , ആനാട് വില്ലേജിൽ വാഴവിള കോമയൂർ തടത്തരികത്ത് വീട്ടിൽ വിശ്വംഭരൻ മകൻ രാജേഷ് ( 27 ) , വാഴവിള അയണിയങ്കാവ് വീട്ടിൽ രാജേന്ദ്രൻ പിള്ള മകൻ രതീഷ് ( 30 ) എന്നിവരുടെ ജാമ്യാപേക്ഷകളാണ് സെഷൻസ് കോടതി തള്ളിയത്.

ജനുവരി 3 ന് പകൽ 11.20 നാണ് കേസിനാസ്പമായ സംഭവം നടന്നത്. ഹർത്താൽ ദിനത്തിൽ ആനാട് ബാങ്ക് ജംഗ്ഷനിൽ തുറന്ന് പ്രവർത്തിച്ച സ്വകാര്യ ബാങ്ക് അടപ്പിക്കാൻ ഹർത്താലനുകൂലികൾ ശ്രമിച്ചത് സംഘർഷത്തിനിടയായി. ഇതറിഞ്ഞ് നെടുമങ്ങാട് ക്രൈം എസ്. ഐ . സുനിൽ ഗോപിയും പൊലീസ് പാർട്ടിയും സ്ഥലത്തെത്തി ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പതിനാറ് പേർ ന്യായവിരോധമായി സംഘം ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് പൊതുസേവകരായ പൊലീസ് സംഘത്തിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും എസ്‌ഐയെയും സംഘത്തെയും അസഭ്യം വിളിക്കുകയും ഔദ്യോഗിക കർത്തവ്യത്തിൽ നിന്ന് പിന്തിരിയുവാൻ ബലപ്രയോഗവും കഠിന ദേഹോപദ്രവവും ഏൽപ്പിച്ച് വധശ്രമം നടത്തിയതായും പൊലീസ് കൺട്രോൾ റൂം ജീപ്പിന് പത്തൊമ്പതിനായിരം രൂപയുടെ നാശനഷ്ടം വരുത്തി പൊതു മുതൽ നശിപ്പിച്ചുവെന്നുമാണ് കേസ്. സംഭവത്തിൽ എസ് ഐ യുടെ വലത്തേ കൈ ഒടിയുകയും കെ.എ. പി. ബറ്റാലിയൻ പൊലീസുകാരായ ജോബിൻ , അഖിൽ , നദീർ , അനൂപ് , ആഷിക് എന്നിവർക്കും പരിക്കേറ്റിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP