കർഷക ആത്മഹത്യയിൽ മുൻപിൽ ഇടുക്കി; കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ ജീവനൊടുക്കിയത് ഏഴ് കർഷകർ; ഏറ്റവുമൊടുവിൽ ജയിംസ് ജോസഫ് ആത്മഹത്യ ചെയ്തത് മകളെ നഴ്സിങ് പഠിപ്പിക്കാനെടുത്ത വായ്പ്പ തിരിച്ചടയ്ക്കാനാകാതെ വന്നതോടെ; ഭൂരിഭാഗം കർഷകരും എടുത്തത് കാർഷികേതര വായ്പ്പയായതിനാൽ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ഗുണമില്ല
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി:ജില്ലയിൽ പലകാരണങ്ങളാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 7 കർഷകർ ജീവനൊടുക്കി. അധികാരത്തിലെത്തി,ആയിരം ദിവസം പിന്നിട്ടതിന്റെ ആഘോഷം സർക്കാർ കൊണ്ടാടുമ്പോഴാണ് ഈ ഞെട്ടിക്കുന്നവിവരം പൂറത്തുവന്നിട്ടുള്ളത്. ഇടുക്കി മുരിക്കാശേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന ജയിംസ് ജോസഫ് ജീവനൊടുക്കിയതാണ് ഇടുക്കിയിൽ നിന്നും ഒടുവിൽ പുറത്തുവന്ന കർഷക ആത്മഹത്യ.വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ബാങ്കിന്റെ ജപ്തി നോട്ടിസ് ലഭിച്ചതിൽ മനം നൊന്താണ് ജോസഫ് ജീവൻ വെടിഞ്ഞത്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അടിമാലി ശാഖയിൽനിന്ന് ജയിംസ് വായ്പയെടുത്തിരുന്നു. മകളുടെ നഴ്സിങ് പഠനത്തിനായി 2012ൽ രണ്ടര ലക്ഷം രൂപയാണു വായ്പ എടുത്തത്. പിന്നീടുണ്ടായ കൃഷി നാശവും കാർഷിക വിളകളുടെ നാശവും കാരണം വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നു. കട ബാധ്യത വർധിച്ചതോടെ ജയിംസും കുടുംബവും താമസിച്ചിരുന്ന ഇരുമലക്കപ്പിലെ രണ്ടര ഏക്കർ കൃഷി സ്ഥലവും വീടും 9 വർഷത്തേക്കു പാട്ടത്തിനു നൽകി. കാലവർഷത്തിൽ ഈ സ്ഥലം വാസയോഗ്യമല്ലാതായതോടെ ഒരു വർഷം മുൻപ് മുരിക്കാശേരിയിൽ വാടക വീട്ടിലേക്ക് മാറി. ഇതിനിടെയാണ് മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ബാങ്കിൽ നിന്നും 4,64,173 രൂപയുടെ ജപ്തി നോട്ടിസ് ജയിംസിനു ലഭിച്ചത്.
വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബാങ്ക് അധികൃതർ ജയിംസിനെ നിരന്തരം വിളിച്ചിരുന്നെന്നും ഇതേ തുടർന്നു മനോവിഷമത്തിൽ പെരിഞ്ചാൻ കുട്ടി പ്ലാന്റേഷനിൽ എത്തി ജീവനൊടുക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കൾ പൊലീസിൽ നൽകിയിട്ടുള്ള വിവരം. കാർഷിക ഉൽപന്നങ്ങളുടെ വിലത്തകർച്ചയും ജപ്തി ഭീഷിണിയുമാണ് കർഷക ആത്മഹത്യകൾക്ക് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. നിലവിൽ ഏലക്കായയ്ക്കു മാത്രമാണു ഭേദപ്പെട്ട വില ലഭിക്കുന്നത്. ഉൽപാദനം കഴിഞ്ഞ ശേഷമാണ് വില ഉയർന്നത് എന്നതിനാൽ ഇതിന്റെ പ്രയോജനം കർഷകർക്ക് വേണ്ടവണ്ണം പ്രയോജനപ്പെടുന്നില്ല എന്ന വാദം ശക്തമാണ്.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കർഷകർ ഉൽപാദനം കഴിഞ്ഞാൽ ഉടൻതന്നെ അതു വിറ്റഴിക്കുന്ന സ്ഥിതിയായിരുന്നു. ഇതു വാങ്ങി സൂക്ഷിച്ച കച്ചവടക്കാർക്കു മാത്രമാണു വില ഉയർന്നതിന്റെ ഗുണം ലഭിക്കുക എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.വിളവെടുപ്പു സീസൺ ആയിട്ടും കാപ്പി, കുരുമുളക് തുടങ്ങിയ വിളകൾക്കെല്ലാം വിലയിടിവു തുടരുകയാണ്. പ്രളയക്കെടുതിയിൽ വൻ നാശനഷ്ടം ഉണ്ടായ മേഖലകളിലെ കർഷകർ കടം കയറി നിൽക്കക്കള്ളി ഇല്ലാത്ത നിലയിലായിരിക്കുകയാണ്.
കാർഷിക വായ്പകൾക്ക് ഒരുവർഷം മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം കർഷകരും കാർഷികേതര വായ്പകളാണ് എടുത്തിരിക്കുന്നത് എന്നതിനാൽ കാര്യമായ ഗുണം ഉണ്ടായില്ല. വിവിധ ബാങ്കുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ജപ്തി നോട്ടിസുകളുമായി കർഷകരുടെ വീടുകളിൽ കയറിയിറങ്ങാൻ തുടങ്ങിയതാണ് സ്ഥിതിഗതികൾ രൂക്ഷമാവാൻ കാരണം.ബാങ്ക് അധികൃതർ വഴി നാട്ടുകാരും ബന്ധുക്കളും മറ്റും ജപ്തി നടപടികളുടെ കാര്യം അറിഞ്ഞത് തങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കിയെന്നാണ് ആത്മഹത്യചെയ്ത കർഷകരുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു.
വാത്തിക്കുടി ചെമ്പകപ്പാറയിൽ കുന്നുംപുറത്ത് സഹദേവൻ (68) ജനുവരി 29 -നാണ് ജീവനൊടുക്കിയത്. മകന് ജപ്തി നോട്ടിസ് ലഭിച്ചതിൽ മനം നൊന്താണ് സഹദേവൻ ജീവിതമവസാനിപ്പിച്ചതെന്നാണ് ഉറ്റ ബന്ധുക്കളുടെ വെളിപ്പെടുത്തൽ.സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത സ്ഥലത്തും വാഴ, കപ്പ തുടങ്ങിയ വിളകൾ കൃഷി ചെയ്തുവരികയായിരുന്ന വാഴത്തോപ്പ് നെല്ലിപ്പുഴക്കവലയിൽ നെല്ലിപ്പുഴ എൻ.എം. ജോണിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കൃഷിയിടത്തിൽ 7-ന് കണ്ടെത്തുകയായിരുന്നു.
കൃഷിപ്പണികൾക്കൊപ്പം കോൾഡ് സ്റ്റോറേജ് സ്ഥാപനവും നടത്തി വന്നിരുന്ന അടിമാലി ആനവിരട്ടി കോട്ടക്കല്ലിൽ രാജു (62)വിനെ 8-ന് പുരയിടത്തിലെ കൊക്കോ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് വീട്ടുകാർ കൈത്തിയത്.വാത്തിക്കുടി പെരിഞ്ചാൻകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയിൽ ശ്രീകുമാ(അപ്പു-59) റിനെ 15ന് ആണ് വീടിനു സമീപം വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്.പ്രളയകാലത്ത് കൃഷി നശിച്ച അടിമാലി ഇരുനൂറേക്കർ കുന്നത്ത് സുരേന്ദ്രനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ 18 -നാണ് കണ്ടെത്തിയത്.അവശതയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ ദിവസങ്ങൾക്കുള്ളിൽ ജീവൻ വെടിഞ്ഞു.
വിദ്യാഭ്യാസ വായ്പയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് അടിമാലി ശാഖയിൽ നിന്നു ജപ്തി നടപടിക്കു നോട്ടിസ് ലഭിച്ചതിന്റെ മനോവിഷമത്താൽ ഇരുമലക്കപ്പ് വരിക്കാനിക്കൽ ജയിംസ് ജോസഫ് (54) പെരിഞ്ചാൻകുട്ടി തേക്ക് പ്ലാന്റേഷനിൽ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് ബന്ധുക്കൾ വ്യക്തമാക്കിയിട്ടുള്ളത്.പ്രളയത്തിൽ വീട് പൂർണമായും തകർന്നിട്ടും കുടുംബത്തിന് പുനർനിർമ്മാണത്തിനു ധനസഹായം ലഭിക്കാത്തതിൽ മനം നൊന്താണ് ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തി കൊച്ചുതളിയിക്കൽ രാജൻ (62) ജീവിതം അവസാനിപ്പിച്ചത്.തകർന്ന വീടിനുള്ളിൽ തന്നെയാണ് ഇയാൾ ആത്മഹത്യചെയ്തത്. കൂലിപ്പണിക്കാരനായിരുന്നു. ഓഗസ്റ്റ് 16-ന് ഉണ്ടായ പ്രളയത്തിൽ രാജന്റെ വീടു വാസയോഗ്യമല്ലാത്ത തരത്തിൽ തകർന്നു.
പിന്നീട് സമീപത്തെ എസ്റ്റേറ്റ് ലയത്തിലേക്ക് താമസം മാറ്റി. വീട് പുനർനിർമ്മിക്കുന്നതിനു ധനസഹായം തേടി രാജൻ ഏലപ്പാറ വില്ലേജ് ഓഫിസിലും പഞ്ചായത്ത് ഓഫിസിലും പലതവണ എത്തിയിരുന്നു.ധനസഹായം ലഭിക്കാത്തതിൽ കടുത്ത മാനസിക രാജൻ കടുത്ത മനോവിഷമത്തിലായിരുന്നെന്നാണ് ബന്ധുക്കൾ പൊലീസിൽ അറിയിച്ചിട്ടുള്ളത്. നാഥൻ നഷ്ടമായ കർഷക കുടുംബങ്ങ ഇപ്പോൾ തീ തീറ്റിയിക്കുന്നതിൽ പ്രധാനികൾ വട്ടിപ്പലിശക്കാരും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുമാണ്. മുതലും പലിശയും തിരിച്ചുപിടിക്കാൻ വീടുകൾ കയറി ഇറങ്ങുന്ന ഇക്കൂട്ടരുടെ കനിവില്ലാത്ത പ്രവർത്തികൾക്കുമുന്നിൽ പിടിച്ചുനിൽക്കാൻ മാർഗ്ഗമില്ലാതെ വിഷമിക്കുകയാണ് ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങൾ.
പ്രളയ കാലത്തിന് ശേഷം ഇടുക്കിയിൽ ഉണ്ടായ ആദ്യത്തെ ആത്മഹത്യ ആയിരുന്നു മേരിഗിരി സ്വദേശി സന്തോഷിന്റേത്. ജനുവരി രണ്ടിന് വിഷം കഴിച്ച നിലയിൽ സ്വന്തം കൃഷിയിടത്തിലാണ് സന്തോഷിനെ കണ്ടെത്തിയത്. വീട്ടിൽ ഭാര്യയും 5 വയസ്സുള്ള മകനും രോഗിയായ അമ്മയും മാത്രമേയുള്ളൂ. ഈ വീട്ടിലേക്കാണ് ഒരു ദയയുമില്ലാതെ കടം തിരിച്ചുപിടിക്കാൻ സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളും കയറിയിറങ്ങുന്നത്.
ഇച്ചിരി ഏലം ബാക്കിയൊണ്ട്, കായ്ച്ചിട്ട് തരാമെന്നും മറ്റും പറഞ്ഞപ്പോൾ അതൊക്കെ ഏത് കാലത്ത് കിട്ടാനാന്നാന്ന് ചോദിച്ച് പലിശക്കാർ തങ്ങളുടെ ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നാണ് സന്തോഷിന്റെ ഭാര്യയുടെയും മാതാവിന്റെയും വെളിപ്പെടുത്തൽ.
കെഎസ്എഫ്ഇയിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ ചിട്ടിയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് 7 ലക്ഷം രൂപയും അടക്കം 17 ലക്ഷമാണ് സന്തോഷിന്റെ കടബാധ്യത. തോപ്രാം കുടിയിലെ പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിലായിരുന്നു സന്തോഷിന്റെ കൃഷിയെല്ലാം. ചെയ്ത കൃഷിയെല്ലാം കടം മാത്രം നൽകിയപ്പോഴും 37 വയസ്സുകാരനായ സന്തോഷിന് പ്രതീക്ഷയുണ്ടായിരുന്നു. കടം വീട്ടാനുള്ള അവസാന ശ്രമമെന്ന നിലയിൽ 6000 വാഴ നട്ടു. വീട് നിൽക്കുന്ന മുപ്പത്തി അഞ്ച് സെന്റ് ഭൂമിക്കാണ് പട്ടയം. ഇതിന് കാർഷിക വായ്പ കിട്ടിയില്ല. ഇതോടെ മറ്റെല്ലാ കർഷകരെയും പോലെ മറ്റ് പണമിടപാട് സ്ഥാപനങ്ങളെയാണ് സന്തോഷും ആശ്രയിച്ചത്. 16 മുതൽ 20 ശതമാനം വരെ പലിശയ്ക്കാണ് കടമെടുത്തത്. പ്രളയകാലത്തെ മഴയിലും കാറ്റിലും പക്ഷേ വാഴയും നശിച്ചു. ഇതോടെയായിരുന്നു ആത്മഹത്യ. സന്തോഷിന്റെ മരണശേഷമായിരുന്നു കൃഷിവകുപ്പിൽ നിന്ന് നഷ്ടക്കണക്കെടുപ്പിന് ഉദ്യോഗസ്ഥരെത്തിയത്.
കടം വാങ്ങി കൃഷിയിറക്കിയ ഇടുക്കിയിലെ നൂറ് കണക്കിന് കർഷകർ സന്തോഷ് നേരിട്ടിരുന്ന സമാന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കഴുകന്മാരെപ്പോലെ വട്ടിപ്പലിശക്കാർ ഇവർക്ക് ചുറ്റുമുണ്ട്. ബാങ്കുകൾ തുടർച്ചയായി ജപ്തിനോട്ടീസുകൾ അയച്ചുകൊണ്ടേയിരിക്കുന്നു.ഇവരെ രക്ഷിക്കാൻ സർക്കാർ ഇനിയെങ്കിലും ഉണരണം.ഇല്ലെങ്കിൽ ഒരു പക്ഷേ ഇവരിലാരെങ്കിലുമൊക്കെ സന്തോഷിന്റെ പിന്മുറക്കാരായി എന്നുവരാം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്