Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറ്റിങ്ങൽ നഗരത്തെ ഞെട്ടിച്ച നഴ്സിന്റെ കൊലപാതകത്തിൽ വിചാരണ ആരംഭിച്ചു; വിസ്താരത്തിന് മുൻപ് പ്രതിയെ തിരിച്ചറിഞ്ഞ് സൂര്യയുടെ സഹോദരൻ; പട്ടാപ്പകൽ നടന്ന കൊലപാതകത്തിന് 52 സാക്ഷികളും 18 തൊണ്ടിമുതലും

ആറ്റിങ്ങൽ നഗരത്തെ ഞെട്ടിച്ച നഴ്സിന്റെ കൊലപാതകത്തിൽ വിചാരണ ആരംഭിച്ചു; വിസ്താരത്തിന് മുൻപ് പ്രതിയെ തിരിച്ചറിഞ്ഞ് സൂര്യയുടെ സഹോദരൻ; പട്ടാപ്പകൽ നടന്ന കൊലപാതകത്തിന് 52 സാക്ഷികളും 18 തൊണ്ടിമുതലും

പി നാഗരാജ്

തിരുവനന്തപുരം: പട്ടാപ്പകൽ ആറ്റിങ്ങൽ നഗരത്തെ ഞെട്ടിച്ച സൂര്യാ കൊലക്കേസിന്റെ വിചാരണ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിച്ചു. കൊല്ലപ്പെട്ട സൂര്യയുടെ സഹോദരൻ സ്വകാര്യ കമ്പനി ജീവനക്കാരനുമായ സൂരജ് പ്രതി ഷിജുവിനെ കോടതിയിൽ തിരിച്ചറിഞ്ഞ് സാക്ഷി മൊഴി നൽകി. തന്റെ സഹോദരിയെ വിവാഹം ആലോചിച്ച് പ്രതി വീട്ടിൽ വന്നിട്ടുണ്ട്. വിവാഹത്തെ സൂര്യയും തങ്ങളും എതിർത്തിരുന്നു. സൂര്യ കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് പ്രതി വീട്ടിൽ വന്നതായും സൂര്യ ഇയാളോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറയുന്നത് കേട്ടതായും സാക്ഷി മൊഴി നൽകി.

സൂര്യയുടെ പ്രേത വിചാരണ ചിറയിൻകീഴ് താലുക്കാശുപത്രിയിൽ നടത്തവേ താനും സന്നിഹിതനായിരുന്നു. തുടർന്ന് മൃതദേഹം ജാതി മതാചാര പ്രകാരം മറവ് ചെയ്യുന്നതിലേക്കായി ആറ്റിങ്ങൽ പൊലീസിൽ നിന്നും രസീതിൽ പടി ഏറ്റുവാങ്ങി. സൂര്യ കൃത്യ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ , ചെരുപ്പ് , വാച്ച് , മൊബൈൽ ഫോൺ എന്നിവ തൊണ്ടി മുതലായി പ്രോസിക്യൂഷൻ ഹാജരാക്കിയത് സൂരജ് കോടതിയിൽ തിരിച്ചറിഞ്ഞ് ഇവ തന്റെ സഹോദരിയുടേതാണെന്ന് മൊഴി നൽകി. കൃത്യ ദിവസം സഹോദരി വീട്ടിൽ നിന്നിറങ്ങും മുമ്പേ താൻ ജോലിക്ക് പോയിരുന്നു. പ്രതിയുടെ വിവാഹഭ്യർത്ഥന നിരസരിച്ചതാണ് സഹോദരിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് തന്റെ വിശ്വാസമെന്നും സൂരജ് മൊഴി നൽകി.

സൂര്യ റോഡിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നത് താൻ കണ്ടതായും താനും മറ്റുള്ളവരുമാണ് സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്റിലെ ഡ്രൈവർമാരെയും മറ്റും അറിയിച്ച് യുവതിയെ ആശുപത്രിയിലേക്ക് അയച്ചതെന്നും ആറ്റിങ്ങൽ ജുവലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ എ. എസ്. കുമാർ സാക്ഷിമൊഴി നൽകി. സാക്ഷി വിസ്താരം ബുധനാഴ്ചയും തുടരും. വെഞ്ഞാറമൂട് സ്വദേശിയും ബസ് കണ്ടക്ടറുമായ ഷിജു എന്ന നന്ദു (26) ആണ് കേസിലെ പ്രതി.

പിരപ്പൻകോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യ ഭവനിൽ ശശിധരന്റെ മകൾ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2016 ജനുവരി 27 രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോസ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് കത്തി കൊണ്ട് യുവതിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. നിലവിളി കേട്ട് സ്ഥല വാസിയായ വീട്ടമ്മ വന്നു നോക്കുമ്പോഴാണ് യുവതി രക്തത്തിൽ കുളിച്ച് കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ടത്. ഇവർ മറ്റുള്ളവരെ അറിയിച്ച പ്രകാരം പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പ്രതി കൃത്യത്തിനുപയോഗിച്ച കത്തി സമീപത്തെ പുരയിടത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആറ്റിങ്ങൽ നഗരത്തിൽ ആദ്യമായാണ് ഇത്തരമൊരു കൊലപാതകം നടക്കുന്നത്.

പ്രതി കൃത്യത്തിന് മൂന്നു മാസം മുമ്പാണ് സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലയ്ക്ക് മൂന്ന് ദിവസം മുമ്പ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു.ബംഗ്‌ളുരുവിൽ നേഴ്‌സിങ് പഠനം പൂർത്തിയാക്കിയ ഉടനെ സൂര്യ പിരപ്പൻകോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ആണ് ജോലിയിൽ പ്രവേശിച്ചത്. വിവാഹ ആലോചനകൾ നടന്നുവരവേയാണ് കൊല്ലപ്പെട്ടത്. പ്രതിയെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന് യുവതി തയ്യാറെടുത്തതാണ് കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്.ആറ്റിങ്ങൽ പൊലീസ് 2016 മെയ് 21ന് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആണ് ഹാജരാകുന്നത്. സൂര്യയുടെ വീട്ടുകാരുടെ അപേക്ഷ പ്രകാരമാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP