ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ കെഎസ്ആർടിസി കണ്ടക്ടർ; ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിക്ക് തല്ലും മുഖത്ത് കാർക്കിച്ച് തുപ്പലും; ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം പാലാ ഡിപ്പോയിലെ കണ്ടക്ടർ പ്രവീണിനെതിരെ കേസെടുത്ത് പൊലീസ്
ആർ പീയൂഷ്
കൊച്ചി: രാത്രിയിൽ ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതിരുന്നത് ചോദ്യം ചെയ്ത പത്താംക്ലാസ്സ് വിദ്യാർത്ഥിയുടെ മുഖത്ത് കാർക്കിച്ചു തുപ്പിയ സംഭവത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. പാലാ ഡിപ്പോയിലെ കണ്ടക്ടർ പ്രവീണിനെതിരെയാണ് പിറവം പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. എസ്.എസ്.എൽ.സി പരീക്ഷയ്ക്കു മുന്നോടിയായി കുടുംബക്ഷേത്രത്തിൽ പൂജ നടത്തി മടങ്ങുകയായിരുന്ന പിറവം സ്വദേശിനിയായ 10-ാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. വൈറ്റില-സീതത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ സർവീസിലായിരുന്നു സംഭവം.
മല്ലപ്പള്ളിയിലുള്ള ക്ഷേത്രത്തിൽ അമ്മയ്ക്കൊപ്പം ദർശനം നടത്തി തിരികെ വരികയായിരുന്നു. സമയം രാത്രി ഏറെ വൈകിയതിനാൽ പിറവം മുല്ലൂർപടിയിൽ നിർത്തുമോ എന്ന് ഡ്രൈവറോട് ചോദിച്ചു. കണ്ടക്ടർ പറഞ്ഞാൽ ബസ് നിർത്താം എന്നാണ് ഡ്രൈവർ പറഞ്ഞത്. അതിൻ പ്രകാരം സ്റ്റോപ്പിൽ നിർത്തണമെന്നാവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ കൂട്ടാക്കാതെ ഡബിൾ ബല്ലടിച്ചു. ജയിൽ പടി ജംഗ്ഷനിലെത്തിയപ്പോഴും നിർത്താൻ പറഞ്ഞെങ്കിലും വീണ്ടും ഡബിൾ ബല്ലടിച്ചു വിട്ടു. എല്ലാ ഫാസ്റ്റ് പാസഞ്ചർ ബസുകളും നിർത്താറുള്ള സ്റ്റോപ്പായിട്ടും ബസ് നിർത്താതിരുന്നതോടെ യാത്രക്കാർ ബഹളം വച്ചു. ഇതോടെ കെ.എസ്.ഇബി യുടെ അടുത്ത് പോസ്റ്റോഫീസ് ജംഗ്ഷനിൽ ഒടുവിൽ വണ്ടി നിർത്തി. അപ്പോൾ വിദ്യാർത്ഥിനിയുടെ അമ്മ കണ്ടക്ടറോട് നിങ്ങൾ എന്ത് മനുഷ്യത്വമില്ലാതെയാണ് പെരുമാറിയത്. ഞങ്ങൾ രണ്ടു പെണ്ണുങ്ങളല്ലേ. രാത്രിയിൽ ഈ കുട്ടിയുമായി രണ്ടു കിലോമീറ്ററോളം പുറകോട്ട് ഒറ്റയ്ക്ക് നടക്കണ്ടേ എന്ന് ചോദിച്ചു. പേടിയാണെങ്കിൽ നീ നിന്റെ കെട്ടിയോനെ കൂടി കൂട്ടിക്കണ്ട് നടക്കടീ എന്ന് പറയുകയും ഇതിനിടയിലുണ്ടായ വാക്കു തർക്കത്തിൽ പെൺകുട്ടിയുടെ മുഖത്തേക്ക് രണ്ട് തവണ കാർക്കിച്ച് തുപ്പുകയുമായിരുന്നു. പാലാ ഡിപ്പോയിലെ ബസാണിത്. മുളന്തുരുത്തി തുരുത്തിക്കരയിൽ നിന്നാണു മാതാവിനൊപ്പം വിദ്യാർത്ഥിനി ബസിൽ കയറിയത്.
പെൺകുട്ടിയുടെയും മാതാവിന്റെയും മൊഴി എടുത്ത ശേഷമാണ് കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തത്. പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. അതേ സമയം പാലാ ഡിപ്പോയിൽ പരാതി ലഭിച്ചപ്പോൾ തന്നെ എ.ടി.ഒ ഷിബു വിവരം ചീഫ് ഓഫീസിൽ അറിയിക്കുകയും വിശദമായ അന്വേഷണം നടത്തണമെന്നാവസ്യപ്പെടുരയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി കോട്ടയം വിജിലൻസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയായ പെൺകുട്ടിയുടെയും മാതാവിന്റെയും മൊഴി എടുത്തു. അന്വേഷമത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സ്സപെന്റ് ചെയ്യുമെന്നാണ് വിവരം. കണ്ടക്ടർ എന്താണ് വിജിലൻസിന് മൊഴി നൽകിയിരിക്കുന്നത് എന്ന് വ്യക്തമല്ല.
പിറവം പൊലീസ് സംഭവത്തിൽ കടുത്ത നിലപാടാണ് എടുത്തിരിക്കുന്നത്. ദൃക്സാക്ഷികളെ അടക്കം പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. രാത്രി യാത്രയിൽ സ്ത്രീകൾ പറയുന്ന സ്ഥലത്ത് ബസ് നിർത്തി കൊടുക്കണമെന്ന നിയമം നിലനിൽക്കുമ്പോഴാണ് കണ്ടക്ടറുടെ ഈ പ്രവർത്തി. സ്ത്രീകൾ ആവശ്യപെടുന്നപക്ഷം വൈകിട്ട് ആറര കഴിഞ്ഞ് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസുകൾ നിർത്തി ഇറങ്ങാൻ അനുവദിക്കണമെന്ന് സർക്കാർ ഉത്തരവുണ്ട്. ഇതിനായി വേണ്ടത്ര സമയം ബസ് ജീവനക്കാർ ചിലവഴിക്കണമെന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. നിയമസഭാ സമിതിയുടെ ശുപാർശയെ തുടർന്ന് മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. ഫലത്തിൽ രാത്രി ആറര കഴിഞ്ഞാൽ സ്ത്രീകൾക്ക് ബസ് സ്റ്റോപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് മറ്റ് ഒട്ടേറെ നിർദ്ദേശങ്ങളും വിജ്ഞാപനത്തിലുണ്ട്.
സംസ്ഥാനത്തെ എല്ലാ ബസുകളിലെയും കണ്ടക്ടർമാർ സ്ത്രീപീഡനത്തിന് എതിരെ പരാതിപ്പെടാനുള്ള അപേക്ഷ കൈവശം വയ്ക്കണം. ആവശ്യമെങ്കിൽ പരാതിക്കാരായ സ്ത്രീകളിൽനിന്നും കണ്ടക്ടർ പരാതി എഴുതിവാങ്ങി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നൽകണം. എല്ലാ ബസുകളിലും ചൈൽഡ് ലൈൻ, സ്ത്രീ സുരക്ഷയ്ക്കുള്ള ഹെൽപ് ലൈൻ, ആർ.ഡി.ഒ എന്നിവരുടെ ഫോൺ നമ്പർ എന്നിവ പ്രദർശിപ്പിക്കണം. സ്വകാര്യ ബസാണെങ്കിൽ ഉടമയുടെ നമ്പർ എന്നിവ മുമ്പിലും പുറകിലും രജിസ്ട്രേഷൻ നമ്പരിന് അടുത്തായി പ്രദർശിപ്പിക്കണമെന്നും സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
Stories you may Like
- ടിക്കറ്റിന്റെ ബാക്കി കൊടുത്തില്ല; കുട്ടി നടന്നത് 12 കിലോമീറ്റർ
- ഗുരുതര കൃത്യവിലോപത്തിന് നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ
- പെൺകുട്ടിയോട് മോശം പെരുമാറ്റം: കണ്ടക്ടർ അറസ്റ്റിൽ
- ടിക്കറ്റെടുക്കാത്ത യാത്രക്കാരനെ പിടിച്ചാൽ കണ്ടക്ടർക്കും പിഴ!
- ടിക്കറ്റ് ക്രമക്കേടിൽ പിടികൂടിയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിലെ കണ്ടക്ടറെ പിരിച്ചുവിട്ടു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍