Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസ് എത്ര അന്വേഷിച്ചിട്ടും ആ ഇന്നോവ ക്രിസ്റ്റ കാണാനില്ല; കണ്ണൂർ ജില്ലാകമ്മിറ്റി യോഗത്തിന് എഎൻ ഷംസീർ എത്തിയത് സഹോദരന്റെ പേരിലുള്ള വണ്ടിയിൽ; തലശ്ശേരി എംഎൽഎ എത്തിയത് ബോർഡ് വെക്കാത്ത വണ്ടിയിൽ; സി.ഒ.ടി നസീർ വധശ്രമത്തിലെ ഗൂഢാലോചന നടന്ന കാർ ഇവിടെയുണ്ട്

പൊലീസ് എത്ര അന്വേഷിച്ചിട്ടും ആ ഇന്നോവ ക്രിസ്റ്റ കാണാനില്ല; കണ്ണൂർ ജില്ലാകമ്മിറ്റി യോഗത്തിന് എഎൻ ഷംസീർ എത്തിയത് സഹോദരന്റെ പേരിലുള്ള വണ്ടിയിൽ; തലശ്ശേരി എംഎൽഎ എത്തിയത് ബോർഡ് വെക്കാത്ത വണ്ടിയിൽ; സി.ഒ.ടി നസീർ വധശ്രമത്തിലെ ഗൂഢാലോചന നടന്ന കാർ ഇവിടെയുണ്ട്

രഞ്ജിത്ത് ബാബു

കണ്ണൂർ: തലശ്ശേരിയിലെ മുൻ സിപിഎം നതാവ് സി.ഒ.ടി നസീറിനെതിരായ വധശ്രമത്തിൽ ഗൂഢാലോചന നടന്നെന്ന് ആരോപിക്കുന്ന ഇന്നോവ ക്രിസ്റ്റ കാർ ഇനിയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാൽ കാർ തപ്പി പൊലീസ് അലയുന്നതിന് ഇടയിലും പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിന് തലശ്ശേരി എംഎൽഎ എഎൻ ഷംസീർ എത്തിയത് ഇതേ കാറിലാണ്. എംഎൽഎ ബാർഡ് വെക്കാതെയാണ് ഷംസീർ എത്തിയത്. കെ.എൽ 07 സി.ഡി 6887 നമ്പർ ഇന്നോവയാണിത്. ഷംസീറിന്റെ സഹോദരൻ എ.എൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള ഈ കാറിൽ വച്ചാണ് ഗൂഢാലോചന നടന്നതെന്നു നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും തിരച്ചിൽ തുടരുകയാണെന്നുമായിരുന്നു പൊലീസ് ഇതുവരെ പറഞ്ഞിരുന്നത്.

തലശ്ശേരി കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു മുമ്പിൽ വെച്ചും ചോനാടത്തെ കിൻഫ്ര പാർക്കിനടത്തുവെച്ചുമാണ് കാറിൽ ഗൂഢാലോചന നടന്നതെന്ന് കേസിൽ അറസ്റ്റിലായ പൊട്ടി സന്തോഷ് മൊഴി നൽകിയിരുന്നു.മെയ് 18-ന് രാത്രിയാണ് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റെസിഡൻസിക്കു സമീപം നസീർ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഐ.എം തലശ്ശേരി ഏരിയാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി എൻ.കെ രാഗേഷും അറസ്റ്റിലായിരുന്നു.

നേരത്തേ കേസിൽ ഷംസീറിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. കേസിൽ അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂർത്തിയായതിനെ തുടർന്നാണ് നടപടി. സി.ഒ.ടി.നസീറിന്റെ വധശ്രമത്തിനു പിന്നിൽ പാർട്ടിക്കാരുണ്ടെങ്കിൽ അവരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഐ.എം കേന്ദ്ര കമ്മിറ്റിയംഗം എം വിഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനിടെയാണ് മുൻ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും എംഎ‍ൽഎയുടെ സഹായിയുമായിരുന്നയാൾ അറസ്റ്റിലായത്.

സംഭവവുമായി ബന്ധപ്പെട്ട് സിപിഎം തലശ്ശേരി ഏരിയ കമ്മറ്റി മുൻ ഓഫീസ് സെക്രട്ടറി എൻ.കെ രാഗേഷും അറസ്റ്റിലായിരുന്നു.കാർ കസ്റ്റഡിയിലെടുത്താൽ എംഎൽഎ യെ ചോദ്യം ചെയ്യേണ്ടി വരും. ഇക്കാരണത്താലാണ് കേസ് ഇപ്പോൾ നിശ്ചലാവസ്ഥയിലായത്. തന്നെ അക്രമിച്ചതിന്റെ മുഖ്യപങ്ക് എ. എൻ. ഷംസീറിന് തന്നെയാണെന്ന് നസീർ ആവർത്തിച്ചു പറയുന്നു. മെയ് 18 ാം തീയ്യതി രാത്രി സുഹൃത്തിന്റെ സ്‌ക്കൂട്ടറിന് പിന്നിൽ ഇരുന്ന് യാത്ര ചെയ്യവേയായിരുന്നു സി.ഒ.ടി. നസീർ അക്രമിക്കപ്പെട്ടത്.

സ്‌ക്കൂട്ടറിനെ പിൻതുടർന്ന് ബൈക്കിലെത്തിയ സംഘം ഓട്ടത്തിനിടയിൽ തന്നെ ഇരുമ്പു വടികൊണ്ട് തലക്കടിക്കുകയായിരുന്നു. അടിയേറ്റ നസീർ ഇരുമ്പു വടി കൈകൊണ്ട് തടഞ്ഞ് പിടിച്ചപ്പോൾ സ്‌ക്കൂട്ടർ മറിഞ്ഞു. എഴുന്നേറ്റോടിയ നസീറിനെ പിൻതുടർന്ന് വീണ്ടും അടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇതെല്ലാം തടയാനുള്ള ശ്രമം നസീർ നടത്തുകയും ചെയ്തു. അതിനിടെയാണ് കഠാര കൊണ്ടുള്ള കുത്തേറ്റത്. ഇതിനിടെ അക്രമി സംഘത്തിൽപെട്ടയാൾ നസീറിന്റെ ദേഹത്ത് അഞ്ച് തവണ ബൈക്ക് ഓടിച്ചു കയറ്റി. പൊന്ന്യം കുണ്ടുചിറയിലെ പൊട്ട്യൻ സന്തോഷ് എന്നയാളാണ് ഈ ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കൊളശ്ശിരിയിലെ വിപിൻ എന്ന ബ്രിട്ടോ, കതിരൂർ വേറ്റുമ്മലിലെ സി. ശ്രീജിൻ, കാവും ഭാഗത്തെ റോഷൻ ആർ ബാബു എന്നിവരെ കൃത്യം നടത്താൻ ഏൽപ്പിച്ചതെന്നും പൊലീസിന് മൊഴി നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP