ദക്ഷിണേന്ത്യയിലെ പ്രധാന താമരകൃഷിയിടമായ തിരുനാവായ താമരക്കായൽ വീണ്ടെടുത്ത് തിരുനാവായ ദേവസ്വം; വീണ്ടെടുത്തത് ഭാഗവതത്തിൽ പറയുന്ന ഗജേന്ദ്ര മോക്ഷത്തിന് ആധാരമായതെന്ന് വിശ്വസിക്കപ്പെട്ടു വരുന്ന 35.10 ഏക്കർ താമരപ്പൊയ്കയായ ചെങ്കമല സരസ്; വിവിധ ക്ഷേത്രങ്ങളിൽ പൂജയ്ക്കു പോയിരുന്നത് നാട്ടുകാരുടെ നേതൃത്വത്തിൽ കൃഷിയിറക്കിയ ഇവിടുത്തെ താമരകൾ; നവാമുകുന്ദ ക്ഷേത്രത്തിലേക്കുള്ള താമരപ്പൂക്കൾ ഇനി ദേവസ്വത്തിന് സ്വന്തം പൊയ്കയിൽ കൃഷി ചെയ്യാം
ജംഷാദ് മലപ്പുറം
മലപ്പുറം: ദക്ഷിണേന്ത്യയിലെ പ്രധാന താമര കൃഷിയിടങ്ങളിലൊന്നായ തിരുനാവായ വലിയപറപ്പൂരിലെ താമരക്കായൽ തിരുനാവായ ദേവസ്വം വീണ്ടെടുത്തു. ഭാഗവതത്തിൽ പറയുന്ന ഗജേന്ദ്ര മോക്ഷത്തിന് ആധാരമായതെന്ന് ഹൈന്ദവർ വിശ്വസിക്കുന്ന താമരപ്പൊയ്കയായ ചെങ്കമല സരസാണ് തിരുനാവായ ദേവസ്വം വീണ്ടെടുത്തത്. തിരൂർ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെ ഇടപെടലിനെത്തുടർന്നാണ് 35.10 ഏക്കർ താമരക്കായൽ ദേവസ്വത്തിന് തിരിച്ചെടുക്കാൻ കഴിഞ്ഞത്. വലിയ പറപ്പൂർ കായൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കായലിന് അഞ്ഞൂറ് ഏക്കറിലേറെ വിസ്തൃതിയുണ്ട്. കായലിൽ കർഷകർ താമര കൃഷിയാണ് നടത്തിവന്നിരുന്നത്. മുസ്ലിംകുടുംബങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ താമരപ്പൂ കൃഷി, ജാതിമതഭേദമന്യേയുള്ള മതമൈത്രിയുടെപേരിൽ നേരത്തെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
കേരളത്തിനകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളിലേക്ക് തിരുന്നാവായയിൽ നിന്നാണ് താമരപ്പൂ കയറ്റി അയക്കുന്നത്. തിരുനാവായ നവാമുകുന്ദ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ ഭാഗവതത്തിൽ പറയുന്ന ഗജേന്ദ്രമോക്ഷം നടന്ന ക്ഷേത്രമാണ് ഇതെന്നും വിശ്വാസമുണ്ട്. അങ്ങനെയാണെങ്കിൽ താമരപ്പൂവിളഞ്ഞിരുന്ന ചെങ്കമല സരസും ക്ഷേത്രസമീപത്തുണ്ടായിരിക്കാമെന്നും പറയപ്പെടുന്നു. എന്നാൽ ചെങ്കമല സരസ് എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. 2006 ൽ എച്ച്.ആർ.ആൻഡ്്. സി ദേവസ്വം ഭൂമി പരിശോധിച്ചപ്പോഴാണ് ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ വടക്കു കിഴക്കു ഭാഗത്തുള്ള താമരക്കായലിൽ കുറേ ഭാഗം ദേവസ്വത്തിന്റെതാണെന്നു വ്യക്തമായത്. ദേവസ്വം ഭൂമിക്ക് അതിർത്തി നിർണയിക്കാഞ്ഞതിനാൽ താമര കർഷകർ ദേവസ്വം ഭൂമിയിലും കൃഷിയിറക്കുകയായിരുന്നു.ദേവസ്വത്തിന്റെ താമരക്കായൽ തിരിച്ചുപിടിക്കണമെന്ന് അന്നത്തെ ഡെപ്യുട്ടി കലക്ടർ ടി.പി.തങ്കപ്പൻ എച്ച്.ആർ.ആൻഡ് സിക്ക് റിപ്പോർട്ട് നൽകിയിരുന്നു. 2015ൽ താമരക്കായൽ അളന്നു തിട്ടപ്പെടുത്താൻ ദേവസ്വം തിരൂർ താലൂക്ക് സർവ്വേയർക്ക് അപേക്ഷ നൽകിയെങ്കിലും നടപടികളുണ്ടായില്ല. തുടർന്ന് മലപ്പുറം ജില്ലാ കലക്ടർ, ആർ.ഡി.ഒ. എന്നിവർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും അനങ്ങാപ്പാറ നയമായിരുന്നു. അതിനു ശേഷമാണ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ തിരൂർ താലൂക്ക് ലീഗൽ സർവ്വീസസ്സ് കമ്മിറ്റി സെക്രട്ടറിക്ക് ഈ ആവശ്യമുന്നയിച്ചു പരാതി നൽകിയത്.
ദേവസ്വത്തിന്റെ താമരക്കായലിന് അതിരിട്ടുനൽകാൻ നിയമ സഹായ സമിതി സെക്രട്ടറി നിർദേശിച്ചുവെങ്കിലും വെള്ളക്കെട്ടു കാരണം നീണ്ടു പോയി. കഴിഞ്ഞ ദിവസങ്ങളിലായാണ് ഭൂരേഖ പ്രകാരം അതിർത്തി നിർണയിച്ചത്. കുറ്റിപ്പുറം വില്ലേജിൽ 28 ഏക്കറും തിരുനാവായ വില്ലേജിൽ 7.10 ഏക്കറും അടക്കം 35.10 ഏക്കർ ഭൂമിയാണ് ദേവസ്വം അതിരിട്ട് കൈവശമെടുത്തത്. ഇതിൽ തിരുനാവായ വില്ലേജിലെ താമരക്കായലാണ് ചെങ്കമലസരസ്സെന്നു കരുതപ്പെടുന്നു. ഇതോടെ നവാമുകുന്ദ ക്ഷേത്രത്തിലേക്കുള്ള താമരപ്പൂക്കൾ സ്വന്തം പൊയ്കയിൽ കൃഷി ചെയ്യാൻ ദേവസ്വത്തിനു സാധിക്കും. തിരുനാവായ ദേവസ്വം ഉൽപ്പാദിപ്പിക്കുന്ന താമരപ്പൂക്കൾ മററു ക്ഷേത്രങ്ങളിലേക്ക് വിപണനം ചെയ്യാനും സാധിക്കും.
മുസ്ലിംകുടുംബങ്ങളുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന ഇവിടുത്തെ താമരകൃഷി ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും അതിർത്തി കടന്നിരുന്നു. പക്ഷേ ദക്ഷിണേന്ത്യയിലെ പ്രധാന താമരകൃഷിയിടങ്ങളിലൊന്നായ തിരുനാവായ വലിയപറപ്പൂരിലെ താമരകൃഷി ഇന്ന് പകുതിയായി കുറയുകയും ചെയ്തിട്ടുണ്ട്, 400ഏക്കറിൽ കൃഷിചെയ്തിരുന്ന ഇന്നിവിടെ 200ഏക്കറിൽ മാത്രമാണു കൃഷിയുള്ളത്. ജലലഭ്യതയുടെ കുറവും താമരക്കോഴി എന്നറിയപ്പെടുന്ന കിളികളുടെ ശല്യവുമാണു കൃഷിയെ പ്രതിസന്ധിയിലാക്കിയത്. രാപ്പകൽ അധ്വാനിച്ച് കൃഷിചെയ്തുണ്ടാക്കുന്ന താമരകൾ നശിച്ചുപോകുന്നതു പതിവായതോടെയാണു കർഷകരിൽ പലരും കൃഷിയിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു.ഇവിടെ 20ഏക്കറിൽ കൃഷി ചെയ്തുവരുന്ന കാരക്കാടൻ ഹസ്സനും കുടുംബത്തിനും മുമ്പു അയ്യായിരം പൂക്കൾവരെ ദിവസം ലഭിച്ചിരുന്നെങ്കിൽ ഇന്നിവർക്കു ലഭിക്കുന്നതു വെറും 500മുതൽ 700വരെ പൂക്കൾ മാത്രമാണ്. മുമ്പു തങ്ങൾ നൽകിയിരുന്ന പല ക്ഷേത്രങ്ങൾക്കും ഇന്നു ആവശ്യത്തിനു താമര നൽകാൻ കഴിയുന്നില്ലെന്നു ഹസ്സൻ പറയുന്നു.
ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലേക്കു പൂജയ്ക്ക് ഈ നിളാതീരത്തുനിന്നാണു മുമ്പു താമരപ്പൂക്കൾ കൊണ്ടുപോയിരുന്നത്. തിരുന്നാവായ നാവാമുകുന്ദ ക്ഷത്രത്തിന് സമീപത്തെ താമരക്കായലുകൾ പുലർച്ചെ അഞ്ചിനുമുമ്പ് സജീവമാകും. കായലിൽ ഓളങ്ങൾ തീർത്ത് ചെറുതോണികളിൽ നീങ്ങുന്ന കർഷകർ ഇവിടുത്തെ പതിവ് കാഴ്ച്ചയാണ്. പൂക്കളുമായി ഇവർ തിരിച്ചെത്തുമ്പോൾ പിന്നീട് ഏഴുമണിയാകും. പിന്നീട് അവ കരുതലോടെ ചാക്കുകളിലാക്കി ബസ്സ്റ്റാൻഡുകളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കുംകൊണ്ടുപോകും. പണ്ടുകാലത്തിവിടെ താമരക്കായൽ ഉണ്ടായിരുന്നുവെന്നു പഴമക്കാർ പറയുന്നു. ക്ഷേത്രത്തിലേക്ക് ആവശ്യത്തിന് പൂക്കൾ ലഭ്യമാകാത്തതിനാലാണു കായൽ നിർമ്മിച്ചെന്നാണ് ഐതിഹ്യം.
നാവാമുകുന്ദക്കു പുറമെ ഗുരുവായൂർ, ഇരിങ്ങാലക്കുട കൂടൽമാണിക്യം, തൃപ്പൂണിത്തുറ, ചോറ്റാനിക്കര, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, കോഴിക്കോട് തളി, കാടാമ്പുഴ, ആലത്തൂർ ഹനുമാൻകാവ്, തൃപ്രങ്ങോട്, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്കെല്ലാം പൂക്കൾ അയച്ചിരുന്നു.
Stories you may Like
- ശമ്പളം വേണ്ട... നിയമനം മാത്രമതിയെന്ന് ശബരിമലയിലെ താക്കോൽ സ്ഥാനക്കാരൻ!
- തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറായി ദേവസ്വം ജീവനക്കാരനെത്തുമോ?
- ഗുരുവായൂർ ദേവസ്വം ബോർഡിലെ പരിശോധന ശരിവച്ച് ആദായ നികുതി വകുപ്പ്
- പൊന്നമ്പല മേട്ടിൽ അതിക്രമിച്ച് കയറി പൂജ; വിഡിയോ പ്രചരിച്ചു, കേസെടുത്ത് വനംവകുപ്പ്
- നാരായണ സ്വാമിയെ കാത്തിരിക്കുന്നത് മൂന്നുവർഷത്തെ തടവുശിക്ഷ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍