40അടിയോളം മണ്ണും കല്ലും മൂടിയ കവളപ്പാറയിൽ രക്ഷാപ്രവർത്തനം നടത്തുന്നത് സൈന്യമുൾപ്പെടെയുള്ള 50അംഗ സംഘം; കണ്ടെടുത്തത് 12 മൃതദേഹങ്ങൾ; നാലുദിവസം പിന്നിടുമ്പോൾ 50പേർ ഇപ്പോഴും മണ്ണിനടിയിൽതന്നെ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത് ഒരു ഹിറ്റാച്ചി മാത്രം ഉപയോഗിച്ച്; ഭക്ഷണ പൊതിയുമായി പറന്നിറങ്ങി ഹെലികോപ്റ്ററും
ജംഷാദ് മലപ്പുറം
മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നു നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത് സൈന്യമുൾപ്പെടെയുള്ള 50അംഗ സംഘം. നിലവിൽ 12മൃതദേഹങ്ങൾ ഇതുവരെ ലഭിച്ചെങ്കിലും 50പേർ ഇപ്പോഴും മണ്ണിനടിയിൽതന്നെയാണ്. അതേ സമയം കവളപ്പാറ ഉൾപ്പെടെയുള്ള നിലമ്പൂരിലെ മലയോര മേഖലക്കാർക്ക് ഭക്ഷണ പൊതിയുമായി ഹെലികോപ്റ്ററും പറന്നിറങ്ങി.
വ്യാഴാഴ്ച രാത്രി ഉരുൾപൊട്ടിയാണ് അറുപതിലേറെ പേർ മണ്ണിനടിയിലായത്. 40അടിയോളം മണ്ണും കല്ലും മൂടിയ കവളപ്പാറയിൽ പ്രതികൂല സാഹചര്യങ്ങളാണ് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയുയർത്തുന്നത്. ഒരു ഹിറ്റാച്ചി മാത്രമുപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കൂടുതൽ എണ്ണം സ്ഥലത്തേക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും മണ്ണിൽ പുതഞ്ഞു. 150 സൈനികർ, 70 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ, 100 ഫയർ ഫോഴ്സ് അംഗങ്ങൾ,150 പൊലീസുകാർ, രക്ഷാപ്രവർത്തകർ, നാട്ടുകാർ തുടങ്ങി വലിയൊരു സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. മണ്ണ് ഇപ്പോഴും പുതഞ്ഞുകിടക്കുന്നത് തടസം തീർക്കുന്നുണ്ട്.
അതേ സമയം ദുരിതം വിതച്ച നിലമ്പൂരിലെ മലയോര പ്രദേശങ്ങളിൽ ഭക്ഷണ പൊതികളുമായി എയർഫോഴ്സിന്റെ ഹെലികോപ്റ്ററിറങ്ങി. മലപ്പുറം എം.എസ്പി മൈതാനത്തും നിന്നും രാവിലെ പുറപ്പെട്ട എയർഫോഴ്സ് സംഘം നിലമ്പൂരിലെ കവളപ്പാറയിലും ഒട്ടേറെപേർ കുടുങ്ങി കിടക്കുന്ന എടക്കര മുണ്ടേരിയിലടക്കമുള്ള പ്രദേശങ്ങളിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്തു. മലപ്പുറം ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ശേഖരിച്ച അവശ്യ സാധനങ്ങളിൽ നിന്നും കുപ്പി വെള്ളവും അത്യാവശ്യ ഭക്ഷണ സാധനങ്ങളും അടങ്ങുന്ന 1000പാക്കറ്റുകളാണ് വിതരണം ചെയ്തത്.
കാലാവസ്ഥ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വിതരണം സുഗമമായി നടന്നു. ചെളിയിലും വെള്ളത്തിലും വീണാലും കേടുവരാത്ത രീതിയിലായിരുന്നു സാധനങ്ങൾ പാക്ക് ചെയ്തിരുന്നത്.ജില്ലാ കലക്ടർ ജാഫർ മലിക്. അസിസ്റ്റന്റ് കലക്ടർ രാജീവ് കുമാർ ചൗധരി, ഡെപ്യൂട്ടി കലക്ടർ ജെ. ഒ അരുൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണ പൊതികൾ തയ്യാറാക്കിയത്. നിലമ്പൂരിലെ ആദിവാസി കോളനികളിൽ ഒട്ടേറെ കുടുംബങ്ങളാണ് ചാലിയാറിനക്കരെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒറ്റപ്പെട്ടു പോയത് .ചാലിയാറിലെ ഒഴുക്കു കാരണം എൻ.ആർ.ഡി.എഫ് സംഘത്തിന് അവരെ ഇക്കരെ എത്തിക്കാനുള്ള ശ്രമവും ഫലം കാണാത്തതിനെത്തു ടർന്ന് കയർ മാർഗം ചാക്കിൽ കെട്ടിയായിരുന്നു ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുത്തത്.തുടർന്നാണ് ജില്ലാ കലക്ടറുടെ അഭ്യർത്ഥന പ്രകാരം ഹെലികോപ്റ്റർ വഴി ഭക്ഷണം വിതരണം ചെയ്തത്.
കവളപ്പാറയിൽ പൊതുജനങ്ങൾ എത്തരുത്.
ഉരുൾപൊട്ടലുണ്ടായ കവളപ്പാറ മേഖലയിലേക്ക് അനാവശ്യമായി ആളുകൾ പ്രവേശിക്കുന്നത് രക്ഷപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പുറത്ത് നിന്നുള്ളവർ സംഭവ സ്ഥലത്തേക്ക് വരരുതെന്ന് ജില്ല കലക്ടർ ജാഫർ മലിക് അറിയിച്ചു.
ക്യാമ്പുകളിൽ ശ്രദ്ധിക്കേണ്ടത്
പ്രളയത്തെ തുടർന്ന് വീടുകൾ വിട്ട് പലരും ക്യാമ്പുകളിൽ അഭയം തേടിയിരിക്കുകയാണ്. നമ്മുടെ വീടും പരിസരവും പോലെ തന്നെ ക്യാമ്പും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ അന്തേവാസിയുടെയും ചുമതലയാണ്. ക്യാമ്പുകളിൽ ആരോഗ്യ പരിപാലനത്തിനും മറ്റും പാലിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ.
1. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
2. പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക.
3. ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
4. ഭക്ഷണത്തിന് മുമ്പും മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് കഴുകുക.
5. ടോയ്ലറ്റുകൾ വൃത്തിയായി പരിപാലിക്കുകയും ബ്ലോക്കാവുന്ന തരത്തിൽ ടോയ്ലറ്റുകളിൽ നാപ്കിനു കളക്കം നിക്ഷേപിക്കാതിരിക്കുകയും ചെയ്യുക.
6. പനി, ജലദോഷം എന്നിവ ഉള്ളവർ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിച്ച് വായ് പൊത്തുകയും മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുകയും ചെയ്യുക.
7. സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ക്യാമ്പുകളിലുണ്ടെങ്കിൽ അവർ അത് കൃത്യമായി കഴിക്കുകയും മരുന്നുകൾ കൈവശമില്ലെങ്കിൽ മെഡിക്കൽ ടീമിനെ വിവരം അറിയിക്കുകയും ചെയ്യുക.
8. കാലിൽ മുറിവുള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയും കാലിൽ പാദരക്ഷകൾ നിർബന്ധമായും ധരിക്കേണ്ടതുമാണ്.
9. എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യ പ്രവർത്തകർ നൽകുന്ന ഗുളികകൾ കഴിക്കേണ്ടതും നിർദ്ദേശങ്ങൾ പാലിക്കേണ്ടതുമാണ്.
10. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവ ബാധിച്ചാൽ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും രോഗിക്ക് മെച്ചപ്പട്ട ചികിത്സ ലഭ്യമാക്കുന്നതിനുമായി മെഡിക്കൽ ടീം നിർദ്ദേശിക്കുന്ന ആരോഗ്യ കേന്ദ്രത്തിലേക്ക് മാറാൻ തയ്യാറാകേണ്ടതുമാണ്.
പ്രളയജലം ശുദ്ധീകരിച്ച് ഉപയോഗിക്കാൻ ചില വഴികൾ
വെള്ളപ്പൊക്കത്തിന് ശേഷം ആളുകൾ വീടുകളിലേക്ക് തിരിച്ചു പോകുമ്പോൾ ഉപയോഗയോഗ്യമായ വെള്ളം ആവശ്യമാണല്ലോ. നമുക്ക് ചുറ്റും ലഭ്യമായ വെള്ളം അണുവിമുക്തമാകുന്നതിനുള്ള ചില രീതികൾ ചുവടെ ചേർക്കുന്നു.
വീടുകളിൽ ക്ളോറിനേഷൻ ചെയ്യേണ്ട രീതി:
കിണർവെള്ളം ക്ളോറിനേറ്റ് ചെയ്യുന്നതിലും എളുപ്പത്തിൽ സാധിക്കുക വീട്ടിലെ ടാങ്കിലെ വെള്ളം ക്ളോറിനേറ്റ് ചെയ്യുന്നതാണ്. ക്ളോറിൻ ടാബ്ലറ്റ്, സ്റ്റോക്ക് ക്ളോറിൻ സൊല്യൂഷൻ, ബ്ലീച്ചിങ് പൗഡർ, സോഡിയം ഹൈഡ്രോകാർബൈഡ് സൊല്യൂഷൻ, കംബൈൻ ക്ളോറിൻ ടാബ്ലറ്റ് തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി
വെള്ളത്തിന്റെ അളവ് അനുസരിച്ചു ആവശ്യം ആയ ബ്ലീച്ചിങ് പൗഡർ വൃത്തിയുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ എടുക്കുക. ഇതിൽ അല്പം വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിലാക്കുക . നന്നായി കുഴമ്പ് ആയ ശേഷം, 10 - 25 ലിറ്റർ വെള്ളം (ആവശ്യമായ അളവിൽ) ചേർക്കുക. തുടർന്ന്, ഒരു ഗ്ളാസ്/പ്ലാസ്റ്റിക് കമ്പ് ഉപയോഗിച്ച് മിക്സ് ചെയ്യുക. ശേഷം ബക്കറ്റ് 30 മിനിറ്റ് അനക്കാതെ വെക്കുക. സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പാകത്തിൽ ബക്കറ്റ് മൂടിവെക്കാൻ ശ്രദ്ധിക്കണം. തെളി, വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തിൽ ക്ളോറിൻ ലായനി നന്നായി കലർത്തുക. കുഴൽകിണറുകളിൽ പമ്പ് ഉപയോഗിച്ച് ക്ലോറിനേഷൻ നടത്താം. ബ്ലീച്ചിങ് പൗഡർന് പകരം സോഡിയം ഹൈപ്പോക്ലോറൈറ്റ് സൊല്യൂഷൻ ആണ് ഉപയോഗിക്കുന്നത് എങ്കിൽ, ഇളക്കുകയോ അടിയാൻ കാത്തിരിക്കുകയോ ചെയ്യേണ്ടതില്ല.
പ്രളയ ജലത്തിൽ (അഥവ അഴുക്കു ജലത്തിൽ) നിന്നും കുടിവെള്ളം തയ്യാറാക്കുന്ന വിധം:
15 ലിറ്റർ ശേഷിയുള്ള വൃത്തിയുള്ള ഒരു ബക്കറ്റ് എടുക്കുക. അതിൽ 10 ലിറ്റർ വെള്ളംനിറക്കുക. അതിലേക്കു 1 ടീസ്പൂൺ കാരം (ആലം / മഹൗാ) ചേർക്കുക. അതിനു ശേഷം, 1/2 ടീസ്പൂൺ ചുണ്ണാമ്പു (ഹശാല) ചേർക്കുക. വൃത്തിയുള്ള ഒരു കമ്പ് ഉപയോഗിച്ച് ഒരു മിനിറ്റ് നേരം നന്നായി ഇളക്കുക. പിന്നീട് 5 മിനിറ്റ് പതിയെ ഇളക്കുക.ശേഷം ബക്കറ്റ് 30 മിനിറ്റ് അനക്കാതെ വെക്കുക. വൃത്തിയുള്ള ഒരു തോർത്ത് ഉപയോഗിച്ച് തെളിഞ്ഞ വെള്ളം അരിച്ച ശേഷം മറ്റൊരു ബക്കറ്റിലേക്കു മാറ്റുക. തയ്യാറാക്കി വെച്ചിട്ടുള്ള 1% വീര്യമുള്ള ക്ളോറിൻ ദ്രാവകത്തിൽ നിന്നും 20 ാഹ ഈ അരിച്ചെടുത്ത വെള്ളത്തിലേക്ക് ഒഴിക്കുക. നന്നായി ഇളക്കുക. 30 മിനിറ്റ് നേരത്തേക്ക് ബക്കറ്റ് മൂടി വെക്കുക. തുടർന്ന്, ഈ വെള്ളം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കാവുന്നതാണ്. ഈ വെള്ളത്തിലെ ക്ലോറിന്റെ അളവ് ലിറ്ററിൽ 0.2 മുതൽ 0.5 മില്ലി ഗ്രാം ആയിരിക്കേണം.
സ്റ്റോക്ക് ക്ലോറിൻ സൊല്യൂഷൻ തയ്യാറാക്കുന്ന വിധം
1 ലിറ്റർ ശേഷിയുള്ള ഒരു പ്ലാസ്റ്റിക് പാത്രം എടുക്കുക. അതിലേക്ക് കുറച്ചു വെള്ളം ഒഴിക്കുക. 9 ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ ഇതിലേക്ക് ചേർക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം ഒഴിച്ച് ഇതിനെ 1 ലിറ്റർ ദ്രാവകം ആക്കുക. 10 മിനിറ്റ് നേരത്തേക്ക് അനക്കാതെ ഭദ്രമായി മൂടി വയ്ക്കുക. തെളിഞ്ഞ ക്ളോറിൻ ദ്രാവകം ഒരു നിറമുള്ള ഗ്ളാസ് കുപ്പിയിലേക്ക് പകർത്തുക. ശേഷം, സൂര്യപ്രകാശം ഏൽക്കാത്തതും ഈർപ്പമില്ലാത്തതും ആയ ഒരു സ്ഥലത്തു സൂക്ഷിക്കുക. നന്നായി അടച്ചു വയ്ക്കുക. ദയവായി ക്ലോറിൻ ദ്രാവകം ഓരോ ദിവസവും പുതിയതായി തയ്യാറാക്കുക.
Stories you may Like
- ഉത്തരകാശിയിലെ തുരങ്കത്തിലെ രക്ഷാപ്രവർത്തനം എങ്ങുമെത്തിയില്ല;
- വിഴിഞ്ഞം മുക്കോലയിൽ നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
- അമ്പത് മണിക്കൂർ നീണ്ട രക്ഷാ ദൗത്യം വെറുതെയായി; പുറത്തെത്തിച്ചത് മഹാരാജന്റെ മൃതദേഹം
- 41 ജീവനുകൾ രക്ഷിച്ചത് റാറ്റ്ഹോൾ മൈനിങ് വഴി
- ചെളി നിറഞ്ഞ അടിത്തട്ടും ഒഴുക്കിന്റെ വേഗതയും ആശങ്ക; ഓട്ടുമ്പ്രം നൊമ്പരമാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്