ചൊവ്വാഴ്ച വിരമിക്കേണ്ട ആരോഗ്യവകുപ്പ് ജീവനക്കാർക്ക് തുടർച്ചാനുമതി; ഭൂമിയുടെ ന്യായവില പത്തുശതമാനം വർധിപ്പിക്കുന്നത് മെയ് 15 വരെ നീട്ടി; റാങ്ക്പട്ടികകളുടെ കാലാവധി ജൂൺ 19 വരെ നീട്ടാൻ പി.എസ്.സി: ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും നീട്ടി വെച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് പ്രതിരോധരംഗത്തുള്ള ആരോഗ്യവകുപ്പ് ജീവനക്കാരിൽ ചൊവ്വാഴ്ച വിരമിക്കേണ്ടവർക്ക് തുടർച്ചാനുമതി നൽകിയേക്കും. ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് പെൻഷൻപ്രായം ഉയർത്താതെ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ തുടരാൻ അനുവദിക്കാനാണ് തത്ത്വത്തിൽ ധാരണയായത്. ആരോഗ്യവകുപ്പിലെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെയും പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ പെൻഷൻപ്രായം 60 ആയി ഉയർത്തിയതിനാൽ ചൊവ്വാഴ്ച വിരമിക്കുന്നവരില്ല. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ പി.എസ്.സി. ലിസ്റ്റിൽ ഉണ്ടായിരുന്ന ഡോക്ടർമാർക്ക് നിയമനം നൽകിയെങ്കിലും മറ്റുജീവനക്കാരെ പുതുതായി നിയമിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരിചയസമ്പന്നരായ നഴ്സുമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് തുടർച്ചാനുമതി നൽകുന്നത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ധനവകുപ്പ് അംഗീകരിച്ചാൽ അടുത്ത മന്ത്രിസഭായോഗം അതിന് അനുമതിനൽകും.
അതേസമയം മറ്റുവകുപ്പിലെ ജീവനക്കാർ ചുമതല കൈമാറാൻ ഹാജരായില്ലെങ്കിലും വിരമിച്ചതായി കണക്കാക്കാനും സർക്കാർ തീരുമാനിച്ചു. മറ്റുവകുപ്പുകളിൽ മാർച്ച് 31-ന് വിരമിക്കേണ്ട ഒട്ടേറെ ജീവനക്കാരുണ്ട്. വിരമിക്കുന്നതിനുമുമ്പ് അവർ കൈകാര്യംചെയ്യുന്ന ചുമതല മറ്റു ജീവനക്കാർക്ക് കൈമാറണം. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ചുമതല കൈമാറാൻ ഹാജരാകാനാവാത്ത സ്ഥിതിയുണ്ട്. അതിനാൽ, ചുമതല കൈമാറിയില്ലെങ്കിലും അവർ വിരമിച്ചതായി കണക്കാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ഭൂമിയുടെ ന്യായവില വർദ്ധിപ്പിക്കുന്നത് മെയ് 15 വരെ നീട്ടി
ഹരിപ്പാട്: ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരേണ്ടിയിരുന്ന ഭൂമിയുടെ ന്യായവില പത്തുശതമാനം വർധിപ്പിക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചു. ലോക്ഡൗണായതിനാൽ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടർന്നാണ് തീയതി നീട്ടിയത്. ആധാരങ്ങളുടെ അണ്ടർ വാല്വേഷന്റെ ഒറ്റത്തവണ തീർപ്പാക്കൽ, ചാരിറ്റബിൾ സൊസൈറ്റികളുടെ കുടിശ്ശിക റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി എന്നിവ സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു.
വാഹനങ്ങളുടെ തേഡ് പാർട്ടി പ്രീമിയം വർധന നീട്ടി
ഹരിപ്പാട്: വാഹനങ്ങളുടെ തേഡ് പാർട്ടി പ്രീമിയം വർധന നീട്ടിവെക്കാൻ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് െഡവലപ്പ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.) തീരുമാനിച്ചു. ഏപ്രിൽ ഒന്നിന് വർധന നിലവിൽ വരത്തക്കവിധം പുതിയ നിരക്കുകളുടെ കരട് പ്രസിദ്ധീകരിച്ചിരുന്നു. ഇരുചക്രവാഹനങ്ങൾ, കാറുകൾ, ട്രാൻസ്പോർട്ട് വാഹനങ്ങൾ തുടങ്ങിയവയുടെയെല്ലാം പ്രീമിയം കൂടുന്ന വിധത്തിലായിരുന്നു നിർദ്ദേശം. വൈദ്യുതി വാഹനങ്ങളുടെ പ്രീമിയത്തിൽ 15 ശതമാനം കുറവാണ് കരട് പട്ടികയിലുണ്ടായിരുന്നത്. ഓട്ടോറിക്ഷകളുടെ നിരക്കിൽ മാറ്റമില്ല.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 31-ന് നിലവിലുള്ള നിരക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നാണ് ഐ.ആർ.ഡി.എ.ഐ. അറിയിച്ചിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ സാമ്പത്തികവർഷവും ഇതേ രീതിയിൽ നിരക്കുവർധന നീട്ടിവെച്ചിരുന്നു. അന്ന് ഏപ്രിൽ ഒന്നിന് പകരം ജൂൺ ഒന്നുമുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്.
പി.എസ്.സി റാങ്ക്പട്ടികകളുടെ കാലാവധി ജൂൺ 19 വരെ നീട്ടി
തിരുവനന്തപുരം: കൊറോണ പ്രതിരോധ കാലയളവിൽ റദ്ദാകുന്ന റാങ്ക്പട്ടികകളുടെ കാലാവധി ജൂൺ 19 വരെ നീട്ടാൻ പി.എസ്.സി. തീരുമാനിച്ചു. സംസ്ഥാനസർക്കാരിന്റെ നിർദ്ദേശം പി.എസ്.സി. യോഗം ചർച്ചചെയ്ത് അംഗീകരിക്കുകയായിരുന്നു. മാർച്ച് 20 മുതൽ ജൂൺ 18 വരെയുള്ള കാലയളവിൽ റദ്ദാകുന്ന റാങ്ക്പട്ടികകൾക്കാണ് ആനുകൂല്യം ലഭിക്കുക. യൂണിഫോം സേനകളുടേത് ഉൾപ്പെടെ നൂറോളം റാങ്ക്പട്ടികകളിലുള്ളവർക്ക് ഇതിന്റെ പ്രയോജനമുണ്ടാകും.
കുറഞ്ഞത് ഒരുദിവസം മുതൽ പരമാവധി മൂന്നുമാസം വരെ അധിക കാലാവധി ലഭിക്കുന്ന റാങ്ക്പട്ടികകളുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, സിവിൽ എക്സൈസ് ഓഫീസർ, സ്കൂൾ-കോളേജ് അദ്ധ്യാപക തസ്തികകൾ, മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ ലക്ചറർ, ആരോഗ്യവകുപ്പിലെ പാരാമെഡിക്കൽ-മീഡിയാ ഓഫീസർ, ചില ജില്ലകളിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, മുനിസിപ്പൽ സെക്രട്ടറി തുടങ്ങിയ തസ്തികകളുടെ റാങ്ക്പട്ടികകൾക്ക് അധിക കാലാവധി ലഭിക്കും.
ഏപ്രിൽ 30 വരെയുള്ള പരീക്ഷകൾ, അഭിമുഖങ്ങൾ, രേഖാപരിശോധന, സർവീസ് വെരിഫിക്കേഷൻ എന്നിവ നേരത്തേ പി.എസ്.സി. മാറ്റിവെച്ചിരുന്നു. മാർച്ച് മൂന്നാംവാരം മുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമനഃശുപാർശ നൽകുന്നതിലും കുറവുണ്ടായി. ഇവ പരിഗണിച്ചാണ് റാങ്ക്പട്ടികകളുടെ കാലാവധി നീട്ടാൻ സർക്കാർ ശുപാർശ ചെയ്തത്. ഈ സർക്കാരിന്റെ ആദ്യകാലത്ത് റാങ്ക്പട്ടികകളുടെ കാലാവധി ആറുമാസത്തേക്കു നീട്ടിയിരുന്നു.
ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും നീട്ടി
തിരുവനന്തപുരം: ഏപ്രിൽ അഞ്ചുമുതൽ 14 വരെ നടത്താനിരുന്ന പൗർണമി (ആർ.എൻ. 435), വിൻവിൻ (ഡബ്ല്യു. 557), സ്ത്രീശക്തി (എസ്.എസ്. 202), അക്ഷയ (എ.കെ. 438), കാരുണ്യ പ്ലസ് (കെ.എൻ. 309), നിർമൽ (എൻ.ആർ. 166), കാരുണ്യ (കെ.ആർ. 441), പൗർണമി (ആർ.എൻ. 436), വിൻവിൻ (ഡബ്ല്യു. 558), സ്ത്രീശക്തി (എസ്.എസ്. 203) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് വീണ്ടും നീട്ടിവെച്ചു. ഇവ യഥാക്രമം ഏപ്രിൽ 19 മുതൽ 28 വരെ നടത്തും. സമ്മർ ബമ്പർ (ബി.ആർ. 72) ഭാഗ്യക്കുറിയും ഏപ്രിൽ 28-നു നറുക്കെടുക്കും.
ഏപ്രിൽ 15 മുതൽ 28 വരെയുള്ള അക്ഷയ (എ.കെ. 441), കാരുണ്യ പ്ലസ് (കെ.എൻ. 312), നിർമൽ (എൻ.ആർ. 169), കാരുണ്യ (കെ.ആർ. 444), പൗർണമി (ആർ.എൻ. 439), വിൻവിൻ (ഡബ്ല്യു. 561), സ്ത്രീശക്തി (എസ്.എസ്. 206), അക്ഷയ (എ.കെ. 442), കാരുണ്യ പ്ലസ് (കെ.എൻ. 313), നിർമൽ (എൻ.ആർ. 170), കാരുണ്യ (കെ.ആർ. 445), പൗർണമി (ആർ.എൻ. 440), വിൻവിൻ (ഡബ്ല്യു 562), സ്ത്രീശക്തി (എസ്.എസ്. 207) എന്നീ ഭാഗ്യക്കുറികൾ റദ്ദുചെയ്തു.
Stories you may Like
- സംസ്ഥാന ഭാഗ്യക്കുറി പൊതുമേഖലക്ക് ശക്തി പകരുന്നു: മന്ത്രി കെ എൻ ബാലഗോപാൽ
- ലോട്ടറി വകുപ്പിന്റെ ഭാഗ്യമുദ്രയും ലോഗോയും പരസ്യ ചിത്രങ്ങളും പ്രകാശനം ചെയ്തു
- നാരങ്ങാനത്തുകാരൻ വിനോദ് പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസിൽ എത്തിയത് ഗാന്ധിമാർഗം വെടിഞ്ഞ്
- ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾ മസ്റ്ററിങ് നടത്തണം
- ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍