ആറന്മുളയിൽ വിമാനം ഇറങ്ങില്ല; വിമാനത്താവള പദ്ധതിക്ക് അനുമതി നൽകില്ലെന്ന് വിശദീകരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി; തീരുമാനം ഉടൻ പരസ്യമായി പറയുമെന്നും ജാവ്ദേക്കർ; പ്രതിഷേധത്തിനിറങ്ങിയ പരിവാരുകാർക്ക് വീണ്ടും പ്രതീക്ഷ
ന്യൂഡൽഹി: ആറന്മുള വിമാനത്താവളത്തിന് അനുമതി നൽകുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാർത്തകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ന്യൂഡൽഹിയിൽ ചേർന്ന പാർലമെന്റിന്റെ വനംപരിസ്ഥിതി കൂടിയാലോചനാസമിതി യോഗത്തിലാണ് ജാവ്ദേക്കർ വിശദീകരണം നൽകിയത്. അതേസമയം, തന്റെ മന്ത്രാലയത്തിന്റെ വിദഗ്ധസമിതി ആറന്മുളയിലെ ഭൂമി വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് തീർപ്പുകൽപിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാൻ കെ.ജി.എസ് ഗ്രൂപ്പിന് പച്ചക്കൊടി കാണിച്ചതും അതിന്റെ അടിസ്ഥാനത്തിൽ പുതിയൊരു പരിസ്ഥിതി ആഘാതപഠനം നടത്താൻ അനുമതി നൽകിയതും സംബന്ധിച്ച് മന്ത്രി വിശദീകരിച്ചില്ല.
ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും വിവാദവുമുണ്ടെങ്കിൽ കേന്ദ്രത്തിന്റെ നിലപാട് താൻ പരസ്യമായി പറയുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഉപദേശകസമിതി യോഗത്തിൽ സി.എൻ. ജയദേവനാണ് ആറന്മുള വിഷയത്തിൽ മന്ത്രിയുടെ വിശദീകരണം തേടിയത്. പദ്ധതിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ വാർത്ത വന്ന പശ്ചാത്തലത്തിൽ ഉപദേശകസമിതിക്ക് ഫലപ്രദമായി ഇടപെടാൻ സാധിക്കുമോ എന്ന് ജയദേവൻ ആരാഞ്ഞു. ബിജെപി അടക്കം കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പദ്ധതി ഒരുനിലക്കും അനുവദിക്കില്ളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും പ്രസ്താവനയിറക്കിയിട്ടുണ്ടെന്നും ജയദേവൻ പറഞ്ഞു. എന്നാൽ, ആറന്മുള പദ്ധതിക്ക് മന്ത്രാലയം അനുമതി നൽകിയിട്ടില്ളെന്നായിരുന്നു മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ഒരേ സ്വരത്തിലുള മറുപടി.
വാർത്താമാദ്ധ്യമങ്ങൾ തെറ്റിദ്ധാരണജനകമായ വാർത്തകൾ നൽകിയതാകാമെന്നും ആശയക്കുഴപ്പം ഒഴിവാക്കാൻ വേണമെങ്കിൽ പ്രസ്താവനയിറക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിദഗ്ധ സമിതിയെപ്പറ്റി മന്ത്രി ജാവ്ദേക്കർ മൗനംപാലിക്കുകയും ചെയ്തു. യോഗത്തിനുശേഷം കേരളത്തിൽനിന്നുള്ള എംപിമാരെ കണ്ടപ്പോൾ ജയദേവൻ ആറന്മുളവിഷയം ഉന്നയിച്ചകാര്യം മന്ത്രി അവരോടും പറഞ്ഞു.
യോഗത്തിൽ പറഞ്ഞ വാക്കുകൾ അവരോടും ആവർത്തിച്ച മന്ത്രി പക്ഷേ, തനിക്കു കീഴിലുള്ള സമിതി കൈക്കൊണ്ട തീരുമാനത്തെക്കുറിച്ച് എംപിമാരോടും ഒന്നുംപറഞ്ഞില്ല. ഉപദേശകസമിതി യോഗത്തിനുശേഷം എ. സമ്പത്ത്, പി.കെ. ബിജു, ജോയ്സ് ജോർജ് എന്നീ എംപി.മാരാണ് പാർലമെന്റ് സെൻട്രൽ ഹാളിൽവച്ച് മന്ത്രിയോട് ആറന്മുളയുടെ കാര്യം അന്വേഷിച്ചത്. ആറന്മുള സമരത്തിന്റെ മുന്നിൽ നിന്ന സംസ്ഥാനത്തെ ബിജെപി, സംഘപരിവാർ നേതൃത്വത്തിനാണ് പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷ നൽകുന്നത്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പാർലമെന്റ് അനെക്സിൽ ചേർന്ന കൂടിയാലോചനാ യോഗത്തിലാണ് ആറന്മുള വിഷയമായത്. പ്രകാശ ്ജാവദേക്കറിന്റെ നിലപാടാണ് കേരളത്തിലെ ബിജെപി ഘടകത്തിനുമുള്ളത്. പാരിസ്ഥിതികാഘാത പഠനത്തിൽ സത്യസന്ധമായ വസ്തുതകൾ ബോധ്യപ്പെടുത്തി പദ്ധതിയെ എതിർത്ത് തോൽപ്പിക്കാമെന്നാണ് ബിജെപിയുടെ വിശദീകരണം. അതിനിടെ പാരസ്ഥിതിക പഠനാനുമതിയെ കുറിച്ച് രണ്ട് വാദങ്ങൾസജാവമാണ്. ആറന്മുള വിമാനത്താവളപദ്ധതിയുമായി മുന്നോട്ടുപോകാൻ കെ.ജി.എസ്. ഗ്രൂപ്പിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത് വികസനം ജനപങ്കാളിത്തത്തോടെ എന്ന നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധമാണെന്ന് ഡോ. മാധവ് ഗാഡ്ഗിൽ ആരോപിച്ചു. വിമാനത്താവളപദ്ധതിയിൽ കോൺഗ്രസ് സർക്കാറിൽനിന്നും ലഭിച്ച പിന്തുണയുടെ ആവർത്തനം തന്നെയാണ് നരേന്ദ്ര മോദി സർക്കാറും പുതിയ തീരുമാനത്തിലൂടെ തുടരുന്നത് എന്നദ്ദേഹം ആരോപിച്ചു.
അതിനിടെ ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടന്നുവരുന്ന ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ആറന്മുള പൈതൃക ഗ്രാമകർമ്മ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരൻ ആവർത്തിച്ചു. മണ്ണിനും അന്നത്തിനും വെള്ളത്തിനും വേണ്ടിയുള്ള ആറന്മുളയിലെ ബഹുജനസമരം എന്തു ത്യാഗം സഹിച്ചും മുന്നോട്ടുപോകും. അന്തിമവിജയം നേടുംവരെ സമരപാതയിൽ അടിയുറച്ചുനിൽക്കും. രാഷ്ട്രീയതാല്പര്യമല്ല, രാഷ്ട്രതാല്പര്യമാണ് വലുതെന്നും നാടിന്റെ വിശാലതാല്പര്യം സംരക്ഷിക്കാനുള്ള അതിജീവനസമരമാണ് ആറന്മുളയിൽ നടക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. കെജിഎസ്. ഗ്രൂപ്പ് മതിയായ തെളിവുകളുടെയും രേഖകളുടെയും പിൻബലത്തിലല്ല, മറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാരിസ്ഥിതാഘാതപഠനം നടത്തുവാൻ അനുമതി നേടി എടുത്തതെന്നും കുമ്മനം ആരോപിച്ചു.
ആറന്മുള വിമാനത്താവള നിർമ്മാണം സംബന്ധിച്ച് കേന്ദ്രസർക്കാർ അടിയന്തരമായി നയപരമായ തീരുമാനം കൈകൊള്ളണം. മുൻ കേന്ദ്രസർക്കാർ നൽകിയ എല്ലാ അനുമതികളും റദ്ദ് ചെയ്യണം. വ്യാമയാനപ്രതിരോധ മന്ത്രാലയങ്ങളുടെ മുമ്പാകെ വിമാനത്താവള നിർമ്മാണത്തിനെതിരെ പൈതൃകഗ്രാമകർമ്മസമിതി സമർപ്പിച്ചിട്ടുള്ള എല്ലാ നിവേദനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആറന്മുള വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതിക പഠനം നടത്താൻ വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. മുൻനിര പരിസ്ഥിതി പഠന സ്ഥാപനമായ എസ്ജിഎസ് ആണു പഠനം നടത്തുക. രാജ്യത്ത് ഈ വർഷം നിർമ്മിക്കാനുദ്ദേശിക്കുന്ന 14 വിമാനത്താവളങ്ങളുടെ പട്ടികയിൽ ആറന്മുളയെയും കേന്ദ്രം ഉൾപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പഠനമില്ല എന്നല്ല, പദ്ധതിയോടു കേന്ദ്രത്തിനു വിയോജിപ്പാണ് എന്നാണു മന്ത്രി വ്യക്തമാക്കുന്നത്. കേരളത്തിലെ ബിജെപി ഘടകം പദ്ധതിയെ എതിർക്കുകയാണ്. എന്തായാലും മന്ത്രിയുടെ അഭിപ്രായപ്രകടനം പദ്ധതിക്കുമേൽ വീണ്ടും സംശയത്തിന്റെ നിഴൽ വീഴ്ത്തുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍