ചുംബനസമരക്കാരെ ഹനുമാൻ സേനയും ശിവസേനയും കൈകാര്യം ചെയ്തു. പൊലീസ് കാഴ്ചക്കാരായി; ദിദീ ദാമോദരനേയും വളഞ്ഞിട്ട് തല്ലി; തെറി പറഞ്ഞും പരിഹസിച്ചും പൊലീസും സമരക്കാരെ നേരിട്ടു; കോഴിക്കോട് ഉമ്മ കാണാനെത്തിയ ആയിരങ്ങൾ അടിയും കൊണ്ട് മടങ്ങി
കോഴിക്കോട്: 'കിസ് ഓഫ് ലൗ' പ്രവർത്തകർ കോഴിക്കോട് സംഘടിപ്പിച്ച ചുംബന സമരത്തിനിടെ വ്യാപക സംഘർഷം. സമരം തടയാനെത്തിയ ഹനുമാൻ സേന പ്രവർത്തകർ 'കിസ് ഓഫ് ലൗ' പ്രവർത്തകരെ ആക്രമിച്ചു. മഠായിത്തെരുവിൽ പ്രമുഖ തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ മർദ്ധനമേറ്റു. മിഠായത്തെരുവിൽ ദീദിയും ഭർത്താവ് പ്രേംചന്ദും പരസ്പരം പരസ്യമായി ചുംബിച്ച് സമരത്തിന്റെ ഭാഗമായി. ഇവരെയാണ് പ്രതിഷേധവുമായെത്തിയ ശിവസേനാ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ധിച്ചത്.
പൊലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്നാണ് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ ചുംബന സമരക്കാരും ഹനുമാൻ സേനാ പ്രവർത്തകരുമെത്തിയത്. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശി. രണ്ട് കൂട്ടരേയും അറസ്റ്റും ചെയ്തു. കൊച്ചിയിലേതിന് സമാനമായി ചുംബന സമരത്തിന് സാക്ഷിയാകാൻ ആയിരങ്ങളാണ് കോഴിക്കോടും തടിച്ചു കൂടിയത്. ഇതിനിടെയാണ് കണക്കുകൂട്ടൽ തെറ്റിച്ച് മിഠായിത്തെരുവിലും ചുബന സമരമെത്തിയത്. ദീദി ദാമോദരിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ഇവിടെ ശിവസേന പ്രവർത്തകരും ഉണ്ടായിരുന്നു. എതിർപ്പുകൾ മറികടന്ന് സമരം നടത്തിയതോടെ കൂട്ട തല്ലുമായി.
കൊച്ചിയിൽ നടന്ന ചുംബനസമരത്തിന്റെ തുടർച്ചയാണ് കോഴിക്കോട്ട് നടന്നത്. 'കിസ് ഓഫ് ലൗ 2.0 മലബാർ' എന്നായിരുന്നു കോഴിക്കോട്ടെ സമരത്തിന്റെ പേര്. കൃത്യം മൂന്ന് മണിക്ക് തുടങ്ങുമെന്ന് ഫെയ്സ് ബുക്ക് ആടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. ചെറു സംഘങ്ങളായാണ് സമരക്കാർ മാവൂർറോഡിൽ മൊഫ്യൂസിൽ ബസ്സ്റ്റാൻഡിനകത്തേക്ക് എത്തിയത്. അതിന് മുമ്പ് തന്നെ ഹനുമാൻ സേനയുടെ പ്രവർത്തകരെത്തി. പരസ്പരം ഏറ്റുമുട്ടലായി. ഇതോടെ പൊലീസ് ഇടപെട്ടു. ലാത്തി വീശി ആളുകളെ വിരട്ടിയോടിച്ചു. പല യുവാക്കളെയും വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്. സമരത്തിനിടെ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി.
കിസ് ഓഫ് ലൗവ പ്രവർത്തകരെ ഹനുമാൻ സേനയും ആക്രമിച്ചു. പല പ്രതിഷേധക്കാരുടേയും വസ്ത്രം വിലച്ചൂരാനും ശ്രമം ഉണ്ടായി. ഇതിനെ പ്രതിഷേധക്കാരും പ്രതിരോധിച്ചു. ഇതോടെയാണ് സമരം സംഘർഷത്തിലായത്. പൊലീസ് ഇടപെടുകയും ചെയ്തു. അവിടെ തടിച്ചു കൂടിയ ആയിരങ്ങൾ കൂടിയായപ്പോൾ പൊലീസ് പ്രതിസന്ധിയിലുമായി. കണ്ണിൽ കണ്ടവരുടെയെല്ലാം നേരെ പൊലീസ് ലാത്തി വീശി. ഇതോടെ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനവും നിലച്ചു. സമരക്കാരെ പൂർണ്ണമായും അറസ്റ്റ് ചെയ്തതോടെയാണ് സംഘർഷത്തിൽ അയവ് വന്നത്. ഇതോടെ ഹനുമാൻ സേന പ്രവർത്തകരും പിരിഞ്ഞു പോയി.
എല്ലാം തീർന്നുവെന്ന് കരുതുമ്പോഴാണ് മിഠായിത്തെരുവിലെ സംഘർഷം നടന്നത്. പൊലീസ് ഇടപെട്ട് ഒരുവിധമാണ് ശിവസേനക്കാരിൽ നിന്ന് പ്രതിഷേധക്കാരെ രക്ഷിച്ചത്. സമരക്കാർക്ക് എതിരെ പ്രതിഷേധമുണ്ടാകുമെന്ന് പൊലീസിന് വിവരമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ആളുകൾ കൂട്ടം കൂടുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. കിസ് ഓഫ് ലൗവിന് നേരത്തെ പൊലീസിൽ നിന്ന് അനുമതി വാങ്ങിയില്ലായിരുന്നു. അതിനാൽ സമരം നിയമവിരുദ്ധമാണെന്നും പൊലീസ് അറിയിച്ചിരുന്നു. ഉച്ചവരെ ആരും ബസ് സ്റ്റാൻഡ് പരിസരിത്ത് ഉണ്ടായിരുന്നുമില്ല. എന്നാൽ പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് ചെറു ഗ്രൂപ്പുകളായി കിസ് ഓഫ് ലൗ സമരക്കാർ എത്തി. കൊച്ചിയിലെ സമരത്തിന് നേതൃത്വം നൽകിവർ തന്നെയാണ് ആദ്യമെത്തിയത്. ഡിവൈഎഫ്ഐയും പിന്തുണയുമായി എത്തി. അവരേയും പൊലീസ് അറസ്റ്റ് ചെയ്തു.
അതിനിടെ സമരക്കാരെ പൊലീസ് മർദ്ധിച്ചതായും പരാതിയുണ്ട്. മോശമായി പെരുമാറിയെന്നും കിസ് ഓഫ് ലൗ പ്രവർത്തകൻ ഷെഫീഖ് പ്രതികരിച്ചു. നിന്റെ വീട്ടിലെ അമ്മയേയും പെങ്ങമാരേയും കൊണ്ടു വരാത്തത് എന്താണെന്നായിരുന്നു പൊലീസിന്റെ ആക്രാശമെന്നാണ് ആക്ഷേപം. കുടിക്കാൻ വെള്ളം നൽകിയില്ലെന്നും ആരോപണമുണ്ട്. ഹനുമാൻ സേനയ്ക്കൊപ്പം പൊലീസും സദാചാര പൊലീസിങ്ങിന്റെ വക്താക്കളായെന്നാണ് ഷെഫീഖ് പറയുന്നത്. ഹനുമാൻ സേനയുടെ ആരേയും അറസ്റ്റ് ചെയ്തില്ലെന്നും ആക്ഷേപമുണ്ട്.
സ്ത്രീകൾ ഏറ്റവുമധികം ചോദ്യംചെയ്യപ്പെടുകയും സദാചാരപ്പൊലീസിങ് നിരന്തരം നടക്കുകയുംചെയ്യുന്ന ഇടമായതുകൊണ്ടാണ് ബസ്സ്റ്റാൻഡ് സമരത്തിന് തെരഞ്ഞെടുത്തതെന്ന് സംഘാടകർ വിശദീകരിച്ചിരുന്നു. എന്നാൽ പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ സമരക്കാർ എത്തിയാലുടൻ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന് ഉന്നതതലത്തിൽ നിന്നും ലഭിച്ച നിർദ്ദേശം. ഈ സാഹചര്യത്തിലാണ് സമരത്തിന്റെ അവസാന മണിക്കൂറിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതും.
കൊച്ചിയിലേതുപോലെ വലിയ എതിർപ്പുകളോ ഭീഷണികളോ കോഴിക്കോട് ഉണ്ടാകില്ലെന്നായിരുന്നു കരുതിയിരുന്നത്. ഇതിനിടെയാണ് 'ചുംബിക്കാൻ വരുന്നവരെ നഗ്നരാക്കും' എന്ന പോസ്റ്റർ ഹനുമാൻ സേനയുടെ ബാനറിൽ പ്രത്യക്ഷപ്പെട്ടത്. കൊച്ചിയിൽ ശിവസേനയും സംഘപരിവാർ സംഘടനകളും സ്വന്തം പേരിലാണ് പ്രതിഷേധമുയർത്തിയത്. ഈ സാഹചര്യം ഒഴിവാക്കാൻ സംഘപരിവാർ സംഘടനകളും ശിവേസനയും ഹനുമാൻ സേനയുടെ പേരിൽ അവതരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ മിഠായിത്തെരുവിൽ ശിവസേന തന്നെ പ്രതിഷേധക്കാരെ നേരിടാനെത്തി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍